പത്താം ക്ലാസ് വരെ സർക്കാർ സ്കൂളിൽ; ശാസ്ത്രത്തിന്റെ വാതിൽ തുറന്നത് പരന്ന വായന; സ്വർണ മെഡലോടെ ബിരുദങ്ങൾ; വിണ്ണിന്റെ അതിരുകൾ ഭേദിച്ച ഭൗതിക ശാസ്ത്ര കൗതുകം; ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ വിടവാങ്ങുമ്പോൾ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: നക്ഷത്രഭൗതിക (ആസ്ട്രോഫിസിക്സ്), പ്രപഞ്ചവിജ്ഞാനീയം (കോസ്മോളജി) എന്നീ മേഖലകളിൽ അദ്വിതീയമായ വിജ്ഞാനസമ്പത്തിനുടമയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ശാസ്ത്രനക്ഷത്രം താണു പത്മനാഭൻ. തിരുവനന്തപുരം കരമന സർക്കാർ ഹൈസ്കൂളിൽ മലയാളം മീഡിയത്തിൽ പത്താം ക്ലാസ് വരെ പഠിച്ച ഒരു വിദ്യാർത്ഥി പ്രപഞ്ച വിജ്ഞാനീയത്തിൽ ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി മാറിയ സമാനതകളില്ലാത്ത ജീവിത അനുഭവമാണ് താണു പത്മനാഭന്റേത്. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവനയെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.
1957 മാർച്ച് 10 ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് താണു പത്മനാഭന്റെ ജനനം.ഗണിതത്തിൽ പ്രത്യേകിച്ച് ജ്യോമട്രിയിൽ ഏറെ തൽപരരായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ. ഗണിതതൽപരരായ പിതാവ് താണു അയ്യരും ബന്ധു നീലകണ്ഠശർമയും സ്കൂൾ പഠനകാലത്ത് ഗണിതത്തിൽ ഏറെ മുന്നേറാൻ പത്മനാഭനെ സഹായിച്ചു. ഇങ്ങനെ ഗണിതത്തിൽ തുടർ വിദ്യാഭ്യാസത്തിനു കൊതിച്ച താണുവിനെ വഴിതിരിച്ചുവിട്ടത് 'ഫെയ്ന്മാൻ ലക്ചേഴ്സ് ഓൺ ഫിസിക്സ്' എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം വായിച്ചുറപ്പിച്ചതോടെ അനന്തമായ ആകാശവും അതിനപ്പുറമുള്ള കാഴ്ചകളും അറിയണമെന്ന ആകാംക്ഷയായി ആ മനസ്സിൽ.
വിണ്ണിന്റെ അതിരുകൾ ഭേദിച്ച ആ ഭൗതികശാസ്ത്ര കൗതുകം തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിച്ചുവന്ന 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി'യിൽ താണുവിനെ സജീവ അംഗമാക്കി. പിന്നാലെ എൻസിഇആർടിയുടെ നാഷനൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷ കൂടി ജയിച്ചതോടെ കുടുംബത്തിലെ മോശം സാമ്പത്തികസ്ഥിതിയിലും ശാസ്ത്രവിഷയങ്ങളിൽ പഠനവുമായി മുന്നോട്ടുപോകാമെന്ന ആത്മവിശ്വാസമായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നും സ്വർണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങൾ നേടി. യൂണിവേഴ്സിറ്റി കോളജിലെ ബിരുദകാലത്തു തന്നെയാണ് ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. ഈ കാലയളവിൽ 'കോഴ്സ് ഓഫ് തിയററ്റിക്കൽ ഫിസിക്സ്' പത്തു വോള്യവും വായിക്കാനായത് ഗുരുത്വാകർഷണത്തിൽ ഊന്നിയുള്ള ഗവേഷണത്തിന് അടിത്തറയിട്ടതായി അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. എംഎസ്സിക്കു ശേഷം 1979 ൽ മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽനിന്നു പിഎച്ച്ഡി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങൾ.
പഠനകാലം പിന്നിട്ടിട്ടും പുതുവിവരങ്ങൾ തേടിയുള്ള ഗവേഷണങ്ങൾ അദ്ദേഹത്തിന് ആകാശത്തിനും സൗരയൂഥത്തിനുമപ്പുറത്തേക്കുള്ള വാതായനങ്ങൾ തുറന്നു. ശാസ്ത്രത്തിന് പൂർണമായും പിടികിട്ടാത്ത തമോഗർത്തങ്ങളെക്കുറിച്ചുള്ള പല സമസ്യകളും ചുരുളഴിച്ചതും പുത്തൻ അറിവുകൾ തേടിയലഞ്ഞ ആ ശാസ്ത്രമനസ്സു തന്നെ. പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും, ഗുരുത്വാകർഷണ പ്രതിഭാസം, ക്വാണ്ടം ഫിസിക്സ് എന്നീ മേഖലകളിലെ ഗവേഷണവഴികളിൽ തന്റെ പേരു കൂടി മായാതെ കുറിച്ചിട്ടാണ് ആ മടക്കവും.
1986-87-ൽ കേംബ്രിജ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായി. ജ്യോതിശാസ്ത്രത്തിൽ എണ്ണപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, വിദേശങ്ങളിലെ പതിനൊന്നോളം പ്രശസ്ത സർവകലാശാലകളിൽ വിസിറ്റിങ് സയന്റിസ്റ്റും റിസർച്ച് അസോഷ്യേറ്റും സീനിയർ വിസിറ്റിങ് ഫെലോയും വിസിറ്റിങ് ഫാക്കൽറ്റിയുമായി.
അദ്ദേഹത്തിന്റെ ഏഴോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചത് കേംബ്രിജ് സർവകലാശാലയാണ്. പ്രപഞ്ച വിജ്ഞാനത്തിൽ രാജ്യത്തെ എണ്ണപ്പെട്ട ഗവേഷക സ്ഥാപനം കൂടിയായ പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐയുസിഎഎ) പ്രഫസറായിരിക്കെയാണ് അന്ത്യം.
രാജ്യം പത്മശ്രീ നൽകി ആദരിച്ച താണു പത്മനാഭൻ ഇന്ത്യൻ ശാസ്ത്രലോകത്തെ ഉന്നത ബഹുമതിയായ ഭട്നഗർ പുരസ്കാരം നേടിയിട്ടുണ്ട്. ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഉന്നത ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്രപുരസ്കാരത്തിന് ഈ വർഷം അർഹനായി.
രാജ്യാന്തര വേദിയിൽ പ്രപഞ്ചത്തിലെ തമോർജത്തെക്കുറിച്ചു പന്തയം വച്ച് അതിൽ ജയിച്ച ചരിത്രം കൂടിയുണ്ട് താണു പത്മനാഭന്. ഒടുവിൽ തോൽവി സമ്മതിച്ച ന്യൂസീലൻഡ് കാന്റർബറി സർവകലാശാലാ ഗവേഷകൻ ഡേവിഡ് വിൽഷൈർ പന്തയസമ്മാനമായി 'സ്മാർട് ലാംപ്' കൈമാറുകയായിരുന്നു.
ഗ്രാവിറ്റിയും ക്വാണ്ടം തിയറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ഏറെ നാളായി താണു പത്മനാഭന്റെ ഗവേഷണം. സൂക്ഷ്മ പ്രപഞ്ചത്തെ അപഗ്രഥിക്കുന്ന ക്വാണ്ടം ഭൗതികവും വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനമായ കോസ്മോളജിയും സമന്വയിക്കുന്ന ക്വാണ്ടം ഗ്രാവിറ്റി, ക്വാണ്ടം കോസ്മോളജി എന്നീ മേഖലകളിൽ ഗവേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടാകുന്നത്.
ഒരു ശാസ്ത്രസമൂഹമെന്ന നിലയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ഇപ്പോഴും രാജ്യാന്തര തലത്തിൽ തമസ്കരിക്കപ്പെടുന്നതിനു കാരണം ഈ മേഖലയിൽ ഇന്ത്യൻ ഗവേഷകരുടെ കൂട്ടായ്മ രൂപപ്പെടാത്തതിനാലാണെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. 2018 ൽ അന്തരിച്ച ഇ.സി.ജി സുദർശനെപ്പോലെ ക്വാണ്ടം ഒപ്റ്റിക്സിലെ പല ഗവേഷണങ്ങൾക്കും തുടക്കമിട്ടയാൾ നൊബേൽ സമ്മാനത്തിലും മറ്റും പരിഗണിക്കപ്പെടാതെ പോയത് പരാമർശിച്ചായിരുന്നു ഇത്.
ടിഐഎഫ്ഐആറിൽ പിഎച്ച്ഡിക്ക് ഒരു വർഷം ജൂനിയറായിരുന്ന വാസന്തിയാണ് താണു പത്മനാഭന്റെ ഭാര്യ. പ്രണയത്തിൽനിന്ന് കുടുംബവഴിയിലെത്തിയ ആ ബന്ധം താണു പത്മനാഭന്റെ ഗവേഷണ ജീവിതത്തിലും മുതൽക്കൂട്ടായി. പത്മനാഭൻ രചിച്ച പല ശാസ്ത്രഗ്രന്ഥങ്ങളിലും വാസന്തിയും ഒപ്പംകൂടി. 'ദ് ഡോൻ ഓഫ് സയൻസ്' എന്ന ജനപ്രിയ ശാസ്ത്രഗന്ഥം ഇരുവരും ചേർന്നാണ് രചിച്ചത്. ഹംസയെന്ന ഇവരുടെ ഏക മകളും മാതാപിതാക്കളെപ്പോലെ അസ്ട്രോഫിസിക്സിലാണ് പിഎച്ച്ഡി നേടിയതും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍