ഐഎഎസ് ദമ്പതികൾ ലണ്ടനിലേക്ക്; ഡോ. വാസുകിയും ഭർത്താവ് ഡോ. കാർത്തികേയനും ഇനി കുറേക്കാലം റെഡിങ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളാകും; പഠനത്തിനെത്തുന്ന ഇരുവർക്കും സ്കോളർഷിപ്പും; ഒന്നാം പിണറായി സർക്കാരിലേത് പോലെ വിദേശത്തേക്കുള്ള കൂട്ടപ്പലായനം സംഭവിക്കുമോ?
പ്രത്യേക ലേഖകൻ
ലണ്ടൻ: തിരുവനന്തപുരം കളക്ടർ ആയിരുന്ന ഡോ. വാസുകി ഐഎഎസും കൊല്ലം കളക്ടർ ആയിരുന്ന ഭർത്താവ് ഡോ. എസ് കാർത്തികേയനും ലണ്ടനിലേക്ക്. കഴിഞ്ഞ ഏതാനും മാസമായി അവധിയിൽ ആയിരുന്ന ഡോ. വാസുകി റെഡിങ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കാൻ പോകുന്നത്. ഭർത്താവ് കാർത്തികേയനും അതെ യൂണിവേഴ്സിറ്റിയിൽ തന്നെ പ്രവേശം ലഭിച്ചു എന്നത് മാത്രമല്ല പ്രത്യേകത രണ്ടു പേർക്കും ചീവനിങ് സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ പഠനവും താമസവും എല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ ചെലവിൽ തന്നെ നടക്കും. സാധാരണയായി സർക്കാരുകളോട് പിണങ്ങിയാണ് പല ഉന്നത ഉദോഗസ്ഥരും ഇത്തരം പഠന യാത്രകൾ സംഘടിപ്പിക്കുക. ഇവരുടെ വരവിൽ അത്തരം രാഷ്ട്രീയമാനങ്ങളൊന്നുമില്ല.
ഒന്നാം പിണറായി സർക്കാരിൽ നിന്നും രക്ഷപെടുവാൻ എന്നവിധം എറണാകുളം കളക്ടർ ആയിരുന്ന രാജമാണിക്യം അടക്കം അരഡസനോളം ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരാണ് യുകെയിലെ വിവിധ സർവകലാശാലകളിൽ പഠിക്കാൻ എത്തിയിരുന്നത്. പലരും സ്വന്തം കാശു മുടക്കി തന്നെ യുകെയിൽ പഠിക്കാൻ തയാറായി എന്നതും ശ്രദ്ധ നേടിയിരുന്നു. ഡോ. വാസുകിയുടെ കാര്യത്തിൽ മലയാളികൾക്ക് മറ്റൊരു മമത കൂടിയുണ്ട്, സാധാരണ ഐഎഎസ് ഉദ്യോഗസ്ഥരുമായുള്ള താരതമ്യത്തിൽ. ഡോ. കാർത്തികേയനോടുള്ള പ്രണയം മൂത്തു മധ്യപ്രദേശ് കേഡർ ഉപേക്ഷിച്ചു കേരളം തിരഞ്ഞെടുക്കിയായിരുന്നു മിടുക്കിയായ ഈ ഉദ്യോഗസ്ഥ.
കേരളത്തിൽ എത്തിയ വാസുകി പരിസ്ഥിതി മലിനകരണ നിയന്ത്രണ പരിപാടികളുടെ മുൻ നിരയിൽ നില്ക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമർത്ഥയായ ഉദ്യോഗസ്ഥ എന്ന പേരെടുത്തതോടെ തലസ്ഥാന നഗരിയിൽ തന്നെ അവരോധിക്കപ്പെടുകയും ചെയ്തു. തൊട്ടയൽ ജില്ലയായ കൊല്ലത്തു ഭർത്താവ് ഡോ കാർത്തികേയനും കളക്ടർ ആയതോടെ ഇരു ജില്ലകൾക്കും ഇടയിലെ ഭരണ അകലം ഒരു വീട്ടിലേക്കു എന്ന വിധം കുറയുക ആയിരുന്നു. പഠിക്കാൻ വാസുകി തിരഞ്ഞെടുത്തത് സൈക്കോളജി കൺവെർഷൻ എന്ന വിഷയമാണ്, ഭർത്താവാകട്ടെ പഠിക്കാൻ തയാറാകുന്നത് ഫുഡ് സയൻസിലെ ബിരുദാന്തര ബിരുദം.
പതിനായിരക്കണക്കിന് അപേക്ഷകരിൽ വിരലിൽ എണ്ണാവുന്നവർക്കു ലഭിക്കുന്ന ചീവനിങ് സ്കോളർഷിപ് ഒരു വീട്ടിലെ രണ്ടു പേർക്കും ലഭിക്കുക എന്നതും അപൂർവ്വതയാണ്. രണ്ടു വർഷം അതാത് മേഖലയിൽ പ്രാവീണ്യം ഉള്ളവർക്ക് വിമാന ടിക്കറ്റിനുള്ള പണം പോലും ഇല്ലാതെ യുകെയിൽ എത്തി പഠിക്കാൻ ഉള്ള സൗകര്യമാണ് ബ്രിട്ടീഷ് സർക്കാർ ഒരുക്കുന്നത്. പല കോഴ്സുകളും പഠിക്കാൻ ഇപ്പോഴും ബ്രിട്ടൻ മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച ഇടം എന്നതുമാണ് ഐഎഎസുകാരെ കൂട്ടത്തോടെ യുകെയിലേക്കു ഓരോ വർഷവും ആകർഷിക്കുന്നത്. ഇത്തരം കോഴ്സുകൾക്ക് വിഖ്യാതമായ ഓക്സ്ഫോർഡ് , കേംബ്രിജ് എന്നിവിടങ്ങളിൽ പോലും അഡ്മിഷൻ ലഭിക്കും എന്നതും പ്രത്യേകതയാണ്.
ഏകദേശം ഒരു വർഷത്തെ തയ്യാറെടുപ്പാണ് ഡോ. വാസുകി യുകെയിൽ എത്താനായി എടുത്തത്. ഉപന്യാസ മട്ടിലുള്ള ചോദ്യങ്ങൾക്കു 13 വട്ടം തിരുത്തെഴുതുകൾ അദ്ധ്യാപകരുടെ സഹായത്തോടെ നൽകിയെന്നും വാസുകി പറയുന്നു. സ്കോളർഷിപ് അപേക്ഷയ്ക്കൊപ്പം അഡ്മിഷൻ നടപടികളും പാരലൽ ആയി ചെയ്തതോടെയാണ് വേഗത്തിൽ യുകെയിൽ എത്താനായത്. കാര്യങ്ങൾ ഏറ്റവും സത്യസന്ധമായി പറയുക എന്നതാണ് ഈ സ്കോളർഷിപ് ലഭിക്കുമ്പോൾ താൻ ഏറ്റവും അധികം മനസ്സിലാക്കിയതെന്നും വാസുകി മനസ് തുറക്കുന്നു . അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് ധൈര്യമായി ബ്രിട്ടനിൽ പറയാം എന്നതാണ് ഏറ്റവും വലിയ പാഠം. വാസുകി ഇത് പറയുമ്പോൾ കേരളത്തിലെ അനുഭവം എന്തായിരുന്നു എന്ന് ചോദിച്ചാൽ ഉത്തരം കേൾക്കുന്നവർക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഈ വർഷം ഇവർക്കൊപ്പം മറ്റു രണ്ടുപേർ കൂടി യുകെയിൽ എത്തുന്നുണ്ട്. കൊല്ലം കൊട്ടാരക്കര സ്വദേശി രജനീഷ് രാജൻ, പാലക്കാട് കൽപാത്തി ആര്യ മുരളി എന്നിവരാണ് സ്കോളർഷിപ് ലഭിച്ച മറ്റു മലയാളികൾ. ഇത്തവണ ഇന്ത്യയിൽ നിന്നും സ്കോളർഷിപ് തേടി 65000 അപേക്ഷകർ ഉണ്ടായിരുന്നു എന്നാണ് വക്തമാകുന്നത് . വുമൺ ഇൻ ടെക്നോളജി ഇന്റെൻർനാഷനിൽ മുൻ വൈസ് പ്രസിഡന്റ ആയ ആര്യ ലണ്ടൻ സ്കൂൾ ഓഫ് ഇക്കോണോമിക്സിൽ സോഷ്യൽ ഇന്നൊവേഷൻ, ആൻഡ് എന്റർപ്രെണർ കോഴ്സിൽ മാസ്റ്റേഴ്സ് ചെയ്യുമ്പോൾ 50 ലക്ഷം രൂപയാണ് ബ്രിട്ടൻ സ്കോളർഷിപ്പായി നൽകുക. ഈ കോഴ്സിന് 32000 പൗണ്ട് ഫീസും താമസ ചെലവായി മാസം 1500 പൗണ്ടും ചേർന്നതാണ് സ്കോളർഷിപ്. യുകെയിൽ കാല് കുത്തുമ്പോൾ തന്നെ 600 പൗണ്ട് വട്ടചെലവിനായി അലവൻസും നൽകും. പലർക്കും ഈ തുകകളിൽ ചെറിയ വത്യസമുണ്ടാകും. കോഴ്സുകളുടെ പ്രത്യേകത അനുസരിച്ചാണ് ലഭ്യമാകുന്ന സ്കോളർഷിപ് തുകയിൽ ഉള്ള ഏറ്റക്കുറച്ചിലുകൾ.
പ്രശസ്തമായ ഏണസ്റ് ആൻഡ് യാങിലെ ഗവണ്മെന്റ് ആൻഡ് പബ്ലിക് അഡൈ്വസറി മുൻ കൺസൽട്ടന്റ് ആയ രജനീഷ് രാജൻ യൂണിവേഴ്സിറ്റി ഓഫ് സസെക്സിൽ എം എ ജെൻഡർ ആൻഡ് ഡെവലപ്മെന്റ് എന്ന വിഷയത്തിലാണ് മാസ്റ്റേഴ്സ് ചെയ്യുക . ഈ സ്കോളർഷിപ്പിന് രണ്ടു വർഷത്തെ എക്സ്പീരിയൻസ് അഥവാ 2800 മണിക്കൂറിനു തത്തുല്യമായ പ്രവർത്തി പരിചയമാണ് ആവശ്യപ്പെടുന്നത് . ബിരുദം മുതൽ ചെയ്ത ജോലികൾ എല്ലാം പരിഗണിക്കപ്പെടും . അത് ഫുൾ ടൈം എന്നോ പാർട്ട് ടൈം എന്നോ വത്യസമൊന്നുമില്ല . വളണ്ടിയർ ആയി ചെയ്ത പ്രവർത്തനം പോലും പരിഗണിക്കപ്പെടും . ലീഡര്ഷിപ് ക്വളിറ്റി ആയിരിക്കും അഭിമുഖ ഘട്ടത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുക . അത് ചെറിയ കാര്യങ്ങളിൽ ആയാൽ പോലും യുകെയിൽ വിലമതിക്കപ്പെടുന്നതുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍