ഓക്സ്ഫോർഡിനെയും ബ്രിസ്റ്റോളിനെയും ഒരേ കണ്ണിൽ കാണുന്ന കേരള സർക്കാർ; വിദേശ പഠന സ്കോളർഷിപ്പിന് ഉമ്മൻ ചാണ്ടി സർക്കാർ നിശ്ചയിച്ച 200 യൂണിവേഴ്സിറ്റികളെ 600 ആക്കി മാറ്റി നിലവാര തകർച്ചയ്ക്ക് അംഗീകാരം നൽകുന്ന മാജിക്കുമായി പിണറായി സർക്കാർ; ഉപദേശക വൃന്ദത്തിന്റെ അട്ടിമറികൾ വീണ്ടും സർക്കാരിനെ നാണം കെടുത്തുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും ഓരോ വർഷവും അനേകായിരം വിദ്യാർത്ഥികളാണ് യുകെയിൽ അടക്കമുള്ള വിദേശ സർവകലാശാലകൾ തേടിയെത്തുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കിൽ യുകെയിലേക്കു മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾ പഠന ചെലവിനായി നൽകിയത് 28.8 ബില്യൺ പൗണ്ട് ആണെന്ന വെളിപ്പെടുത്തൽ പുറത്തു വരുമ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത തുകയും മലയാളിയുടേതാണ്. ഓരോ വർഷവും വിദേശ പഠനത്തിന് ഉള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏഴു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കായി രൂപം നൽകിയ സ്കോളർഷിപ്പ് പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ വിദഗ്ധമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ഇതോടെ മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ പഠിക്കുക എന്ന മോഹം സാക്ഷാൽക്കരിക്കാൻ മറ്റു വഴികൾ തേടേണ്ട ദുരവസ്ഥയാണ്. ഇത്തരം പരിതാപകരമായ അവസ്ഥയിൽ എത്തിയ യൂണിവേഴ്സിറ്റി ഓഫ് സസ്കസ് ആന്ത്രോപ്പോളജി വിഭാഗം വിദ്യാർത്ഥിനി ഹഫീഷ ഇക്കാര്യം പൊതു സമൂഹത്തിനോട് വിളിച്ചു പറയുമ്പോൾ മാത്രമാണ് സ്കോളർഷിപ്പിന്റെ പേരിൽ നടന്ന ആസൂത്രിത അട്ടിമറി പുറത്തറിയുന്നത്.
മികവ് കാട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായമില്ല
മികച്ച വിദ്യാർത്ഥികളിൽ ഇഷ്ടക്കാർ കുറവായിരിക്കും എന്ന സത്യം മൂലം സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്താനുള്ള അടിസ്ഥാന യോഗ്യതയിൽ വെള്ളം ചേർത്താണ് ഇപ്പോൾ കേരള സർക്കാർ മികവ് കാട്ടുന്ന വിദ്യാർത്ഥികളോട് ചിറ്റമ്മ നയം കാട്ടുന്നത്. സ്കോളർഷിപ്പിന് ഉള്ള യോഗ്യത നേടാൻ ലോകത്തെ മികച്ച 200 യൂണിവേഴ്സിറ്റികൾ എന്ന പട്ടിക 600ലേക്ക് വലിച്ചു നീട്ടിയപ്പോൾ മികവ് എന്ന ലക്ഷ്യം കൂടിയാണ് അട്ടിമറിക്കപ്പെട്ടത്.
അതായതു കേരള സർക്കാരിന്റെ മുന്നിൽ ഇപ്പോൾ യുകെയിലെ ഒന്നാം നമ്പർ യൂണിവേഴ്സിറ്റികളായ കേംബ്രിഡ്ജിനും ഓക്സ്ഫോർഡിനും ഇംപീരിയൽ കോളേജിനും ഒക്കെ റാങ്കിൽ ഏറെ പിന്നിൽ ഉള്ള കീൽ, ബ്രിസ്റ്റോൾ, ബിർമിങ്ഹാം യൂണിവേഴ്സിറ്റികൾക്കു ഒപ്പം പരിഗണന. ഒരു പക്ഷെ എല്ലാം യുകെ യൂണിവേഴ്സിറ്റികൾ അല്ലേയെന്ന ചോദ്യമാകും കേരള സർക്കാരിന്റെ ഉപദേശകർക്കുള്ളത്.
എന്നാൽ യുകെയിൽ പഠിക്കാൻ അവസരം കിട്ടിയ ഏതെങ്കിലും ഒരു വിദ്യാർത്ഥിയോട് ഇക്കാര്യം തിരക്കിയെങ്കിൽ യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ വിശദാംശങ്ങൾ വ്യക്തമായി കേരള സർക്കാരിന് പിടികിട്ടുമായിരുന്നു. മാത്രമല്ല മികച്ച പല യൂണിവേഴ്സിറ്റികളും ഇപ്പോൾ കേരളത്തിന്റെ പട്ടികയിൽ ഇല്ലെങ്കിലും ഒരു യോഗ്യതയും പറയാൻ ഇല്ലാത്ത അനേകം യൂണിവേഴ്സിറ്റികൾ കടന്നു കൂടിയിട്ടുമുണ്ട്.
കഴിഞ്ഞ ഏതാനും വർഷമായി പിന്നോക്ക വികസന വകുപ്പിന്റെ ഓവർസീസ് സ്കോളർഷിപ്പ് നേടിയവരുടെ കണക്കെടുത്താൽ മികച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണോ മോശം യൂണിവേഴ്സിറ്റിയിൽ എത്തിയവരാണോ സർക്കാർ സഹായം കരസ്ഥമാക്കിയത് എന്ന് വ്യക്തമാകും. സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലാത്ത നയം മൂലം അർഹതയുള്ള പ്രതിഭകളാണ് തുടർച്ചയായി തഴയപ്പെട്ടിരിക്കുന്നത്.
സർക്കാരിന്റെ കയ്യിൽ ഉള്ളത് രണ്ടു കോടി രൂപ, നൽകുന്നത് പാതി മാത്രം
പലപ്പോഴും കയ്യിൽ ഉള്ളതിന്റെ പാതി പോലും നൽകാൻ സർക്കാർ ഈ സ്കോളർഷിപ്പിലൂടെ തയ്യാറാകുന്നില്ല എന്നാണ് പിന്നോക്ക വികസന വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ മനസിലാകുന്നത്. ചുരുങ്ങിയത് 20 വിദ്യാർത്ഥികൾക്കായി 200 ലക്ഷം രൂപ കയ്യിൽ ഉള്ള സർക്കാർ പലപ്പോഴും നൂറു ലക്ഷം മാത്രം നൽകി കൈകഴുകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പണമല്ലേ ഇതിനൊക്കെ കണക്കുണ്ട് എന്ന ഭാവത്തിൽ ഏതാനും പേരടങ്ങിയ ഒരു സംവിധാനത്തിലൂടെ കടന്നു പോകുന്നത് വഴിയാണ് അനേകായിരം പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കാൻ വരുമ്പോഴും സർക്കാർ സഹായം സ്വീകരിക്കാൻ ആളില്ലാതെ പോകുന്നത്.
നിലവിൽ സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാൻ ആയും പിന്നോക്ക വികസന വകുപ്പിൽ നിന്നും ഒരാൾ ഡയറക്ടർ ആയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ആയി അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ആളുടെ കൂടി സാന്നിധ്യത്തിൽ മാത്രമേ സ്കോളർഷിപ്പിനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. അർഹതയുള്ള കുട്ടികൾ കണ്ണീരും കിനാവുമായി കാത്തിരിക്കുകയാണ് എന്ന കാര്യം തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ട ഇവർക്കും അറിയാമെങ്കിലും അടുത്തകാലത്തൊന്നും മുഴുവൻ തുകയും നൽകിയിട്ടില്ല.
വരുമാനം മാത്രം മാനദണ്ഡം ആകുമ്പോൾ മികച്ചവർ പിന്നിലാകുന്നു
ലോകത്തെ വിവിധ ഇടങ്ങളിലെ മികച്ച വിദ്യാര്‍ഥികളുമായി മത്സരിച്ചു മുന്നേറി സീറ്റു നേടുന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിയെയും അപേക്ഷിച്ചാൽ ഉടനെ സീറ്റ് ലഭിക്കുന്ന യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെയും ഒരേ കണ്ണിൽ കാണുന്ന സോഷ്യലിസമാണ് ഇപ്പോൾ ഹഫീസയെ പോലുള്ള വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത്.
മാനദണ്ഡത്തിൽ വരുമാനം മാത്രം പരിഗണിക്കുന്ന കേരള സർക്കാർ മികവ് കാട്ടാൻ ഓരോ വിദ്യാർത്ഥിയും നടത്തുന്ന അധ്വാനത്തിനും അവരുടെ പ്രതിഭയ്ക്കും ഒരു വിലയും നൽകാൻ തയ്യാറല്ലേ എന്ന ചോദ്യത്തോടും സർക്കാർ ഉത്തരവ് ഇങ്ങനെയാണ് എന്ന് മാത്രമാണ് മറുപടിയായി മുഴങ്ങുന്നത്. ഒരു നോട്ടിഫിക്കേഷൻ വഴി ഈ അപാകത പരിഹരിക്കാമല്ലോ എന്ന് ചോദിക്കുമ്പോഴും അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു കൈകഴുകുകയാണ് പിന്നോക്ക വികസന വകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ.
ഒരു പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞു കൈകഴുകാൻ കേരള സർക്കാരിന് കഴിഞ്ഞേക്കാം. എന്നാൽ ഓരോ വർഷവും വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒരിക്കലും കേരള സർക്കാരിന്റെ മുന്നിൽ എത്തുന്നില്ല എന്നതാണ് സത്യം. സ്വന്തം പണം മുടക്കി എത്തുന്ന വിദ്യാർത്ഥിക്ക് പോലും ബാങ്കിൽ നിന്നും ഒരു സ്റ്റേറ്റ്മെന്റ് ലഭിക്കാൻ പോലും മാനേജർമാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടാണ് അനുഭവിക്കേണ്ടി വരുന്നത്.
വിദേശത്തു പോയി പഠിക്കുക എന്നത് തലയിൽ വെളിവ് ഉള്ളവർക്ക് കിട്ടുന്ന സൗഭാഗ്യം ആണെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കുശുമ്പിനും കുത്തിത്തിരിപ്പിനും ഇരയായവരാണ് ബിനേഷ് ബാലനെ പോലുള്ള മിടുക്കരായ അനേകം വിദ്യാർത്ഥികൾ. എന്നാൽ ഇതിലൊന്നും തങ്ങൾക്കു ഒന്നും ചെയ്യാനില്ല എന്ന തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാരിനുള്ളത്.
സർക്കാരിന്റെ നോക്കുകുത്തി നയം ഏജൻസികൾ വളമാക്കുന്നു
ലക്ഷക്കണക്കിന് രൂപ അങ്ങോട്ടു നൽകുന്ന അനേകം ബ്രിട്ടീഷ് സ്കോളർഷിപ്പുകൾ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അവസരം ഉണ്ടെങ്കിലും ഇതേക്കുറിച്ചൊന്നും അവബോധം നൽകാനോ വേണ്ട സഹായം നൽകാനോ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നേരവുമില്ല. വേണ്ടവർ എല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടുപിടിച്ചു വേണ്ടത് ചെയ്തോളണം. ഈ സമീപനമാണ് മറ്റു പല കാര്യത്തിലും എന്ന പോലെ വിദേശ പഠന രംഗത്തും കേരള സർക്കാരിന്റെ നിലപാട്. കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ നിന്നും നേഴ്സിങ് മുതൽ ഗവേഷണം വരെ പല തട്ടിലായി വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള പ്രമുഖരുടെ മക്കൾ സ്കൂൾ തലം മുതൽ പഠനം യുകെയിലേക്കു പറിച്ചു നടുന്ന ട്രെന്റും സജീവമാകുകയാണ്. ഐ എ എസ് / ഐ പി എസ് തുടങ്ങി സർക്കാരിൽ ഉന്നത പദവിയിൽ ഉള്ള അനേകരുടെ മക്കളാണ് ഓരോ വർഷവും യുകെ പഠനത്തിനായി എത്തി മടങ്ങുന്നത്. സുരേഷ് ഗോപി എംപിയുടെ മകൻ പ്ലസ് ടു പഠനത്തിന് തുല്യമായ എ ലെവൽ പഠനത്തിനും നന്തിലത്ത് ഗ്രൂപ്പ് സാരഥി ഗോപു നന്തിലത്തിന്റെ മകൻ കോളേജ് പഠനത്തിനും തിരഞ്ഞെടുത്തത് യുകെ തന്നെയാണ്.
ഇത്തരത്തിൽ അനേകായിരം പേരാണ് യുകെയിൽ വന്നു പോകുന്നത്. ഇവരെ ഒക്കെ സഹായിക്കാനോ മാർഗ നിർദ്ദേശം നൽകാനോ നിലവിൽ സ്വകാര്യ ഏജൻസികൾ മാത്രമാണ് രംഗത്തുള്ളത്. ഒരു പക്ഷെ സ്വകാര്യ ഏജൻസികൾക്ക് പണം പിടുങ്ങാൻ വേണ്ടി സർക്കാർ മൗനം പാലിച്ചു നിൽക്കുന്നതാണോ എന്നുപോലും സംശയിക്കേണ്ടി വരും തുടർച്ചയായ നിസ്സംഗത കാണുമ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍