ടിക്കറ്റ് റിസർവ് ചെയ്ത് ദീർഘദൂരയാത്ര; ഉയർന്ന ഡോസിലുള്ള മയക്കുമരുന്ന് നഖങ്ങൾക്കിടയിൽ സൂക്ഷിക്കും; കുപ്പിവെള്ളത്തിൽ കലർത്തി കുടിക്കാൻ നൽകും; അസ്ഗർ ബാഗ്ഷെ ട്രെയിൻ കവർച്ചയിൽ 'വിദഗ്ധൻ'; ഇരയാക്കിയതിലേറെയും മലയാളികൾ; നിസാമുദ്ദീൻ ട്രെയിനിൽ സഞ്ചരിച്ചത് വ്യാജപേരിലെന്ന് പൊലീസ്
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരിൽ നിന്നും 10 പവൻ സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതി അഗ്സർ ബാഗ്ഷെ സഞ്ചരിച്ചിരുന്നത് വ്യാജ പേരിലാണെന്ന് പൊലീസ്. യാത്രക്കാരുടെ പട്ടികയിൽ ഇയാളുടെ പേരില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രെയിൻ കേന്ദ്രീകരിച്ച് മോഷണം നത്തുന്ന അഗ്സർ ബാഗ്ഷെ ആഗ്രയിൽ നിന്നും തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തുവെന്നാണ് മോഷണത്തിനിയായ സ്ത്രീയുടെ മൊഴി.
റിസർവേഷൻ കമ്പാട്ടുമെന്റിലായിരുന്നു യാത്ര. പക്ഷെ അഗ്സർ പേരിൽ ടിക്കറ്റ് റിസർവ്വ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നുകിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തു. അല്ലെങ്കിൽ വ്യാജ പേരിൽ ടിക്കറ്റെടുത്തുവെന്നാണ് സംശയം.
ട്രെയിനിൽ യാത്രക്കാരെ മയക്കിക്കിടത്തി സ്വർണം കവർച്ചചെയ്ത കേസിൽ റെയിൽവേ പൊലീസും സംസ്ഥാന പൊലീസും അന്വേഷിക്കുന്ന അസ്ഗർ ബാഗ്ഷെക്കെതിരെ മുംബൈ മേഖലയിൽ മാത്രം 15 ഒാളം കവർച്ചാകേസുകളാണ് ഉള്ളത്. ചെറുപ്പത്തിൽതന്നെ ട്രെയിൻകവർച്ചയിൽ പരിശീലനം ലഭിച്ചയാളാണു 47 വയസുള്ള അസ്ഗറെന്നും ആർപിഎഫ് ക്രൈം സെൽ അധികൃതർ പറയുന്നു.
കവർച്ചക്ക് ഇരയായ മൂന്നു സ്ത്രീകളും അഗ്സറിൽ നിന്നും ഭക്ഷണമൊന്നും വാങ്ങിയിട്ടില്ല. സ്ത്രീകൾ ശുചിമുറിയിൽ പോയപ്പോൾ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഉയർന്ന ഡോസിലുള്ള മയക്കുമരുന്നു കൈനഖങ്ങൾക്കിടയിൽ സൂക്ഷിച്ചാണു കൂടുതലും ഒാപ്പറേഷനുകൾ എന്നതാണു പ്രത്യേകത. റിപ്പോർട്ടു ചെയ്യപ്പെട്ട കേസുകളിൽ മിക്കതും ഇത്തരത്തിലാണെന്നു ആർപിഎഫ് അധികൃതർ പറഞ്ഞു. ശാന്തനും എന്നാൽ ശക്തനുമായ ഇയാളെ സ്ഥിരം കുറ്റവാളിയായിട്ടാണു കണക്കാക്കുന്നത്.
നിസാമുദ്ദീൻതിരുവനന്തപുരം സ്വർണജയന്തി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ട 3 സ്ത്രീകൾ, ഭക്ഷണം കഴിച്ചശേഷമാണു തങ്ങൾ മയങ്ങിപോയതെന്നു പറയുന്നുണ്ട്. കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ ഫോട്ടോകളിൽ നിന്നാണു അസ്ഗർ ബാഗ്ഷെയുടെ മുഖം അവർ തിരിച്ചറിഞ്ഞത്. വൈദ്യ പരിശോധനക്കു ശേഷം മൂന്നു സ്ത്രീകളും ആശുപത്രിവിട്ടു.
രാത്രിയിൽ എസി-റിസർവേഷൻ കമ്പാട്ടുമെന്റിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് അഗ്സർ അടക്കമുള്ള സ്ഥിരം മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്.കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയം. ഓരോ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
കൊങ്കൺ മേഖലയിലും മുംബൈ, ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കർണാടക പ്രദേശങ്ങളിലുമായി പല കേസുകളിലും ഇയാൾ പ്രതിയാണ്. അറസ്റ്റിൽ ജാമ്യത്തിലിറങ്ങുന്ന ഇയാൾ പിന്നീട് ഹാജരാകാറില്ല. ശരാശരി ആറുമാസം കൂടുമ്പോൾ ട്രെയിനിൽ കവർച്ച നടത്തിയിരിക്കുമെന്നതാണു സ്ഥിതി. കവർച്ചയ്ക്കു പ്രത്യേക രീതിയുണ്ട്.
ദീർഘദൂരത്തേക്കു ടിക്കറ്റ് റിസർവ് ചെയ്തു യാത്രചെയ്യുന്ന അസ്ഗർ കോച്ചിലുള്ളവരുമായി പെട്ടെന്ന് അടുപ്പം കാണിക്കാറില്ല. എന്നാൽ, പതുക്കെയുള്ള അടുപ്പം ഉറ്റചങ്ങാത്തമാക്കുകയും ചെയ്യും. ഉടനെ എന്തെങ്കിലും വസ്തു കൈമാറുന്ന സ്വഭാവവും ഈ കുറ്റവാളിക്കില്ല.
സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ പ്ലാറ്റ്ഫോമിലെ അംഗീകൃത കടകളിൽ നിന്നു സഹയാത്രക്കാർ കാണുന്നവിധത്തിൽ കുപ്പിവെള്ളം വാങ്ങുന്നതാണ് ആദ്യപടി. തൊട്ടുമുൻപ് ശുചുമുറി, ഡോറിനുസമീപം എന്നിവിടങ്ങളിലെത്തി നഖത്തിനിടയിൽ ലഹരിമരുന്നു ഒട്ടിക്കുകയോ, പൊടി സൂക്ഷിക്കുകയോ ചെയ്തിരിക്കും. വാങ്ങിയ കുപ്പിവെള്ളം കോച്ചിലുള്ളവർ കാണുന്ന വിധത്തിൽ കുറച്ചുകുടിക്കുകയും ബാക്കിയിൽ മയക്കുമരുന്നു പുരട്ടിയ വിരൽ മുട്ടിച്ചെടുക്കുകയും ചെയ്തിരിക്കും.
ഈ വാട്ടർ ബോട്ടിലും മറ്റുള്ളവരുടെ ബോട്ടിലും പരസ്പരം മാറ്റിയെടുക്കുകയാണു പ്രധാനമായി പിന്നീടു ചെയ്യുക. കൊങ്കണിൽമാത്രം ഇത്തരത്തിൽ 5 കേസുകളുണ്ട്. ചില കേസുകളിൽ സ്വന്തം ബോട്ടിൽ കുടിക്കാൻ നൽകിയും കവർച്ച ചെയ്തിട്ടുണ്ടെന്നു ആർപിഎഫ് പറയുന്നു.
റെയിൽവേയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും കൊങ്കണിൽ ഇയാളുടെ വെള്ളംവഴിയുള്ള കവർച്ചയ്ക്ക് ഇരയായിട്ടുണ്ട്. ഭക്ഷണത്തിലുള്ള മയക്കുമരുന്നു പ്രയോഗം ഇയാൾക്കു കുറവാണ്. സംഭവം പുറത്തറിഞ്ഞു നടപടികൾ ആരംഭിക്കുമ്പോഴേക്കും പ്രതി അടുത്ത ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും.
ഇതിനിടയിൽ, ടിടി അടക്കമുള്ളവർ കോച്ചിലെത്തിയാലും കവർച്ചക്കിരയായ, യാത്രക്കാർ നല്ല ഉറക്കത്തിലായതിനാൽ സംശയം തോന്നാറില്ല. 12 മണിക്കൂർവരെ ഉറങ്ങിപോകുന്ന മയക്കു പദാർഥങ്ങൾ ഇയാൾ പ്രയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കളുടെ അളവ് കൂടിയാൽ ചിലതു ജീവൻ അപകടത്തിലാക്കുമെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
കൃത്യംനിർവഹിച്ചു തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങിയ അഗ്സർ ബാഗ്ഷെ വിമാനത്തിൽ രക്ഷപ്പെട്ട സംഭവവും ഉണ്ട്. റെയിൽവേയിൽ സ്ഥിരം റൂട്ട് തിരഞ്ഞെടുക്കാറില്ല. മറ്റു സംസ്ഥാനങ്ങളിൽ അക്രമത്തിന് ഇരയാകുന്നവരിൽ കൂടുതൽ മലയാളികളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അവിടെ ആർപിഎഫ് കേസെടുത്ത് അന്വേഷണം സംസ്ഥാനപൊലീസിനു കൈമാറുമെങ്കിലും നടപടികൾ ഏങ്ങുമെത്താതെ അവസാനിക്കുകയാണു പതിവ്.
ഇത്തരത്തിൽ തുടർച്ചയായി കവർച്ച നടത്തുന്ന മൂന്നുപേർകൂടി അന്വേഷണസംഘത്തിന്റെ പട്ടികയിലുണ്ടെങ്കിലും അഗ്സറാണ് പേടിപ്പെടുത്തുന്ന പ്രധാനകഥാപാത്രം. രണ്ടുമൂന്നും പേർ അടങ്ങുന്ന കവർച്ചാ ടീമും ഇടയ്ക്കിടെ പിടിലാകാറുണ്ട്. എറണാകുളം റെയിവേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിസാമുദ്ദീൻ എക്സ്പ്രസിൽ വച്ചുണ്ടായ കവർച്ച കേസന്വേഷിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍