സിപിഎം ഭരിക്കുന്ന സീതത്തോട് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു; സെക്രട്ടറിയെ സിപിഎം എൽ.സിയിൽ നിന്ന് പുറത്താക്കി'; പാർട്ടി സമ്മേളനത്തിന് മുന്നോടിയായി സെക്രട്ടറിയെ പൊലീസിന് എറിഞ്ഞു കൊടുത്ത് മുഖം രക്ഷിക്കാൻ നേതാക്കൾ; തനിക്ക് വധഭീഷണിയുണ്ടെന്ന് കെയു ജോസിന്റെ വെളിപ്പെടുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: കഴിഞ്ഞ ദിവസം മറുനാടൻ പറഞ്ഞതു പോലെ സംഭവിച്ചു. സിപിഎം നേതൃത്വം നൽകുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തിരിമറിയുടെ ഉത്തരവാദിത്തം മുഴുവൻ സെക്രട്ടറി കെയു ജോസിന്റെ തലയിൽ കെട്ടിവച്ച് നേതാക്കൾ തലയൂരി. സിപിഎമ്മിന്റെ ആങ്ങമൂഴി ലോക്കൽ കമ്മറ്റിയിൽ നിന്ന് ജോസിനെ പുറത്താക്കി. പാർട്ടി സമ്മേളനം തുടങ്ങുന്നതിന് മുൻപ് തന്നെ ജോസിനെ തട്ടിപ്പ് കേസിൽ പൊലീസിന് എറിഞ്ഞു കൊടുത്ത് തങ്ങളുടെ ഭാവി സുരക്ഷിതമാക്കിയിരിക്കുകയാണ് രണ്ടു ജനപ്രതിനിധികളും മറ്റു നേതാക്കളും.
ഞായറാഴ്ച ചേർന്ന ആങ്ങമൂഴി ലോക്കൽ കമ്മറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കിൽ നടന്ന കോടികളുടെ വെട്ടിപ്പിന്റെ ഉത്തരവാദിത്തം ജോസിനാണെന്ന് വരുത്തി തീർത്താണ് നടപടി. സാധാരണ പാർട്ടി സമ്മേളനം പ്രഖ്യാപിച്ചാൽ ഒരു അംഗത്തിനെതിരേയും നടപടി പാടില്ല. ഇവിടെ അതും ലംഘിച്ചാണ് തിരക്കിട്ട് സസ്പെൻഷൻ. ഇനി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതോടെ സിപിഎമ്മിന് കൈകഴുകാം. ജോസ് തട്ടിപ്പുകാരനാണെന്ന് മനസിലാക്കി ഞങ്ങൾ നേരത്തേ പുറത്താക്കിയെന്ന് മേനി നടിക്കുകയും ചെയ്യാം. അതേ സമയം, താൻ നിരപരാധിയാണെന്നും തട്ടിപ്പിൽ പങ്കില്ലെന്നുമാണ് ജോസിന്റെ പക്ഷം. താൻ സത്യങ്ങൾ തുറന്നു പറയുമെന്ന് ചിലരെങ്കിലും ഭയക്കുന്നു. തനിക്ക് വധഭീഷണി ഉണ്ടെന്ന് ജോസ് ബന്ധുക്കളെ അറിയിച്ചുവെന്നും പറയുന്നു.
ബാങ്കിൽ നിന്ന് വിവിധ സമയങ്ങളിലായി ഡയറക്ടർ ബോർഡ് അംഗങ്ങളും പാർട്ടി നേതാക്കളും മറ്റും ബിനാമി പേരിൽ തട്ടിയെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. അതിന് തയാറാകാത്ത സാഹചര്യത്തിലാണ് ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കിയത്. രണ്ടു കോടിയോളമാണ് തിരിമറി നടത്തിയിരിക്കുന്നത്. തൽക്കാലം പിടിച്ചു നിൽക്കാൻ 50 ലക്ഷം തിരികെ അടയ്ക്കാനാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന് തയാറല്ലെന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്.
2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റാണ് ബാങ്കിൽ അവസാനമായി നടന്നിട്ടുള്ളത്. ഈ റിപ്പോർട്ടിൽ 2,16,52,409.33 രൂപയാണ് നഷ്ടം. അന്നു വരെയുള്ള ആകെ നഷ്ടം 5, 75,69,056.97 രൂപയാണ്. ഇതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. നടന്നിരുന്നുവെങ്കിൽ തട്ടിപ്പിന്റെ ആഴം ഇതിലൊക്കെ ഭീകരമാകുമായിരുന്നു. ആകെ 20 കോടിക്ക് അടുത്ത് നിക്ഷേപമുള്ള ബാങ്കാണ് ഇത്രയും വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. നേതാക്കൾ പറയുന്നത് അനുസരിച്ച് വഴി വിട്ട് പ്രവർത്തിക്കേണ്ട ഗതികേടിലായിരുന്നു സെക്രട്ടറി ജോസ്. മുൻപ് സീതത്തോട് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, സിപിഎം ലോക്കൽ സെക്രട്ടറി, സീതത്തോട് ബാങ്ക് ആങ്ങമൂഴി ബ്രാഞ്ച് മാനേജർ എന്നീ നിലകളിൽ ജോസ് പ്രവർത്തിച്ചിരുന്നു.
സീതത്തോട് പഞ്ചായത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത് 70 കി.മീറ്റർ അകലെ ഗവിയിലായിരുന്നു. പ്ലാന്റ് ഇതു വരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് ആസ്ഥാനത്ത് നിന്ന് 70 കിമീറ്റർ അകലെയുള്ള പ്ലാന്റിൽ കൊണ്ടുപോയി മാലിന്യം സംസ്കരിക്കാൻ ആരും തയാറാകുന്നില്ല എന്നതു തന്നെയാണ് കാരണം. പ്ലാന്റ് നിർമ്മാണം സംബന്ധിച്ചും അഴിമതിയാരോപണം ഉയരുന്നുണ്ട്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായ രാഹുലിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് നിർമ്മിച്ചത്. ഈയിനത്തിൽ കമ്മിഷനായി ലഭിച്ച 10 ലക്ഷം രൂപ സീതത്തോട് ബാങ്കിലുള്ള രാഹുലിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു.
രണ്ടു വർഷം മുൻപ് ഈ തുക രാഹുൽ അറിയാതെ ഒരു ഉന്നത സിപിഎം നേതാവ് പിൻവലിച്ച് തനിക്ക് റാന്നി എംപ്ലോയീസ് സഹകരണ സംഘം, ജില്ലാ സഹകരണ ബാങ്കിന്റെ സീതത്തോട് ശാഖ, കെഎസ്എഫ്ഇയുടെ ചിറ്റാർ, പെരുനാട് ശാഖകൾ എന്നിവിടങ്ങളിലുള്ള ബാധ്യത തീർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നുവത്രേ ഇത്. ഈ സംഭവം ഏരിയാ കമ്മറ്റിയംഗം പിആർ പ്രമോദ് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാക്കിയിരുന്നു. ഇതേ തുടർന്ന് രാഹുലും നേതാക്കളുമായി അകന്നു. ഇത്തരം നിരവധി തട്ടിപ്പുകൾ ഭരണ സമിതി മൂടി വച്ചത് ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
കൃഷിഭവൻ അഡ്വാൻസ് എന്ന് കാണിച്ച് വൻ തുക ബാങ്കിൽ നിന്ന് വകമാറ്റി. 2018 ൽ 721 പേരുടെ വാർഷിക വരിസംഖ്യയാണ് സീതത്തോട് ലോക്കൽ കമ്മറ്റി പാർട്ടി പത്രത്തിന് അടച്ചത്. ഇതിനായി വ്യാജ ലഡ്ജർ വഴി ബാങ്കിൽ നിന്ന് വക മാറ്റിയത് 12.12 ലക്ഷം രൂപയാണെന്ന് പറയപ്പെടുന്നു. കൃഷിഭവൻ അഡ്വാൻസ് എന്ന പേരിൽ 2018 സെപ്റ്റംബർ മൂന്നിന് 3530 റഫറൻസ് നമ്പരായി 12,12000 രൂപ പമ്പ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന് നൽകിയെന്നാണ് ഡീറ്റെയിൽഡ് ജനറൽ വൗച്ചറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിനാമി പേരിൽ അഡ്വാൻസ് നൽകിയ തുക പത്രത്തിന് വരിസംഖ്യ അടയ്ക്കാനാണ് ഉപയോഗിച്ചത് എന്നാണ് ആരോപണം. ഇതേ ലഡ്ജറിൽ ബാലമുരളി എന്നയാൾക്ക് ലക്ഷങ്ങൾ ഒരു മാസം തന്നെ അഞ്ചു തവണ നൽകിയിട്ടുള്ളതായും പറയുന്നുണ്ട്.
ബാലമുരളി എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ഈ പേരിലേക്ക് പണം അഡ്വാൻസ് ചെയ്ത് ജീവനക്കാരോ ഡയറക്ടർ ബോർഡ് അംഗങ്ങളോ വാങ്ങിയെടുത്തിരിക്കാമെന്നാണ് സംശയിക്കുന്നത്. കൃഷിഭവൻ അഡ്വാൻസ്, സസ്പെൻസ് അക്കൗണ്ട്, എഫ്.ഡി വായ്പ, പണ്ടമില്ലാതെ സ്വർണ പണയ വായ്പ എന്നിങ്ങനെ പലതരം തട്ടിപ്പുകൾ ബാങ്കിൽ അരങ്ങേറി. ബാങ്കിലേക്ക് പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെയോ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഉള്ളവരെയോ പ്രവേശിപ്പിക്കാറില്ല. ഒട്ടനവധി ബിനാമി അക്കൗണ്ടുകൾ ബാങ്കിലുണ്ട്. നേതാക്കളിൽ ചിലർ വളം ഇടപാടുകളിൽ 25 ശതമാനം കമ്മിഷൻ നേരിട്ട് കൈപ്പറ്റിയിരുന്നു. ഈ തുക ബാങ്കിലെ ബിനാമി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ട് പിന്നീട് അവിടെ നിന്ന് പിൻവലിക്കുകയാണ് ചെയ്തിരുന്നത്. കൃത്യമായുള്ള ഒരു അന്വേഷണവുംബാങ്കിൽ നടക്കുന്നില്ല. ഇതു കാരണം തട്ടിപ്പ് സംഘം രക്ഷപ്പെടുകയുമാണ്.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍