ടി പി വധക്കേസിൽ പ്രതി; ജയിൽവാസം; എന്നിട്ടും കുഞ്ഞനന്തനെ ചേർത്തു നിർത്തിയത് ഭരണകൂട ഭീകരതയുടെ ഇരയെന്ന പേരിൽ; ചരമ വാർഷികത്തിൽ വീരപരിവേഷം; മകൾ പി കെ ഷബ്നയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയും 'കടപ്പാട്' തെളിയിച്ച് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ആർ എം പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ തടവുശിക്ഷ കാലയളവിൽ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്റെ മകൾ പി.കെ.ഷബ്ന പാർട്ടി ചുമതലയിലേക്ക്. കുഞ്ഞനന്തന്റെ വീട് ഉൾപ്പെടുന്ന സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് സെക്രട്ടറിയായി ഷബ്നയെ നിയോഗിച്ചാണ് പാർട്ടി നേതൃത്വം കുടുംബത്തോടുള്ള 'കടപ്പാട്' ഒരിക്കൽ കൂടി വ്യക്തമാക്കിയത്.
പാറാട് ടൗൺ ബ്രാഞ്ച് വിഭജിച്ചാണ് സെൻട്രൽ കണ്ണങ്കോട് ബ്രാഞ്ച് രൂപവൽക്കരിച്ചത്. വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഷബ്നയെ സെക്രട്ടറിയാക്കിയത്. കണ്ണങ്കോട് ടിപിജിഎം യുപി സ്കൂൾ അദ്ധ്യാപികയായ ഷബ്ന കെഎസ്ടിഎ പാനൂർ ഉപജില്ലാ കമ്മിറ്റി നിർവാഹക സമിതി അംഗമാണ്. ജോലിയിൽ തുടരുന്നവരെ മാറ്റിനിർത്തി പാർട്ടി പ്രവർത്തനത്തിന് എപ്പോൾ വേണമെങ്കിലും സന്നദ്ധരായ പ്രവർത്തകരെ താഴെത്തട്ടിൽ നേതൃനിരയിൽ എത്തിക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് അദ്ധ്യാപികയായ ഷബ്നയ്ക്കായി പാർട്ടി 'ഇളവുകൾ' നൽകിയത്.
ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പങ്കില്ലെന്നു പാർട്ടി പറയുമ്പോഴും സിപിഎമ്മിനും നേതാക്കൾക്കും ഇടയിലെ മുറിച്ചു മാറ്റാനാവാത്ത കണ്ണിയായിരുന്നു പി.കെ.കുഞ്ഞനന്തൻ. എന്നാൽ, ഭരണകൂട ഭീകരതയുടെ ഇരയാണ് കുഞ്ഞനന്തനെന്ന വാദമാണ് സിപിഎം മുന്നോട്ടു വയ്ക്കുന്നത്. കുഞ്ഞനന്തന്റെ മരണാനന്തര ചടങ്ങുകൾ പാർട്ടി ഏറ്റെടുത്തു നടത്തുകയും ഒന്നാം ചരമ വാർഷികം സിപിഎം വിപുലമായി ആചരിക്കുകയും ചെയ്തിരുന്നു.
ടിപി കേസിൽ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ടു ജയിലിൽ കഴിയവേ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞനന്തൻ മരിച്ചത്. ടിപിയെ കൊലപ്പെടുത്തിയതിൽ പാർട്ടിക്കു പങ്കില്ലെന്ന സിപിഎം പലതവണ പൊതുസമൂഹത്തിൽ വാദം ഉയർത്തിയപ്പോഴൊക്കെ പാർട്ടിക്ക് തിരിച്ചടിയായത് പ്രതിപ്പട്ടികയിൽ കുഞ്ഞനന്തന്റെ സാന്നിദ്ധ്യമായിരുന്നു.
കേസിൽ പ്രതിയായ കുഞ്ഞനന്തൻ പ്രതിചേർക്കപ്പെട്ടിട്ടും തള്ളിപ്പറയാതെ അവസാനം വരെ പാർട്ടി ഒപ്പം നിലകൊണ്ടതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം നേതാക്കളുമായുള്ള ആത്മബന്ധമായിരുന്നു കുഞ്ഞനന്തന് അനുകൂലമായത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎമ്മിന്റെ പങ്കിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണവും കോടതി നടപടികളുമെല്ലാം കുഞ്ഞനന്തനിൽ അവസാനിച്ചെങ്കിലും അത് ഉയർത്തിയ രാഷ്ട്രീയ അലയൊലികൾ ഇപ്പോഴും പാർട്ടിയെ ചുറ്റിപ്പറ്റി നിൽക്കുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തൻ.
1970 മുതൽ സിപിഎമ്മിൽ അംഗമായിരുന്ന അദ്ദേഹം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു. എൽഡിഎഫ് ഭരണത്തിലിരിക്കെ കുഞ്ഞനന്തനു ദീർഘനാളത്തേക്കു പരോൾ അനുവദിച്ചതും വിവാദമായിരുന്നു. ടിപിയെ വകവരുത്താനുള്ള തീരുമാനം സിപിഎം അറിവോടെയാണെന്ന രാഷ്ട്രീയ ആരോപണത്തിനു ബലമേകുന്നതായിരുന്നു ടിപി വധത്തിനു ശേഷം കുഞ്ഞനന്തനു കിട്ടിയ പാർട്ടി സംരക്ഷണം.
പാർട്ടി നേതൃത്വം അറിയാതെയാണു കൊലപാതകം ആസൂത്രണം ചെയ്തതെങ്കിൽ അതു ചെയ്തയാളെ സംരക്ഷിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് ഉണ്ടാവില്ല. പാർട്ടി പുറത്തു പറഞ്ഞു കൊണ്ടിരിക്കുന്ന നിരപരാധിത്വത്തിന്റെ യുക്തി അണികൾക്കു പോലും വേണ്ടത്ര ബോധ്യപ്പെടാതെ പോയതിനു കാരണവും മറ്റൊന്നായിരിക്കാനിടയില്ല.
ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണു കൊലപാതകവുമായി ബന്ധപ്പെട്ട കണ്ണി പാനൂരിലുണ്ടെന്ന വിവരം പുറത്തു വന്നത്. കേസിൽ അറസ്റ്റിലായ കൊടി സുനിക്കും കിർമാണി മനോജിനും അനൂപിനും കുഞ്ഞനന്തനുമായുള്ള ബന്ധമാണു കേസിൽ നിർണായകമായത്. അന്വേഷണത്തിൽ ഇവർ കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടിൽ വന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം വീട്ടിലെത്തി തെളിവെടുക്കുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവുമായും കുഞ്ഞനന്തനു നല്ല അടുപ്പമുണ്ടായിരുന്നു.
പാനൂർ മേഖലയിലെ സിപിഎം അണികൾക്ക് ആവേശമായിരുന്ന പി.കെ.കുഞ്ഞനന്തൻ പാർട്ടിയുടെ സമുന്നത നേതാക്കളുടെ വിശ്വസ്തൻ കൂടിയായിരുന്നു. പാർട്ടിയുടെ ഉന്നത നേതൃനിരയിലുണ്ടായിരുന്ന ആളല്ലെങ്കിലും എല്ലാകാര്യത്തിലും കുഞ്ഞനന്തനെ പാർട്ടി നേതാക്കൾക്കു വേണ്ടിയിരുന്നു. കടുത്ത പാർട്ടിക്കൂറു തന്നെയാണു കുഞ്ഞനന്തനെ നേതാക്കളുടെ പ്രിയപ്പെട്ടവനാക്കിയത്.
പാർട്ടി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും അടിപതറാതെ നിൽക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായെങ്കിലും അന്വേഷണം മറ്റു നേതാക്കളിലേക്കു നീങ്ങാതിരുന്നത് കുഞ്ഞനന്തന്റെ അടിയുറച്ച പാർട്ടി നിലപാടുകൊണ്ടാണെന്ന് രാഷ്ട്രീയ എതിരാളികൾ ഇപ്പോഴും വിശ്വസിക്കുന്നു.
കൊലപാതകത്തിൽ പാർട്ടിക്കോ നേതാക്കൾക്കോ പങ്കില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ ആദ്യ പ്രതികരണം. എന്നാൽ ഗൂഢാലോചനയിൽ കുഞ്ഞനന്തന്റെ പങ്ക് കോടതിയിൽ തെളിഞ്ഞു. 13ാം പ്രതിയായ കുഞ്ഞനന്തനു പുറമേ കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മനോജ് എന്നിവർ കേസിൽ വന്നതോടെ നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം പുറത്തുവന്നു. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ ഉൾപ്പെടെ 11 പേരെയാണു കോഴിക്കോട് സ്പെഷൽ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
2012 മെയ് 4ന് ആണ് ടി.പി.ചന്ദ്രശേഖരനെ അക്രമി സംഘം ഓർക്കാട്ടേരി വള്ളിക്കാടിൽ കൊലപ്പെടുത്തിയത്. 2014ൽ ശിക്ഷാ വിധി വന്നു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട് സിപിഎമ്മിന്റെ ഹൃദയഭൂമിയിൽ ആർഎംപിയെന്ന പാർട്ടി രൂപീകരിച്ചതു ചന്ദ്രശേഖരനായിരുന്നു. ഇതിന്റെ പേരിൽ 'കുലംകുത്തി'യെന്നാണ് ടിപിയെ സിപിഎം വിലയിരുത്തിയിരുന്നത്.
ടിപി വധക്കേസിലെ ഗൂഢാലോചന സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്കു വന്നപ്പോൾ പാർട്ടി പ്രതിരോധത്തിലായിരുന്നു. ഈ സമയത്തും കുഞ്ഞനന്തന്റെ ഉറച്ച നിലപാടാണ് പാർട്ടിക്കു കവചമായി നിന്നത്. ടിപി വധക്കേസിൽ സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്നായിരുന്നു ആർഎംപി ആവർത്തിച്ച് ആവശ്യപ്പെട്ടത്.
പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ മാസം തോറും കുഞ്ഞനന്തനു പരോൾ അനുവദിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നത്തിന്റെ പേരിലാണു പരോളെന്നായിരുന്നു പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട്. ടിപി കേസിൽ 8 വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട് കുഞ്ഞനന്തൻ.
Stories you may Like
- കെഎം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകൾ; ആരോപണത്തെ പ്രതിരോധിക്കാൻ സിപിഎം
- ജയിലിൽ എങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും?
- അച്ഛൻ മരിച്ചത് അൾസർ മൂർച്ഛിച്ച്, മരണത്തിൽ ദുരൂഹതയില്ല; കുഞ്ഞനന്തന്റെ മകൾ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ടി.പി വധക്കേസ് സിബിഐ ഏറ്റെടുക്കാത്തതിനു പിന്നിൽ സിപിഎം-ബിജെപി അന്തർധാ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍