ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിക്ക് ഉന്നതതല യോഗത്തിൽ പരിഹാരം കണ്ടെത്തി
സ്വന്തം ലേഖകൻ
പാലാ: കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാകുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം മുടങ്ങിപ്പോകാൻ ഇടയാക്കിയ എല്ലാ പ്രതിസന്ധികളും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചതായി രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന അഡ്വ: മോൻസ് ജോസഫ് എംഎൽഎ, മാണി.സി.കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
2018 - ൽ ടെണ്ടർ ചെയ്ത് 2019 ജനുവരി 30 ന്, എഗ്രിമെന്റ് വച്ച ചേർപ്പുങ്കൽ പാലത്തിന്റെ ഡിസൈനും, ഡ്രോയിംഗും പ്രവർത്തി ഏറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്ഷന് കൈമാറിയത് 2019 മെയ് മാസത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റും കരാറുകാരന് കൈമാറിയ ഡ്രോയിംഗും തമ്മിൽ പൊരുത്തക്കേട് വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഡ്രോയിങ് അനുസരിച്ചുള്ള എസ്റ്റിമേറ്റല്ല പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കരാറുകാരൻ സർക്കാരിന് പരാതി നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന് എംഎൽഎ മാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചെങ്കിലും ഉദ്യോഗസ്ഥ വിഭാഗം നിലപാട് മാറ്റാതിരുന്നതിനെ തുടർന്ന് പ്രശ്നപരിഹാരം ഉണ്ടായില്ല. ഇതേ തുടർന്ന് പ്രവർത്തി ഏറ്റെടുത്ത കമ്പനി പാലം നിർമ്മാണം നിർത്തി വെക്കുകയും പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിൽ തീർപ്പ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകികൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് പുതിയ വഴിത്തിരിവായി തീർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ എംഎൽഎ മാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സബ്മിഷൻ ഉന്നയിച്ചു. ഇതിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചോദിച്ചു. ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിച്ച് കൂട്ടാമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകുകയും ചെയ്തത് പാലിച്ച് കൊണ്ടാണ് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ അടിയന്തിര യോഗം ചേർന്നത്.
ഇതിനിടയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രി വി.എൻ വാസവനും, കോട്ടയം എംപി തോമസ് ചാഴിക്കാടനും പ്രശ്ന പരിഹാരത്തിന് വേണ്ടി ആവശ്യമായ ഇടപെടൽ നടത്തി.
പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 4/5/2019 - ൽ ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ചേർപ്പുങ്കൽ പാലം നിർമ്മാണം മുന്നോട്ട് കൊണ്ട് പോകാൻ കരാറുകാരനോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി നൽകിയ മറുപടി ഇന്നത്തെ മന്ത്രിതല യോഗത്തിൽ ചർച്ചയായി.
ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നിർമ്മാണ സാമഗ്രികളുടെ അളവ് യഥാവിധി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ കഴിയാതെ ഡിപ്പാർട്ട്മെന്റ് തലത്തിൽ ഉണ്ടായ വീഴ്ച മോൻസ് ജോസഫ് എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. പാലത്തിന് വേണ്ടി 12 ബീം പണിയേണ്ട സ്ഥാനത്ത് 5 എണ്ണത്തിലുള്ള ക്വാണ്ടിറ്റി മാത്രമാണ് എസ്റ്റിമേറ്റിൽ ചേർത്തിട്ടുള്ളതെന്ന് കണ്ടെത്തി. എസ്റ്റിമേറ്റിൽ ഏഴ് ബീം മിസ്സിങ് ആണെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പാലത്തിന്റെ മുകളിൽ സ്ഥാപിക്കാനുള്ള 4 സ്ലാബുകളിൽ 3 എണ്ണം മാത്രമാണ് എസ്റ്റിമേറ്റിൽ കാണുന്നത്. എസ്റ്റിമേറ്റിൽ ഒരു സ്ലാബ് മിസ്സിങ് ആണെന്നുള്ള കാര്യവും എംഎൽഎ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം പാലം നിർമ്മിച്ചാൽ രണ്ടറ്റവും കൂട്ടിമുട്ടാത്ത പ്രശ്നമാണ് ഉണ്ടാകുന്നത്. അല്ലാതെ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പാലം ഇടിഞ്ഞ് താഴെ വീഴും. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചതിലൂടെ ചേർപ്പുങ്കൽ പാലം നിർമ്മാണത്തിൽ പ്രതിസന്ധി ഉണ്ടായത് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ സർക്കാർ തലത്തിൽ സംഭവിച്ച പാളിച്ച കൊണ്ട് മാത്രമാണെന്ന് വ്യക്തമായതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലും ഈ തെറ്റ് കണ്ടെത്തിയിട്ടുണ്ട്. ക്ലറിക്കൽ മിസ്റ്റേക്ക് എന്നും ടെക്നിക്കൽ ഡിഫക്ട് എന്നും പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അംഗീകരിച്ച് ആവശ്യമായ തെറ്റ് തിരുത്തൽ നടപടിക്കാണ് സർക്കാർ നിർദ്ദേശം നൽകേണ്ടതെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
ചർച്ചയിൽ പങ്കെടുത്ത മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, മാണി സി.കാപ്പൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവരും പ്രശ്ന പരിഹാരത്തിന് സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം വെളിച്ചത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ചെയ്യാവുന്ന പരമാവധി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. സർക്കാർ പുതുക്കി നിശ്ചയിച്ച 2018 നിരക്ക് ലിസ്റ്റ് പ്രകാരം പാലം നിർമ്മാണം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടു. എസ്റ്റിമേറ്റിൽ കുറവ് വന്നതും പാലം നിർമ്മാണത്തിന് അത്യന്താപേക്ഷിതവുമായ നിർമ്മാണ സാമഗ്രികളുടെ ഇനങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ തീരുമാനിച്ചു.
ചേർപ്പുങ്കൽ പാലത്തിന്റെ ഡ്രോയിംഗിലും ഡിസൈനിലും നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരമുള്ള വിവിധയിനങ്ങൾ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. പാലം നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാവിധ സഹായ സഹകരണവും പൊതുമരാമത്ത് വകുപ്പ് നൽകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകി.2009 -ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോൻസ് ജോസഫ് പ്രവർത്തിക്കുന്ന സന്ദർഭത്തിലാണ് ചേർപ്പുങ്കൽ സമാന്തര പാലത്തിന് 9 കോടി രൂപയുടെ ഭരണാനുമതി നൽകുന്നത്. എന്നാൽ സ്ഥലം നൽകേണ്ടതായ കുടുംബാംഗങ്ങൾ പാലം നിർമ്മാണത്തിനെതിരെ
ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോയത് മൂലമാണ് ചേർപ്പുങ്കൽ പാലം നിർമ്മാണം തടസ്സപ്പെട്ടത്. കോടതി വിധികൾ അനുകൂലമായി വന്നതിന് ശേഷമാണ് 2019 - ൽ പാലം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. സർക്കാർ തലത്തിൽ ഉണ്ടായ വീഴ്ച മൂലം പാലം നിർമ്മാണം നിർത്തി വയ്ക്കാൻ കരാറുകാരൻ നിർബന്ധിതമായതാണ് പുതിയ പ്രതിസന്ധിയായി തീർന്നത്. ഈ പ്രശ്നങ്ങളാണ് നിരന്തരമായ ചർച്ചകളിലൂടെ ഇപ്പോൾ പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നത് കണക്കാക്കി പാലം നിർമ്മാണം പുനരാരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രശ്ന പരിഹാരത്തിന് വേണ്ടി എല്ലാ ജനനേതാക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സഹകരിച്ച് പ്രവർത്തിച്ചത് വികസന രംഗത്ത് മാതൃകയായി തീർന്നു.
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലെ ശ്രുതി ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ എന്നിവർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിങ് ഐ. എ.എസ്, അഡീഷണൽ സെക്രട്ടറി അജിത് കെ. ജോസഫ്, ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ, കോട്ടയം ബ്രിഡ്ജസ് എക്സിക്യൂട്ടിവ് എൻജിനീയർ സിസിലി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്