ടെന്നീസിന്റെ ഗ്ലാമർ ലോകത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും അറിയാതിരുന്ന 18 കാരി; ആരോഗ്യകാരണങ്ങളാൽ വിംബിൾഡൺ നാലാം റൗണ്ടിൽ നിന്നും പിന്മാറേണ്ടി വന്നത് ആഴ്ച്ചകൾക്ക് മുൻപ് മാത്രം; ടെന്നീസ് കളിക്കുവൻ അനുയോജ്യമല്ലെന്ന് വിധിയെഴുതിയത് ജോൺ മെക്കെന്റേ ഉൾപ്പടെയുള്ളവർ; ഒരു യക്ഷിക്കഥപോലെ അവിശ്വസനീയമായ ഒരു വിജയഗാഥ
സ്പോർട്സ് ഡെസ്ക്
ലണ്ടൻ: ന്യുയോർക്കിൽ ബ്രിട്ടന്റെ അഭിമാനം വാനോളമുയർത്തി യു എസ് കപ്പിൽ എമ്മ റഡുകാനു18 കാരി മുത്തമിട്ടപ്പോൾ, ആ വിജയത്തേക്കാളേറെ അവിശ്വസനീയമാകുന്നത് വിജയത്തിലേക്കുള്ള വഴികളാണ്. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് മാത്രമായിരുന്നു എമ്മയ്ക്ക് വിംബിൾഡണിൽ നിന്നും പുറത്തുപോകേണ്ടതായി വന്നത്. ശ്വസന സംബന്ധമായ ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം നാലാം റണ്ടിൽ നിന്നും എമ്മ ഒഴിയുമ്പോൾ ടെന്നീസ് ഇതിഹാസമായ ജോൺ മെക്കന്റേ പറഞ്ഞത് ടെന്നീസ് കളിക്കുവാൻ പറ്റിയശരീരപ്രകൃതമല്ല എമ്മയുടേതെന്നായിരുന്നു.
നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സിനിമാക്കഥപോലെ, അവിചാരിതമായ നീക്കങ്ങളിലൂടെ ഇന്ന് ബ്രിട്ടന്റെ സ്വന്തം രാജകുമാരിയായി എമ്മ മാറുമ്പോൾ അത് കുടിലിൽ നിന്നും കൊട്ടാരത്തിലേക്കെത്തുന്ന മറ്റൊരു സുന്ദരിയുടെ കഥകൂടിയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അധികമാരും കേൾക്കാത്ത ഒരു പേരായിരുന്നു എമ്മ റഡുകാനു എന്നത്. എന്നാൽ, ഇന്നലെ ഈ പെൺകുട്ടി കീഴടക്കിയ ഹൃദയങ്ങളിൽ ഒന്ന് എക്കാലത്തേയും ടെന്നീസ് ഇതിഹാസങ്ങളിൽ ഒരാളായിരുന്ന മാർട്ടിന നവരത്തിലോവയുടേതുകൂടിയായിരുന്നു.
സെറീന വില്യംസ് ലോകത്തിന് കാഴ്ച്ചവച്ച കവിതയൂറുന്ന ടെന്നീസിന്റെ പ്രഭാവം കുറഞ്ഞുവരുന്ന കാലഘട്ടത്തിൽ അതിനു പകരം വയ്ക്കാൻ ഒരാളെ ടെന്നീസ് ലോകം തേടുകയായിരുന്നു എന്നായിരുന്നു മാർട്ടിന ഈ വിജയത്തിനുശേഷം എമ്മയെ കുറിച്ച് പറഞ്ഞത്. 1977-ൽ വിർജീനിയ വേയ്ഡ് വിംബിൾഡൺ നേടിയതിനുശേഷം 44 വർഷം കാത്തുനിക്കേണ്ടിവന്നു മറ്റൊരു ബ്രിട്ടീഷ് വനിത ഒരു ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കുവാൻ. യു എസ് ഓപ്പണിലെ എമ്മയുടെ പ്രകടനം വിളിച്ചുപറയുന്നത് അടുത്ത ഗ്രാന്റ്സ്ലാം കിരീടത്തിനായി ബ്രിട്ടന് ഏറെയൊന്നും കാത്തുനിൽക്കേണ്ടി വരില്ല എന്നാണെന്നും മാർട്ടിന കൂട്ടിച്ചേർത്തു.
2012-ൽ ആൻഡി മുറേ യു എസ് ഓപ്പൺ നേടിയപ്പോൾ നീണ്ട 76 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു ബ്രിട്ടീഷ് പുരുഷ ടെന്നീസ് താരം ഒരു ഗ്രാന്റ്സ്ലാം നേടുന്നത്. എന്നാൽ, അതിനായി മുറേയ്ക്ക് ഏറെ പരിശ്രമിക്കേണ്ടി വന്നു. തന്റെ 25 മത് വയസ്സിലാണ് അദ്ദേഹം ഈ കിരീടം നേടുന്നത്. അതുവരെ എട്ട് ഗ്രാന്റ്സ്ലാം മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുമുണ്ടായിരുന്നു. എന്നാൽ, എമ്മയുടെ കഥ അങ്ങനെയല്ല. ടെന്നീസിന്റെ ലോകത്തേക്ക് ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു കയറുകയായിരുന്നു ഈ യുവതി. അതുതന്നെയാണ് എമ്മയെ ബ്രിട്ടന്റെ പുതിയ താരമാക്കുന്നതും.
ഈ വിജയത്തോടെ ബ്രിട്ടനിലെ തന്നെ ഏറ്റവും വിലയേറിയ കായികതാരമായി മാറിയിരിക്കുകയാണ് എമ്മ. ടെന്നീസിലെ വിജയത്തോടൊപ്പം, പുതിയ തലമുറയുടെ പ്രതിനിധി എന്നതും പരസ്യങ്ങളുടെ ലോകത്ത് എമ്മയുടെ മൂല്യം വർദ്ധിപ്പിക്കുന്നു. 8,64,000 പൗണ്ടാണ് ഈ വിജയത്തിലൂടെ എമ്മ കരസ്ഥമാക്കിയിരിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ ലഭിച്ച മുഴുവൻ പ്രൈസ്മണിയുടെയും നാലിരട്ടിയോളം വരും ഇത്.
വിംബിൾഡണിൽ പതിനാറാം സ്ഥാനത്ത് എത്തിയപ്പോൾ തന്നെ ബ്രിട്ടനിൽ എമ്മയുടെ താരമൂല്യം ഉയർന്നിരുന്നു. യു എസ് ഓപ്പൺ നേടിയതോടെ ഇപ്പോൾ ഈ യുവതി ആഗോളതലത്തിൽ തന്നെ ഒരു താരമായി മാറിയിരിക്കുകയാണ്. പ്രമുഖ സ്പോർട്സ് മാർക്കറ്റിങ് കൺസൾട്ടന്റായ ടിം ക്രോ പറയുന്നത് ലൂയിസ് ഹാമിൽടൺ ഫോർമുല വൺ കിരീടം നേടിയതിനുശേഷം ഒരു കായികതാരത്തിനു വേണ്ടി ഇത്രയധികം പ്രധാന ബ്രാൻഡുകൾ തന്നെ സമീപിക്കുന്നത് ഇതാദ്യമായാണ് എന്നായിരുന്നു. രണ്ട് ദശകങ്ങൾക്ക് മുൻപ് ഫുട്ബോൾ മേഖലയിൽ സ്പോൺസർഷിപ്പിനായി നിക്ഷേപമ്നടത്തുവാൻ കൊക്കൊ കോളയെ ഉപദേശിച്ചത് ടിം ക്രോ ആയിരുന്നു.
എമ്മയുടെ സ്പോർടിങ് ടാലന്റും, യുവത്വവും, ആകർഷകമായ ശരീര പ്രകൃതിയും ഒപ്പം യു എസ് ഓപ്പണിലെ വിജയം നൽകിയ താരപദവിയും അവരെ മത്സരിക്കാൻ മറ്റൊരാളില്ലാത്ത ഒരു പദവിയിലെത്തിച്ചിരിക്കുന്നു എന്നും ടിം ക്രോ പറയുന്നു. റൊമേനിയൻ പിതാവിന്റെയും ചൈനീസ് വംശജയായ മാതാവിന്റെയും മകളായി കാനഡയിൽ ജനിച്ച് ബ്രിട്ടനിൽ കുടിയേറിയ ഈ 18 കാരി ഇന്ന് ബ്രിട്ടന്റെ ഏറ്റവുമധികം മൂല്യമുള്ള ആസ്തിയാണെന്നും ക്രോ പറയുന്നു. പ്രധാന ബ്രാൻഡുകൾക്ക് അവൾ ഇനിയൊരു സുവർണ്ണതാരമാണ്, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോൾ എമ്മയെ താരതമ്യം ചെയ്യാവുന്നത് ജാപ്പനീസ് ടെന്നീസ് താരമായ നവോമി ഒസാക്കയോട് മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഹൈതിയൻ അച്ഛന്റെയും ജാപ്പനീസ് അമ്മയുടെയും മകളായി ജനിച്ച നവോമിയേ പോലെ എമ്മയും സാംസ്കാരിക വൈവിധ്യം പുലർത്തുന്നു. ഇത് ലോകത്തിന്റെ ഏതു കോണിലും ശ്രദ്ധയാകർഷിക്കാൻ ഉതകുന്ന ഒരു സവിശേഷതയാണ്. നവോമിയെ പോലെ എമ്മയും ഒരു ലോക പൗരയാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ വംശത്തിന്റെയോ കെട്ടുപാടുകളിൽ ഒതുങ്ങാത്തവൾ. അദ്ദെഹം പറയുന്നു.
ഫോബ്സിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 15 കോർപ്പറേറ്റ് ബ്രാൻഡുകളിൽ നിന്നായി 37.4 മില്ല്യൺ ഡോളർ ആണ് ഒസാക്കയുടെ വരുമാനം. അതിനെ എമ്മ മറികടക്കും എന്നാണ് പരസ്യരംഗത്തെ പ്രമുഖരെല്ലാം വിലയിരുത്തുന്നത്. ബ്രിട്ടീഷ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർ ആൻഡി മുറേയേക്കാൽ വിലമതിക്കും എമ്മയ്ക്ക് എന്നാണ് ഒരു സ്പോർട്സ് മാർക്കറ്റിങ് വിദഗ്ദൻ അഭിപ്രായപ്പെട്ടത്. നിലവിൽ തന്നെ സ്പോൺസർമാർ ഇവർക്കായി ശ്രമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഏറെ വൈകാതെ തന്നെ ആൻഡി മുറേയുടെ 120 മില്ല്യൺ പൗണ്ടിന്റെ ആസ്തി എമ്മയ്ക്ക് മറികടക്കാനാകുമെന്നും ഇയാൾ പറയുന്നു.
മുറെ തന്റെ പതിനെട്ടാം വയസ്സിൽ ടെന്നീസ് കോർട്ടിൽ നിന്നും സമ്പാദിച്ചതിനേക്കാൾ ഏറെ ധനവും പ്രശസ്തിയും തന്റെ പതിനെട്ടാം വയസ്സിൽ സമ്പാദിക്കുവാൻ എമ്മയ്ക്കായി. ഇതൊരു തുടക്കം മാത്രമാണ്. നാളെ വലിയൊരു ലോകം എമ്മയ്ക്കായി കാത്തിരിക്കുകയാണ്. ന്യുയോർക്കിലായിരുന്നു ഇവരുടെ തിളങ്ങുന്ന വിജയം എന്നതിനാൽ, എന്നും വിജയികൾക്ക് പുറകേ പോകുന്ന അമേരിക്കൻ കോർപ്പറേറ്റുകൾക്ക് എമ്മ പ്രിയങ്കരിയാകും. ബ്രിട്ടീഷ് പൗരത്വം ബ്രിട്ടനിലും യൂറോപ്പിലും മേൽക്കൈ നേടാൻ സഹായിക്കുമ്പോൾ, ചൈനീസ് പാരമ്പര്യം ഇവരെ ഏഷ്യൻ കോർപ്പറേറ്റുകൾക്കും പ്രിയപ്പെട്ടവളാക്കും. മറ്റൊരു സ്പോർട്സ് മാർക്കറ്റിങ് വിദഗ്ദൻ വിലയിരുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍