സ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്ക
മറുനാടൻ ഡെസ്ക്
കാബൂൾ: ഒടുവിൽ, പ്രതീക്ഷിച്ചിരുന്ന ആ ദുരന്തം സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ രണ്ടു ഭീകരർ ചാവേറുകളായി പൊട്ടിത്തെറിച്ചപ്പോൾ 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. കുട്ടികളും സ്ത്രീകളും മരണമടഞ്ഞവരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താലിബാനും ഐസിസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന കുടിപ്പകയുടെ അനന്തരഫലമാണ് ഈ സ്ഫോടനം എന്നാണ് താലിബാൻ പറയുന്നത്. ഇസ്ലാമിക തത്വങ്ങളിൽ വേണ്ടത്ര കാർക്കശ്യം പുലർത്തുന്നില്ല എന്നത് ഐസിസ് എന്നും താലിബാന് നേരെ ഉയർത്തിയിട്ടുള്ള ആരോപണമായിരുന്നു.
കാബൂളിലെ ഹമീദ്കർസായി വിമാനത്താവളത്തിനു മുന്നിലും തൊട്ടടുത്തെ ബാരൺ ഹോട്ടലിനു മുന്നിലുമായാണ് സ്ഫോടനം നടന്നത്. വിമാനത്താവളത്തിലോ പരിസരത്തോ സ്ഫോടനം നടക്കുമെന്ന് നേരത്തേ അമേരിക്കൻ-ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പൗരന്മാർ ആരും തന്നെ വിമാനത്താവള പരിസരത്തേക്ക് വരരുതെന്ന് ഇരു രാജ്യങ്ങളും നിർദ്ദേശിച്ചിരുന്നു. വിമാനത്താവളത്തിൽ കയറാനാകാതെ പുറത്തുനിൽക്കുന്ന അമേരിക്കൻ - ബ്രിട്ടീഷ് പൗരന്മാർ ഉടൻ തിരിച്ചുപോകണമെന്നും നിർദ്ദേശിച്ചിരുന്നു.
സ്ഫോടനത്തെ അപലപിച്ചും അതിനെ ഭീകര പ്രവർത്തനമെന്ന് ആക്ഷേപിച്ചും താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഫോടനത്തിനുള്ള സാധ്യത തങ്ങൾ അമേരിക്കയെ അറിയിച്ചിരുന്നതായും താലിബാൻ വക്താവ് അറിയിച്ചു. രാജ്യന്തരസമൂഹത്തോടെ പ്രതിജ്ഞാബദ്ധരാണ് താലിബനെന്നു,ം തങ്ങളുടെ മണ്ണ് ഭീകരപ്രവർത്തകർക്ക് വളരാനുള്ള ഭൂമിക ആക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
ഐസിസ്- കെ, സമാനതകളില്ലാത്ത ഭീകര സംഘടന
അഫ്ഗാനിൽ നടന്ന ഇരട്ടസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. തങ്ങളുടെ ടെലെഗ്രാം അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച പോസ്റ്റർ അവർ ഇട്ടിരിക്കുന്നത്. കാബൂളിലെ ഹമീദ് കർസായ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അബേ ഗേറ്റ്, ബാരൺ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം നടന്നത്. ഐസിസിന്റെ ഒരു വിഭാഗമായ ഐസിസ്-കെ എന്ന ഭീകരസംഘടനയാണ് ഈ അക്രമത്തിനു പുറകിലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. അത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ അവർ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻപോട്ട് വന്നിരിക്കുന്നത്.
അബേ ഗേറ്റിലെ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബർ അബ്ദുൾ റഹ്മാൻ അൽ ലോഗ്രി ആണെന്നും ഐസിസ്-കെ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ-ബ്രിട്ടീഷ് സൈനികരായിരുന്നു ഈ ഗേറ്റിൽ സുരക്ഷയൊരുക്കി ഉണ്ടായിരുന്നത്. 13 അമേരിക്കൻ സൈനികർ ഉൾപ്പടെ നൂറോളം പേർ മരിച്ച സ്ഫോടനത്തിൽ 150-ൽ ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന പുരാതനകാലത്തെ ഖൊറാസൻ മേഖല കേന്ദ്രീകരിച്ച് ഒരു ഖിലാഫത്ത് സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ രൂപീകൃതമായതാണ് ഐസിസി -കെ. ഖൊറാസൻ എന്നതിന്റെ ആദ്യാക്ഷരമായതിനാലാണ് കെ എന്ന അക്ഷരം പേരിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇതുവരെ നൂറിലധികം ആക്രമണങ്ങൾ ഈ ഭീകര സംഘടന അഫ്ഗാനിസ്ഥാനിലെ പൗരന്മാർക്കെതിരെ നടത്തിയിട്ടുണ്ട്. അമേരിക്കൻ-അഫ്ഗാൻ സുരക്ഷാ സൈനികർക്കെതിരെയും അതുപോലെ പാക്കിസ്ഥാൻ സൈനികർക്കെതിരെയുമായി 250-ൽ ഏറെ മിന്നലാക്രമണങ്ങളും ഇവർ അഴിച്ചുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ കാബൂളിലെ സയ്യിദ് അൽ ഷാഹ്ദ ഗേൾസ് സ്കൂളിനു മുന്നിൽ മൂന്നു കാർ ബോംബുകൾ പൊട്ടിച്ച് ഇവർ കൊന്നത് 68 സാധാരണക്കാരായ അഫ്ഗാൻ പൗരന്മാരെ ആയിരുന്നു. ഇരകളിൽ അധികവും യുവാക്കളായിരുന്നു. പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസം നടത്തുന്നത് ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണെന്ന് തീവ്രമായി വിശ്വസിക്കുന്ന വിഭാഗമാണ് ഈ ഭീകരർ
സംഘടനയുടെ ആദ്യത്തെ എമീർ അഥവാ നേതാവ് ഒരു മുൻ പാക്കിസ്ഥാൻ താലിബാനി കമാൻഡർ ആയിരുന്ന ഹഫീസ് സയിദ് ഖാൻ ആയിരുന്നു. ഇയാൾ 2016-ൽ കൊല്ലപ്പെട്ടു.ഇക്കൂട്ടത്തിൽ ഏറെ പേരും താലിബാന് തീവ്രതയില്ലെന്നാരോപിച്ച് സംഘടനയിൽ നിന്നും പുറത്തുവന്നവരാണ്. അക്കാലത്ത് സിറിയയിലും ഇറാഖിലും നിലനിൽപിനായി ബുദ്ധിമുട്ടുകയായിരുന്ന ഐസിസ്, ഒരു ഇടത്താവളം എന്നരീതിയിൽ അഫ്ഗാനെ കണ്ടു. അവിടം തങ്ങൾക്ക് സുരക്ഷിത താവളമാക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അബു ബക്കർ അൽ ബാഗ്ദാദി അഫ്ഗാനിലേക്ക് പണമൊഴുക്കി ഐസിസ്-കെ എന്ന ഭീകരസംഘടനയ്ക്ക് അസ്ഥിവാരം ഒരുക്കിയത്.
ആദ്യമാദ്യം ആത്മഹത്യാ ആക്രമണങ്ങളിൽ ഒതുങ്ങിനിന്ന ഐസിസ് ഖാന്റെ മരണശേഷം അബ്ദുൾ ഹസീബ് നേതൃത്വം ഏറ്റെടുത്തതോടെ തികച്ചും മാറി. വീട്ടുകാരുടെ മുന്നിൽ വച്ച് നാട്ടുപ്രമാണിമാരുടെ കഴുത്തറുത്തുകൊല്ലുക, സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുക തുടങ്ങിയ പ്ര്വർത്തനങ്ങളും അവർ ആരംഭിച്ചു. 2017- ലെ ഒരു അമേരിക്കൻ ആക്രമണത്തിൽ ഈ ഭീകരനും കൊല്ലപ്പെട്ടു. ഏകദേശം നൂറോളം ഭീകരരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഹസീബിന്റെ പിൻഗാമികളായെത്തിയ അബു സെയ്യദും അബു ഒറാക്സിയുമൊക്കെ തുടർന്ന് കൊല്ലപ്പെട്ടു. നിരവധി ആക്രമണങ്ങളിലൂടെ 4000 പേരുണ്ടായിരുന്ന ഭീകരസംഘടനയുടെ അംഗബലം 800 ആയി ചുരുക്കാനും അമേരിക്കയ്ക്ക് സാധിച്ചിരുന്നു. എന്നാലും പൂർണ്ണമായും ഈ ഭീകരരെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാൻ കഴിഞ്ഞിരുന്നില്ല. തുടരെ തുടരെ നേതാക്കൾ കൊല്ലപ്പെട്ടതോടെ മറ്റ് ഐസിസ് വിഭാഗങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തി നേതാവാക്കുകയായിരുന്നു ഈ സംഘടന.
ഭീകരർ കനത്ത വില നൽകേണ്ടി വരും; ജോ ബൈഡൻ
കാബൂൾ സ്ഫോടനമൊരുക്കിയ ഐസിസ് കെ യുടെ അന്ത്യം കാണുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 13 അമേരിക്കൻ സൈനികർ ഉൾപ്പടെ നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നേരത്തേ ഐസിസ് ഏറ്റെടുത്തിരുന്നു. ജനങ്ങളുടെ സുരക്ഷായ്ക്കായി നിസ്വാർത്ഥ പ്രവർത്തനം കാഴ്ച്ചവെച്ച ധീരരായ സൈനികരാണ് മരിച്ചതെന്നുംമരണത്തിന്റെ വിലയെന്തെന്ന് അധികം താമസിയാതെ ഐസിസിനെ മനസ്സിലാക്കിക്കും എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
അഫ്ഗാൻ വിട്ടൊഴിയുന്നതിന്റെ അവസാന മുഹൂർത്തത്തിൽ ഉണ്ടായ ഈ ദുരന്തം ഏതായാലും അമേരിക്കയെ തളർത്തിയിരിക്കുകയാണ്. അതോടൊപ്പം അവരെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. അതോടെ അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം മറ്റൊരു അമേരിക്കൻ അധിനിവേശത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പണ്ട് അമേരിക്കയെ ആക്രമിച്ച് അഫ്ഗാനിൽ അഭയം തേടിയ ഒസാമ ബിൻ ലാഡനെ തേടിയാണ്അമേരിക്ക അഫ്ഗാനിൽ എത്തിയതെന്നോർക്കണം. ഇപ്പോഴും ആക്രമണം പ്രത്യക്ഷത്തിൽ അമേരിക്കയ്ക്ക് നേരെത്തന്നെയായിരുന്നു.
അതേസമയം, അഫ്ഗാനിൽ അമേരിക്ക കൈക്കൊണ്ട പിൻവാങ്ങൽ നടപടിക്കെതിരെ കടുത്ത വിമർശ്നമാണ് എങ്ങും ഉയരുന്നത്. പിൻവാങ്ങാനുള്ള അവസാനതീയതിയിൽ ഉറച്ചു നിന്ന് നിങ്ങൾ പ്രതിബദ്ധത തെളിയിച്ചു എന്നാൽ ഇപ്പോൾ നഷ്ടമായിരിക്കുന്നത് 13 ജീവനുകളാണ് എന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിനിടയിൽ ഒരു മാധ്യമ പ്രവർത്തകൻ ബൈഡനെ ഓർമ്മിപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും പ്രസിഡന്റ് ഏറ്റെടുക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍