കരൺ അദാനിയെ ഡയറക്ടറാക്കി പോസ്റ്റിട്ടതിൽ ദുരൂഹത; കടവിലുമായി യാതൊരു ബന്ധവുമില്ലെന്ന് പൊട്ടിത്തെറിച്ച് പറഞ്ഞ് നൗഷാദ് ഖാൻ; അദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനി തന്റെ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിൽ പങ്കെടുത്തു എന്നത് വ്യാജ പ്രചരണം; കടവിൽ റഷീദിനെതിരെ ഉറച്ച നിലപാടിലേക്ക് ഇരയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പീഡന കേസിൽ കുടുങ്ങിയ കടവിൽ റഷീദുമായി യാതൊരു ബന്ധവുമില്ലെന്ന് നൗഷാദ് ഖാൻ. തന്റെ സ്ഥാപനത്തിന്റെ ചെയർമാൻ നൗഷാദ് ഖാനാണെന്ന് പറഞ്ഞ് കടവിൽ ഫെയ്സ് ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരുന്നു. ഗൗതം അദാനിയുടെ മകൻ കരൺ അദാനി ഈ കമ്പനിയുടെ ചെയർമാനാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ തനിക്ക് കടവിൽ റഷീദുമായി യാതൊരു ബന്ധവുമില്ലെന്ന് നൗഷാദ് ഖാൻ മറുനാടൻ മലയാളിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് ഈ ചിത്രം വന്നതെന്ന് അറിയില്ലെന്നും വ്യക്തമാക്കി. അതിനിടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും കടവിൽ അംഗമെല്ലെന്ന് ക്ലബ് ഭാരവാഹികളും മറുനാടനെ അറിയിച്ചു.
ഇതോടെ കരൺ അദാനി തന്റെ സ്ഥാപനത്തിലെ ഡയറക്ടറാണെന്ന് പൊതു ജനത്തെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ തെറ്റിധരിപ്പിക്കുകയാണെന്ന് വ്യക്തമായി. കടവിലിന്റെ പീഡന വാർത്തയ്ക്കൊപ്പം കരൺ അദാനിയുടെ ചിത്രവുമായി കടവിൽ ഇട്ട പോസ്റ്റ് മറുനാടൻ നൽകിയിരുന്നു. ഈ പോസ്റ്റ് കണ്ടാണ് നൗഷാദ് ഖാൻ ബന്ധപ്പെട്ടത്. ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് അറിയില്ലെന്നും കടവിലും താനുമായി ബന്ധമില്ലെന്നും നൗഷാദ് ഖാൻ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിലെ ആദ്യകാല കരാറുകാരനായ താനിക്ക് കരൺ അദാനിയെ അറിയാമെന്നും വിശദീകരിച്ചു. ഏത് സാഹചര്യത്തിലാണ് ഈ ഫോട്ടോ കടവിൽ പോസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു നൗഷാദിന്റെ വിശദീകരണം.
എന്നാൽ നൗഷാദ് ഖാനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ വേറെയും പോസ്റ്റുകൾ കടവിൽ ഇട്ടിട്ടുണ്ട്. കരൺ അദാനിയും നൗഷാദ് ഖാനുമായുള്ള ചിത്രം നൗഷാദു ഖാനുമായി ടാഗ് ചെയ്തിട്ടില്ല. എന്നാൽ കർണാടക - കേരള വനാർത്തി പ്രദേശമായ സത്യമംഗലം ടൈഗർ ബെൽറ്റ് മേഖലയിൽ മീഡിയ 20 ' വനത്തിലൂടെ ഒരു യാത്ര' എന്ന ഡോക്യൂമെന്ററി പരമ്പരയുടെ ആദ്യ എപ്പിസോഡിന്റെ ദൃശ്യാവിഷ്ക്കാരത്തിന്, മുൻ ഒരുക്കങ്ങളുമായി ചാനൽ ചെയർമാൻ-എന്ന ജൂലൈ എട്ടിനുള്ള പോസ്റ്റ് നൗഷാദിനും ടാഗ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കടവിലുമായി അടുപ്പമില്ലെന്ന വാദവും നിലനിൽക്കുന്നതല്ല.
ഏതായാലും കരൺ അദാനിക്ക് കടവിലിന്റെ മാധ്യമ സ്ഥാപനവുമായി ബന്ധമില്ലെന്ന് വ്യക്തമായി. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുന്നുണ്ട്. നൗഷാദ് ഖാൻ ചെയർമാനായ സ്ഥാപനത്തിൽ കരൺ അദാനി ഡയറക്ടറാണോ എന്ന ചോദ്യത്തോട് അത്ഭുതത്തോടെയാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഒരു ഇടപാടും ഇല്ലെന്നും മറുപടി നൽകി. കരൺ അദാനിയുടെ ചിത്രം തെറ്റായ പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും വിശദീകരിച്ചു. MEDIA 20 ചെയർമാൻ എ നൗഷാദ് ഖാനും അ ദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനിയും മീഡിയ 20ചാനൽ ബോർഡ് യോഗത്തിൽ പങ്കെടുത്തപ്പോൾ***** Editor in Chief / MEDIA 20-ഇങ്ങനെയായിരുന്നു ആ പോസ്റ്റ്.
തീർത്തും വ്യാജ പ്രചരണമായിരുന്നു ഇതെന്നു വേണം നൗഷാദ് ഖാന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ. കരൺ അദാനിയെന്നാണ് അദാനിയുടെ മകന്റെ പേര്. പോസ്റ്റിൽ അത് കിരണുമായി. പക്ഷേ ചിത്രം അദാനിയുടെ മകന്റേതും. ഇതിനിടെ ഇരയെ ഭീഷണിപ്പെടുത്തി കേസ് പിൻവലിക്കാനുള്ള ശ്രമവും കടവിൽ നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാരെല്ലാം കടവിലിനൊപ്പമാണെന്നും പരാതി പിൻവലിച്ചില്ലെങ്കിൽ ഇരയുടെ മകനെ കേസിൽ പെടുത്താൻ സാധ്യതയുണ്ടെന്നും ഈ ഫോൺ സംഭാഷണം വിശദീകരിക്കുന്നു. പ്രസ് ക്ലബ്ബിനെ കുറിച്ചും പരാമർശങ്ങളുണ്ട്. എന്നാൽ പ്രസ് ക്ലബ്ബിലെ അംഗം പോലുമല്ല കടവിലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.
സ്ഥാപനങ്ങൾക്കാണ് അക്രഡിറ്റേഷൻ സംസ്ഥാന സർക്കാർ നൽകുന്നത്. കലാപ്രേമിയുടെ അക്രഡിറ്റേഷനാണ് കടവിലിനുള്ളത്. എന്നാൽ കടവിൽ ഇപ്പോൾ മറ്റൊരു മാധ്യമ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അക്രഡിറ്റേഷൻ തിരിച്ചേൽപ്പിക്കണം. അങ്ങനെ ചെയ്യാതെ ഇപ്പോഴും കലാപ്രേമിയെന്ന പത്രത്തിന്റെ അക്രഡിറ്റേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതും സർക്കാർ നടപടി എടുക്കേണ്ട കുറ്റകൃത്യമാണെന്നതാണ് വസ്തുത. തന്റെ ഫെയ്സ് ബുക്ക് പേജിൽ അടക്കം താൻ മറ്റൊരു സ്ഥാപനത്തിലാണ് ജോലി നോക്കുന്നതെന്ന് കടവിൽ വിശദീകരിച്ചിട്ടുമുണ്ട്.
കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്ന് ഇരയുടെ വെളിപ്പെടുത്തൽ. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര മറുനാടനോട് പറഞ്ഞു. ഈ ഓഡിയോകൾ മറുനാടന് കിട്ടി. പേയാടുള്ള ഒരാളാണ് വിളിച്ചത്. കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്റെ സാമ്പത്തിക പ്രശ്നങ്ങൾ അവർക്കറിയാം. അത് പരിഹരിക്കുന്നതിനാവശ്യമായ സഹായം ചെയ്യാം എന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞത് എന്റെ സാമ്പത്തികപ്രശ്നങ്ങൾ കൊണ്ടുതന്നെയാണ് ഞാൻ ഈ കെണിയിൽ പോയി ചാടിയത്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. നിങ്ങളുടെ അമ്മയ്ക്കോ ഭാര്യയ്ക്കോ സഹോദരിക്കോ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്നാണ്. സംസാരിക്കുന്നതിന്റെ കോൾ റെക്കോർഡ് കയ്യിലുണ്ടെന്നും അവർ വിശദീകരിച്ചു.
കലാപ്രേമിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചിരുന്നു. റഷീദ് തരാനുള്ള പണം വാങ്ങിത്തരാം. കലാപ്രേമിയിൽ ജോലിയും തരാം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാൻ ഞാൻ ഒരുക്കമല്ല. പരാതി നൽകിയിട്ട് ഒരു മാസത്തോളമായി. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കുറച്ചുദിവസം കൂടി പൊലീസ് നടപടികൾ നിരീക്ഷിച്ചിട്ട് എന്തുവേണമെന്ന് പരിശോധിക്കുമെന്നും ഇര മറുനാടനോട് വിശദീകരിച്ചു. ഇതിനൊപ്പമാണ് ഇടനിലക്കാരുടെ ഓഡിയോയും പുറത്തു വരുന്നത്. മകനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി അടക്കം അതിലുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാർ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഇതിൽ പറയുന്നുണ്ട്.
കടവിൽ റഷീദിനെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഇത്രയും ക്രൂര മനസാണെന്ന് അറിയില്ലായിരുന്നു. ഞാൻ കടവിൽ റഷീദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അയാൾ എന്റെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയത്. മാധ്യമം ഓഫീസിന്റെ പുറകിൽ ഒരു ഇടുങ്ങിയ മുറിയായിരുന്നു ഈ സ്ഥാപനത്തിന്റെ ഓഫീസ്. എനിക്ക് അത് അത്ര കംഫർട്ട് ആയി തോന്നിയില്ല. അങ്ങനെയാണ് ഞാൻ അവിടെ ജോലി നിർത്തിയത്. ഞാൻ ജോലി നിർത്തി ഇറങ്ങുമ്പോൾ എനിക്ക് മൂന്ന് മാസത്തെ ശമ്പളവും കടമായി വാങ്ങിയ 50000 രൂപയും തരാനുണ്ടായിരുന്നു. അത് ഉടൻതന്നെ തരാമെന്നാണ് അയാൾ പറഞ്ഞത്. അതിനിടെ ഒന്നുരണ്ടുതവണ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് എന്നെ സ്റ്റാച്യുവിലേയ്ക്ക് വിളിച്ചുവരുത്തിയെങ്കിലും അയാൾ വന്നില്ല. പിന്നെ എന്നെ ഓഫീസിലേയ്ക്ക് വിളിച്ചെങ്കിലും ഒറ്റയ്ക്ക് പോകണ്ടെന്ന് കൂട്ടുകാർ പറഞ്ഞതുകൊണ്ട് ഞാൻ പോയില്ല.
കുറച്ചുകാലം കഴിഞ്ഞ് അവിടെ ഓഫീസിലേയ്ക്ക് ആളെ ആവശ്യമുണ്ട്. തരാനുള്ള പണവും തരാമെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. മാർക്കറ്റിങും റിപ്പോർട്ടിങ്ങും ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനപ്പോൾ മറ്റ് ചില സ്ഥാപനങ്ങൾക്ക് വേണ്ടി വർക്ക് ചെയ്തിരുന്നതുകൊണ്ട് വരാൻ പറ്റില്ല എന്ന് അറിയിച്ചു. പിന്നീട് ആ സ്ഥാപനത്തിലെ സ്റ്റാഫുകൾ എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു. സമ്മർദ്ദം ഏറിയപ്പോൾ, ഒന്നു പോയിനോക്കു സാമ്പത്തിക പ്രശ്നങ്ങളുള്ള സമയമല്ലേ എന്ന് ഒരു സുഹൃത്താണ് എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാൻ അവിടെപോയത്. പിന്നീട് നടന്നതൊക്കെയാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്. നടന്ന കാര്യങ്ങൾ മാത്രമാണ് പൂർണമായും എഫ്ഐആറിലുള്ളത്. ഒരു വാക്ക് പോലും നുണയല്ലെന്നും ഇര പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്