പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി; അത് മറക്കാൻ കഴിയില്ല: അരുണിന്റേത് വിചിത്ര കുറ്റസമ്മതം; സൂര്യഗായത്രിയെ ഓർത്ത് വിലപിച്ച് ആ അച്ഛനും അമ്മയും; ഉഴപ്പാക്കോണത്തെ കൊലയിലെ ചുരുൾ അഴിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
നെടുമങ്ങാട്: നിനക്ക് സുഖം തന്നേടീ...എന്ന് ചോദിച്ച ശേഷം സൂര്യഗായത്രിയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ച് തറയിൽ തള്ളിയിട്ട ശേഷമാണ് തലങ്ങും വിലങ്ങും കുത്തി പ്രതികാരം. സൂര്യഗായത്രിയെ കൊന്ന കേസിൽ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിൽയയിൽ കഴിഞ്ഞിരുന്ന അരുണിന്റെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. സൂര്യഗായത്രിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
നെടുമങ്ങാട് ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സൂര്യഗായത്രി (23)യെയാണ് അരുൺ കൊലപ്പെടുത്തിയത്. പേയാട് വാറുവിളാകത്തു വീട്ടിൽ അരുൺ (28) ആണ് ആക്രമണം നടത്തിയത്. യുവതിയുടെ ഭിന്നശേഷിക്കാരിയായ അമ്മ വത്സലയ്ക്കും പരിക്കേറ്റിരുന്നു. അടുക്കളയിലൂടെ അകത്ത് കയറിയ അരുൺ ആദ്യം വത്സലയുടെ വായ പൊത്തിപ്പിടിച്ചു. അകത്ത് കയറിയത് ആരാണെന്ന് ചോദിച്ച് സൂര്യഗായത്രി മുറിയിലേക്ക് എത്തിയത് അപ്പോഴാണ്. നിനക്ക് സുഖം തന്നേടീ...എന്ന് അരുൺ ചോദിച്ച് ആക്രമണം തുടങ്ങി. തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും തറയിൽ തള്ളിയിടുകയും ആയിരുന്നു. തുടർന്നാണ് ആഞ്ഞ് കുത്തിയത്. മകളെ അരുണിന്റെ കുത്തിൽ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മ വത്സലയുടെ കയ്യിലും കുത്തേറ്റു.
നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ട അരുണിനെ സമീപത്തെ വീടിന്റെ ടെറസിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സൂര്യഗായത്രിയോട് നാലു വർഷം മുൻപ് അരുൺ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. മാതാപിതാക്കൾ പക്ഷേ എതിർത്തു. ലോട്ടറി വിറ്റ ശേഷം വത്സലയും മകളും കൂടി വീട്ടിലേക്ക് വരുന്ന വഴി അരുൺ വഴിയിൽ തടഞ്ഞു നിർത്തി മാലയും മൊബൈൽ ഫോണും എടുത്തതായും കേസുണ്ട്. അന്ന് ആര്യനാട് പൊലീസ് അരുണിനെ താക്കീത് ചെയ്ത് വിട്ടയച്ചു.
പിന്നീട് വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന് അരുൺ എത്തുകയായിരുന്നു. ഇതിന് കാരണമായി പൊലീസിനോട് അരുൺ പറയുന്നത് സൂര്യഗായത്രിയുടെ ഇടപെടലാണ്. ആര്യനാട് പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്. പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു. ഇതിന് ശേഷം നാട്ടുകാർ എന്നെ മോശക്കാരനായി ആണ് കാണുന്നത്. എനിക്ക പെണ്ണ് കിട്ടുന്നില്ല. എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി. അത് മറക്കാൻ കഴിയില്ല-ഇതാണ് അരുണിന്റെ കുറ്റസമ്മത മൊഴി.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം. സൂര്യഗായത്രി അമ്മയുമൊത്ത് താമസിക്കുന്നവീടിന്റെ അടുക്കള വാതിലിലൂടെ അരുൺ കയറുകയായിരുന്നു. പതിനഞ്ചോളം ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്.ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വത്സലയ്ക്ക് കുത്തേറ്റത്.
പഠനകാലത്ത് സൗഹൃദത്തിലായ അരുൺ കുടുംബ സുഹൃത്ത് എന്ന നിലയിൽ പരിചയം വിപുലപ്പെടുത്തുകയും സാമ്പത്തിക ഇടപെടലുകളിലേക്ക് അതു വളരുകയും ചെയ്തു. കുടുംബം ആദ്യം താമസിച്ചിരുന്ന കരിപ്പൂര്‍ വാണ്ട കുമാർ നിവാസിൽ അരുൺ പലവട്ടം വന്നിരുന്നു.അമ്മയെ ലോട്ടറി വില്പനയ്ക്കു സഹായിക്കാൻ സൂര്യഗായത്രിയും അവധി ദിനങ്ങളിൽ പോയിരുന്നു.അതുവഴിയാണ് അരുണിനെ ആദ്യം പരിചയപ്പെടുന്നത്.
ഇതിനിടയിലാണ് അരുൺ വിവാഹ താല്പര്യം പ്രകടിപ്പിച്ചത്. ഇത് സൂര്യഗായത്രിയും കുടുംബവും നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയായ രതീഷിനെ വിവാഹം കഴിച്ചു. ആറുമാസം മുമ്പ് രതീഷുമായി പിണങ്ങി സൂര്യഗായത്രി അമ്മയോടൊപ്പം താമസത്തിനെത്തി. അരുൺ വീണ്ടും കുടുംബവുമായി ഇടപഴകാനുള്ള ശ്രമം ആരംഭിച്ചു. ഇടപെടലുകൾ അതിരുകടന്നതോടെ കുടുംബം പൊലീസിനെ സമീപിച്ചു. ഈ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചത്.
അരുൺ പ്രായൂപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് ഭാര്യയാക്കാൻ ശ്രമിച്ചിരുന്നു. ഇത് പോക്സോ കേസായി മാറുകയും ചെയ്തു. തെരുവുകൾതോറും അലഞ്ഞ് ലോട്ടറി കച്ചവടം നടത്തിയാണ് മകളെയും സുഖമില്ലാത്ത ഭർത്താവിനെയും വത്സല നോക്കിയിരുന്നത്. സഹായി എന്ന നിലയിലാണ് അരുൺ ആദ്യം സൗഹൃദം സ്ഥാപിച്ച് ഒപ്പം കൂടിയത്. ക്രമേണ ബന്ധം വഷളാകുന്നത് തിരിച്ചറിഞ്ഞ വത്സല അരുണിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു .
മോഷണവും പിടിച്ചുപറിയും കൂലിത്തല്ലുമായി അരുണിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും അവർ അറിഞ്ഞിരുന്നു. രഹസ്യമായി വിവിധ ഇടങ്ങളിൽ വാടക വീടെടുത്ത് താമസിച്ചു. പലയിടങ്ങളും അരുൺ തേടിപ്പിടിച്ചു. അപ്പോഴെല്ലാം വയ്യാത്ത കാലുമായി സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താൻ ഓടി നടന്നു.ഇതിനിടയിൽ, കൊല്ലം സ്വദേശിയായ രതീഷിന് മകളെ വിവാഹം ചെയ്തു നൽകി. ആറുമാസം മുമ്പ് ഭർത്താവുമായി പിണങ്ങി സൂര്യഗായത്രി വീട്ടിലെത്തി. അരുൺ കുടുംബത്തെ വീണ്ടും വേട്ടയാടാൻ തുടങ്ങി. അത് അവസാനം സൂര്യഗായത്രിയുടെ ജീവനുമെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍