വിവാഹ വാർഷികത്തിന് സർപ്രൈസ് കൊടുക്കാൻ ഗൾഫിൽ നിന്നും അറിയിക്കാതെ വന്ന ഭർത്താവ്; പരിഭ്രമത്തിലായ ഭാര്യയുടെ മൊബൈലിൽ നിന്ന് കേട്ടത് താലിക്കെട്ടിക്കോട്ടെ എന്ന് ചോദിക്കുന്ന പ്രവീണിന്റെ ശബ്ദം; പാവുമ്പ കാളിയമ്പലത്തിൽ വച്ച് കെട്ടിയോന്റെ താലി അഴിച്ച് കാമുകനെക്കൊണ്ട് മഞ്ഞച്ചരടിൽ താലി കോർത്ത് കെട്ടിച്ച സവിത; വള്ളികുന്നത്തെ ആത്മഹത്യയിലെ 'വില്ലൻ' ഒളിവിൽ; ആ ചതിക്കഥ ഇങ്ങനെ
ആർ പീയൂഷ്
ആലപ്പുഴ: ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ധരിച്ച് ഭർതൃ വീട്ടിൽ കഴിഞ്ഞത് ഒരാഴ്ച. വിവാഹിതരെപോലെ ഒളിഞ്ഞും പാത്തും കഴിഞ്ഞതിനു പിന്നാലെ കാമുകനുമായി പിണങ്ങുകയും കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയുമായിരുന്നു. വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിത(24)യുടെ ആത്മഹത്യക്ക് പിന്നാലെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.
കാമുകനായ മണപ്പള്ളി കല്ലുപുരയ്ക്കൽ ബാബുവിന്റെ മകൻ പ്രവീൺ(25) കഴിഞ്ഞ നാലിനാണ് സവിതയെ ഭർതൃ വീട്ടിൽ നിന്നും കൊണ്ടു പോയി ക്ഷേത്രത്തിൽ വച്ച് താലികെട്ടിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സവിത ഭർതൃ മാതാവിനോട് പാവുമ്പ കാളിയമ്പലത്തിൽ പോകുകയാണ് എന്ന് പറഞ്ഞാണ് രാവിലെ ഇറങ്ങിയത്. തിരികെ വരുമ്പോൾ സതീഷ് കെട്ടിയ താലിമാല കാണാനില്ലായിരുന്നു.
പകരം കഴുത്തിൽ മഞ്ഞച്ചരട് കിടക്കുന്നതാണ് കണ്ടത്. ഇത് ശ്രദ്ധയിൽപെട്ട സതീഷിന്റെ മാതാവ് താലിയെവിടെ എന്ന് ചോദിച്ചപ്പോൾ ചരടിൽ കോർത്ത് ധരിച്ചിരിക്കുകയാണ് എന്നാണ് പറഞ്ഞത്. പിന്നീട് ഇവർ സവിതയുടെ കഴുത്തിൽ കിടക്കുന്നത് തന്റെ മകൻ കെട്ടിയ താലി അല്ല എന്ന് മനസ്സിലായി. ഇതോടെയാണ് കാമുകൻ താലി കെട്ടി എന്ന് അവർ മനസ്സിലാക്കിയത്.
താലികെട്ടി എന്ന വിവരം മകനോട് പറയാതെ എത്രയും വേഗം നാട്ടിലെത്താൻ അവർ ആവശ്യപ്പെട്ടു. കാരണം സവിതയും പ്രവീണും തമ്മിലുള്ള ബന്ധം സതീഷിനും ബന്ധുക്കൾക്കും അറിവുള്ളതാണ്. പലവട്ടം താക്കീത് നൽകുകയും ബന്ധമൊന്നുമില്ല എന്ന് പറഞ്ഞ് സവിത രക്ഷപെടുകയുമായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വളരുകയായിരുന്നു. അവസാനം താലികെട്ടിയെന്ന് മനസ്സിലായതോടെ മകനോട് വേഗം വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ എല്ലാം അവസാനിച്ചു.
രണ്ടര വർഷം മുൻപാണ് സവിതയെ സതീഷ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം വീട്ടിൽ വെറുതെ ഇരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് ജോലിക്ക് പോയി. മണപ്പള്ളിയിലെ ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് 4 മാസം കഴിഞ്ഞപ്പോൾ സതീഷ് തിരികെ ദുബായിലേക്ക് മടങ്ങി. ഇതിനിടയിൽ മെഡിക്കൽ സ്റ്റോറിൽ ജോലിക്കിടയിൽ അമിതമായി മൊബൈൽ ഫോണിൽ സംസാരിക്കുന്നു എന്ന് പറഞ്ഞ് പറഞ്ഞു വിട്ടു. പിന്നീട്മണപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറി. വിവാഹ വാർഷികത്തിന് നാലുദിവസം ബാക്കി നിൽക്കെ 2020ൽ സതീഷ് അപ്രതീക്ഷിതമായി നാട്ടിലെത്തി.
ഭാര്യക്ക് സർപ്രൈസ് കൊടുക്കാനായി അറിയിച്ചിരുന്നില്ല. സതീഷ് വീട്ടിലെത്തിയതോടെ സവിതക്ക് സന്തോഷത്തിന് പകരം പരിഭ്രമമായിരുന്നു. സവിതയുടെ മൊബൈൽ ഫോണിൽ സന്ദേശം വന്ന ശബ്ദം കേട്ട് സതീഷ് നോക്കിയപ്പോൾ ബ്രോ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരിൽ നിന്നും ഞാൻ താലികെട്ടിക്കോട്ടെ എന്ന് ചോദിച്ച് ഒരു സന്ദേശം കിടക്കുന്നു. ആരാണ് എന്ന് ചോദിച്ചപ്പോൾ ഒപ്പം ജോലി ചെയ്യുന്നയാളാണ് എന്നും സൗഹൃദം മാത്രമേയുള്ളൂ എന്നും സവിത മറുപടി പറഞ്ഞു. അയാളെ വിളിച്ച് താക്കീത് നൽകിക്കൊള്ളാം എന്നും പറഞ്ഞതോടെ സതീഷ് ഭാര്യയെ വിശ്വസിച്ചു.
പിന്നീട് കൊറോണ വ്യാപിച്ചതോടെ തിരികെ വിദേശത്തേക്ക് പോകാൻ കഴിയാതെയായി. ഇതോടെ നാട്ടിൽ തന്നെ സതീഷ് തുടർന്നു. വീട്ടിൽ വെറുതെ ഇരിക്കാൻ കഴിയില്ലെന്നും ജോലിക്ക് പോകണം എന്ന് പറഞ്ഞതോടെ പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞ സവിതയെ പുതിയകാവിലുള്ള ഒരു ലാബിൽ ജോലിക്ക് അയച്ചു. 2020 നവംബറിൽ സതീഷ് വീണ്ടും തിരികെ ദുബായിലേക്ക് പോയി. എന്നാൽ സവിത പ്രവീണുമായുള്ള ബന്ധം തുടരുകയായിരുന്നു. വിദേശത്ത് നിന്നും സതീഷ് വിളിച്ചാൽ കോൾ എടുക്കില്ല.
എടുത്താൽ തന്നെ വേഗം സംസാരിച്ച് വയ്ക്കും. സവിത ഫോണെടുക്കാത്തതിനെ പറ്റിയും സംസാരിാക്കാത്തതിനെപറ്റിയും അമ്മയോട് പറഞ്ഞപ്പോഴാണ് സതീഷ് ഞെട്ടിക്കുന്ന മറ്റൊരു സത്യം അറിയുന്നത്. മുഴുവൻ സമയവും സവിത മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കുകയാണെന്ന്. അമ്മ കരുതിയത് സതീഷാണ് മറുതലക്കൽ എന്നായിരുന്നു.
ഇക്കാര്യങ്ങൾ സവിതയോട് ചോദിച്ചപ്പോൾ ദേഷ്യപ്പെടുകയാണ് ചെയ്തത്. എന്നാൽ സതീഷ് സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. അപ്പോഴൊക്കെ പ്രവീണുമായി അരുതാത്ത ബന്ധം ഇല്ലാ എന്നായിരുന്നു സവിതയുടെ മറുപടി. പ്രവീണുമായുള്ള ബന്ധത്തെപറ്റി സവിതയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒചുവിൽ എത്രയും വേഗം നാട്ടിലേക്ക് ജോലി അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം സവിത ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ഭാര്യ മരിച്ചതരിഞ്ഞ് സതീഷ് ദുബായിൽ നിന്നുമെത്തി. സവിതയുടെ മൃതദേഹം അവസാനമായി കണ്ടു. പിന്നീട് സംസ്ക്കാരവും നടന്നു.
ഇത്രയേറെ സ്നേഹത്തോടെ ചേർത്ത് പിടിച്ചിട്ടും തന്നെ മനസ്സിലാക്കാൻ സവിതയ്ക്ക് കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് സതീഷിനുള്ളത്. സവിതയുടെ വീട്ടുകാർ കുറ്റങ്ങളെല്ലാം സതീഷിന്റെയും കുടുംബത്തിന്റെയും തലയിൽ വച്ച് പൊലീസിൽ കേസു കൊടുത്തിരിക്കുകയാണ്. കാമുകൻ രാത്രിയിൽ വന്നതിന് ശേഷമാണ് സവിത ആത്മഹത്യ ചെയ്തത് എന്ന തെളിവുകൾ ഉണ്ടായിട്ടും സതീഷിന്റെ പീഡനത്തെതുടർന്നാണ് സവിത ആത്മഹത്യ ചെയ്തതെന്നാണ് അവർ പരാതിയിൽ പറയുന്നത്.
ഏതാനം ദിവസങ്ങളായി കാമുകൻ പ്രവീൺ സവിതയുമായി അകന്നു നിൽക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായാണ് ആത്മഹത്യാ ഭീഷണി മുഴക്കി ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കൈഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. സവിതയ്ക്കൊപ്പം കിടന്നിരുന്ന ഭർതൃ സഹോദരിയുടെ 9 വയസ്സുള്ള മകളും സവിതയും വീടിന് സമീപത്തുള്ള പറമ്പിൽ നിന്നുകൊണ്ട് പ്രവീണുമായി സംസാരിച്ചു. ഇതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സവിത തിരികെ വീട്ടിലേക്കെത്തി കഴുത്തിൽ കിടന്ന താലിമാലയും മൊബൈൽ ഫോണും പൊട്ടിച്ചെറിയുകയും ചെയ്തു. പിന്നീട് കിടപ്പു മുറിയിൽ കയറി വാതിലടച്ചു.
ഇതോടെ പരിഭ്രാന്തനായ പ്രവീൺ ജനാലയിൽ അടിച്ചു ശബ്ദമുണ്ടാക്കി. ഇത് കേട്ട് ഉണർന്ന ഭർതൃമാതാവ് ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും ജനൽ തകർത്ത് നോക്കിയപ്പോൾ സവിത തൂങ്ങിനിൽക്കുന്നതുമാണ് കാണുന്നത്. പിന്നീട് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി തൂങ്ങി നിൽക്കുന്ന സവിതയെ താഴെയിറക്കിയെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തൂങ്ങിമരണം തന്നെയെന്ന് ഉറപ്പിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും വിവരങ്ങൾ അറിയണമെങ്കിൽ ആന്തരിക അവയവങ്ങളുടെ റിപ്പോർട്ടുകൾ കൂടി വരണം. വള്ളികുന്നം പൊലീസ് ഒളിവിൽ പോയ കാമുകൻ പ്രവീണിനായുള്ള തിരച്ചിൽ തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍