ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിലക്കയറ്റവും നാണയപ്പെരുപ്പവും ചരിത്രത്തിലെ ഏറ്റവും താണ പലിശ നിരക്കും ഒക്കെയായി കാലിട്ടടിക്കുന്ന ബ്രിട്ടീഷ് സമ്പദ് ഘടനയെ കരകയറ്റാൻ ഉള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മലയാളികളും ചൈനക്കാരും ചേർന്ന് എന്ന് തോന്നിപ്പിക്കും വിധമാണ് യുകെ യൂണിവേഴ്സിറ്റികളിലേക്കുള്ള ഇടിച്ചു കയറ്റം. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ 56,000 ആണെന്ന് കണക്കുകൾ വന്നപ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത കണക്കായിരിക്കും മലയാളികളുടേതെന്ന് ഊഹിക്കാൻ ഓരോ യൂണിവേഴ്സിറ്റി പട്ടണത്തിലും താമസ സ്ഥലം തേടി അലയുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടാൽ മാത്രം മതിയാകും.
ഒരു റൂമിൽ ഒരേ ബെഡിൽ രണ്ടു മലയാളി വിദ്യാർത്ഥികൾ താമസിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുകയാണ് അഡ്മിഷൻ നേടിയവർ. പ്രതിമാസം 400 പൗണ്ട്(നാൽപ്പതിനായിരം രൂപ) നൽകിയാൽ പോലും സ്റ്റുഡിയോ ഫ്ലാറ്റുകൾ അടക്കം കിട്ടാനില്ലാത്ത നിലയിലാണ്. കഴിഞ്ഞ വർഷവും വിദ്യാർത്ഥി കയറ്റുമതിയിൽ മുന്നിൽ എത്തിയത് ചൈന തന്നെയാണെന്നു 2018- 19 അക്കാദമിക് വർഷത്തെ പ്രവേശന കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 87,000 വിദ്യാർത്ഥികളാണ് ചൈനയിൽ നിന്നെത്തിയത്. ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. ഈ ട്രെൻഡ് ഈ വർഷവും തുടരുകയാണ്. ഈ വർഷത്തെ ഇൻ ടേക്ക് തിങ്കളാഴ്ച തുടങ്ങാനിരിക്കെ വിസ അടിച്ചു കിട്ടാൻ വിദ്യാർത്ഥികൾ നെട്ടോട്ടം ഓടുകയാണ്.
കോവിഡ് സാഹചര്യങ്ങൾ മൂലം വിസ ലഭിച്ചാൽ എത്രയും വേഗം യുകെയിൽ എത്തുക എന്ന ചിന്തയാണ് ഓരോ വിദ്യാർത്ഥിയും പങ്കിടുന്നത്. കോവിഡിൽ തളച്ചിടപ്പെട്ട ജീവിതം ഇന്ത്യൻ സാഹചര്യത്തിൽ പച്ചപിടിക്കാൻ വർഷങ്ങൾ വേണ്ടി വരും എന്ന ചെറുപ്പക്കാരുടെ നിരാശാ ബോധവുമാണ് യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചു നടാൻ മലയാളി യുവത്വത്തെ പ്രേരിപ്പിക്കുന്നത്.
എങ്ങനെയും പ്ലസ് ടു പഠനം പൂർത്തിയായാൽ യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പഠിക്കാൻ എത്തുക എന്ന ട്രെൻഡ് രൂപം കൊണ്ടിട്ട് ഏതാനും മാസങ്ങൾ പിന്നിടുകയാണ്. ഇതിൽ ഓസ്ട്രേലിയ പ്രവേശനം കർശനമായി വിലക്കിയതോടെ അങ്ങോട്ടുള്ള അപേക്ഷകരും ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് യുകെയാണ്. ഇവിടെ പഠിച്ചാൽ ജോലി കണ്ടെത്താൻ രണ്ടു വർഷം കൂടി പോസ്റ്റ് സ്റ്റഡി വിസ കാലാവധി ലഭിക്കും എന്ന നിയമ മാറ്റമാണ് ഏവർക്കും ആവേശമായി മാറിയിരിക്കുന്നത്. മികച്ച കോഴ്സുകൾ മാത്രമല്ല സാധാരണ അണ്ടർ ഗ്രാഡുവേറ്റ് കോഴ്സുകൾ പോലും പഠിക്കാൻ പണം മുടക്കാൻ മലയാളി യുവത്വം തയ്യാറാണ് എന്ന റിപ്പോർട്ടാണ് കേരളത്തിൽ നിന്നും ലഭിക്കുന്നത്.
എന്തിനും തയ്യാറായി വനിതാ വിദ്യാർത്ഥികൾ
എന്നാൽ യുകെയിൽ എത്തിയ ഇത്തരം വിദ്യാർത്ഥികളുടെ ജീവിതം നരകതുല്യമാണ് എന്നത് യുകെയിലെ മലയാളി സമൂഹം വിളിച്ചു പറഞ്ഞാലും നാട്ടിൽ ആരും അംഗീകരിക്കുകയുമില്ല. ലൂട്ടൻ, മാഞ്ചസ്റ്റർ തുടങ്ങിയ സ്ഥലങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ വാടക നൽകാൻ ഉള്ള പണം കണ്ടെത്താൻ എന്തിനും തയ്യാറാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പ്രാദേശികമായി ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്.
മറ്റു മാർഗം ഇല്ലാതെ പറയുന്നത് അനുസരിക്കുകയാണ് പെൺകുട്ടികളിൽ പലരും എന്ന് അടുത്തിടെ രൂപം കൊണ്ട ഒരു പ്രവാസി കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭാരവാഹിയായ മലയാളി വനിതാ മെസേജ് നൽകിയത് ഞെട്ടലോടെയാണ് പലരും വായിച്ചത്. ഈ വിദ്യാർത്ഥികളെ എങ്ങനെ എങ്കിലും സഹായിക്കാനാകുമോ എന്ന വനിതയുടെ ചോദ്യത്തിന് സംഘടനാ ഭാരവാഹികൾ ആരും മറുപടി നൽകാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി.
എന്നാൽ ഇതേക്കുറിച്ചു ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് വ്യക്തമായത്. മിക്ക നഗരങ്ങളിലും വനിതാ വിദ്യാർത്ഥികൾ പലവിധത്തിൽ ചൂഷണത്തിന് വിധേയരാകുന്നു എന്ന റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാടക കൂട്ടിവാങ്ങി കൊള്ളയടിക്കുന്ന സംഘങ്ങളും യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഇടനിലക്കാർ ആകുന്നത് മുൻ വർഷം എത്തിയ മലയാളി വിദ്യാർത്ഥി തന്നെ ആണെന്നത് ഞെട്ടിക്കുന്ന വിവരണമാണ്. കവൻട്രി യൂണിവേഴ്സിറ്റിയിൽ ഇത്തരത്തിൽ പെരുമാറുന്ന മലയാളി യുവാവിനെ കുറിച്ച് അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പൊതുപ്രവർത്തകരായ മലയാളികൾ എന്നും സൂചനയുണ്ട്.
പുരകത്തുമ്പോൾ വാഴ വെട്ടാതിരിക്കുന്നതെങ്ങനെ?
കച്ചവടക്കണ്ണിൽ കാര്യങ്ങൾ കാണാൻ മലയാളിയെ ആരും പഠിപ്പിക്കേണ്ട എന്നതിന്റെ സൂചനയും യൂണിവേഴ്സിറ്റി നഗരങ്ങളിൽ ലഭ്യമാണ്. മൂന്നു ബെഡ്റൂം ഉള്ള വീട്ടിൽ നാലും അഞ്ചു മലയാളി വിദ്യാർത്ഥികളെ വരെ താമസിപ്പിച്ചു ബെഡ്റൂം, ബെഡ് ഷെയറിങ് സമ്പ്രദായം വിജയകരമായി പരീക്ഷിക്കുന്നവർ ഏറെയാണ്. കൈ നനയാതെ ആയിരം പൗണ്ട് നിസാരമായി പോക്കറ്റിൽ എത്തും എന്നതാണ് ഇതിന്റെ ബിസിനസ് ഫോർമുല. മുൻപ് ലണ്ടൻ നഗരങ്ങളിൽ ദൃശ്യമായിരുന്ന ഈ ട്രെൻഡ് ഇപ്പോൾ സകല നഗരങ്ങളിലേക്കും എത്തുകയാണ്.
മാത്രമല്ല ഗാരേജ് മുറിയാക്കി മാറ്റിയും കൂടുതൽ മുറികൾ വീടിനോടു ചേർത്തും ഒക്കെ കാറ്റുള്ളപ്പോൾ തൂറ്റുക എന്ന തന്ത്രം വിജയകരമാകാൻ ശ്രമിക്കുന്നവരും ഏറെയാണ്. കാരണം യൂണിവേഴ്സിറ്റി തേടി ഏതാനും വർഷത്തേക്ക് മലയാളികളുടെ ഒഴുക്ക് തുടരും എന്ന വാർത്ത ലഭിക്കുമ്പോൾ ആരാണ് അൽപം പണം ഉണ്ടാക്കാനുള്ള വഴി കളയുക എന്ന് ചോദിക്കുന്നവരും ഏറെ. എന്നാൽ കൊള്ള ലാഭം എടുക്കാതെ അൽപം മയത്തിൽ ആയിക്കൂടെ എന്ന ചോദ്യത്തിന് ചക്കര കുടത്തിൽ കയ്യിട്ടാൽ നക്കാതിരിക്കാൻ സാധിക്കില്ല എന്ന മട്ടിലാണ് മിക്ക വീട് ഉടമകളും.
ഇടത്തരം കുടുംബങ്ങളിൽ നിന്നൊക്കെ എത്തിയ വിദ്യാർത്ഥികളാണ് ഈ യാതനാ പർവ്വം സഹിക്കേണ്ടി വരുന്നത്. പണക്കാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒക്കെ മക്കൾ സ്വന്തമായി വീട് എടുത്താണ് താമസം തരപ്പെടുത്തുന്നത്. ലീഡ്സ്, പ്രെസ്റ്റൺ, ലെസ്റ്റർ, ലിവർപൂൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ ഇത്തരം താമസത്തിനായി അനേകം പേരാണ് ദിവസവും അന്വേഷിച്ചു എത്തുന്നത്.
അതേസമയം മക്കൾ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയിട്ടുള്ള യുകെ മലയാളികളിൽ അപൂർവം പേരെങ്കിലും സൗജന്യമായി മലയാളി വിദ്യാർത്ഥികൾക്ക് താമസ സൗകര്യം നൽകുന്നുമുണ്ട്. പ്രായമായപ്പോൾ ഒരു കൂട്ടിരിക്കട്ടെ എന്നാണ് ഇത്തരത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് അഭയം നൽകുന്ന കോട്ടയം സ്വദേശികളായ ദമ്പതികൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍