പ്രജീഷ് നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ ചൂണ്ടയിട്ടത് ഒത്തുതീർപ്പ് മദ്യസത്കാരം വഴി; വിജനസ്ഥലത്ത് സുഹൃത്തുക്കളെ കുടിപ്പിക്കുമ്പോൾ താനും കുടിക്കുന്നതായി ഭാവിച്ചു; ഒറ്റിയത് താൻ തന്നെ എന്ന് പ്രജീഷ് തുറന്നുപറഞ്ഞതോടെ അരുകൊല; ചക്കരകല്ലിലെ അബ്ദുൽ ഷുക്കൂറിന് ക്രിമിനൽ ബുദ്ധി
അനീഷ് കുമാർ
കണ്ണൂർ: അരുംകൊല നടത്തിയിട്ടും യാതൊരു കൂസലുമില്ലാത്ത മുഖഭാവത്തോടെയാണ് പ്രജീഷ് വധകേസിൽ മുഖ്യ പ്രതിയായ അബ്ദുൽ ഷുക്കൂറിന്റെ ശരീരഭാഷ. പൊലീസി നോട് താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് ഏറ്റു പറഞ്ഞ അബ്ദുൽ ഷുക്കൂർ തെളിവെടുപ്പുമായി പുർണമായി സഹകരിക്കുകയായിരുന്നു. ഒരു പ്രൊഫഷനൽ കില്ലറുടെ വൈദഗ്ദ്ധ്യത്തോടെയാണ് വളരെ ആസൂത്രിതമായി വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ താനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന പ്രജീഷിനെ ഭുമുഖത്തു നിന്നു തന്നെ ഇല്ലാതാക്കിയത്. ഇതിനായി കേസിലെ രണ്ടാം പ്രതി പ്രശാന്തിനെ വളരെ വിദഗ്ദ്ധമായി മദ്യം കൊടുത്ത് ഉപയോഗിക്കുകയും ചെയ്തു.
പ്രജീഷ് വധക്കേസിൽ പൊലീസിൽ കിഴടങ്ങിയ മുഖ്യപ്രതി മിടാവിലോട് കൊല്ലറോത്ത് അബ്ദുൾ ഷുക്കൂറിനെയും കൊണ്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. തേക്കുമരമോഷണ കേസിൽ തന്നെയും പങ്കാളിയായ റമീസിനെയും പൊലിസിന് ഒറ്റികൊടുത്ത പ്രജീഷിനെ ജയിലിൽ നിന്നിറങ്ങിയാൽ തീർക്കുമെന്ന് ഇയാൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഫോണിലൂടെ പല തവണ ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് പ്രജീഷ് നാട്ടിൽ നിന്നു തന്നെ മാറി നിൽക്കുകയായിരുന്നു. ഇവിടെയാണ് ഷുക്കൂർ തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചത്.
അതിവിദഗ്ദ്ധമായി പ്രജീഷിന്റെയും തന്റെയും സുഹൃത്തായ പ്രശാന്തിനെ വിളിച്ച് എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കണമെന്നും ഇതിനായി മദ്യസൽക്കാരം നടത്താൻ താൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. ചക്കരക്കൽ നഗരത്തിൽ നിന്നും തെല്ലുമാറിയുള്ള മിടാവിലോടിന് മറ്റൊരു വശത്തുള്ള കുട്ടി കുന്നുമ്മൽ എന്ന വിജന പ്രദേശം രാത്രിയിൽ ഒത്തുചേരാനായി ലൊക്കേഷനായി തെരഞ്ഞെടുത്തതും ഇയാൾ തന്നെയായിരുന്നു. പുറമേക്ക് യാതൊരു വെറുപ്പും കാണിക്കാതെ പ്രജീഷിനെയും പ്രശാന്തിനെയും പരമാവധി മദ്യമൊഴിച്ചു കൊടുത്തു കുടിപ്പിക്കുകയും എന്നാൽ താൻ അധികമൊന്നും കുടിക്കാതെ കുടിക്കുന്നതായി അഭിനയിക്കുകയുമായിരുന്നു ഷുക്കൂർ.
ഇതിനിടെയിൽ താനും റമീസും മരമോഷണം നടത്തിയ വിവരം പ്രജീഷ് തന്നെയാണ് പൊലിസിന് നൽകിയതെന്ന കാര്യം മദ്യലഹരിയിൽ പ്രജീഷിന്റെ നാവിൽ നിന്നു തന്നെ കേൾപ്പിച്ചു ഉറപ്പു വരുത്താനും ഇയാൾക്ക് കഴിഞ്ഞു.ഇതോടെ സ്കുട്ടറിൽ ഒളിപ്പിച്ചു വെച്ച ഇരുമ്പ് വടി ഉപയോഗിച്ച് പ്രജീഷിന്റെ തലയുടെ പിന്നിൽ ആഞ്ഞടിച്ചു കൊന്നത് രണ്ടോ മൂന്നോ അടി കഴിയുമ്പോഴെക്കും മരണമുറപ്പിക്കാനായി പത്തിലേറെ തവണയാണ് ഇയാൾ പ്രഹരിച്ചത്. ഇതിനു ശേഷം ചാക്കിൽ കെട്ടി മൃതദേഹം അർധരാത്രിയിൽ കനാലിൽ കൊണ്ടുപോയി തള്ളുകയും പിറ്റേന്ന് പുലർച്ചെ ട്രെയിൻ മാർഗം മംഗളൂരിലേക്ക് മുങ്ങുകയുമായിരുന്നു.
ഓഗസ്റ്റ് 19 ന് കൊല നടത്തിയ ശേഷം പ്രതി ഒളിവിലായതോടെയാണ് കൂട്ടുപ്രതിയായ പ്രശാന്തൻ പിടിയിലാവുന്നത്.മംഗളൂരിൽ കടന്ന പ്രതിക്ക് വേണ്ടി ചക്കരക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ മംഗളുര് വഴി ആന്ധ്ര, കർണാടക, കുടക് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഷുക്കൂർ വെള്ളിയാഴ്ച്ച ഉച്ചയോടു കൂടി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിൽ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പിച്ച ഷുക്കൂർ ശനിയാഴ്ച്ച പുലർച്ചെ 4.10 ന് ചക്കരക്കൽ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് നടന്ന പൊലീസ് ചോദ്യം ചെയ്യല്ലിൽ പ്രതി മടിയൊന്നും കൂടാതെ കുറ്റം സമ്മതിക്കുകയുമായിരുന്നു ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി പ്രതിയെയും കൂട്ടി പ്രജീഷിന്റെ മൃതദേഹം തള്ളിയ പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപമുള്ള കനാലിൽ പൊലിസ് തെളിവെടുപ്പ് നടത്തി.
തുടർന്ന് പ്രതിയെ കണ്ണൂർ എസ്പി ഓഫിസിൽ വച്ച് സിറ്റി പൊലീസ് കമ്മീഷനർ ആർ.ഇളങ്കോ ചോദ്യം ചെയ്തു. വിണ്ടും ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അഞ്ച്മണിയോട് കൂടി തറവാട് വീടായ മിടാവിലോട് കൊല്ലറോത്ത് റുബിന മൻസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രജീഷിനെ വെട്ടാൻ ഉപയോഗിച്ച മാരകായുധങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട് തുടർന്ന് പ്രജീഷിനെ വധിച്ച കുട്ടിക്കുന്നുമ്മൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പൊതിയാൻ ഉപയോഗിച്ച തുണി, കയർ എന്നിവതറവാട്ടിൽ നിന്ന് എടുത്തതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രജീഷിന്റെ ഫോൺ, കൊല നടത്തുമ്പോൾ പ്രതി ഉപയോഗിച്ച വസ്ത്രം എന്നിവ ഇനി കണ്ടെത്താനുണ്ട്.
കൊല നടത്തിയ ശേഷം ഷുക്കൂറിന്റെ സ്കൂട്ടറിൽ തന്നെയാണ് മൃതദേഹം കൊണ്ട് പോയതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചക്കരക്കൽ.സിഐ എൻ. കെ.സത്യനാഥൻ, എസ് ഐ കെ.രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നടത്തിയത്.
നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്ത കേസിൽ സാക്ഷിമൊഴി നൽകിയതിനാണ് പ്രജീഷിനെ കൊന്ന് കനാലിൽ തള്ളിയതെന്നാണ് പൊലിസ് അന്വേഷണ റിപ്പോരട്ട്. ഇതുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പനയത്താംപറമ്പ് കല്ലുള്ളതിൽ ഹൗസിൽ പ്രശാന്ത് (40) ഇപ്പോൾ റിമാൻഡിലാണ്. ഷുക്കൂറിനെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലിസ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍