മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഇന്ത്യ മുഴുവൻ തിരിച്ചറിഞ്ഞ ആദ്യ മലയാള നടൻ; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ഭുതം; 70ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 'പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ദുതം'. 70ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ കുറിച്ച് ഇതിലും അർത്ഥവത്തായ ഒരു പ്രയോഗമുണ്ടോ എന്നത് സംശയമാണ്. മലയാളക്കരയിലെ പുരുഷ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മമ്മൂട്ടി എന്ന പേര്. ശബ്ദഗാംഭീര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലോകത്തെ അമ്പരപ്പിച്ച പ്രതിഭാധനൻ.
വെള്ളിത്തിരയിലെ അമ്പരപ്പിക്കുന്ന വേഷപ്പകർച്ചകളിലൂടെ അമ്പതാണ്ടായി തുടരുന്ന ദൃശ്യവിസ്മയമാണ് മലയാളിക്ക് മമ്മൂട്ടി. മലയാള സിനിമ ഒ.ടി.ടിയിൽ എത്തിയ കാലത്തു പോലും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി സജീവമാണ്. സ്വന്തം മകൻ അടക്കം മലയാളം സിനിമയിൽ രംഗത്തിറങ്ങിയപ്പോഴും ഇവിടെ മമ്മൂട്ടിയെന്ന താരരാജാവിന്റെ സ്ഥാനം അവിടെ തന്നെ ഇളക്കം തട്ടാതെയുണ്ട്. മലയാള സിനിമയുടെ ബോക്സ് ഓഫീസിനെ ഇന്നും ചലിപ്പിക്കുന്നത് മോഹൻലാൽ- മമ്മൂട്ടി അച്ചുതണ്ടു തന്നൊണ്.
'അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത'! മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ലോക പ്രശസ്ത നിരൂപകൻ ഡെറിക്ക് മാൽക്കം എഴുതിയത് ഇങ്ങനെയാണ്. മമ്മൂട്ടി ഇന്ന് ലോകം ശ്രദ്ധിക്കുന്ന നടനാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഒരു ജന്മദിനം കൂടി പിന്നിടുകയാണ്. ഓർക്കണം, ഇന്നും സ്ക്രീനിൽ യുവ കോമളനായി വിലസുന്ന ഈ മനുഷ്യന് ഇപ്പോൾ 70 വയസ്സായിരിക്കയാണ്. ശരാശരി മലയാളി വാർധക്യത്തിന്റെ ജരാനരകളും, ജീവിതശൈലീ രോഗത്തിന്റെ മരുന്നുമണവുമായി വിശ്രമ ജീവിതം നയിക്കുമ്പോൾ ഈ മനുഷ്യൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. ചിട്ടയായും ശ്രദ്ധയോടെയും ജീവിച്ചാൽ ഇതൊന്നും ഒരു പ്രായമല്ലെന്ന്. പ്രായം കൂടി വരുമ്പോഴും യുവത്വവും സൗന്ദര്യവും കൂടുന്ന ലോകത്തിലെ ഏക അത്ഭുതം എന്നാണ് ചിലർ മമ്മൂട്ടിയെ വിശേഷിപ്പിക്കാറ്.
പക്ഷേ ശരാശരി മലയാളിയുടെ കൃമി കടി പലതവണ മമ്മൂട്ടിക്കും സോഷ്യൽ മീഡിയയിൽ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അത് പ്രായവുമായി ബന്ധപ്പെടുത്തി തന്നെയാണ്. ഒരാൾ തന്റെ തൊഴിൽ ചെയ്യാൻ മാനസികവും ശാരീകവുമായി സജ്ജനാണെങ്കിൽ അതിന് പ്രായപരിധിവെക്കാൻ നിങ്ങൾ ആരാണ്? മാത്രമല്ല തിരിച്ച് ചിന്തിച്ചുനോക്കൂ. 70ാം വയസ്സിലും ഊർജസ്വലമായ മമ്മൂട്ടി എതൊരാൾക്കും എന്തൊരു ആത്മവിശ്വാസമാണ് നൽകുന്നത്. അറുപതു കഴിഞ്ഞാൽ ഇനിയൊന്നും ചെയ്യാനില്ലെന്ന മട്ടിൽ മരണ ഭീതിയിലാണോ നാം ജീവിക്കേണ്ടത്. പക്ഷേ ഇതൊന്നും കാര്യമാക്കുന്ന വ്യക്തിയല്ല മമ്മൂട്ടി. കാരണം ഇതിനേക്കാൾ വലിയ അപമാനങ്ങളിലൂടെ കടന്നുവന്ന് തന്റെ കസേര വലിച്ചിടുകയാണ് ചെയ്തത്. ചാൻസ് ചോദിച്ച് ചെരുപ്പു തേഞ്ഞും, കോടമ്പോക്കത്തെ പെപ്പിലെ വെള്ളം കുടിച്ച് വിശപ്പുമാറ്റിയുമൊക്കെ തന്നെ പടിപടിയായി കയറിവന്ന നടനാണ് അദ്ദേഹം. തന്റെ ജീവിതത്തിലെ കഷ്ടപ്പാടിന്റെ കാലം മമ്മൂട്ടി അധികം പുറത്തുപറഞ്ഞിട്ടില്ല എന്നുമാത്രം.
ആദ്യകാലത്ത് നേരിട്ടത് ക്രൂരമായ അവഗണനകൾ
പൂർണ്ണമായും ഒരു സെൽഫ്മെയ്ഡ് മാൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കുടുംബത്തിൽ ആരും തന്നെ സിനിമയിൽ ഉണ്ടായില്ല. ശുപാർശ ചെയ്യാനും ആരുമില്ല. ഒടുങ്ങാത്ത പാഷനും വെച്ച് ചാൻസ് ചോദിച്ച് അലഞ്ഞുതന്നെയാണ് മമ്മൂട്ടി ഈ സിംഹാസനം പിടിച്ചെടുത്തത്. ഒരു അഭിഭാഷകൻ ആയതും നന്നായി സംസാരിക്കുന്നതും ആദ്യകാലത്ത് മമ്മൂട്ടിക്ക് വിനയാവുകയാണ് ചെയ്തത്. കത്തിയെന്നും മറ്റും പറഞ്ഞ് അദ്ദേഹം അപഹസിക്കപ്പെട്ടു. സിനിമയെക്കുറിച്ച് ആഴത്തിൽ പഠിച്ച് പറയുന്ന മമ്മൂട്ടിയുടെ രീതി അഹങ്കാരമെന്ന് മുദ്ര കുത്തപ്പെട്ടു. എന്നിട്ടും അദ്ദേഹം തളരാതെ തന്റെ വഴിയിൽ ഉറച്ചു നിന്നു.
ഇന്ന് മലയാളിയുടെ ഗൃഹാതുരത്വങ്ങളിൽ പെട്ടതാണ് മമ്മൂട്ടിയുടെ ഘനഗംഭീരമായ ശബ്ദം. എന്നാൽ ഇതുകൊള്ളില്ല എന്ന് വിലയിരുത്തിയവർ പോലും മലയാള ചലച്ചിത്രലോകത്തുണ്ട്. ആദ്യ രണ്ടു സിനിമകളിൽ മമ്മൂട്ടിക്കുവേണ്ടി ഡബ്ബ് ചെയ്തത് നടൻ ശ്രീനിവാസൻ ആയിരുന്നു. സെറ്റിൽ ഇരുന്നതിന്, സംശയങ്ങൾ ചോദിച്ചതിന് എല്ലാം മമ്മൂട്ടി അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ടു. വളർന്നുവരുന്ന പുതിയ നടന് ഡ്യൂപ്പിനെപ്പോലും അക്കാലത്ത് അനുവദിച്ചിരുന്നില്ല. ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലിൽ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തിൽ.
മതിൽ ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു. പല സെറ്റുകളിൽനിന്ന് അപമാനിതനായി അദ്ദേഹം കരഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ചലച്ചിത്രമാസികകളും ആ യുവ നടന് എതിരായിരുന്നു. പലരും മമ്മൂട്ടിയെക്കുറിച്ച് കുറ്റങ്ങളും ഗോസിപ്പുകളുമാണ് പടച്ചുവിട്ടത്. പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയാണ് 'ഇതാ ഒരു പുതിയ വാഗ്ദാനം' എന്ന മട്ടിൽ മമ്മൂട്ടിയെക്കുറിച്ച് ആദ്യമായി പോസറ്റീവായി എഴുതുന്നത്.
അവഗണനകൾ കൂടപ്പിറപ്പായിട്ടും മമ്മൂട്ടി അടങ്ങിയില്ല. അദ്ദേഹം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലം കിട്ടുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഒരു വിഭാഗം അദ്ദേഹത്തെ കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് ബാലചന്ദ്രമേനോൻ ഇങ്ങനെയാണ് എഴുതുന്നത്. മമ്മൂട്ടിക്കുള്ള ജന്മദിന ആശംസയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. 'നിങ്ങളുടെ ഇന്നത്തെ ഈ സന്തോഷത്തിനു കാരണം വർഷങ്ങളായുള്ള നിങ്ങളുടെ അശ്രാന്തപരിശ്രമമാണെന്നു കൂടി ചേർത്തു വായിക്കണം. ഞാനിന്നും ഓർക്കുന്നു, സിനിമയിൽ ഒരു കാലഘട്ടത്തിൽ, നിങ്ങൾ പ്രത്യക്ഷമാവുമ്പോൾ ഒന്നടങ്കം കൂവൽ ഉതിർത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
സുന്ദരനായ നിങ്ങൾ കൂളിങ് ഗ്ലാസ് കൂടി വെച്ച് മോടി പിടിപ്പിച്ചു തീയറ്ററിലെ പ്രേക്ഷകനെ നോക്കിയപ്പോൾ അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ അസൂയയുടെ ഒരു ബഹിസ്ഫുരണമായിരുന്നു അത്. പിന്നീട്, മലയാളത്തിലെ ഒരു പ്രമുഖ സിനിമ വാരിക ആഴ്ചകളോളം നിങ്ങളെ മോശമായി ചിത്രീകരിച്ചു . 'മമ്മൂട്ടിയുടെ ജാഡ ' എന്നൊരു പ്രയോഗം തന്നെ നിലവിൽ വന്നു. എന്നാൽ ആ ജാഡയെയൊക്കെ മറികടന്ന് നിങ്ങൾ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചു ; അവർക്കു നിങ്ങൾ 'മൊഞ്ചുള്ള മമ്മൂക്കയായി '- മേനോൻ കുറിച്ചു.
മമ്മൂട്ടി സജിൻ ആയത് മത വിവേചനം കൊണ്ടോ?
മലയാള സിനിമയിൽ ജാതി- മത വിവേചനമുണ്ടോ? മലയാളത്തിന്റെ മൊഗസ്സ്റ്റാർ മമ്മൂട്ടിക്കുപോലും ആദ്യകാലത്ത് മത വിവേചനം നേരിടേണ്ടി വന്നിരുന്നോ. ആദ്യ കാലത്ത് അദ്ദേഹം സ്വന്തം പേര് മറച്ചുവെച്ചുകൊണ്ട് സജിൻ എന്ന പേരിൽ അഭിനയിക്കേണ്ടി വന്നത് വിവേചനം കൊണ്ടല്ലേ? സോഷ്യൽ മീഡിയിൽ ഇപ്പോഴും ഉയരുന്ന ആരോപണങ്ങളാണ്. എന്നാൽ തനിക്ക് പലവിധത്തിയുള്ള പീഡനങ്ങളും ദുരനുഭവങ്ങളും മലയാള സിനിമയിൽനിന്ന് ആദ്യകാലത്ത് ഉണ്ടായിരുന്നെങ്കിലും അതൊന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ആയിരുന്നില്ലെന്നാണ് ഒരിക്കൽ മമ്മൂട്ടി തന്നെ പറഞ്ഞത്. മുസ്ലിം ആയതുകൊണ്ട് ഒതുക്കപ്പെടും എന്നൊക്കെ പലരും ഉപദേശിച്ചിരുന്നെങ്കിലും താരതമ്യേന സെക്കുലർ ആയ ഒരു സമൂഹമാണ് സിനിമയിൽ ഉള്ളതെന്ന് മമ്മൂട്ടി പറയുന്നു.
പി എ മുഹമ്മദുകുട്ടി എന്ന തന്റെ പേരിന് ഭംഗി പോരെന്ന് കൂടി കരുതിയാണ് മമ്മൂട്ടി ആദ്യത്തെ ഒന്നു രണ്ട് ചിത്രങ്ങൾ കഴിഞ്ഞപ്പോൾ അത് 'സജിൻ' എന്നാക്കി മാറ്റിയത്. ആദ്യകാല ചിത്രങ്ങളിൽ ഒന്നായ 'സ്ഫോടനത്തിൽ' അഭിനയിക്കുമ്പോൾ സംവിധായകൻ പി.ജി.വിശ്വംഭരനാണ് മമ്മൂട്ടി എന്ന നാമത്തെ 'സജിൻ' എന്നാക്കി മാറ്റുന്നത്. അടുത്ത ചിത്രമായ 'മുന്നേറ്റത്തിൽ' അഭിനയിക്കാൻ വരുമ്പോൾ സജിൻ എന്നായിരുന്നു മമ്മൂട്ടിയുടെ സിനിമാപേര്. പക്ഷേ, ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാരൻ തമ്പിക്ക് സജിൻ എന്ന പേരിനോട് തീരെ താല്പര്യം തോന്നിയില്ല. മുഹമ്മുദുകുട്ടിയെ ചുരുക്കി നാട്ടുകാരും വീട്ടുകാരു വിളിക്കുന്ന പേരാണ് മമ്മൂട്ടി. അത് മതിയെന്ന് ശ്രീകുമാരൻ തമ്പി നിശ്ചയിച്ചു. എന്നാൽ, ചിത്രത്തിന്റെ നിർമ്മതാവ് സുബ്രമണ്യം കുമാറിന് മമ്മൂട്ടി എന്ന പേരിനോടായിരുന്നു വിരോധം. മമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയ പേരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മമ്മൂട്ടിക്കും സജിൻ എന്ന പേരായിരുന്നു
ഇഷ്ടം.
പിന്നെ, നിർമ്മാതാവും സംവിധായകനും പേരിന് വേണ്ടി തർക്കമായി. ഒടുവിൽ സംവിധായകൻ കെ പി ഉമ്മറിന്റെ കഥ നിർമ്മാതാവിനും മമ്മൂട്ടിക്കും പറഞ്ഞു കൊടുത്തു. 'കെ.പി.ഉമ്മർ ആദ്യ ചിത്രമായ 'രാരിച്ചൻ എന്ന പൗരനിൽ' അഭിനയിക്കുമ്പോൾ കെ പി ഉമ്മർ എന്ന് തന്നെയായിരുന്നു പേര്. എന്നാൽ , രണ്ടാമത്തെ ചിത്രമായ 'ഉമ്മ'യിൽ നായകനായപ്പോൾ തിക്കുറിശ്ശിയായിരുന്നു കെ പി ഉമ്മറിന്റെ പേരിനെ 'സ്നേഹജാൻ ' എന്നാക്കി മാറ്റിയത്. ഉമ്മ സൂപ്പർഹിറ്റായിട്ടും സ്നേഹജാൻ എന്ന നടന് ഒരു പ്രയോജനവുമുണ്ടായില്ല''. വീണ്ടും , കെ പി ഉമ്മർ എന്നാക്കി മാറ്റിയപ്പോഴായിരുന്നു ഉമ്മറിനെ തേടി ചിത്രങ്ങൾ വന്നുതുടങ്ങിയത്. ഇത്, കേട്ടപ്പോൾ മമ്മൂട്ടി എന്ന പേര് മതിയെന്ന് നിർമ്മാതാവും മമ്മൂട്ടിയും സമ്മതിക്കുകയായിരുന്നു.
ഇപ്പോൾ മമ്മൂട്ടിയെന്ന പേര് ഇന്ത്യൻ സിനിയുടെ അഭിമാനമായി. പിന്നീട് മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്. അങ്ങനെ മമ്മൂക്ക എന്ന പേരും സിനമാക്കാർക്കിടയിൽ ട്രെൻഡിങ്ങായി. പേരോ ജാതിയോ മതമോ ഒന്നും തന്നെയല്ല കഴിവുതന്നെയാണ് ഒരാളുടെ വളർച്ചക്ക് അടിസ്ഥാനമെന്ന് മമ്മൂട്ടിയുടെ ജീവിതവും തെളിയിക്കുന്നു.
എന്നെന്നും 'അഭിനയ ലമ്പടൻ'
മലയാളി ഒരിക്കലും പോസറ്റീവ് ആയി എടുക്കാത്ത കാര്യമാണ് മമ്മൂട്ടിയുടെ പ്രായം. എന്തുകൊണ്ട് മമ്മൂട്ടി ഇത്രയേറെ യുവത്വം പുലർത്തുന്നുവെന്നത് അവർ ചിന്തിക്കുന്നില്ല. പക്ഷേ അതിൽ യാതൊരു രഹസ്യവുമില്ല എന്ന് അദ്ദേഹത്തെ അറിയുന്നവർക്ക് ഒക്കെ അറിയാം. ചിട്ടിയായ ജീവിതം എന്നുമാത്രമാണ് അതിന് ഉത്തരം. അതിരാവിലെയുള്ള വ്യായാമം മമ്മൂട്ടി ഒരിക്കലും മുടക്കാറില്ല. ലളിതമായ ഭക്ഷണം. മദ്യപാനമില്ല. ആദ്യകാലത്ത് പുകവലിക്കുമായിരുന്നെങ്കിലും പിന്നീട് അതും നിർത്തി. കൊഴുപ്പുകലർന്ന യാതൊരു ഭക്ഷണവും അദ്ദേഹം ഇപ്പോൾ കഴിക്കാറില്ല. ഒരു ചപ്പാത്തിയും രണ്ടു സവാളയും മാത്രം രാത്രികഴിക്കുന്ന മമ്മൂട്ടിയെ കണ്ട് ഒരിക്കൽ സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് ' ഇങ്ങനെ പട്ടിണി കിടന്ന് എനിക്ക് സൂപ്പർസ്റ്റാർ ആവേണ്ട' എന്നാണ്.
അതുപോലെ തന്നെയാണ് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ആർത്തിയും. ഇന്നും മികച്ച കഥാപാത്രങ്ങൾക്കായി അദ്ദേഹം എന്തും ചെയ്യും. ആരോടും അടുക്കാത്ത എം ടി വാസുദേവൻ നായരെപ്പോലും മമ്മൂട്ടി സുഹൃത്താക്കി. ഇതേക്കുറിച്ച് മമ്മൂട്ടിതന്നെ പറയുന്നത് നോക്കുക. ' എം ടിയോട് ഒപ്പം വർക്ക് ചെയ്യേണ്ടത് എന്റെ ആവശ്യമാണ്. നല്ല കഥാപാത്രങ്ങളും കഥകളും ഉണ്ടാവേണ്ടത് എന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും എനിക്ക് നല്ല കഥാപാത്രങ്ങൾക്കായി അവസരം ചോദിക്കാൻ യാതൊരു മടിയുമില്ല. എം പി നാരായണപ്പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും ഒരു അഭിനയ ലമ്പടൻ.
ഇന്ത്യ മുഴുവൻ അറിയപ്പെട്ട മലയാള നടൻ
മലയാള സിനിമയിൽ നിന്നും ഇന്ത്യൻ മുഴുവൻ അറിയപ്പെട്ട നടനായിരുന്നു മമ്മൂട്ടി. തമിഴകത്തിലും ഹിന്ദിയിലും തെലുങ്കിലും അടക്കം മമ്മൂട്ടിയുടെ താരപ്രഭ നിഴലിക്കുന്നുണ്ട്. ഭീംറാവു അംബേദ്ക്കറിന് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹം പാൻ ഇന്ത്യൻ താരവുമാണ്. രജനികാന്ത് ഉൾപ്പെടെയുള്ളവർക്കൊപ്പം മമ്മൂട്ടി നിറഞ്ഞാടി. മമ്മൂട്ടി അഭിനയിച്ച മറുഭാഷാ ചിത്രങ്ങളും മറക്കാനാകില്ല പ്രേക്ഷകർക്ക്.
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മമ്മൂട്ടി- രജനികാന്ത് കൂട്ടുകെട്ടിൽ വന്ന ദളപതി. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിലെ ഇരുവരുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞുനിൽക്കുന്നു. സൂര്യയായി രജനികാന്തും ദേവയായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ദളപതി. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ദളപതിക്ക് മുൻപ് തന്നെ നിരവധി തമിഴ് സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് .
കണ്ടു കൊണ്ടേൻ, മൗനം സമ്മതം, അഴകൻ തുടങ്ങിയ സിനിമകളിലൂടെയും മമ്മൂട്ടി തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെട്ടു. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ഇംഗ്ലീഷ് ചിത്രമാണ് ബാബാ സാഹേബ് അംബേദ്കർ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറുടെ ജീവിതസമരമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിലെ സ്ഫുടതയോടെയുള്ള താരത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരുന്നു. ജബ്ബാർ പട്ടേലാണ് ചിത്രത്തിന്റെ സംവിധായകൻ.
പാർവതി മേനോന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ ത്രിയാത്രി ആണ് മമ്മൂട്ടിയുടെ ആദ്യ ഹിന്ദി ചിത്രം. തുടർന്ന് ഇഖ്ബാൽ ദുരാണിയുടെ ധർഥീപുത്ര, സൗ ഝൂഠ് ഏക് സച്, ഹല്ല ബോൽ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പൊലീസ് വേഷത്തിലായിരുന്നു ധർഥീപുത്ര മമ്മൂട്ടി എത്തിയത്. സ്വാമി വിവേകാനന്ദ എന്ന സംസ്കൃതം ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. പിന്നീട് ഈ ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്