പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ
രവികുമാർ അമ്പാടി
തിരുവനന്തപുരം: സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പ് അഥവാ തേൻകെണി എന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. അർത്ഥശാസ്ത്രമെഴുതിയ ചാണക്യൻ തയ്യാറാക്കിയിരുന്ന വിഷകന്യകമാരോളം പഴക്കമുണ്ട് എഴുതപ്പെട്ട ചരിത്രങ്ങളിലെ തേൻകെണികൾക്ക്. എന്നാൽ, കേരളത്തിപ്പോൾ ഒരു തേൻകെണി വൻ വിവാദമാകുവാൻ കാരണം, കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം വച്ചത് പൊലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു എന്നതിനാലാണ്. സാധാരണ പൊലീസ് കോൺസ്റ്റബിൾ മുതൽ എസ് ഐ, സി ഐ റാങ്കുകളിൽ ഉള്ള ഉദ്യോഗസ്ഥർ ഉൾപ്പടെ നൂറിലധികം പൊലീസുകാർ ഇവരുടെ കെണിയിൽ പെട്ടു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കുറ്റാന്വേഷണം ജീവിതത്തിന്റെ ഭാഗവും ജീവനോപാധിയുമായി എടുത്തിട്ടുള്ളവരാണ് പൊലീസുകാർ. അതിനായുള്ള പരിശീലനം സിദ്ധിച്ചവരുമാണവർ. അങ്ങനെയുള്ളവരെ ഒരു കുറ്റകൃത്യത്തിന് ലക്ഷ്യം വയ്ക്കുക എന്നു പറഞ്ഞാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിട്ടും ഈ യുവതി പ്രധാനമായും അവരെ മാത്രം ലക്ഷ്യം വയ്ക്കുവാൻ കാരണമെന്തെന്നുള്ളത് തികച്ചും അദ്ഭുതപ്പെടുത്തുന്ന ഒരു വസ്തുത തന്നെയാണ്.
ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടം എന്ന സങ്കല്പത്തിന് വിവിധ തലങ്ങൾ ഉണ്ടെങ്കിലും സാധാരാണക്കാർ ഏറ്റവുമധികം തൊട്ടനുഭവിക്കുന്ന അധികാരകേന്ദ്രം എന്നത് പൊലീസ് തന്നെയാണ്. അതായത്, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഭരണകൂടം, അല്ലെങ്കിൽ അധികാരം എന്നുപറഞ്ഞാൽ അത് പൊലീസ് തന്നെയാണ്. ഈ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലംകാരിയുടെ തേൻകെണി വിശകലനം ചെയ്യുമ്പോഴാണ് കുറിയേടത്ത് താത്രി എന്ന സാവിത്രി അന്തർജ്ജനത്തെ സ്മരിക്കേണ്ടി വരുന്നത്.
ഒരു നൂറ്റാണ്ടിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 116 വർഷങ്ങൾക്ക് മുൻപ് അന്നത്തെ അധികാരചിഹ്നങ്ങളെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിയുടേ സ്മാർത്ത വിചാരം അന്നത്തെ കൊച്ചീ രാജ്യത്തിൽ ഏറെ കോളിളക്കങ്ങളും സാമൂഹ്യ പ്രശ്നങ്ങളും സൃഷ്ടിച്ച ഒന്നായിരുന്നു. ഇന്ന് സാധാരണക്കാരന്റെ മുന്നിലെ അധികാര ചിഹ്നമായ പൊലീസിനെ, പ്രത്യേകിച്ചും സാധാരണക്കാരുമായി കൂടുതൽ അടുത്ത് ഇടപഴകുന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥരെ ഇവർ ലക്ഷ്യം വച്ചു എന്ന വാർത്തകൾ വരുമ്പോൾ വീണ്ടും ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുകയാണ്.
കുറിയേടത്തു താത്രിയുടെ ആദ്യകാല ചരിത്രവും അന്നത്തെ സാമൂഹിക പശ്ചാത്തലവും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങളിൽ, യാഥാസ്ഥിതികത കൈവിടാതെ നിലനിന്നിരുന്ന നമ്പൂതിരി സമുദായത്തിലായിരുന്നു തത്രിയുടെ ജനനം. ഇന്നത്തെ തൃശൂർ ജില്ലയ്ഹിലെ തലപ്പിള്ളിയിൽ കൽപ്പകശേരി എന്ന ഇല്ലത്താണ് സാവിത്രി എന്ന താത്രി ജനിച്ചത്. അന്ന് നമ്പൂതിരി സമുദയാത്തൈൽ കുടുംബത്തിലെ മൂത്ത പുത്രനുമാത്രമാണ് സ്വജാതിയിൽ നിന്നും വിവാഹം കഴിക്കുവാനുള്ള അനുവാദമുണ്ടായിരുന്നത്. മറ്റുള്ളവർ സംബന്ധം വഴിയായിരുന്നു കുടുംബ ജീവിതം നയിച്ചിരുന്നത്.
അതേസമയം, സ്ത്രീകൾ സ്വസമുദായത്തിൽ നിന്നുമാത്രമേ വിവാഹം കഴിക്കാവൂ എന്നും നിഷ്‌കർഷയുണ്ടായിരുന്നു. ഇത് ദുരിതമായി തീർന്നത് ഈ സമുദായത്തിലെ സ്ത്രീകൾക്കായിരുന്നു. പലപ്പോഴും പ്രായമേറിയവരെ വിവാഹംചെയ്യേണ്ടതായ ഒരു അവസ്ഥയുണ്ടായിരുന്നു അവർക്ക്. അത്തരത്തിൽ തന്റെ പതിമൂന്നാം വയസ്സിൽ കുന്നങ്കുളത്തിനടുത്തുള്ള കുറിയേടത്ത് മനയിലെ രാമൻ നമ്പൂതിരി എന്ന 60 വയസ്സുകാരനുമായി താത്രിയുടെ വിവാഹം നടക്കുകയായിരുന്നു.
രാമൻ നമ്പൂതിരിക്ക് വേറെയും വേളികൾ ഉണ്ടായിരുന്നതായും അതുകൂടാതെ പരസ്ത്രീകളിലും അയാൾ തത്പരനായിരുന്നതായും പറയപ്പെടുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. പരസ്ത്രീകളിൽ നമ്പൂതിരിക്ക് ഉണ്ടായിരുന്ന അഭിനിവേശമായിരുന്നു താത്രിയും അയാളും തമ്മിൽ തെറ്റാൻ കാരണമായതെന്ന് ചിലർ പറയുന്നു. എന്നാൽ, രാമൻ നമ്പൂതിരിയുടെ സഹോദരന്മാരും താത്രിയെ ലൈഗികവേഴ്‌ച്ചക്ക് നിർബന്ധപൂർവ്വം ഉപയോഗിച്ചിരുന്നതായും ഇതാണ് ഇവരിൽ പ്രതികാരം ഉടലെടുക്കാൻ കാരണമായതെന്നും മറ്റൊരു കഥകൂടി നിലവിലുണ്ട്.
താത്രിയുടെ ഒറ്റയാൾ വിപ്ലവം
അന്നത്തെ സാഹചര്യത്തിൽ നമ്പൂതിരി സ്ത്രീകളുടെ മുഖം അന്യ പുരുഷന്മാർ കാണരുത് എന്നതിനാൽ അവർ എപ്പോഴും മുഖം മൂടിയിട്ടായിരുന്നു നടന്നിരുന്നത്. അതുപോലെ തന്നെ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമവാക്യങ്ങളിൽ താരതമ്യേന ഉയർന്ന തലത്തിൽ ഉണ്ടായിരുന്ന ജാതികളിൽ പെട്ട സ്ത്രീകളും ഈ മാർഗം പിന്തുടർന്നിരുന്നു. ഈ ആചാരത്തെയായിരുന്നത്രെ താത്രി മുതലെടുത്തത്. സുന്ദരിയായ താത്രി തന്റെ തോഴിയുടേ സഹായത്തോടെയാണ് താത്ക്കാലിക ഇണകളെ തേടാൻ ആരംഭിച്ചത്.
വീടിന് അടുത്തുള്ള ഒരു രഹസ്യ സങ്കേതത്തിൽ വച്ചായിരുന്നു താത്രി തന്റെ ലൈംഗിക വിപ്ലവം മുൻപോട്ട് കൊണ്ടുപോയത്. മേൽ ജാതിയിലെ സ്ത്രീകൾ മൊഖം മൂടി മാറ്റരുതെന്ന് നിഷ്‌കർഷയുള്ളതിനാൽ ലൈംഗിക ബന്ധസമയത്തുപോലും അവർ മുഖം മൂടിയിരുന്നു. അതിനാൽ തന്നെ ആർക്കും അവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലത്രെ. അന്ന് നാട്ടിലെ പ്രമുഖരിൽ പലരും ഇവരുടെ അടുത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നു എന്നും പറയപ്പെടുന്നു.
ഒരിക്കൽ താത്രിയെ തേടിയെത്തിയ ഒരു വൃദ്ധൻ, താത്രിയെത്തിച്ച സ്വർഗ്ഗാനുഭൂതിയുടെ മൂർദ്ധന്യത്തിൽ അവരുടെ മുഖം മൂടി നീക്കിയതായും താത്രിയുടെ മുഖം കണ്ട് ഞെട്ടിയതായും പറയുന്നു. താത്രിയുടേ ഭർത്താവായ രാമൻ നമ്പൂതിരി ആയിരുന്നത്രെ ആ വൃദ്ധൻ. തന്റെ ഭാര്യ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ മനസ്സിലാക്കിയ അയാൾ കോപിഷ്ഠനാവുകയും പുരുഷ മേധാവിത്വമുള്ള സമുദായത്തിൽ, തന്റെ സ്വാധീനം ഉപയോഗിച്ച് താത്രിക്കുട്ടിയെ സ്മാർത്തവിചാരത്തിന് വിധേയമാക്കുകയുമായിരുന്നു.
സ്മാർത്ത വിചാരം
നമ്പൂതിരി സമുദായത്തിൽ പെട്ട ഒരു സ്ത്രീ സ്വന്തം ഭർത്താവല്ലാതെ ഒരു പരപുരുഷനെ പ്രാപിച്ചാൽ അവൾ കുറ്റക്കാരിയാണ് . അവളെ വിചാരണ ചെയ്ത് ശിക്ഷിക്കുന്ന സമ്പ്രദായമാണ് സ്മാർത്ത വിചാരം എന്ന ചടങ്ങ്. കുറ്റം തെളിഞ്ഞാൽ അ സ്ത്രീയും ഒപ്പം അവരോട് ലൈംഗികബന്ധം പുലർത്തിയിരുന്നവരും ജാതിയിൽ നിന്നും ഭ്രഷ്ടരാവുകയും നാടുകടത്തപ്പെടുകയും ചെയ്യും. ഇത്തരത്തിൽ ആരോപണ വിധേയയായ സ്ത്രീയുടെ പേരു പോലും ആരും ഉച്ഛരിക്കുകയില്ല. മറിച്ച്, ''സാധനം'' എന്ന വാക്കായിരിക്കും ഈ സ്ത്രീയെ സൂചിപ്പിക്കാൻ ഉപയോഗിക്കുക.
സ്മാർത്തൻ എന്ന് വിളിക്കുന്ന ന്യായാധിപനായി എത്തുക സമുദായത്തിലെ മുതിർന്ന ഒരു പുരുഷനായിരിക്കും. വിചാരണ ആരംഭിക്കുന്നതിനു മുൻപ് തന്നെ പ്രതിയെന്നു ആരോപിക്കപ്പെടുന്ന സ്ത്രീയെ ഒരു മുറിയിൽ ഏകാന്തവാസത്തിന് വിധേയമാക്കും. ചിലപ്പോൾ മാസങ്ങൾ നീളുന്ന ഈ ഏകാന്തവാസത്തിനിടയിൽ ഇവരെ ഭയപ്പെടുത്താൻ എലികളേയും പാമ്പുകളേയുമൊക്കെ ഇവരുടെ മുറിയിലേക്ക് കയറ്റിവിടുന്ന പതിവും ഉണ്ടായിരുന്നത്രെ! കഴിയാവുന്നത്ര പീഡനങ്ങൾ ഏല്പിച്ച് പ്രതിയെ വിചാരണയ്ക്ക് മുൻപായി മാനസികമായി തളർത്തിയാൽ സത്യം എളുപ്പത്തിൽ തുറന്നു പറയുമെന്ന മനഃശാസ്ത്രമായിരുന്നു ഇതിനു പുറകിൽ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ആധുനിക മൂന്നാം മുറയുടെ ഒരു പൗരാണിക രൂപം.
ആരോപണ വിധേയരായ സ്ത്രീകളോട് അവരുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പറയാൻ ആവശ്യപ്പെടും. പേരുകൾക്കൊപ്പം ചില അടയാളങ്ങളും നൽകണം. പലപ്പോഴും സ്വകാര്യ ഭാഗങ്ങളിലുള്ള മറുകുകളോ അങ്ങനെയുള്ള മറ്റു പ്രത്യേകതകളോ ആയിരിക്കും പറയാൻ ആവശ്യപ്പെടുക. ഇത്തരത്തിൽ പേരു വെളിപ്പെടുത്തിയ പുരുഷന്മാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കും. ആരോപണ വിധേയയായ സ്ത്രീ പറയുന്ന അടയാളങ്ങൾ കണ്ടെത്തിയാൽ അവരും കുറ്റക്കാരെന്നു വിധിച്ച് ഭ്രഷ്ടരാക്കി നാടുകടത്തും.
പ്രശസ്ത സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ ബന്ധുവായ പട്ടച്ചോമയാരത്ത് ജാതവേദൻ നമ്പൂതിരിയായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തിൽ സ്മാർത്തനായിരുന്നത്. അദ്ദേഹത്തിന്റെ സഹോദരനും ആരോപണ വിധേയരിൽ ഉൾപ്പെട്ടിരുന്നു. സ്വന്തം സഹോദരന്റെ സ്വകാര്യഭാഗങ്ങൾ പരിശോധിക്കേണ്ടി വന്ന ജാതവേദൻ നമ്പൂതിരിയുടെ മാനസിക സമ്മർദ്ദത്തെ കുറിച്ച് മാടമ്പ് കുഞ്ഞുകുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.
കുറിയേടത്തു താത്രിയുടെ സ്മാർത്ത വിചാരം
അന്നത്തെ നാട്ടുനടപ്പു പ്രകാരം ഇരിങ്ങാലക്കുടയിൽ വെച്ച് താത്രിക്കുട്ടിയെ സ്മാർത്ത വിചാരം നടത്തുകയുണ്ടായി. എന്നാൽ, നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളായ യുവാക്കൾ ഉൾപ്പടെ സമൂഹമദ്ധ്യത്തിൽനിന്നും കടുത്ത വിമർശനം ഉയർന്നതോടെ പതിവ് തെറ്റിച്ച് വീണ്ടുമൊരു സ്മാർത്ത വിചാരം നടത്താൻ കൊച്ചീരാജാവ് ഉത്തരവിടുകയായിരുന്നു. അന്നത്തെ കൊച്ചീ രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു രണ്ടാമത്തെ സ്മാർത്ത വിചാരം നടന്നത്. അന്ന് താത്രിയുടെ ശക്തമായ ആവശ്യവും പൊതുസമൂഹത്തിൽനിന്നുണ്ടായ സമ്മർദ്ദവും മാനിച്ച് സ്മാർത്ത വിചാരത്തിന്റെ നാൾവഴികളെല്ലാം എഴുതപ്പെട്ട രേഖകളാക്കാൻ കൊച്ചീ രാജാവ് സമ്മതിക്കുകയായിരുന്നു. ഈ രേഖകൾ ഇന്നും എറണകുളത്തെ ഡർബാർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
താനുമായി ലൈംഗിക ബന്ധം പുലർത്തിയതായി 65 പേരുടെ പേരുകളാണ് താത്രി നൽകിയിരുന്നത്. ഇവർക്കൊക്കെ ഔദ്യോഗിക നോട്ടീസ് അയച്ചു. എന്നാൽ 60 പേർ മാത്രമാണ് വിചാരണയിൽ പങ്കെടുത്തത്. ആരോപണ വിധേയരായവരിൽ രണ്ടു പേർ അപ്പോഴേക്കും മരണമടഞ്ഞിരുന്നു. പറത്തിൽ ശ്രീധരൻ നമ്പൂതിരി എന്ന ആരോപണ വിധേയനാവുകയും മറ്റൊരു ആരോപണവിധേയനായ ആറങ്ങോട്ട് ശേഖര വാരിയർ തീർത്ഥാടനത്തിന് പോവുകയും ചെയ്തതിനാൽ വിചാരണയിൽ പങ്കെടുത്തില്ല. അഞ്ചാമൻ പുഷ്പകത്ത് കുഞ്ഞിരാമൻ നമ്പീശൻ അപ്പോഴേക്കും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും ചെയ്തിരുന്നു.
ആരോപണ വിധേയരായവരിൽ ഒരാളായ ശാമു രാമു പട്ടർ കുറ്റസമ്മതം നടത്തിയെങ്കിലും അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് വാദിച്ചു. എന്നാൽ അത് കുറ്റം ഒഴിവാക്കുവാനുള്ള കാരണമായി എടുക്കാൻ വിചാരകൻ സമ്മതിച്ചില്ല. തൃപ്പൂണിത്തുറയിൽ, രാജാവിന്റെ മേൽനോട്ടത്തിൽ 1905-ൽ ആയിരുന്നു രണ്ടാമത്തെ സ്മാർത്ത വിചാരം നടത്തിയത്. താത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് അവരെ നേരത്തേ തൃപ്പൂണിത്തുറയിലെ കുന്നുമ്മേൽ ബംഗ്ലാവിൽ (ഇന്നത്തെ ഹിൽ പാലസ് മ്യൂസിയം) സുരക്ഷിതമായി പാർപ്പിക്കുകയായിരുന്നു.
വിചാരണയ്ക്കൊടുവിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയൊക്കെ സ്വസമുദായങ്ങളിൽ നിന്നും ഭ്രഷ്ട് കൽപിച്ച് നാടുകടത്തി. കുറിയേടത്ത് താത്രിയെ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള സർക്കാർ വക മഠത്തിൽ താമസിപ്പിക്കുകയും ചെയ്തു. അതിനു ശേഷമുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ആധികാരിക രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. എന്നാൽ, ഇവർ പിന്നീട് കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും കൃസ്ത്യാനിയായ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് തമിഴ്‌നാട്ടിലേക്ക് പോയി എന്നും പറയപ്പെടുന്നു. മലയാള സിനിമയിലെ അഭൗമ സൗന്ദര്യത്തിന്റെ പ്രതീകമായി വാഴ്‌ത്തപ്പെടുന്ന ഷീല ഇവരുടെ കൊച്ചുമകളാണെന്ന ഒരു വാർത്ത വന്നിരുന്നെങ്കിലും ഷീല ഇക്കാര്യം നിഷേധിച്ചിരുന്നു.
കേരള നവോത്ഥാനത്തിൽ താത്രിയുടെ പങ്ക്
നമ്പൂതിരി സമുദായത്തിൽ വന്നുചേർന്നുകൊണ്ടിരുന്ന അധപതനത്തിന്റെ അന്ത്യമായിട്ടായിരുന്നു താത്രിക്കുട്ടിയുടെ സ്മാർത്ത വിചാരത്തെ വി ടി നമ്പൂതിരിപ്പാട് വിശേഷിപ്പിച്ചത്. അന്തർജ്ജനങ്ങൾക്ക് മറക്കുടകളിൽ നിന്നുള്ള മോചനത്തിനും സംബന്ധം പോലുള്ള പല ദുരാചാരങ്ങൾ ഇല്ലാതെയാക്കുവാനും ഇത് സഹായിച്ചതായും വിലയിരുത്തപ്പെടുന്നു. രണ്ടാം സ്മാർത്ത വിചാരത്തിന് കാരണമായതു തന്നെ പുരോഗമന ചിന്താഗതിക്കാരായ നമ്പൂതിരി യുവാക്കളുടെ സമ്മർദ്ദഫലമായിരുന്നു എന്നാണ് ദേവകി നിയങ്ങോട്ട് അഭിപ്രായപ്പെട്ടിട്ടുള്ളത്. അതിനോടകം തന്നെ മറ്റു പല സമുദായങ്ങളിലും വേരോടി തുടങ്ങിയിരുന്ന നവോത്ഥാനം നമ്പൂതിരി സമുദായത്തിൽ ആരംഭിച്ചത് താത്രി സംഭവത്തോടെയായിരുന്നു എന്ന് പ്രേംജിയും കുറിച്ചിട്ടുണ്ട്.
നിരവധി കഥകൾക്കും കവിതകൾക്കും, നാടകങ്ങൾക്കും, സിനിമകൾക്കും നിദാനമയ കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം, പീഡനവിധേയയായ ഒരു സ്ത്രീയുടേ ഉയർത്തെഴുന്നേല്പായും, നാട് അടക്കിവാഴുന്ന അധികാര ചിഹ്നങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയായും കരുതപ്പെടുന്നുണ്ട്. കേവലം ലൈംഗികയ്ക്ക് ഋഷ്ണയ്ക്കപ്പുറം, പ്രതികാരത്തിന്റെ കണക്കുകൾ തീർക്കാൻ മൂർച്ഛയുള്ള ആയുധമായി ലൈംഗികതയെ ഉപയോഗിച്ച താത്രിയുടെ കഥ പലരും പാടിപ്പുകഴ്‌ത്തുന്നുമുണ്ട്. ഈ ചരിത്രമെല്ലാം ഇനിയും മരിക്കാതെ, മറക്കാതെ മനസ്സിൽ കിടക്കുമ്പോഴാണ് ഇനിയൊരു സ്മാർത്ത വിചാരം നടന്നാൽ പുറത്തുവരുന്നത് കേവലം സാമ്പത്തിക ലാഭത്തിന്റെ കഥകൾ മാത്രമാകുമോ എന്ന സംശയം ഉയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍