ഐഎൻഎൽ ദേശീയനേതൃത്വത്തെ അപ്രസക്തമാക്കിയ ഒത്തുതീർപ്പിൽ നിർണായകമായത് കാന്തപുരത്തിന്റെ ഇടപെടൽ; എൽഡിഎഫിലെ മുസ്ലിം പാർട്ടിക്കായി പരസ്യമായി കളത്തിലിറങ്ങി രാഷ്ട്രീയ മൈലേജുണ്ടാക്കി കാന്തപുരം; തെരുവിലെ തമ്മിലടിക്ക് ഒടുവിൽ സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് തുടരും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ഒരു മാസത്തിലേറെ ആയി നിലനിന്നിരുന്ന ഐഎൻഎൽ പ്രശ്നം പരിഹരിക്കപ്പെടുമ്പോൾ ഇടതു രാഷ്ട്രീയത്തിലെ താരമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. പാർട്ടിയിൽ പിളർപ്പ് എന്ന പ്രശ്നം പൂർണമായി പരിഹരിക്കാൻ നിർണായക ഇടപെടലാണ് കാന്തപുരം നടത്തിയത്. പലഘട്ടത്തിൽ നിലച്ചുപോയ ചർച്ചകൾ ഒടുവിൽ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നേരിട്ട് ഇടപെട്ടപ്പോൾ ആണ് ഫലപ്രാപ്തിയിൽ എത്തിയത്. പുറത്താക്കിയ എല്ലാ നേതാക്കളെയും തിരിച്ചെടുക്കാനും സംസ്ഥാന പ്രസിഡന്റായി പ്രഫ. എ.പി.അബ്ദുൽ വഹാബ് സ്ഥാനമേൽക്കാനും ധാരണയായി.
പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ ജൂലൈ രണ്ടിനു കോഴിക്കോട്ട് ചേർന്ന യോഗത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് കൊച്ചിയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ വിഭാഗീയത രൂക്ഷമാവുകയും പ്രവർത്തകർ തെരുവിൽ തമ്മിൽത്തല്ലുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ പുറത്താക്കിയതായി സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗവും, കാസിം ഇരിക്കൂറിന്റെ വിഭാഗത്തെ പുറത്താക്കിയതായി വഹാബ് വിഭാഗവും പ്രഖ്യാപിച്ചതോടെ പിളർപ്പു പൂർണമായി. എ.പി. അബ്ദുൽവഹാബിനെ പുറത്താക്കിയതായി അടുത്ത ദിവസം ദേശീയ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ചർച്ചകൾ നടന്നതും ഇപ്പോൾ പ്രശ്ന പരിഹാരത്തിലേക്ക് കാര്യങ്ങൽ എത്തിയതും.
പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ എപി അബ്ദുൾ വഹാബ് വിഭാഗത്തിന്റെ വിജയം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സമവായത്തെ വിലയിരുത്തുന്നത്. ഏകപക്ഷീയമായി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുൾ വഹാബ് തൽസ്ഥാനത്ത് തിരിച്ചെത്തപ്പെട്ടപ്പോൾ അപ്രസക്തമാക്കപ്പെട്ടത് ഐഎൻഎലിന്റെ ദേശീയ നേതൃത്വമാണ്.
സമവായ ചർച്ചകൾ നടക്കുന്നതിനിടയിലും രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ഥിതി വിശേഷം ആയിരുന്നു ഐഎൻഎലിൽ ഉണ്ടായിരുന്നത്. സമവായത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ധാരണയിൽ നിന്ന് കാസിം ഇരിക്കൂർ പക്ഷം പിറകോട്ട് പോയി എന്ന ആക്ഷേപം ആയിരുന്നു വഹാബ് വിഭാഗം ഉന്നയിച്ചിരുന്നത്.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ മകൻ ഡോ അബ്ദുൾ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ ആയിരുന്നു ആദ്യ ഘട്ടത്തിൽ അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ കാസിം വിഭാഗത്തിന്റെ നിസ്സഹകരണത്തെ തുടർന്ന് ചർച്ചകൾ മരവിപ്പിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്തകൾ. എൽഡിഎഫിൽ ഇത് വലിയ കോളിളക്കം സൃഷ്ടിക്കും എന്ന ഘട്ടത്തിലാണ് വീണ്ടും ചർച്ചകൾ തുടങ്ങുകയും കാന്തപുരം തന്നെ നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചെയ്തത്. രണ്ട് വിഭാഗവുമായും ആദ്യം കാന്തപുരം ഒറ്റയ്ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തുകയും പിന്നീട് രണ്ട് കൂട്ടരേയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യുകയും ആയിരുന്നു.
കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റിനെ ദേശീയ പ്രസിഡന്റ് പുറത്താക്കിയത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ ആക്ഷേപം. ഇതിന് മുമ്പും സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ ദേശീയ പ്രസിഡന്റ് കേരളത്തിൽ നടത്തിയ ചില നീക്കങ്ങൾക്ക് വിമർശന വിധേയമായിരുന്നു. എന്നാൽ ഇപ്പോൾ അതേ ദേശീയ നേതൃത്വത്തിനാണ് ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ദേശീയ പ്രസിഡന്റ് എടുത്ത നടപടി, പൂർണമായും റദ്ദ് ചെയ്യപ്പെടുകയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
കേരളത്തിലെ പാർട്ടിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകൾ ഉണ്ടാകരുത് എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഈ ആവശ്യം പൂർണമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഐഎൻഎലിലെ പ്രശ്നം അബ്ദുൾ വഹാബും ദേശീയ പ്രസിഡന്റും തമ്മിലുള്ളതാണെന്ന് നേരത്തെ കാസിം ഇരിക്കൂർ വ്യക്തമാകകിയിരുന്നു. എന്തായാലും കാസിം ഇരിക്കൂറിന്റെ വീക്ഷണ കോണിൽ പോലും വിഷയം ആ വിധത്തിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം വിലയിരുത്താൻ. ഇനി ഇടതുമുന്നണിയിലെ സ്ഥാനം സംബന്ധിച്ചും ആശയക്കുഴപ്പം ഉണ്ടാവില്ല.
കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം എന്നതായിരുന്നു വഹാബ് പക്ഷത്തിന്റെ മറ്റൊരു ആവശ്യം. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ എപി അബ്ദുൾ വഹാബും സന്നദ്ധനായിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എപി അബ്ദുൾ വഹാബ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ എത്തുകയും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയും ചെയ്യും.
മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ടായിരുന്നു വഹാബ് വിഭാഗം മറ്റൊരു ഡിമാൻഡ് ഉന്നയിച്ചത്. പാർട്ടിയിലെ പിളർപ്പിന് ശേഷം തുടങ്ങിയ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ റദ്ദ് ചെയ്യണം എന്നതായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തിയിട്ടുണ്ട് എന്നാണ് വിവരം. മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് ഒരു തർക്കത്തിന് സാധ്യതയില്ലെന്നായിരുന്നു കാസിം ഇരിക്കൂർ മുമ്പ് പ്രതികരിച്ചിരുന്നത്. സമവായ ചർച്ചകൾക്കിടെ മെമ്പർഷിപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് പാർട്ടി പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നായിരുന്നു വഹാബ് വിഭാഗത്തിന്റെ ആരോപണം. എന്തായാലും ആ വിഷയവും ഇപ്പോൾ പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ.
2018 മുതൽ ഐഎൻഎലിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് തിരികെ പാർട്ടിയിലേക്ക് വരാനുള്ള അവസരം ഒരുക്കാൻ ധാരണയായിട്ടുണ്ട് എന്നാണ് വിവരം. നാഷണൽ സെക്യുലർ കോൺഫറൻസിൽ നിന്ന് എത്തിയ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം തന്നെ ആകുമോ ഉണ്ടാവുക എന്നതിൽ വ്യക്തതയില്ല.
ഐഎൻഎൽ പ്രശ്നങ്ങൾ അനുരഞ്ജനത്തിൽ എത്തി എന്നത് രാഷ്ട്രീയമായി പല മാനങ്ങൾ ഉള്ള കാര്യമാണ്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെ ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു എന്നത് അദ്ദേഹത്തിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിവാദത്തിനും വലിയ രാഷ്ട്രീയ മൈലേജ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. അതുപോലെ തന്നെ കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഐഎൻഎലിന് ഭാവിയിൽ ലഭിച്ചേക്കാമെന്ന സാധ്യതയും തുറന്നുവയ്ക്കുന്നുണ്ട്.
പാർട്ടിയിലെ തർക്കത്തിന്റെ പേരിൽ മന്ത്രി സ്ഥാനവും മുന്നണി അംഗത്വവും നഷ്ടമാകും എന്ന നിലയിൽ ആയിരുന്നു ഐഎൻഎൽ. ആ പ്രതിസന്ധി ഇപ്പോൾ പൂർണമായും മറികടക്കാൻ ആയി എന്നതാണ് അവരെ സംബന്ധിച്ചുള്ള ആശ്വാസം. പാർട്ടി രൂപീകരിച്ച് കാൽ നൂറ്റാണ്ട് ആയപ്പോൾ മാത്രമായിരുന്നു ഐഎൻഎലിന് മുന്നണി പ്രവേശനം സാധ്യമായതിന് അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലേ വിജയിക്കാൻ ആയുള്ളു എങ്കിലും ആദ്യം തന്നെ മന്ത്രിസ്ഥാനവും എൽഡിഎഫ് നൽകിയിരുന്നു. തർക്കം പരിഹരിക്കപ്പെടാതെ മുന്നോട്ട് നീങ്ങിയ സാഹചര്യത്തിൽ സിപിഎം അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതോടെ മുസ്ലിംവിഭാഗത്തിലെ ഒരാളുടെ മന്ത്രിസ്ഥാനം പോകാതിരിക്കാൻ കൂടിയാണ് കാന്തപുരം കളത്തിൽ ഇറങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്