അന്താരാഷ്ട്ര അദ്ധ്യാപക പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് വർക്കി ഫൗണ്ടേഷൻ; ജീവിതം വിദ്യാർത്ഥികൾക്കായി ഉഴിഞ്ഞുവച്ച ഗുരുനാഥന്മാർക്ക് ആദരവായി നൽകുന്നത് എട്ട് കോടിയോളം രൂപ; ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക അവാർഡ് മലയാളി നൽകുന്നത് ആകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇ വർഷത്തെ അന്താരാഷ്ട്ര അദ്ധ്യാപക പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയായി. അമ്പത് പേരുടെ പട്ടികയാണ് സംഘാടകർ പുറത്ത് വിട്ടിരിക്കുന്നത്.ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് അദ്ധ്യാപകർ പട്ടികയിൽ ഇടം നേടി. കെന്റിലെ സെവനോക്സ് സ്കൂളിലെ ക്യാറ്റ് ഡേവിസണുംലിവർപൂളിലെ സെന്റ് വിൻസെന്റ്സ് സ്കൂളിലെ ഡേവിഡ് സ്വാൻസ്റ്റണുമാണ് ഇടം നേടിയത്. വിദ്യാർത്ഥികളെ ഗവേഷണാത്മകമായ ഇടപെടലുകൾക്ക് പ്രേരിപ്പിച്ചതിനാണ് ക്യാറ്റ് ഡേവിസൺ അവാർഡിന് പരിഗണിക്കുന്നത്. കാഴ്ച വൈകല്യമുള്ള അദ്ധ്യാപകനായ സ്വാൻസ്റ്റൺ ഒരു പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളെ വ്യക്തിപരമായ സമീപനത്തിലൂടെ സഹായിക്കുന്നു.
8,000 ലധികം നോമിനേഷനുകളിൽ നിന്നുമാണ് മികച്ച 50 പേരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യയിൽ നിന്നുള്ള രണ്ട് അദ്ധ്യാപകരും ഇംഗ്ലണ്ടിൽ നിന്നുള്ള രണ്ട് അദ്ധ്യാപകരും പട്ടികയിൽ ഇടം നേടി.ഇന്ത്യയിൽ നിന്ന് ബിഹാർ ഭഗൽപുരിലെ ഗണിതശാസ്ത്ര അദ്ധ്യാപകൻ സത്യം മിശ്ര, ഹൈദരാബാദിലെ സാമൂഹ്യശാസ്ത്ര, ഇംഗ്ലീഷ്, ഗണിതശാസ്ത്ര അദ്ധ്യാപികയായ മേഘന മുസുനൂരി എന്നിവരാണ് പട്ടികയിലുള്ളത്.
തുടർച്ചയായ ഏഴാം വർഷമാണ് വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പ്രൈസ് അവാർഡ് നൽകിവരുന്നത്. ഓസ്കാർ, നോബൽ ഒക്കെ പോലെ അദ്ധ്യാപകമേഖയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്കാരമാണ് ഗ്ലോബൽ ടീച്ചർ പ്രൈസ് അവാർഡ്.ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുക.യുനെസ്കോയുടെ പങ്കാളിത്തത്തോടെയാണ് വർക്കി ഫൗണ്ടേഷൻ പുരസ്കാരം നൽകുന്നത്.121 രാജ്യങ്ങളിൽനിന്നായി എട്ടായിരത്തിലധികം നാമനിർദ്ദേശങ്ങളും അപേക്ഷകളുമാണ് ഇത്തവണ ലഭിച്ചത്.
വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നതിലൂടെ മാത്രമേ ഭാവി സംരക്ഷിക്കാൻ കഴിയൂവെന്ന് സണ്ണി വർക്കി പറഞ്ഞു. ഇതിനൊപ്പം അന്താരാഷ്ട്ര വിദ്യാർത്ഥിപുരസ്കാരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികളാണ് 50 അംഗ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ജാമിയ മിലിയ ഇസ്ലാമിയയിലെ ആർക്കിടെക്ചർ വിദ്യാർത്ഥി കൈഫ് അലി, ഐ.ഐ.എം. അഹമ്മദാബാദിലെ എം.ബി.എ. വിദ്യാർത്ഥി ആയുഷ് ഗുപ്ത, ഝാർഖണ്ഡിലെ സീമ കുമാരി, ഹരിയാണ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിപിൻ കുമാർ ശർമ എന്നിവർ.
ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പുരസ്കാരം
ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പുരസ്കാരം നൽകുന്നത് സണ്ണി വർക്കിയാണെന്ന സവിശേഷതയും ഉണ്ട്.വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കായി ഉഴിഞ്ഞുവച്ച ജീവിതമാണ് സണ്ണി വർക്കിയുടെത്.മോശം വിദ്യാഭ്യാസത്തിൽ നിന്നും വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥയിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് സണ്ണി വർക്കി തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്.
ഇതോടൊപ്പം അദ്ധ്യാപകവൃത്തിയുടെ നിലവാരം ഉയർത്താനും, നല്ല അദ്ധ്യാപകരെ അംഗീകരിക്കാനും, അദ്ധ്യാപക സമൂഹത്തെ പരിപാലിക്കാനും സണ്ണി വർക്കി തന്റെ ഇടപെടലിലൂടെ മുൻപന്തിയിലുണ്ട്.
സണ്ണിവർക്കിയുടെ പാതകൾ
കേരളത്തിലെ ഒരു നാട്ടിൻപുറത്ത് നിന്നും ലോകത്തിന്റെ വ്യവസായ ഭൂപടത്തിലേക്ക് 58 വയസ്സ് ഉള്ള സണ്ണി വർക്കി നടന്നു കയറിയത് ദൃഢനിശ്ചയം, കഠിന അധ്വാനം, ആഗോള വിദ്യാഭ്യാസ മേഖലയെ പറ്റിയുള്ള കൃത്യമായ അറിവ്, വിദ്യാഭ്യാസ രംഗത്തോടുള്ള തീക്ഷണമായ താല്പര്യം എന്നിവ കൊണ്ടാണ്.9 ഏപ്രിൽ 1957 ൽ കേരളത്തിലെ റാന്നിയിലാണ് സണ്ണി ജനിച്ചത്.യുഎഇ രാജ്യം വളരെ അവികസിതമായിരുന്ന 1959 ൽ സണ്ണിയുടെ കുടുംബം ദുബായിലേക്ക് താമസം മാറിയത്.
രാജകുടുബത്തിലെ അംഗങ്ങളെ മുതൽ സാധാരണക്കാരായ അറബികളെ വരെ ഇംഗ്ലീഷ് പഠിപ്പിച്ചാണ് സണ്ണിയുടെ അച്ഛനും അമ്മയും ആദ്യകാലത്ത് വരുമാനം കണ്ടെത്തിയത്. ദുബായിയിൽ എണ്ണ കണ്ടുപിടിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ആവശ്യക്കാർ ഏറി. അവസരം മുതലാക്കാൻ സണ്ണിയുടെ മാതാപിതാക്കൾ 1968 ൽ 'ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ' സ്ഥാപിച്ചു. ആ സമയത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സണ്ണി ഉദ്യോഗസ്ഥനായും നിക്ഷേപകനായും യു എ ഇയിൽ എത്തി.
1980 ൽ കുടുംബ സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്താണ് സണ്ണിയുടെ ജീവിതത്തിൽ നിർണ്ണായകമായത്. ദുബായിയിൽ പ്രവാസികളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ, അനുയോജ്യമായ സ്കൂൾ കണ്ടെത്തുന്നത് കീറാമുട്ടിയായി. ഗൾഫ് മേഖലയിൽ വിദ്യാഭ്യാസ വിപണിയുടെ അനന്തസാധ്യത മനസിലാക്കിയ സണ്ണി ഓരോ രാജ്യക്കാർക്കും, അവർക്ക് ഇണങ്ങിയ പാഠ്യപദ്ധതി ഉൾപ്പെടുത്തി, സ്കൂളുകൾ ആരംഭിച്ചു.വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും, അവരുടെ രീതിയിൽ ഉള്ള പാഠ്യക്രമവും പ്രവാസികളെ സണ്ണിയുടെ സ്കൂളിലേക്ക് ആകർഷിച്ചു. വിദേശ അദ്ധ്യാപകരെ നിയമിക്കാനും, ക്ലാസ്സ് റൂമിൽ അത്യാധുനിക സംവിധാനങ്ങൾ നടപ്പിലാക്കാനും ഉള്ള സണ്ണിയുടെ നീക്കം ഫലം കണ്ടു.
ഉന്നത യോഗ്യതയുള്ള അദ്ധ്യാപകരുടെ ശൃംഖല, അന്താരാഷ്ട്ര നിലവാരം, ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം എന്നിവ ജെംസ് സ്കൂളിനെ ആഗോള വിദ്യാഭ്യാസ രംഗത്തെ ഒരു വജ്രം ആക്കി മാറ്റി. ജനങ്ങളുടെ സാമ്പത്തിക ശ്രേണി അനുസരിച്ച് ഉള്ള സ്കൂളുകളാണ് ജെംസിന്റെ മുഖമുദ്ര. നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുവാനും എന്നാൽ ചെലവ് താങ്ങാനാവുന്ന തരത്തിൽ, അടിസ്ഥാന സൗകര്യങ്ങൾക്ക് അനുസരിച്ച്, ജെംസ് ഇടത്തരം മുതൽ മുന്തിയ സ്കൂളുകൾ നടത്തുന്നു. 2000 ൽ ആഗോള തലത്തിൽ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സണ്ണി വർക്കി ഉപദേശകവിദ്യാഭ്യാസ മാനേജ്മെന്റ് സ്ഥാപനം ഗ്ലോബൽ ഏജ്യുക്കേഷൻ മാനേജ്മെന്റ് സിസ്റ്റംസിന് തുടക്കം കുറിച്ചു.
അദ്ധ്യാപകരെ സ്നേഹിക്കുന്ന സണ്ണി വർക്കി ജെംസ് എന്ന് ബ്രാൻഡിനെ സ്വകാര്യ രംഗത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ നേഴ്സറി മുതൽ പ്ലസ് ടു സ്കൂളുകൾ നടത്തുന്ന സ്ഥാപനമായി മാറ്റി. ഏകദേശം 1,42,000 വിദ്യാർത്ഥികൾ ജെംസ്ന്റെ 15 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന 132 സ്കൂളുകളിൽ പഠിക്കുന്നു. യു എസ്, ചൈന, യു കെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ജെംസിന് സാന്നിദ്ധ്യം ഉണ്ട്.2012 ൽ, യുനെസ്കോ വിദ്യാഭ്യാസ പങ്കാളിത്തിന് സണ്ണി വർക്കിയെ ഗുഡ് വിൽ അംബാസിഡർ പദവി നൽകി ആദരിച്ചു. സണ്ണി വർക്കിയുടെ രണ്ടു മക്കൾ ഡിനോയും, ജയ്യും ജെംസിന്റെ തലപ്പത്ത് സജീവമാണ്.
'പലപ്പോഴും അദ്ധ്യാപകർക്ക് നല്ല ശമ്പളം ലഭിക്കാറില്ല, അവരെ മറ്റ് ഉദ്യോഗങ്ങളിലെ പോലെ ആദരിക്കാറില്ല. അദ്ധ്യാപകരെ അവഗണിക്കുന്ന പ്രവണത ആഗോള വിദ്യാഭ്യാസ സമ്പ്രദായത്തെ താറുമാറക്കി കൊണ്ടിരിക്കുകയാണ്. അദ്ധ്യാപകരെ അവരുടെ ഉചിതമായ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണം, സമുചിതമായ ബഹുമതികൾ നൽകണം, അംഗീകരിക്കണം. സമൂഹത്തിലെ ഏറ്റവും ഉയർന്ന ജോലിയായി അദ്ധ്യാപകവൃത്തി മാറണം,' സണ്ണി വർക്കി പ്രാവർത്തികമാക്കുന്നതും ഈ വാക്കുകൾ തന്നെ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍