പണം ഒരുമിച്ചടച്ചാൽ ക്യാഷ് ഹാൻഡിലിങ് ചാർജ്; ഇല്ലെങ്കിൽ പിഴ; അനാവശ്യ ചാർജുകൾ ഒരുമാസത്തെ പലിശയോളം; വായ്പകൾക്ക് അമിത പലിശയും വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും; പ്രതിസന്ധികാലത്ത് കൂട്ടുപലിശയുമായി കേരളാബാങ്കും; കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇരുട്ടടിയുമായി ബാങ്കുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയും വ്യക്തികൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന കോവിഡ് കാലത്ത് ബാങ്കുകൾ കണ്ണിൽ ചോരയില്ലാത്ത ചൂഷണവുമായി രംഗത്തിറങ്ങിയിരിക്കുന്നതായി പരാതി. അമിതമായ ഫീസുകൾ ഈടാക്കിയും കസ്റ്റമറുടെതല്ലാത്ത കാരണത്തിന് പിഴകൾ ഈടാക്കിയുമാണ് ബാങ്കുകൾ സ്ഥാപനങ്ങളെയും വ്യക്തികളെയും കൊള്ളയടിക്കുന്നത്. ചെറുകിട വ്യാപാരസ്ഥാപനങ്ങളെ അടക്കം ഇത്തരത്തിൽ ചൂഷണം ചെയ്യുന്നതായാണ് ആരോപണം.
കോവിഡിന്റെ വറുതിദിനങ്ങളിലും ബാങ്കുകൾ യാതൊരു ഭീഷണികളുമില്ലാതെ വളരുന്നത് അനാവശ്യ ഫീസുകൾ ചുമത്തി ഇടപാടുകാരനെ പിഴിഞ്ഞാണെന്നാണ് ആരോപണം. വായ്പകൾ എടുക്കുന്നവർക്ക് പലിശയ്ക്ക് പുറമെ ഒരു മാസത്തെ പലിശയോളം ഫീസുകളും അടച്ച് തളരുകയാണ്. ഫോലിയോ ചാർജ്, ഗോഡൗൺ ഇൻസ്പെക്ഷൻ ചാർജ്, സിബിൽ ചാർജ്, സെസ്, സർവീസ് ചാർജ് എന്നിങ്ങനെ നീണ്ടുപോകുന്നു ഇടപാടുകാരൻ പ്രതിവർഷം അടയ്ക്കേണ്ടിവരുന്ന അധികചാർജുകൾ. അതാത് മാസത്തെ പലിശയും മുതലും തന്നെ അടയ്ക്കാൻ സാധാരണക്കാർ കഷ്ടപ്പെടുന്ന കാലത്ത് പലിശയോളം അഡീഷണൽ ചാർജുകളും ഇടപാടുകാരന്റെ തലയിൽ കെട്ടിവച്ചാണ് ബാങ്കുകൾ വളരുന്നതെന്നാണ് പരാതി.
ബാലരാമപുരത്തെ ഒരു വ്യാപാരിയുടെ പരാതി ഇങ്ങനെ,
'10 ലക്ഷം രൂപ മുദ്ര ലോൺ എടുത്ത എനിക്ക് പ്രതിവർഷം പലിശയ്ക്ക് പുറമേ ഗ്യാരന്റി ഫീസ് ആയി 10000 രൂപയും 18 ശതമാനം ജിഎസ്ടിയും ഈടാക്കുന്നുണ്ട്. ഇതിനു പുറമേ ഫോലിയോ ചാർജ്, ഇൻസ്പെക്ടർ ചാർജ്, ഗോഡൗൺ ഇൻസ്പെക്ഷൻ ചാർജ്, സിബിൽ ചാർജ്, സെസ്, സർവീസ് ചാർജ് എന്നീ ഇനങ്ങളിൽ ഏകദേശം പ്രതിവർഷം 10000 രൂപയ്ക്ക് മുകളിൽ ഈടാക്കുന്നുണ്ട്. ഇത് ചെക്ക് ബുക്ക് ചാർജ് നെഫ്റ്റ് ചാർജ് എന്നിവയ്ക്കൊക്കെ പുറമെയാണ്.
കോവിഡ് സമയത്ത് ബാങ്ക് എല്ലാ ദിവസവും പ്രവർത്തിക്കാത്തതുകൊണ്ട് കൂടുതൽ പണം ഒന്നിച്ച് നിക്ഷേപിക്കേണ്ടി വന്നപ്പോൾ, ഒരു ദിവസം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡെപ്പോസിറ് ചെയ്താൽ 1000 രൂപയ്ക്ക് രണ്ട് രൂപ നിരക്കിൽ ക്യാഷ് ഹാൻഡിലിങ് ചാർജും ഈടാക്കുന്നുണ്ട്. മൂന്ന് ദിവസം 569800 അടച്ചതിന് 1285 രൂപ ക്യാഷ് ഹാൻഡിലിങ് ചാർജ് എന്ന പേരിൽ ഈടാക്കി. പണം കൃത്യമായി അടയ്ക്കുന്നവരെ തിരഞ്ഞുപിടിച്ച് പിഴിയുന്നതാണ് ഇപ്പോഴത്തെ ബാങ്കിങ് നിയമങ്ങൾ.'
ഒന്നാം ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച മോറോട്ടോറിയം അല്ലാതെ കോവിഡിന്റെ വറുതിദിനങ്ങളിൽ ജനോപകാരപ്രദമായ ഒരു ഇടപെടലും ബാങ്കിങ് മേഖലയിൽ ഉണ്ടായിട്ടില്ലെന്ന പരാതി ശക്തമാണ്. മോറോട്ടോറിയമാകട്ടെ ആ മാസത്തെ അടവുകളിലെ കൂട്ടുപലിശ കൂടി ചേർന്ന് ഇടപാടുകാർക്കൊരു കെണിയായി മാറുകയും ചെയ്തു. ബാങ്കുകൾ ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രം പ്രവർത്തിച്ചിരുന്ന ലോക്ക്ഡൗൺ ദിനങ്ങളിൽ പ്രതിദിനം ബാങ്കിൽ അടയ്ക്കേണ്ട പണം അവധിയുള്ള ദിവസങ്ങളിൽ അടയ്ക്കാൻ കഴിയാറില്ലെന്ന് മാത്രമല്ല അടുത്ത ദിവസം ഫൈനും ചേർത്തയിരുന്നു. ഇതിനെപറ്റി പരാതി ഉന്നയിച്ചപ്പോൾ ഇതെല്ലാം സോഫ്റ്റ്വെയറാണ് ചെയ്യുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമുള്ള ന്യായമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നു. അതുകൂടാതെ മറ്റനേകം അനാവശ്യ ഫീസുകളും കസ്റ്റമറുടെ കയ്യിൽ നിന്നും ബാങ്കുകൾ ഈടാക്കുന്നുണ്ട്. എന്നാണ് പരാതി.
ഇടപാടുകാരനെന്ന ഇര
സാമ്പത്തിക ഉത്തേജ പാക്കേജിൽ പ്രഖ്യാപിച്ച അഡിഷണൽ ലോൺ ഫെസിലിറ്റിയിൽ പലിശ ശുപാർശ ഏഴ് ശതമാനമാണെന്നിരിക്കേ ചില സ്വകാര്യബാങ്കുകൾ 9.5 ശതമാനം വരെ ഈടാക്കുകയാണ്. കാർഷിക സ്വർണപ്പണയ വായ്പയുടെ പലിശ ശുപാർശ നാലു ശതമാനമാണെങ്കിലും അഞ്ചു ശതമാനം വരെ ഈടാക്കുന്നു. വായ്പാ പുതുക്കലിന്റെ മറവിൽ കനത്തഫീസും വാങ്ങുന്നു. വായ്പാ ഇടപാടുകാരന്റെ അനുവാദമോ അറിവോ ഇല്ലാതെ വിവിധ ചാർജുകളുടെ പേരിൽ അക്കൗണ്ടിൽ നിന്ന് വൻതുക വലിച്ചെടുക്കുന്നത് ബാങ്കിങ് സെക്ടറിൽ സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. ഇടപാടുകാർക്ക് ആനുകൂല്യമൊന്നും നൽകാതെ നിർബന്ധിച്ച് ഇൻഷുറൻസും എടുപ്പിക്കുന്നുണ്ട്.
കൂട്ടുപലിശയുമായി കേരളാബാങ്കും
കൃഷി ആവശ്യത്തിനല്ലാതെ വ്യക്തികൾക്ക് നൽകുന്ന വായ്പകൾക്കു കൂട്ടുപലിശ ഈടാക്കാൻ കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ബ്രാഞ്ചുകൾക്ക് അനുമതി നൽകിയതും ഈ കോവിഡ് കാലത്താണ്. ഇനി ഓരോ മാസം അടിസ്ഥാനമാക്കി വേണം പലിശ കണക്കാക്കുവാൻ. തിരിച്ചടവിൽ വീഴ്ച വന്നാൽ കുടിശികയായ പലിശയെ മുതലിനൊപ്പം ചേർത്ത് അതിനു വീണ്ടും പലിശ കണക്കാക്കും. എന്നാൽ മുൻപ് പല ജില്ലാ ബാങ്കുകളിലുമുണ്ടായിരുന്ന കൂട്ടുപലിശ രീതി റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം ഏകീകരിച്ചതാണെന്നാണ് കേരള ബാങ്ക് അധികൃതരുടെ വിശദീകരണം.
കോവിഡ് കാലത്തെ കണ്ണിൽചോരയില്ലാത്ത ഈ തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാണെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇത്തരം പലിശരീതി സഹകരണ നയമല്ല. വാണിജ്യ ബാങ്കുകളിലെ ചൂഷണത്തിൽ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താൻ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന രീതിയിൽ കൊണ്ടു വന്ന കേരള ബാങ്ക് ഇപ്പോൾ വാണിജ്യ ബാങ്കുകളേക്കാൾ വലിയ കൊള്ളയാണ് നടത്തുന്നതെന്നാണ് ആക്ഷേപം.
നേരത്തേ കച്ചവടക്കാർക്കു നൽകിയിരുന്ന കാഷ് ക്രെഡിറ്റ് വായ്പകൾക്ക് ഇത്തരത്തിൽ പലിശ ഈടാക്കിയിരുന്നെങ്കിലും സാധാരണക്കാരിൽ നിന്നു കൂട്ടുപലിശ വാങ്ങിയിരുന്നില്ല. കോവിഡ് രണ്ടാംഘട്ടത്തിൽ വരുമാനമില്ലാതെ പലരുടെയും വായ്പ തിരിച്ചടവു മുടങ്ങുന്നതിനിടയിലാണ് കേരള ബാങ്കിന്റെ പുതിയ നയവും. ഗുരുതര രോഗം ബാധിച്ചും മറ്റും തിരിച്ചടവുശേഷി നഷ്ടപ്പെട്ടവർക്കും ഇതു വലിയ തിരിച്ചടിയാണ്. അത്തരക്കാർക്ക് അദാലത്തുകൾ വഴി ലഭിച്ചിരുന്ന പലിശ ഇളവ് ആനുകൂല്യം പോലും ലഭിക്കാതെയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മുടിയുന്ന ഇടപാടുകാരും വളരുന്ന ബാങ്കുകളും
പ്രതിസന്ധിയിലും ദാരിദ്ര്യത്തിലും ഉഴലുന്ന സാധാരണക്കാരെ അനാവശ്യ ചാർജുകൾ ചുമത്തി ക്രൂരമായി ചൂഷണം ചെയ്ത് ബാങ്കിങ് മേഖല വളരുകയാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തെറിഞ്ഞ് കോവിഡ് താണ്ഡവമാടിയിട്ടും ഭൂരിപക്ഷം സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾക്കും കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ പലഇരട്ടി ലാഭം ഇക്കുറി നേടിയ കണക്കുകളാണ് പറയാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം (202021) ഇന്ത്യയിലെ ബാങ്കുകൾ സംയുക്തമായി കുറിച്ച ലാഭം 1.02 ലക്ഷം കോടി രൂപയാണ്. 2018-19ൽ കുറിച്ച 5,000 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് ബാങ്കുകളുടെ മികച്ച തിരിച്ചുകയറ്റവുമാണിത്. മൊത്തം ലാഭത്തിൽ 30 ശതമാനം വിഹിതവുമായി സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവും മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 31,116 കോടി രൂപയാണ് ബാങ്കിന്റെ ലാഭം; തൊട്ടുമുൻവർഷത്തേക്കാൾ 18 ശതമാനം അധികമാണിത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കും പൊതുമേഖലാ ബാങ്കുമായ എസ്ബിഐയുടെ ലാഭം 20,410 കോടി രൂപയും വിഹിതം 20 ശതമാനവുമാണ്. അതായത്, ബാങ്കുകളുടെ മൊത്തം ലാഭത്തിന്റെ 50 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെയും എസ്ബിഐയുടെയും പങ്കാണ്. 16,192 കോടി രൂപയുടെ ലാഭം നേടി സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് മൂന്നാമത്. 2019-20ൽ ബാങ്ക് നേടിയ ലാഭത്തിന്റെ ഇരട്ടിയോളമാണിത്. പൊതുമേഖലാ ബാങ്കുകൾ കോവിഡ് പശ്ചാത്തലത്തിൽ വായ്പാ വിതരണം കുറച്ചപ്പോൾ, ഈ വിഭാഗത്തിൽ സ്വകാര്യ ബാങ്കുകൾ മികച്ച ഉഷാറോടെ വിപണി വിഹിതവും ഉയർത്തി. സ്വകാര്യ ബാങ്കുകളിൽ യെസ് ബാങ്ക് മാത്രമാണ് അറ്റ നഷ്ടം കഴിഞ്ഞവർഷം കുറിച്ചത്; 3,462 കോടി രൂപ. കിട്ടാക്കടം തരണം ചെയ്ത് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താനുള്ള നീക്കിയിരുപ്പ് തുകയിലെ (പ്രൊവിഷൻസ്) വർദ്ധനയാണ് ബാങ്കിന് തിരിച്ചടിയായത്. അതേസമയം, കഴിഞ്ഞവർഷം നഷ്ടം കുറിച്ച ബാങ്കുകളുടേത്, 2019-20ലെ നഷ്ടത്തേക്കാൾ കുറവുമാണ്.എസ്ബിഐ ഒഴികെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞവർഷം കടപ്പത്ര വില്പനയിലൂടെയും മികച്ച ലാഭം നേടി. 2020-21ൽ കേന്ദ്രസർക്കാർ മൂലധന സഹായമായി അനുവദിച്ച 20,000 കോടി രൂപയേക്കാൾ ഉയർന്ന ലാഭമമാണ് കടപ്പത്ര വില്പനയിലൂടെ പൊതുമേഖലാ ബാങ്കുകൾ നേടിയത്.
കേരളം ആസ്ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകളും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൈവരിച്ചത് മികച്ച നേട്ടമാണ്. കോവിഡ് വ്യാപനം മൂലം വ്യവസായ, വാണിജ്യ മേഖലകൾ സ്തംഭിച്ച പശ്ചാത്തലത്തിലും വരുമാനം, പ്രവർത്തന ലാഭം എന്നിവയിൽ വർധന നേടാൻ കഴിഞ്ഞെന്നതാണ് ശ്രദ്ധേയം. വരുമാനത്തിൽ 539.91 കോടി രൂപയുടെയും പ്രവർത്തന ലാഭത്തിൽ 338.65 കോടിയുടേതുമാണ് വർധന.
രാജ്യത്തെ മിക്ക പൊതുമേഖലാ ബാങ്കുകളുടെയും ചില പ്രമുഖ സ്വകാര്യ ബാങ്കുകളുടെയും കിട്ടാക്കടം ഏപ്രിൽ ജൂൺ കാലയളവിൽ വലിയ വർധന രേഖപ്പെടുത്തുകയാണുണ്ടായത്. എന്നാൽ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവ ഉൾപ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ ബാങ്കിങ് മേഖലയിലെ അറ്റ കിട്ടാക്കടം ഈ കാലയളവിൽ വെറും രണ്ടു ശതമാനത്തിലൊതുങ്ങി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം ത്രൈമാസത്തിൽ നാലു ബാങ്കുകളുടെയും കൂടി മൊത്ത വരുമാനം 6339.97 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ജൂൺ 30ന് അവസാനിച്ച പാദത്തിൽ 6879.88 കോടിയിലെത്തി. മൊറട്ടോറിയം ഉൾപ്പടെ ബാങ്കിങ് വ്യവസായം ഏറ്റവും വലിയ വെല്ലുവിളി നേരിട്ട വേളയിലാണു വരുമാനത്തിലെ 8.52% വർധന.നാലു ബാങ്കുകളുടെ മൊത്തം പ്രവർത്തന ലാഭം 1508.26 കോടിയായപ്പോഴുണ്ടായ വർധന 28.95 ശതമാനമാണ്. അറ്റാദായത്തിൽ 9.1 ശതമാനം വർധനയുണ്ടായി. 496.85 കോടിയായിരുന്നു 2019 ഏപ്രിൽ ജൂൺ കാലത്തെ അറ്റാദായം. ഇക്കഴിഞ്ഞ ഏപ്രിൽ ജൂൺ കാലത്തെ അറ്റാദായം 542.07 കോടിയും.
ബാങ്കുകൾ വളരുകയാണ്. എന്നാൽ ഇടപാടുകാരന്റെ വിയർപ്പിന്റെ വിഹിതം കൈപ്പറ്റുന്ന പൊതുമേഖലാ ബാങ്കുകൾ പോലും തങ്ങൾ ആത്യന്തികമായി സേവനമേഖലയാണെന്ന കാര്യം മറക്കുന്നു എന്നതാണ് വ്യാപകമായി ഉയരുന്ന പരാതി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്