Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാഷിങ്ടൺ ഡിസിയിലെ റോബോട്ടിക്സ് കോംപറ്റീഷനിൽ അന്ന് അവരെ എത്തിച്ചത് ട്രംപിന്റെ ഇടപെടൽ; താലിബാനിൽ നിന്നും ജീവൻ രക്ഷിച്ച് ദോഹയിൽ എത്തിച്ചത് ഓക്ലഹോമക്കാരിയായ ഒരു വീട്ടമ്മയും; ഭീകരരെ കണ്ണുവെട്ടിച്ച് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ടെക്കി പെൺകുട്ടികളെ കാത്ത് പ്രമുഖ യൂണിവേഴ്സിറ്റികൾ

വാഷിങ്ടൺ ഡിസിയിലെ റോബോട്ടിക്സ് കോംപറ്റീഷനിൽ അന്ന് അവരെ എത്തിച്ചത് ട്രംപിന്റെ ഇടപെടൽ; താലിബാനിൽ നിന്നും ജീവൻ രക്ഷിച്ച് ദോഹയിൽ എത്തിച്ചത് ഓക്ലഹോമക്കാരിയായ ഒരു വീട്ടമ്മയും; ഭീകരരെ കണ്ണുവെട്ടിച്ച് അഫ്ഗാനിൽ നിന്നും രക്ഷപ്പെട്ട ടെക്കി പെൺകുട്ടികളെ കാത്ത് പ്രമുഖ യൂണിവേഴ്സിറ്റികൾ

ന്യൂസ് ഡെസ്‌ക്‌

ദോഹ: അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ജീവന് കടുത്ത ഭീഷണി നേരിട്ട രാജ്യത്തെ റോബോട്ടിക്സ് ടീം അംഗങ്ങളായിരുന്ന പെൺകുട്ടികൾ സുരക്ഷിതരായി ദോഹയിൽ എത്തിച്ചേർന്നതായി റിപ്പോർട്ടുകൾ. പിടിക്കപ്പെട്ടാൽ താലിബാൻ വധശിക്ഷയ്ക്ക് വിധിക്കുമെന്ന ആശങ്കൾ നിലനിൽക്കെയാണ് അമേരിക്കിയലെ ഓക്ലഹോമയിൽ നിന്നുള്ള 60 കാരിയായ അലിസൺ റെനോ (Allyson Reneau )  എന്ന വീട്ടമ്മയാണ് പെൺകുട്ടികളുടെ രക്ഷയ്ക്ക് എത്തിയത്. താലിബാൻ കാബൂളിലും എത്തിയതോടെ അവർ പലരോടും മാതൃരാജ്യം വിടാനുള്ള സഹായം അഭ്യർത്ഥിച്ചിരുന്നു.

വാഷിങ്ടൺ ഡിസിയിൽ 2019 മേയിൽ നടത്തിയ ഹ്യൂമൻസ് ടു മാഴ്സ് സമ്മേളനത്തിൽ അഫ്ഗാൻ ഡ്രീമേഴ്‌സ് (Afghan Dreamers) എന്ന പേരിൽ പങ്കെടുത്ത റോബോട്ടിക്സ് ടീം അംഗങ്ങളാണ് സുരക്ഷിതരായി ദോഹയിൽ എത്തിയത്. പ്രസവിച്ച ഒൻപത് മക്കൾ അടക്കം 11 മക്കളുടെ അമ്മയാണ് അഫ്ഗാനി പെൺകുട്ടികളെ രക്ഷപെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അമേരിക്കിയലെ ഓക്ലഹോമയിൽ നിന്നുള്ള അലിസൺ റെനോ എന്ന സ്ത്രീയാണ് കുട്ടികളെ രക്ഷെപെടുത്തിയതെന്നു പറയുന്നു. അലിസണോട് തങ്ങൾ അത്രമേൽ കടപ്പെട്ടിരിക്കുന്നു എന്നാണ് കുട്ടികൾ പ്രതികരിച്ചത്.



ഹ്യൂമൻസ് ടു മാഴ്സ് സമ്മേളനത്തിൽ പങ്കെടുക്കവെയാണ് അവർ അലിസണുമായി പരിചയപ്പെടുന്നത്. തങ്ങളുടെ സ്വപ്നങ്ങൾ സഫലീകരിക്കാനും സ്വതന്ത്രരും സന്തുഷ്ടരുമായിരിക്കാനായി കുട്ടികൾ അഫ്ഗാൻ വിട്ടു എന്നാണ് അലിസൺ പ്രതികരിച്ചത്. ഒൻപത് മക്കളെ പ്രസവിച്ച അമ്മ എന്ന നിലയിൽ തനിക്ക് അവരോട് പെട്ടെന്നു തന്നെ അടുപ്പം തോന്നിയെന്ന് അലിസൺ പ്രതികരിച്ചു.

ആഴ്ചകളായി കുട്ടികൾ തനിക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു എന്ന് അലിസൺ പറഞ്ഞു. അങ്ങനെ ഓഗസ്റ്റിൽ ഒരു ദിവസം രാവിലെ ഉണരുമ്പോൾ കുട്ടികൾക്ക് എന്തൊക്കെയോ കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന തോന്നലുണ്ടായി. അവർ അപകടത്തിലാണെന്നു തോന്നി. ആ തോന്നൽ തന്നിൽനിന്നു വിട്ടുപോയില്ല. നടപടി സ്വീകരിച്ചേ മതിയാകൂ എന്നു മനസു പറഞ്ഞു. അടുത്ത ദിവസങ്ങളിലെല്ലാം താൻ സെനറ്ററോടും പ്രാദേശിക അധികാരികളോടും കുട്ടികളെ രക്ഷപെടുത്തുന്ന കാര്യം സംസാരിച്ചു. ഇതൊന്നും ഫലം കാണാതെ വന്നപ്പോൾ അലിസൺ നേരിട്ട് ഖത്തറിലേക്കു പോകാൻ തയാറായി.

ഖത്തറിലേക്കു പോകുന്നതിനു മുൻപ്, എംബസിയിൽ ജോലി ചെയ്യുന്ന ആ രാജ്യത്തുള്ള തന്റെ സുഹൃത്തുമായി സംസാരിക്കുകയും ചെയ്തു. ആ സുഹൃത്താണ് അതിവേഗം പേപ്പറുകളെല്ലാം ശരിയാക്കി കുട്ടികളെ കാബൂളിനു വെളിയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. കുട്ടികൾ രക്ഷപെട്ട് ഖത്തറിലെത്തിയെന്ന വാർത്ത കേട്ട് താൻ വികാരാധീനയായി എന്ന് അവർ പറയുന്നു. പെൺകുട്ടികളിൽ ഒരാൾ തങ്ങൾ അഫ്ഗാനിൽ നിന്നു രക്ഷപെടാനുള്ള ശ്രമത്തിൽ വിജയിച്ചു എന്നറിയിച്ച് അയച്ച ടെക്സ്റ്റ് സന്ദേശവും കാണിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം നേരിട്ട തടസങ്ങളും കുട്ടികളുടെ സുരക്ഷയെക്കുറിച്ചോർത്തുണ്ടായ ആധിയും സന്തോഷവും എല്ലാം കലർന്ന സമ്മിശ്രവികാരമായിരുന്നു തനിക്കെന്നും അവർ പറഞ്ഞു.

വാഷിങ്ടൺ ഡിസിയിൽ നടത്തിയ റോബോട്ടിക്സ് കോംപറ്റീഷനിൽ അവർക്ക് പങ്കെടുക്കാൻ സാധിച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക ഇടപെടൽ മൂലമാണ്. അദ്ദേഹമാണ് അവർക്ക് ട്രാവൽ വീസ നൽകി അമേരിക്കയിലെത്തി മത്സരത്തിൽ പങ്കെടുക്കാൻ സഹായിച്ചത്. അന്നത്തെ മൽസരത്തിൽ അവർ രണ്ടാം സ്ഥാനവും നേടിയിരുന്നു.

കുട്ടികളിൽ പത്തിലേറെ പേർ ഇപ്പോൾ സുരക്ഷിതമായി ദോഹയിൽ എത്തിച്ചേർന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയിലെ പല യൂണിവേഴ്സിറ്റികളും ഇവരെക്കാത്ത് സ്‌കോളർഷിപ്പുകളുമായി നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഭാവി കാര്യത്തെക്കുറിച്ച് കുട്ടികൾ എന്തെങ്കിലും തീരുമാനമെടുത്തതായി അറിയില്ല.

അഫ്ഗാനിസ്ഥാനിൽ നിന്ന് റോബോട്ടിക്സ് ടീമിലെ പെൺകുട്ടികൾ ദോഹയിൽ എത്തിയെന്നത് എല്ലാ മാധ്യമ റിപ്പോർട്ടുകളും ശരിവയ്ക്കുന്നുണ്ട്. എന്നാൽ, ബിസിനസ് ഇൻസൈഡർ മുതൽ ന്യൂസ് വീക്ക് വരെയുള്ള പ്രമുഖ വാർത്താ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുണ്ടെന്നും പറയുന്നു. ഉദാഹരണത്തിന് ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ടിൽ പറയുന്നത് 10 പെൺകുട്ടികൾ രക്ഷപെട്ടു എന്നാണ്.



അതേസമയം, വേറെ റിപ്പോർട്ടുകളിൽ പറയുന്നത് 12 പേരെങ്കിലും രക്ഷപെട്ടു എന്നാണ്. കുട്ടികളുടെ വയസിന്റെ കാര്യത്തിലും പൊരുത്തമില്ല. ചില റിപ്പോർട്ടുകൾ പ്രകാരം കുട്ടികൾ 13-18 വയസു വരെ പ്രായമുള്ളവരാണ്. എന്നാൽ, വേറെ ചില റിപ്പോർട്ടുകൾ പ്രകാരം കുട്ടികൾ 16-18 വയസുള്ളവരാണ്. കുട്ടികൾ മാത്രമാണോ രക്ഷപ്പെട്ടത് അതോ അവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. റോബോട്ടിക്സ് ടീമിലെ മുഴുവൻ അംഗങ്ങളും രക്ഷപെട്ടോ എന്ന കാര്യത്തിലും സംശയമുണ്ട്.

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ തന്നെ അവർക്ക് ധാരാളം സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി തങ്ങൾ സ്വതന്ത്രരായി എന്നും തങ്ങളുടെ ഭാവിയെക്കുറിച്ചു സ്വയം തീരുമാനം എടുക്കാനുള്ള കഴിവുള്ളവരുമായിരിക്കുകയാണ് അവർ. അവർക്ക് എവിടെയെങ്കിലും പോയി വിദ്യാഭ്യാസം നേടാൻ സാധിക്കുമെന്നതിൽ തനിക്കു ഏറെ സന്തോഷമുണ്ടെന്നും അലിസൺ പറഞ്ഞു.

കുട്ടികൾ സുരക്ഷിതരായി എത്തിയെന്ന് ഖത്തർ എംബസി അറിയിച്ചതിനെ തുടർന്ന് അവർക്ക് സാഹയമൊരുക്കലും തുടങ്ങി. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സിറ്റിസൺ ഫണ്ടിന്റെ ഉപദേശകയായ എലിസബത്ത് ബ്രൗൺ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP