മനോരമയിലെ നോവലുകൾ വായിക്കുന്നവരോട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിലവാരമില്ലെന്ന് പറയരുത്; സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്താണ്? മികച്ച സീരിയലിന് അവാർഡ് നൽകാത്ത ജൂറി തീരുമാനത്തെ ചോദ്യം ചെയ്ത് സീരിയൽ രംഗം; അവാർഡ് നിഷേധം ചർച്ചയാകുമ്പോൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: സീരിയലുകൾക്ക് നിലവാരതകർച്ചയുള്ളതിനാൽ ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിൽ മികച്ച സീരിയൽ വിഭാഗത്തിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സീരിയൽ മേഖല. സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്ന ജൂറി പരാമർശത്തിനെതിരെയും സീരിയൽ രംഗത്ത് നിന്ന് പ്രതിഷേധങ്ങളുയർന്നു.
നടൻ ഹരീഷ് പേരടിയാണ് ആദ്യം പ്രതികരണവുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മലയാളത്തിലിറങ്ങുന്ന സിനിമകൾക്കും പുസ്തകങ്ങൾക്കും കുറൊസാവയുടെയോ പൗലോ കൊയ്ലോയുടെയോ സൃഷ്ടികളുടെ നിലവാരം ഉള്ളതുകൊണ്ടാണോ അവയ്ക്ക് അവാർഡുകൾ കൊടുക്കുന്നതെന്ന് ഹരീഷ് പേരടി ചോദിച്ചു. സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും. അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സീരിയലുകൾ കണ്ടു കൊണ്ടിരിക്കുകയായിരിക്കും. ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്. ജൂറിമാരുടെ ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ഹരീഷ് ചോദിച്ചു. നിങ്ങളുടെ മുന്നിൽ വന്ന സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്. അല്ലാതെ നിലവാരം പരിശോധിക്കാനല്ല. അതിന് വേറെ കമ്മിറ്റിയെ സർക്കാർ നിയോഗിക്കും. പറഞ്ഞ പണിയെടുത്താൽ പോരെ എന്നും ഹരീഷ് ചോദിക്കുന്നു.
നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കുമൊക്കെ ഭയങ്കര നിലവാരമാണോ എന്നും ഹരീഷ് പോസ്റ്റിലൂടെ ചോദിച്ചു. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം പീഡനങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്. കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ, കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ എന്നൊന്നും നോക്കിയിട്ടല്ലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്. പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പിടി ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല.- നീണ്ടുപോകുന്നു ഹരീഷ് പേരടിയുടെ പരിഹാസം.
അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണർക്ക്, പുച്ഛമായ- എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണരായ സീരിയൽ കലാകാരന്മാരെ വിലയിരുത്താൻ ഒരു യോഗ്യതയുമില്ല. എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്. ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്. എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്. സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്. ഇതൊക്കെ വെറും ജാഡ. അത്രയേയുള്ളൂ- ഹരീഷ് പേരടി ഫെയ്സ് ബുക്കിൽ കുറിച്ചു.
ജൂറി പരാമർശം ബാലിശം: സീമാ ജി നായർ
സമൂഹത്തിൽ നടക്കുന്നതല്ലാത്ത എന്ത് കാര്യമാണ് നിങ്ങൾ സീരിയലിൽ മാത്രമായി കണ്ടതെന്ന് നടി സീമാ ജി നായർ ചോദിച്ചു. ഏതെങ്കിലും സീരിയൽ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നുവെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ടോ? ഒരു കഥയാകുമ്പോൾ അതിൽ നെഗറ്റീവുമുണ്ടാകും പോസിറ്റീവും ഉണ്ടാകും. വില്ലത്തി ഉണ്ടെങ്കിലല്ലെ നായികയ്ക്ക് പ്രസക്തി ഉള്ളു. പക്ഷെ ഇതൊക്കെകൊണ്ട് സീരിയൽ മുഴുവൻ നെഗറ്റീവ് ആണ്, അവാർഡ് കൊടുക്കാൻ പറ്റില്ല എന്നൊക്കെയുള്ള വാദങ്ങൾ എത്ര ബാലിശമാണ്. അങ്ങനെയെങ്കിൽ ഇതൊന്നും സിനിമയിലും പാടില്ല. നന്മയുടെ കഥകൾ മാത്രമേ സിനിമയിലും കാണിക്കാൻ പാടുള്ളു എന്നും പറയണം. എന്തുപറഞ്ഞാലും സീരിയൽ മോശം എന്ന് പറയുന്നതിനോട് എനിക്കൊരിക്കലും യോജിക്കാൻ പറ്റില്ല. ഇതൊക്കെ ജൂറിമാരുടെ ആ സമയത്തെ മാനസികാവസ്ഥയിൽ തോന്നുന്ന ഓരോ അഭിപ്രായങ്ങളായി മാത്രമേ കാണാൻ കഴിയൂ. ഇത്രയും കാലം ഒരു ജൂറിക്കും തോന്നാത്ത എന്ത് നിലവാരത്തകർച്ചയാണ് പെട്ടെന്ന് സീരിയൽരംഗത്തിന് വന്നതെന്ന് അറിയില്ലെന്നും സീമാ ജി നായർ പറഞ്ഞു.
നിലവിലെ നിയമങ്ങൾ മാറണം: സംവിധായകൻ ആദിത്യൻ
സീരിയലുകളെ വിലയിരുത്താൻ നിലവിലത്തെ രീതി കുറ്റമറ്റതാണെന്ന് പറയാൻ കഴിയില്ലെന്ന് സാന്ത്വനം, വാനമ്പാടി തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളുടെ സംവിധായകൻ ആദിത്യൻ പറഞ്ഞു. ജൂറിക്ക് മുന്നിൽ വന്ന വിരലിലെണ്ണാവുന്ന സീരിയലുകൾ മാത്രം വിലയിരുത്തിയാണ് ജൂറി ഇത്തരമൊരു അഭിപ്രായത്തിലേക്ക് വന്നത്. ഇതിലെ ചില നിയമങ്ങൾ കാരണം എല്ലാ സീരിയലുകളും അവാർഡിനായി അയയ്ക്കാൻ കഴിയില്ല. കഴിഞ്ഞ വർഷം ആരംഭിച്ചിട്ടുള്ളതും ഇതിനുള്ളിൽ അവസാനിച്ചതുമായിരിക്കണം അയയ്ക്കുന്ന സീരിയലുകൾ. അതുകൊണ്ടുതന്നെ മെഗാ സീരിയലുകൾക്കൊന്നും അവാർഡിനായി അയയ്ക്കുകയെന്നത് അസാധ്യമാണ്. ഹിറ്റ് പരമ്പരകളൊക്കെ അവസാനിക്കാൻ മൂന്നുംനാലും വർഷമൊക്കെ എടുക്കും. അതുകൊണ്ട് അവർക്ക് അവാർഡിനായി അയയ്ക്കാൻ കഴിയില്ല. എല്ലാ പരമ്പരകളും 100 എപ്പിസോഡുകൾക്കുള്ളിൽ അവസാനിപ്പിക്കുന്ന അമൃതാ ടിവി പോലുള്ള ചാനലുകളിലെ സീരിയലുകളും അല്ലെങ്കിൽ റേറ്റിങ് ഇല്ലാതെ നിന്നുപോകുന്ന സീരിയലുകൾക്കുമൊക്കെയാണ് അവാർഡിന് അപേക്ഷിക്കാൻ കഴിയുന്നത്. അതുകൊണ്ടാണ് ജൂറിക്ക് മുന്നിൽ ഏതാനും സീരിയലുകളുടെ ഏതാനും എപ്പിസോഡുകൾ മാത്രം എത്തിയത്. അത് കണ്ടിട്ട് സീരിയലുകൾ മോശമാണെന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. പണ്ട്കാലത്ത് മനോരമ വാരികയിലേയും മംഗളം വാരികയിലേയും നോവലുകൾ വായിച്ച് ആസ്വദിച്ചിരുന്നവരാണ് ഇപ്പോൾ സീരിയലുകളുടെ പ്രേക്ഷകർ. അവരുടെ മുന്നിൽ ഖസാക്കിന്റെ ഇതിഹാസം കൊടുത്താൽ അവരത് വായിക്കില്ല. അതുകൊണ്ട് ഖസാക്കിന്റെ ഇതിഹാസത്തിന്റെ നിലവാരം ഈ നോവലുകൾക്കില്ല എന്ന് പറയുന്നതിന് എന്ത് അടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ചുരുക്കം സീരിയലുകൾ കണ്ട് മുഴുവൻ സീരിയലുകളേയും വിലയിരുത്തരുത്: സാജൻ സൂര്യ
ഏതാനും സീരിയലുകൾ മാത്രം കണ്ടിട്ട് മലയാളത്തിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നായിരുന്നു സീരിയൽ താരം സാജൻ സൂര്യയുടെ അഭിപ്രായം. ജൂറിയുടെ മുന്നിൽ വന്നത് അവാർഡിന് അപേക്ഷിച്ച വിരലിലെണ്ണാവുന്ന സീരിയലുകൾ മാത്രമാണ്. മലയാളത്തിലെ പ്രധാനപ്പെട്ട ചാനലുകളിലെ പ്രധാനപ്പെട്ട സീരിയലുകളൊന്നും അവാർഡിന് അപേക്ഷിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ മുപ്പത്തിയഞ്ചോളം സീരിയലുകൾ ഇവിടെ നടക്കുന്നുണ്ട്. അതിൽ ആറോ ഏഴോ സീരിയലുകൾ മാത്രമായിരിക്കും അവർ കണ്ടിരിക്കുക. അതുകണ്ടിട്ട് സീരിയലുകൾക്കൊന്നും നിലവാരമില്ലെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. ഇവിടെ ഇറങ്ങുന്നതിൽ ഭൂരിഭാഗവും മറ്റ് ഭാഷകളിലെ സൂപ്പർഹിറ്റ് സീരിയലുകളുടെ റീമേക്കുകളാണ്. മലയാളത്തിലെ സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞാൽ ഇന്ത്യയിലെ ഒരു സീരിയലിനും നിലവാരമില്ലെന്ന് പറയേണ്ടി വരുമെന്നും സാജൻ സൂര്യ പറഞ്ഞു.
സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്ത്: തിരക്കഥാകൃത്ത് അനിൽ ബാസ്
സീരിയലുകളുടെ നിലവാരം പരിശോധിച്ച ജൂറി അംഗങ്ങളുടെ നിലവാരമെന്താണെന്നാണ് തിരക്കഥാകൃത്ത് അനിൽ ബാസിന്റെ ചോദ്യം. ടെലിവിഷൻ വിനോദ പരിപാടികളിൽ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകൾക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞു.
'നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവർ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുൻപ് സീരിയലിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്. അവർ സീരിയലിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? ജൂറി അംഗങ്ങൾ മോശം എന്ന അർഥത്തിലല്ല അവരുടെ നിലവാരം പരിശോധിക്കണമെന്ന് ഞാൻ പറഞ്ഞത്. അവർ സിനിമയിലോ എഴുത്തിലോ വലിയ ആളുകൾ ആയിരിക്കും. പക്ഷേ സീരിയലിനെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് അവർ കളിയാക്കിയതല്ലേ? സീരിയൽ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അവ ജനപ്രിയമാണ്. ടെലിവിഷനിലെ വിനോദപരിപാടികളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നത് ഇതാണ്. പ്രത്യേകിച്ച് മെഗാ സീരിയൽ. ഏറ്റവും കൂടുതൽ വീട്ടമ്മമാരാണ് സീരിയൽ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ഇവർ പറഞ്ഞതിന്റെ അർഥം? അതായത് സീരിയലുകൾ കാണുന്ന ആളുകൾക്കൊന്നും നിലവാരമില്ലെന്ന്. പക്ഷേ അവർക്ക് ഒരു കാര്യം ചെയ്യാമായിരുന്നു, ഉള്ളതിൽ കൊള്ളാവുന്നത് എന്ന നിലയിൽ എന്തെങ്കിലും ചെയ്യാമായിരുന്നു. അത് അവർ ചെയ്തില്ല', അനിൽ ബാസ് പറയുന്നു.
സീരിയലുകൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന വിമർശനത്തിൽ അനിൽ ബാസിന്റെ പ്രതികരണം ഇങ്ങനെ- 'കഥാപാത്രങ്ങളുടെ ചിത്രീകരണം ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടുന്ന ഒന്നല്ലേ? തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ, സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു തെമ്മാടിയെ നമുക്ക് ആവിഷ്കരിക്കണമെങ്കിൽ, അത്തരം സീക്വൻസുകളും ഉൾപ്പെടുത്തിയേ പറ്റൂ. അല്ലാതെ അയാളെ പുണ്യാളനായി അവതരിപ്പിക്കാൻ പറ്റുമോ? രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമൊക്കെ നല്ലവരായും മോശക്കാരായും ചിത്രീകരിക്കാറില്ലേ? അതിനൊന്നും പരിധി നിശ്ചയിക്കാൻ പാടില്ല'. ഇപ്പോൾ സീരിയലിനെ വിമർശിക്കുന്ന പല വലിയ എഴുത്തുകാരുടെയും രചനകൾ മുൻപ് സീരിയലുകളായി വന്നിട്ടുണ്ടെന്നും അനിൽ ബാസ് ചൂണ്ടിക്കാട്ടുന്നു. 'വലിയ എഴഉത്തുകാരുടെ എത്രയോ കഥകളും നോവലുകളുമൊക്കെ സീരിയലുകളായി വന്നിട്ടുണ്ട്. സീരിയൽ മേഖലയോട് ഉള്ളിൽ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള കമന്റ് ആണ് ജൂറി പറഞ്ഞത്. മുന്നിലെത്തിയതിൽ കൊള്ളാവുന്നത് ഏതാണെന്നു കണ്ടെത്തലാണ് ഒരു അവാർഡ് ജൂറിയുടെ ജോലി. കലാകാരന്മാർക്ക് ചേർന്ന അഭിപ്രായമേയല്ല ജൂറി പറഞ്ഞത്', അനിൽ ബാസ് പറയുന്നു.
Stories you may Like
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു
- ഹൃദയാഘാതം: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്