കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെ
അനീഷ് കുമാർ
കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ വമ്പൻ വികസന പരിപാടികൾക്കെതിരെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നു വരെ പ്രതിഷേധം പുകയുന്നു' സെപ്റ്റംബർ രണ്ടാം വാരം തുടങ്ങുന്ന സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ഈ വിഷയം ചൂടേറിയ ചർച്ചയ്ക്കിടയാക്കും.ഈക്കാര്യം മുൻകൂട്ടി കണ്ടു കൊണ്ട് വമ്പൻ വികസന പദ്ധതികളിൽ പുനഃപരിശോധന വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കല്ലേപ്പിളർക്കുന്ന ഉഗ്രശാസനകൾക്കു മുൻപിൽ എത്രകണ്ട് പിടിച്ചു നിൽക്കാൻ കഴിയുമെന്നറിയില്ല.
ഫലത്തിൽ പിണറായി സർക്കാരിന്റെ രണ്ടാം വരവ് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലായെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്.സിപിഎം നിയന്ത്രിത സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തും 'സർവീസ് സംഘടനകളും കണ്ണും മുക്കും നോക്കാതെ എടുത്തു ചാടി സർക്കാർ വമ്പൻ പദ്ധതികൾക്കു പുറകേ പോവുകയാണെന്ന വിമർശനമുന്നയിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി അതിവേഗ റെയിൽപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതാണ് ഇവരെ പ്രകോപിച്ചത്.
ഇതേ രീതിയിൽ കുടിയിറക്കപ്പെടുകയാണെങ്കിൽ നന്ദിഗ്രാമിന്റെ അവസ്ഥയിലാകും കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളെന്നാണ് ഇതേ കുറിച്ച് സിപിഎം സഹയാത്രികനായ ഒരു പരിസ്ഥിതി സംഘടനാ നേതാവ് തുറന്നടിച്ചത് ' ബംഗാളിൽ നിന്നും നന്ദിഗ്രാമിൽ നിന്നും പാർട്ടി യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നതാണ് ഇപ്പോഴുള്ള നീക്കങ്ങൾ വ്യക്തമാവുന്നത്. അധികാരപ്രമത്തതയുടെ ഒരു പ്രശ്നം കൂടിയാണിത്.ബംഗാളിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്തി ബുദ്ധദേവ് ദാസ് ഭട്ടാചാര്യ കോർപറേറ്റ് വികസനമാണ് കൃഷിഭൂമി പിടിച്ചെടുത്ത് നടപ്പാക്കാൻ ശ്രമിച്ചത്.ഇവിടെ കൃഷിഭൂമിയല്ല കിടപ്പാടം പോലും പിടിച്ചെടുത്താണ് അതിവേഗ റെയിൽവേപ്പാത നടപ്പാക്കാൻ ശ്രമിക്കുന്നത്.
പിണറായി സർക്കാരിന്റെ വികസന നയങ്ങൾ പാർട്ടിക്ക് വിനയായി മാറുമെന്ന് മാത്രമല്ല അടിവേരുതന്നെയിളക്കാനിടയാക്കുമെന്നാണ് കമ്യുണിസ്റ്റ് സഹയാത്രികരായ ബുദ്ധിജീവികളുടെ വിലയിരുത്തൽ. കണ്ണുരിലെ പാർട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് അതിവേഗ റെയിൽവേ പാതയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ പകർപ്പ് സ്വന്തം വീടുകളിൽ വെച്ചു കത്തിച്ചു കൊണ്ടാണ് സിപിഎം കുടുംബങ്ങൾ പ്രതിഷേധിച്ചത്. സിൽവർ ലൈൻ പദ്ധതിക്കായി 11 ജില്ലകളിൽ 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
തിരുവനന്തപുരത്ത് 78 ഉം, കൊല്ലത്ത് 83 ഉം, ആലപ്പുഴയിൽ 42 ഉം, പത്തനംതിട്ടയിൽ 44 ഉം, കോട്ടയത്ത് 108 ഉം, എറണാകുളത്ത് 120 ഉം, തൃശ്ശൂരിൽ 111 ഉം, മലപ്പുറത്ത് 110 ഉം, കോഴിക്കോട് 42 ഉം കണ്ണൂരിൽ 53 ഉം, കാസർഗോഡ് 161 ഹെക്ടർ ഭൂമിയുമാണ് പദ്ധതിക്കായി ആവശ്യമുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 11 ജില്ലക്കിലും തഹസിൽദാർ ഓഫീസ് തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും സ്പെഷ്യൽ തഹസിൽദാർ ഉൾപ്പെടെ 18 ജീവനക്കാരെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിനായി ആദ്യഘട്ടത്തിൽ കിഫ്ബി യിൽ നിന്ന് 2100 കോടി രൂപ വായ്പയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവെ ബോർഡിന്റെ അംഗീകാരവും സാമൂഹികാഘാത പഠന റിപ്പോർട്ടും വിദഗ്ദ്ധ സമിതിയുടെയും കലക്ടർമാരുടെയും അനുമതി ലഭിച്ച ശേഷമാവും അന്തിമാനുമതി നൽകുകയെന്ന് പറയുന്നുണ്ടെങ്കിലും അതിന് മുമ്പുതന്നെ നടപടിക്രമങ്ങൾ തുടങ്ങിയതാണ് ജനങ്ങളിൽ ആശങ്കയുയരാനും പരസ്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനും പ്രേരിപ്പിച്ചതെന്നാണ് സൂചന. പദ്ധതിയുടെ വിവരങ്ങൾ രഹസ്യമായി വെക്കുന്നുവെന്നു ഇടതു പക്ഷ അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ ആരോപിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ പദ്ധതി പ്രഖ്യാപനത്തോടെ തന്നെ എതിർപ്പുയർന്നിരുന്നു. റെയിൽവെയുടെ കൈവശമുള്ള സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, കുടിയൊഴിപ്പിക്കൽ ഒഴിവാക്കിയാവും നിർമ്മാണമെന്നായിരുന്നു ആ ദ്യ വിശദീകരണം. എന്നാൽ ജനവാസ മേഖലകളിൽ പദ്ധതിക്കായി സർവ്വേ നടത്താൻ കൺസൾട്ടൻസി ഉദ്യോഗസ്ഥരെത്തിയതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു'തുടർന്ന് ആകാശ സർവ്വേ വഴിയാണ് രൂപരേഖ പൂർത്തിയാക്കിയത്. കണ്ണൂർ ജില്ലയിൽ, കണ്ണൂർ, പയ്യന്നൂർ താലൂക്കുകളിലെ ഒൻപതുവില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കണ്ണൂർ താലൂക്കിലെ ചിറക്കൽ, ചെറുകുന്ന്, കണ്ണപുരം, വളപട്ടണം, പാപ്പിനിശ്ശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
അഞ്ച് സ്ട്രെച്ചു കളിലായി നിർമ്മിക്കുന്ന റെയിൽപാതയുടെ അവസാന ഘട്ടത്തിലാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിർമ്മാണം. 2025 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽവെ അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര നിലപാടിലും, പദ്ധതി നിർവ്വഹണത്തിനായി ലഭിക്കാൻ സാധ്യതയുള്ള വി ദേശ വായ്പകളിലും പ്രതീക്ഷ അർപ്പിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എന്നാൽ കേന്ദ്ര അനുമതിയോ നിർമ്മാണതുക സമാഹരിക്കുന്നതിന്റെ സാധ്യതകളോ അതിവേഗ റെയിൽവേ പാതയുടെ കാര്യത്തിൽ ഇനിയും തെളിഞ്ഞിട്ടില്ല.
പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ ജൈവവൈവിധ്യങ്ങളുടെ 'കലവറയായ മാടായിപ്പാറയടക്കം നശിക്കും. കുടിയിറക്കലിനു പുറമേ വൽ പരിസ്ഥിതിനാശമാണ് ഈ കെ.റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാവുക. മാടായിപ്പാറ ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ശാസ്ത്ര പരിഷത്ത് അടക്കമുള്ള സംഘടനകൾ രംഗത്തു വന്നിട്ടുണ്ട് ഇവിടെ യാതൊരു വിധ സർവ്വേയും നടത്താൻ വിടില്ലെന്ന് മറ്റു സംഘടനകളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ എതിർപ്പിനെ മറികടന്നു കൊണ്ട് ആകാശ സർവ്വേയുമായാണ് സർക്കാർ മുൻപോട്ടു പോകുന്നത്.
അതിവേഗ റെയിൽവേ പാത സാമ്പത്തികമായി സർക്കാരിന്റെ കൈ പൊള്ളിക്കുമെന്ന വിദഗ്ദ്ധ റിപ്പോർട്ടും ഇതിനകം പുറത്തുവന്നിട്ടുണ്ട്.കാസർകോടുമുതൻ തിരുവനന്തപുരം വരെ നാലു മണിക്കൂർ കൊണ്ടു എത്താൻ കഴിയുമെന്നാണ് പദ്ധതിയുടെ ഗുണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കാണ് ഇതിനുണ്ടാവുക. നാലായിരത്തിലേറെ രൂപയാത്രാ ചിലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഫ് സീസണിൽ കണ്ണുർ വിമാനതാവളത്തിനും തിരുവനന്തപുരത്തേക്ക് പറക്കാൻ 1900 രൂപയ്ക്കു വരെ ടിക്കറ്റ് ലഭ്യമാണ്. കൊ വിഡ് പ്രതിസന്ധിയിൽ ജിവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാവാതെ ഞെരി പരി കൊള്ളുന്ന സംസ്ഥാന സർക്കാർ എങ്ങനെ ഇതിനുള്ള ഫണ്ട് കണ്ടെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിലവിൽ വിദേശ ഫണ്ടോ കേന്ദ്ര സർക്കാർ ധനസഹായ മോ ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല.കെ. ഫോൺ പദ്ധതി നടപ്പിലാക്കാനിറങ്ങിയതു പോലെ കേന്ദ്ര അനുമതിയില്ലാതെ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു ഓടുന്ന രീതിയിലാണ് ഇപ്പോൾ സർവ്വെ നടത്തലും പദ്ധതി പ്രദേശം അളന്ന് തിട്ടപ്പെടുത്താൻ സ്പെഷ്യൽ തഹസി ദാരെയും കൺസൾട്ടൻസിയെയും നിയോഗിച്ചത്. ഇപ്പോൾ തന്നെ ഇതിനായി കോടികൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇനിയും അധിക തസ്തികകൾ നിർമ്മിക്കാനും പ്രത്യേക ക്യാംപ് ഓഫിസുകൾ തുറക്കാനുമുള്ള ഒരുക്കത്തിലുമാണ് സർക്കാർ ' എന്നാൽ റെയിൽവേ - പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി പോലും ഈ കാര്യത്തിൽ നേടിയെടുക്കാത്തത് ആശങ്കയുയർത്തിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ വികസന സ്വപ്ന പദ്ധതിയായിട്ടാണ് അതിവേഗ റെയിൽവേ പാത വിഭാവനം ചെയ്യുന്നത്. തന്റെ ഭരണകാലത്തു തന്നെ ഈ പദ്ധതി എന്തു വില കൊടുത്തും നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ കടുംപിടുത്തവുമായി മുൻപോട്ടു പോകുമ്പോൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുയരുന്നത് അതൃപ്തിയുടെയും അമർഷത്തിന്റെയും പെരുമ്പറ മുഴക്കങ്ങളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍