മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാർദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും; വർഗീയതയുടെ സ്ഥാനത്ത് മാനവികതയും; അബുദാബി പ്രഖ്യാപനം മതാന്തര ബന്ധത്തിന്റെ 'മാഗ്‌നാകാർട്ടാ'യായി; നാർക്കോട്ടിക് ജിഹാദ് വിവാദം പടരുമ്പോൾ കേരളത്തിൽ വേണ്ടത് മാർപാപ്പായുടെ അനുശാസനം!
അച്ചായൻ
ഒരു കഥ പറയാം. വെറുമൊരു കഥയല്ല, സത്യമായിട്ടും നടന്ന സംഭവം. 2006-ലാണ് സംഗതികളുടെ തുടക്കം. സെപ്റ്റംബർ 12-ന് ആയിരുന്നു ബെനഡിക്റ്റ് പാപ്പായുടെ റേഗൻസ്ബുർഗ് പ്രസംഗം. പണ്ടെങ്ങോ ഒരു ബൈസന്റൈൻ ചക്രവർത്തി മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവന മാർപ്പാപ്പ എടുത്ത് ഉദ്ധരിച്ചു. അത് ലോകമാസകലമുള്ള മുസ്ലിങ്ങളെ മുറിപ്പെടുത്തി.
കുറേക്കാലം കഴിഞ്ഞ് 2011 ജനുവരിയിൽ അലക്സാൻഡ്രിയയിലെ കോപ്റ്റിക് പള്ളി ബോംബ് സ്ഫോടനത്തിൽ നശിപ്പിക്കപ്പെട്ടു. അതിനോടുള്ള ബെനഡിക്റ്റ് പാപ്പായുടെ പ്രതികരണവും പഴയ മുറിവിന്റെ ആഴം കൂട്ടിയതേയുള്ളൂ. അതോടെ, വത്തിക്കാനുമായുള്ള എല്ലാ ബന്ധവും മരവിപ്പിക്കാൻ അൽ അസ്ഹറിന്റെ ഗ്രാൻഡ് ഇമാം അഹ്മദ് അൽ തയിബ് തീരുമാനിച്ചു. ലോകത്തിൽ ഏറ്റവുമധികം സ്വാധീനമുള്ള ഇസ്ലാം മതസ്ഥാപനമാണ് ഈജിപ്തിലെ അൽ അസ്ഹർ എന്നോർക്കണം. അങ്ങനെയാണ് മധ്യകാലത്തിനുശേഷം ക്രിസ്ത്യൻ- ഇസ്ലാം ബന്ധം അതിന്റെ നെല്ലിപ്പലക കണ്ടത്.
രണ്ട് വർഷം കഴിഞ്ഞാണ് 2013 മാർച്ച് 13-ന് ഹോർഹെ ബെർഗോളിയോ ഫ്രാൻസീസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വാർത്ത കേട്ടതോടെ ഗ്രാൻഡ് ഇമാമിന്റെ മനസ്സ് പറഞ്ഞു, 'വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സമയമായി'. അതോടെ, ഇമാം ഒരു നിർദ്ദേശം വച്ചു, ഫ്രാൻസീസ് പാപ്പാക്ക് ഒരു അഭിനന്ദന കുറിപ്പ് വിടാമെന്ന്. പക്ഷേ, പലർക്കും അതിനോട് യോജിപ്പില്ലായിരുന്നു. അവസാനം, അൽ അസ്ഹറിന്റെ പേരിൽ കത്തോലിക്കാസഭക്കുള്ള പൊതുവായ ഒരു അഭിനന്ദനക്കുറിപ്പ് അയക്കാമെന്ന യോജിപ്പിലെത്തി. അത് അയക്കുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞു. അടുത്ത റംസാൻ പെരുന്നാളിന് ഫ്രാൻസീസ് പാപ്പാ ഗ്രാൻഡ് ഇമാമിന് മറുപടിയായി ഒരു ആശംസാകത്ത് അയച്ചു. അതിൽ അദ്ദേഹം മുസ്ലിങ്ങളെ, സഹോദരങ്ങളേ എന്നാണ് അഭിസംബോധന ചെയ്തത്. ഉടനെ തന്നെ പെരുന്നാൾ ആശംസക്ക് നന്ദി പറഞ്ഞു കൊണ്ട് ഇമാം മാർപ്പാപ്പാക്ക് മറുപടി അയച്ചു.
പിന്നീട്, മൂന്ന് വർഷത്തോളം ഫ്രാൻസീസ് പാപ്പാ ചെയ്യുന്നതും പറയുന്നതും അഹ്മദ് അൽ തയിബ് ശ്രദ്ധിച്ചു കൊണ്ടിരുന്നു. ദരിദ്രരോടുള്ള ഫ്രാൻസീസിന്റെ സ്‌നേഹവും, അഭയാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ കാരുണ്യവും ഇമാമിന്റെ ഹൃദയത്തെ സ്പർശിച്ചു. 2016 ഏപ്രിലിൽ ലെസ്‌ബോസിലെ അഭയാർത്ഥികളെ സന്ദർശിച്ച ശേഷമുള്ള തന്റെ മടക്കയാത്രയിൽ 12 മുസ്ലിം അഭയാർത്ഥികളെ മാർപാപ്പാ റോമിലേക്ക് സ്വന്തം വിമാനത്തിൽ കൂട്ടിക്കൊണ്ടു പോന്നതും, പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കാനുള്ള ചാക്രികലേഖനവും അദ്ദേഹം ശ്രദ്ധിച്ചു. 2014 മേയിൽ മാർപ്പാപ്പ യോർദ്ദാനിലും ഫലസ്തീനിലും നടത്തിയ സന്ദർശനവും ഫലസ്തീനികൾക്ക് അദ്ദേഹം കൊടുത്ത പിന്തുണയും ഇമാമിനെ സ്വാധീനിച്ചു. സിറിയയിലെ കലാപത്തെ പാപ്പാ അപലപിച്ചതും, ഇസ്ലാം മതത്തെയും ഭീകരപ്രവർത്തനത്തേയും താദാത്മ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് (2016 ആഗസ്റ്റിൽ) പാപ്പാ പ്രസ്താവിച്ചതും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു.
അങ്ങനെ, 2015 നവംബർ ആയപ്പോൾ ഗ്രാൻഡ് ഇമാം പറഞ്ഞു: 'എനിക്ക് വത്തിക്കാനിലേക്ക് പോകണം. ഫ്രാൻസീസ് പാപ്പായെ സന്ദർശിക്കണം.' കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ചുമതല അദ്ദേഹം സ്വന്തം കൗൺസിലറായ ജഡ്ജി മുഹമ്മദ് അബ്ദേൽ സലാമിനെ ഏല്പിച്ചു.ഈ ലക്ഷ്യപ്രാപ്തിക്കായി ജഡ്ജി പാപ്പായുടെ സെക്രട്ടറിമാരിലൊരാളായ മോൺസിഞ്ഞോർ യോവാനീസ് ലാസി ഗൈദ് എന്ന കോപ്റ്റിക് വൈദികന്റെ സഹായവും തേടി.
അങ്ങനെയാണ് ഈജിപ്തിലെ ഗ്രാൻഡ് ഇമാം ഫ്രാൻസീസ് പാപ്പായെ കാണാൻ റോമിലെത്തുന്നത്, 2016 മെയ് 23-ന്. ആദ്യത്തെ ഫ്രാൻസീസ്, അതായത് അസ്സീസ്സി, സുൽത്താൻ അൽ കമാലിനെ കാണാൻ ഈജിപ്തിലെത്തിയിട്ട് എട്ട് നൂറ്റാണ്ടാകുന്ന സന്ദർഭമായിരുന്നു അത്. വത്തിക്കാനിലേക്ക് പോകുന്ന വഴിക്ക് അബ്ദേൽ സലാം പുതിയൊരു ആശയം ഇമാമിനോട് പങ്കുവച്ചു. 'അടുത്ത അന്തർദേശീയ സമാധാന സമ്മേളനം നമുക്ക് കയ്റോയിൽ വച്ചു നടത്താം. അതിലേക്ക് നമുക്ക് ഫ്രാൻസീസ് പാപ്പായെ ക്ഷണിക്കുകയും ചെയ്യാം.' ഈ ആശയം ഇമാം ഹൃദയത്തിൽ സൂക്ഷിച്ചു. പാപ്പാ നിഷ്‌കപടമായ സാഹോദര്യത്തോടെ അഹ്മദ് അൽ തയിബിനെ സ്വീകരിച്ചു. സമാധാന സമ്മേളനത്തിന് വരാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
സമാധാന സമ്മേളനം നടന്നത് 2017 ഏപ്രിൽ 27-28 തീയതികളിലാണ്. സമ്മേളനത്തിന്റെ രണ്ടാം ദിവസം മാർപ്പാപ്പയും ഇമാമും സംസാരിച്ചു. അതിന് മുമ്പ് ഇരുവരും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ലോകം മുഴുവൻ വൈറലായി. മത സംഘർഷങ്ങൾ ഈ കാലത്ത് ആ ചിത്രം പ്രത്യാശയുടെ പ്രതീകമായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..
ആറു മാസങ്ങൾക്ക് ശേഷം 2017 നവംബർ 6-ന് ഒരു കോൺഫറൻസിൽ സംബന്ധിക്കാൻ ഇമാം റോമിലെത്തി. അതറിഞ്ഞ പാപ്പാ അദ്ദേഹത്തെ സാന്താ മാർത്തായിലേക്ക് ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. ഭക്ഷണത്തിന് മുമ്പ് പാപ്പാ ഇമാമിനോട് അദ്ദേഹത്തിന്റെ പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെട്ടു. *ഇമാമിന്റെ പ്രാർത്ഥനയിൽ പാപ്പാ കണ്ണടച്ച് മനസ്സർപ്പിച്ച് പങ്കു ചേർന്നു*. ഭക്ഷണത്തിനിടയിൽ മാർപാപ്പാ ഒരു അപ്പമെടുത്തു, അത് രണ്ടായി പകുത്തു. എന്നിട്ട് ആദ്യത്തെ പാതി ഇമാമിന് വച്ചുനീട്ടി; മറ്റേ പാതി തനിക്കും. അങ്ങനെ *ഈജിപ്തിലെ ഗ്രാൻഡ് ഇമാമും റോമിലെ മാർപാപ്പയും ഒരേ അപ്പത്തിൽ നിന്ന് ഭക്ഷിച്ചു*. അത് സാഹോദര്യത്തിന്റെയും, സമഭാവനയുടെയും, സഹവർത്തിത്വത്തിന്റെയും അടയാളമായിരുന്നു. സാഹോദര്യത്തിന്റെ ആ ഭക്ഷണമേശയിൽ വച്ചാണ് മാനവ സാഹോദര്യത്തെക്കുറിച്ച് ഇരുവരും ചേർന്ന് ഒരു സംയുക്ത പ്രഖ്യാപനം തയ്യാറാക്കണന്ന തീരുമാനം ഉണ്ടായത്.
സംയുക്ത പ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കപ്പെട്ട രീതി കൗതുകകരമാണ്. ആദ്യ കരട് തയ്യാറാക്കിയത് ഇമാമാണ്; എന്നിട്ടത് മാർപ്പാപ്പാക്ക് കൈമാറാൻ പറഞ്ഞു. എന്നാൽ, താനാണ് അത് തയ്യാറാക്കിയതെന്ന് പാപ്പാ അറിയരുതെന്ന് ഇമാം നിർബ്ബന്ധം പിടിച്ചു. കാരണം, തിരുത്താനും കുട്ടിച്ചേർക്കാനുമുള്ള സ്വാതന്ത്ര്യം പാപ്പാക്ക് നഷ്ടപ്പെടരുതല്ലോ. കിട്ടിയ രേഖ പാപ്പാ തിരുത്തി, കൂട്ടിച്ചേർത്തു, നവീകരിച്ചു. എന്നിട്ട്, ഇമാമിന് കൈമാറി. പാപ്പായുടെ സംഭാവനകൾ ഇമാമിന് ഏറെ ഇഷ്ടപ്പെട്ടു. അതിന്റെ വെളിച്ചത്തിൽ ഇമാം അടുത്ത കരട് തയ്യാറാക്കി. അതിനുശേഷം അത് മാർപാപ്പയ്ക്ക് കൈമാറി. അന്തിമ രൂപത്തിൽ എത്തുന്നതുവരെ കരടുരേഖ ഇങ്ങനെ പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും കൈമാറപ്പെട്ടു.
ഇതിന്നിടയിൽ പഴയ ഒരാശയത്തിന് ജീവൻ വച്ചു: 'ഫ്രാൻസീസ് പാപ്പാ ഗൾഫ് സന്ദർശിക്കണം! 2018 ഒക്ടോബറിൽ ഇമാമിന് ബൊളോഞ്ഞയിൽ വരേണ്ടിയിരുന്നു. ഈ അവസരത്തിൽ പാപ്പായും ഇമാമും നാലാം പ്രാവശ്യം കണ്ടുമുട്ടി. അതോടെ, ഫ്രാൻസീസ് പാപ്പായുടെ ഗൾഫ് സന്ദർശനത്തിന്റ തീയ്യതി തീരുമാനിക്കപ്പെട്ടു - 2019 ഫെബ്രുവരി 3 മുതൽ 5 വരെ.
അങ്ങനെയാണ്, കത്തോലിക്കാ സഭയുടെ ആത്മീയപിതാവ് ഗൾഫ് എന്ന ഇസ്ലാം ലോകത്തിന്റെ ഹൃദയകവാടത്തിലേക്ക് നടന്നു കയറിയത്. ഹൃദയസ്പർശിയായ വരവേൽപ്പാണ് മുസ്ലിം ലോകം ഫ്രാൻസീസ് പാപ്പാക്ക് നൽകിയത്. അങ്ങനെ, 2019 ഫെബ്രുവരി 4-ന് മാനവസാഹോദര്യത്തിനുള്ള 'അബുദാബി പ്രഖ്യാപനം' ഗ്രാൻഡ് ഇമാമും മാർപാപ്പയും സംയുക്തമായി അബു ദാബിയിൽ ഒപ്പുവച്ചു: 'സഹവർത്തിത്വത്തിനും ലോകസമാധാനത്തിനും വേണ്ടി മാനവ സാഹോദര്യത്തെക്കുറിച്ചുള്ള ധസംയുക്തപ പ്രസ്താവന'.
ഈ പ്രഖ്യാപനത്തിലൂടെ, ക്രൈസ്തവജനതയും മുസ്ലിം ജനതയും ഒപ്പുവച്ച് അംഗീകരിച്ച രണ്ട് സുപ്രധാന തത്വങ്ങളുണ്ട്. *ഒന്ന്, മത വൈവിധ്യവും ബഹുസ്വരതയും ദൈവനിശ്ചയത്താൽ ഉരുവായതാണ്. രണ്ട്, അങ്ങനെയെങ്കിൽ ഇത്തരം ലോകത്തിൽ സമാധാനത്തോടെ ജീവിക്കാനുള്ള മാർഗ്ഗം സംഭാഷണത്തിന്റെ സംസ്‌കാരവും, പരസ്പര ബഹുമാനത്തിന്റെ ശൈലിയും, പരസ്പര സഹകരണത്തിന്റെ പെരുമാറ്റച്ചട്ടവുമാണ്*. ഇത് രണ്ടും സമ്മതിച്ചു കഴിഞ്ഞാൽ, പിന്നെ മതവൈരത്തിന്റെ സ്ഥാനത്ത് മത സൗഹാർദ്ദവും, കലഹത്തിന്റെ സ്ഥാനത്ത് സംഭാഷണവും, വർഗീയതയുടെ സ്ഥാനത്ത് മാനവികതയും പുലരും. ചുരുക്കത്തിൽ, അബുദാബി പ്രഖ്യാപനം മതാന്തര ബന്ധത്തിന്റെ 'മാഗ്‌നാകാർട്ടാ' ആയി മാറി. ഈ പ്രഖ്യാപനത്തിന്റെ പ്രായോഗിക നടത്തിപ്പിനായി 'മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഒരു ഉന്നതസമിതിയെയും' നിയമിച്ചു.
2011-ൽ ക്രിസ്ത്യൻ- ഇസ്ലാം ബന്ധം വട്ടപ്പൂജ്യത്തിലേക്ക് തകർന്നടിഞ്ഞതായിരുന്നു. ആ പടുകുഴിയിൽ നിന്നാണ് പാപ്പായും ഇമാമും സമഭാവനയുടെയും പരസ്പരബഹുമാനത്തിന്റെയും വിശ്വസാഹോദര്യത്തിന്റെയും അബുദാബി പ്രഖ്യാപനത്തിലേക്ക് നടന്നു കയറിയത്.
കേരളത്തിലെ നാർക്കോട്ടിക് ജിഹാദ്
ഇന്ന് കേരളത്തിലെ ക്രിസ്ത്യൻ- ഇസ്ലാം ബന്ധം ആടിയുലയുന്ന സന്ദർഭമാണ്. അടുത്തടുത്ത ദിവസങ്ങളിൽ പാലായിൽ രണ്ട് പ്രകടനങ്ങൾ നടന്നു. പാലാ മെത്രാനെ എതിർത്തും അനുകൂലിച്ചും. എന്നാൽ രണ്ടിലും നിറഞ്ഞു നിന്ന വാശിയും മുദ്രാവാക്യങ്ങളുടെ മൂർച്ചയും ഒരേ പോലെയിരുന്നു. അപ്പോൾ ഒരുകാര്യം ഉറപ്പ്. ഈ രണ്ടു കൂട്ടരും ഒരേ സമയത്ത് ഒരേ സ്ഥലത്ത് കണ്ടുമുട്ടിയാൽ തമ്മിലടി ഉറപ്പ്. ഏറ്റവും സ്‌ഫോടനാത്മകമായ വസ്തുത ഈ രണ്ട് മതക്കാരും കേരളത്തിൽ അങ്ങോളമിങ്ങോളം ഇടകലർന്ന് ജീവിക്കുന്നുവെന്നതാണ്. അങ്ങനെയെങ്കിൽ, അബുദാബി പ്രഖ്യാപനത്തിന്റെ നാൾവഴിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കേരളത്തിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാറ്റത്തിന് തയ്യാറാക്കുകയാണ് ആവശ്യം. അങ്ങനെയെങ്കിൽ, ഈ മതാന്തര തർക്കം മതസംഘർഷത്തിലേക്ക് പോകാതെ കൈകാര്യം ചെയ്യാനുള്ള വഴിയെന്താണ്?
ഒരു മേശക്ക് ചുറ്റുമിരിക്കുക
പരസ്പര ബന്ധത്തിന്റെ തകർച്ചയുടെ കാലത്ത് ഒരു മേശക്ക് ചുറ്റുമിരിക്കാൻ മാർപാപ്പായും ഗ്രാൻഡ് ഇമാമും തയ്യാറായിടത്താണ് 'അബുദാബി പ്രഖ്യാപനത്തിനുള്ള' സാധ്യത ഉരുവായത്. ഇവിടെ നമ്മൾ ഓർക്കേണ്ടത്, കേരളം കണ്ട ഏറ്റവും വലിയ ആത്മീയാചാര്യനായ ശ്രീനാരായണഗുരുവിന്റെ അനുശാസനമാണ്. 1924 ൽ ഏഷ്യയിലെ ആദ്യത്തെ സർവമതസമ്മേളനം ആലുവ മണപ്പുറത്ത് വിളിച്ചുചേർത്തത് ഗുരുവായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു: 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' ഈ കൂടിച്ചേരൽ. അത്തരമൊരു കൂടിച്ചേരലാണ് പ്രശ്‌നപരിഹാരത്തിന് ആദ്യം നടക്കേണ്ടത്.
കത്തോലിക്കാ മെത്രാന്മാർ മുസ്ലിം മതനേതാക്കളുമായി ഒരുമിച്ചിരുന്നു സംസാരിക്കണം. നാരായണഗുരു പറഞ്ഞ മനോഭാവത്തോടെ, 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും.' ഇതിന് മുൻകൈ എടുക്കാൻ കെസിബിസി പ്രസിഡന്റിന് കഴിയണം. അല്ലെങ്കിൽ കെസിബിസിയുടെ ഡയലോഗിനുള്ള കമ്മീഷൻ അതിന് മുൻകൈ എടുക്കണം. ഈ ഉഭയകക്ഷി സംഭാഷണം തീരുമാനങ്ങളിലേക്കും കർമ്മപരിപാടികളിലേക്കും എത്തിച്ചേരണം.
വിദ്വേഷ പ്രചരണം അവസാനിപ്പിക്കുക
സംഭാഷണം വിജയിക്കണമെങ്കിൽ അതിനുള്ള സാമൂഹ്യാന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. അതിന് ഒന്നാമതായി ചെയ്യേണ്ടത് ഇരു കൂട്ടരും നടത്തുന്ന വിദ്വേഷ പ്രചരണം ഉടനടി അവസാനിപ്പിക്കുകയാണ്. വിദ്വേഷ പ്രചരണം പ്രധാനമായും നടക്കുന്നത് സൈബർ ഇടങ്ങളിലാണ്. വളരെ സംഘടിതമായാണ് ഈ പ്രചരണം നടക്കുന്നതെന്ന് അതിന്റെ സ്വഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. കത്തോലിക്കാ സഭയുടെ നേതാക്കളും മുസ്ലിം നേതാക്കളും അവരവരുടെ അനുയായികളോട് ഇത്തരം പ്രചാരണം ഉടനടി നിർത്താൻ ആജ്ഞാപിക്കണം. പ്രത്യേകിച്ച്, കത്തോലിക്കാ വൈദികരെയും അവർ നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പുകളെയും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ഉടനടി വിലക്കണം. എന്നിട്ട് അവർ ഉയർത്തുന്ന ആശങ്കകളെല്ലാം നേതാക്കളുടെ ഉഭയകക്ഷി സംഭാഷണത്തിന്റെ വിഷയമാകണം. എങ്കിലേ, ഫലവത്തായ പരിഹാരമുണ്ടാകുള്ളൂ.
പ്രായോഗിക നടത്തിപ്പിനായുള്ള ഉന്നതസമിതി
അബുദാബി പ്രഖ്യാപനത്തിന്റെ തുടർനടത്തിപ്പിനായി മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒരു ഉന്നതസമിതിക്ക് രൂപം കൊടുത്തിരുന്നു: 'മാനവസാഹോദര്യത്തിനു വേണ്ടിയുള്ള ഉന്നതസമിതി'. അത്തരമൊരു ഉന്നാധികാര സമിതി കേരളത്തിലും ഉണ്ടാകണം. മതാന്തര ഡയലോഗിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനും, ഭാവിയിൽ ഉയർന്നു വരുന്ന ഏത് പ്രശ്‌നത്തെയും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ഉത്തരവാദിത്വവും ഈ സമിതിക്കായിരിക്കണം.
ഫ്രാൻസീസ് പാപ്പായുടെ ആഹ്വാനം
'അല്പം കുടി മെച്ചപ്പെട്ട സാഹോദര്യസമൂഹം നിർമ്മിക്കുന്നതിനായി നിങ്ങൾ ഇന്നത്തെ ബഹുസ്വര സമൂഹത്തിൽ പാലം പണിയുന്നവരും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നവരുമാകണം!' ഫ്രാൻസീസ് പാപ്പാ ഹംഗറിയിലെ മെത്രാന്മാരോട്, സെപ്റ്റംബർ 12, 2021.
Stories you may Like
- ക്രിസ്മസ് ദിനത്തിൽ സമാധാനം ഉയർത്തി പോപ്പ്
- ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബായിലേക്ക്
- വനിതകൾക്കും വോട്ടവകാശം; വീണ്ടും ഫ്രാൻസിസ് മാർപാപ്പ ചരിത്രം തിരുത്തുമ്പോൾ
- തന്റെ മരണാനന്തര സംസ്കാര കർമ്മങ്ങളിലും വ്യത്യസ്തത പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്
- ഇറ്റാലിയൻ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി കത്തോലിക്കാ സഭ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍