മുൻ ആഭ്യന്തരമന്ത്രിയായ ഉന്നതനായ കോൺഗ്രസ് നേതാവ് തന്റെ ഏട്ടൻ; നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു ഭീഷണി; കാണുമ്പോൾ കാറിൽ കയറാൻ നിർബന്ധിക്കും; ഒറ്റയ്ക്കാവുമ്പോൾ ലൈംഗിക ചുവയോടെയുള്ള സംഭാഷണം; പരാതിക്കാരിക്ക് ജോലി പോയി; മാഹിയിലെ വിദ്യാഭ്യാസ സ്ഥാപന ഉടമ വിവാദത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
തലശേരി: വിദ്യാഭ്യാസ സ്ഥാപന ഉടമയുടെ ലൈംഗിക ചൂഷണത്തിന് വഴങ്ങാത്തതിന് പിരിച്ചുവിട്ട അദ്ധ്യാപികയ്ക്ക് നീതി നൽകാതെ വനിതാകമ്മിഷനും പൊലിസും. മാഹിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന എഴുപതുവയസുകാരനെതിരെയാണ് തന്നോട് അപമര്യാദയായി പെരുമാറുന്നുവെന്നു ആരോപിച്ചു അദ്ധ്യാപിക കേരളത്തിലും മയ്യഴിയിലും പൊലിസിൽ പരാതി നൽകിയത്.
എന്നാൽ ഇയാൾക്കെതിരെ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ പൊലിസ് ഇരയായ വനിതയ്ക്കു നീതി നിഷേധിക്കുകയാണെന്നാണ് പരാതി. മാഹിയിൽ അധ്യാത്മിക ആചാര്യന്റെ പേരിൽ സ്ഥാപിതമായ പ്രൊഫഷനൽ കോളേജ് ചെയർമാനെതിരെയാണ് പരാതി. പൊലിസിൽ പരാതി നൽകിയതിന് യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുമെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റോ മറ്റു ആനുകൂല്യങ്ങളോ നൽകിയിട്ടില്ലെന്നും അദ്ധ്യാപിക പറയുന്നു.
2019 നവംബർ മാസമാണ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇവർ ജോലിയിൽ പ്രവേശിക്കുന്നത്്. നെറ്റെന്ന അധിക യോഗ്യതയില്ലെങ്കിലും സർവകലാശാല അനുശാസിക്കുന്ന മറ്റു യോഗ്യതകളും വിഷയം പഠിപ്പിക്കുന്നതിനായി എം. എഡും ഇവർക്കുണ്ട്. നെറ്റുള്ളവരെ ലഭിച്ചില്ലെങ്കിൽ പകരം മറ്റു യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് നിയമിക്കാമെന്നു സർവകലാശാല അറിയിപ്പിലും പറയുന്നുണ്ട്.
അസി. പ്രൊഫസറയായി നിയമിച്ച വ്യക്തിക്ക് ബേസിക് തന്നെ മുപ്പതിനായിരത്തിന് മുകളിൽ കൊടുക്കണമെന്നു സർവകലാശാല നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും പാലിക്കാതെ അതിന്റെ നേർ പകുതി പോലും കൊടുക്കാൻ ചെയർമാനോ സഥാപനമോ തയ്യാറിയില്ല. ഇതിനു പുറമേ നിയമന ഉത്തരവോ മറ്റു രേഖകളോ നൽകിയിരുന്നില്ല. ശമ്പളമാകാട്ടെ കൈയിലാണ് കൊടുത്തിരുന്നതെന്നും അദ്ധ്യാപിക പറയുന്നു.
ഇതിനു പുറമേയാണ് ചെയർമാന്റെ ഭാഗത്തു നിന്നുമുണ്ടായ ലൈംഗിക ചുവയോടുള്ള വർത്തമാനവും തന്റെ താൽപര്യങ്ങൾക്കു വഴങ്ങാനുള്ള നിരന്തര അഭ്യർത്ഥനകളുമുണ്ടായത്്. . കഴിഞ്ഞ ജൂലായ് മാസം രണ്ടാം തീയ്യതിയടക്കമുള്ള ദിവസങ്ങളിൽ പലതവണ ചെയർമാൻ തന്നോട് പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അദ്ധ്യാപികയുടെ പരാതി.
തന്റെ ആഡംബര കാറിൽ ടീച്ചർ ആരുമില്ലാത്ത സമയത്ത് കയറണമെന്നും തന്നോടൊപ്പം പോണ്ടിച്ചേരി സർവകലാശാലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരണമെന്നുമായിരുന്നു ആവശ്യം. സ്ഥാപനത്തിന്റെ പുറത്തു നിന്നു കാണുമ്പോഴും ഇതുതന്നെയാണ് അവസഥയെന്നു അദ്ധ്യാപിക പറയുന്നു.തലശേരി പഴയ ബസ്സ്റ്റാൻഡിൽ നിന്നും പലതവണ കണ്ടപ്പോൾ തന്നെ കാറിൽ കയറാൻ നിർബന്ധിച്ചുവെന്നും പരസ്യമായി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അദ്ധ്യാപിക മാഹി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
വ്യക്തിപരമായ താൽപര്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ തന്റെ ശമ്പളം നിഷേധിക്കുകയും പലതവണ നേരിട്ടു ചോദിച്ചപ്പോൾ നിങ്ങൾ ഇവിടെ ജോലിചെയ്തതിന് യാതൊരു തെളിവുമില്ലെന്നു പറയുകയുമായിരുന്നുവെന്നു അദ്ധ്യാപിക പറയുന്നു. ഇതിനു ശേഷം വാട്സ് ആപ്പിൽ ഈക്കാര്യം പരാമർശിച്ചതിന് കഴിഞ്ഞ 27.8.2021ന് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് ഇവരുടെ പരാതി.
എന്നാൽ ജോലിയിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടപ്പെട്ട തനിക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റു പോലും നൽകിയില്ലെന്നാണ് ഇവരുടെ പരാതി. തനിക്കെതിരെയുള്ള ലൈംഗിക ചുവയോടെ സംസാരിച്ചതിനും പൊതുസ്ഥലത്തുവെച്ചു അപമാനിച്ചതിനും കഴിഞ്ഞ ഓഗസ്റ്റിൽ വടകര, തലശേരി പൊലിസ് സ്റ്റേഷനുകളിൽ അദ്ധ്യാപിക പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ പൊലിസ് തയ്യാറായില്ല.
സംഭവം നടന്നത് മാഹിയിലാണെന്നും അതു മറ്റൊരു സംസ്ഥാനത്താണെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനു ശേഷം മാഹി പൊലിസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും എസ്. പിയെ നേരിട്ടുകണ്ടു പരാതി നൽകുകയും ചെയ്തു. അവരൊക്കെ പെരിയ ആളുകളാണെന്നും ചെയർമാനെതിരെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് എസ്പിയും അവിടെയുള്ള മറ്റു പൊലിസുകാരും പറഞ്ഞു. താൻ നൽകിയ പരാതിയിൽ കേസെടുക്കാതെ കോളേജ് ചെയർമാനെ അനുരഞ്ജനത്തിന് വിളിപ്പിക്കാനാണ് എസ്പി തയ്യാറായത്.
സ്റ്റേഷനിൽ വെ്ച്ചു പൊലിസും ചെയർമാനും അദ്ദേഹത്തിന്റെ അഭിഭാഷകരും ചേർന്ന് തന്റെ പരാതി മാറ്റിമറിക്കുകയും കേവലം തൊഴിൽ തർക്കമാക്കി മാറ്റിയെന്നുമാണ് അദ്ധ്യാപിക പറയുന്നത്. മാഹിയിലെ മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ ഉന്നതനായ കോൺഗ്രസ് നേതാവ് തന്റെ ഏട്ടനാണെന്നം നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു ചെയർമാൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
അപമര്യാദയായി പെരുമാറിയതിന് പരാതിയില്ലെന്നും ജോലിയിൽ ചേരാനായി കൊടുത്ത സംഖ്യ തിരിച്ചു നൽകാമെന്നും എഴുതി ചേർത്ത എഗ്രിമെന്റ് പേപ്പറിൽ കഴിഞ്ഞ കഴിഞ്ഞ ഓഗസ്റ്റ് 18ന് പൊലിസ് സ്റ്റേഷനിൽ വെച്ചുചെയർമാനും പൊലിസും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി ഒപ്പീടീക്കുകയും ചെയ്തുവെന്നു അദ്ധ്യാപിക പറയുന്നു. ഇതിനെ തുടർന്ന് സംസ്ഥാന വനിതാകമ്മിഷിൻ, കേന്ദ്രവനിതാകമ്മിഷൻ, മുഖ്യമന്ത്രി, ലഫ്. ഗവർണർ എന്നിവർക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നും അദ്ധ്യാപിക പറയുന്നു.
ഭർത്താവും ഒരു മകനുമുള്ള അദ്ധ്യാപിക തനിക്കു മുൻപായി മറ്റു ചിലർക്കും മാഹിയിലെ സ്ഥാപന മേധാവിയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവമുള്ള്ളതായി പറയുന്നു.രാഷ്ട്രീയ ഭരണസ്വാധീനവും പൊലിസിലുള്ള ബന്ധങ്ങളും കാരണം പരാതിക്കാരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാറാണ് പതിവെന്നും ഇവർ നേരത്തെ ഇവിടെ ജോലി ചെയ്ത അദ്ധ്യാപികമാരുടെ അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍