സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടത്; സർക്കാർ താൽപ്പര്യത്തിന് വിരുദ്ധമായി കുടുംബാംഗങ്ങൾ കോടതിയിൽ ഹാജരാകുന്നത് ശരിയല്ല; മുഖ്യമന്ത്രി സംരക്ഷിക്കുന്ന എജിക്കെതിരെ വിമർശനവുമായി സുധീരൻ; ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംരക്ഷിക്കുന്ന അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. സംസ്ഥാന സർക്കാരിനു വേണ്ടിയാണ് അഡ്വക്കേറ്റ് ജനറൽ പ്രവർത്തിക്കേണ്ടതെന്നും കുടുംബാങ്ങൾ സർക്കാറിന് എതിരായ കേസുകളിൽ ഹാജരാകുന്നത് ശരിയല്ലെന്നും സുധീരൻ വിമർശിച്ചു. എജിയെ കോടതി വിമർശിച്ചതിൽ തെറ്റില്ല. സർക്കാറിനെതിരായ കേസുകളിൽ എ.ജിയുടെ ബന്ധുക്കൾ എതിർ കക്ഷിക്കുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും വി എം. സുധീരൻ പറഞ്ഞു.
കേസിന്റെ പരിഗണനയിൽ ഇല്ലാത്ത വിഷയങ്ങളിൽ ജഡ്ജിമാർ അഭിപ്രായം പറയുന്നത് തെറ്റാണ്. ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവർ സ്വയം തിരുത്തണം. ഔചിത്യം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിമർശങ്ങളിൽ കഴമ്പുണ്ടോ എന്നു പരിശോധിക്കണം. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഇത്തരത്തിലുള്ളതാണെന്നും സുധീരൻ വ്യക്തമാക്കി.
ബാർ കേസിൽ ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനെതിരെ വിമർശനം ഉന്നയിച്ച ശേഷമാണ് പരോക്ഷമായി സുധീരൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിക്കെതിരെ വിമർശനം ഉന്നയിച്ചത്. ഒരു സംസ്ഥാനത്തിന്റെ നയത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിന് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് സുധീരൻ പറഞ്ഞു. എ.ജി ഹാജരായതിന് ഒരു നീതികരണവുമില്ല. എ.ജി ബാറുടമകൾക്ക് വേണ്ടി ഹാജരായി എന്ന് പറഞ്ഞാൽ ആ സ്ഥാനത്തെ അദ്ദേഹം എത്രമാത്രം ചെറുതാക്കി കാണുകയാണ് എന്നത് വ്യക്തമാണെന്നും കൊച്ചിയിൽ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ സുധീരൻ പറഞ്ഞു.
ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കാൻ മനസിൽ ഒരു വാക്ക് വരുന്നുണ്ട്. എന്നാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം എന്നതിനാൽ ഞാൻ ആ വാക്ക് മനസിൽ മാത്രം നിറുത്തുകയാണ്. ഇത്രമാത്രം ചെറിയ മനസുള്ളവർ ഒരു സംസ്ഥാനത്തിന്റെ നയമത്തിന് വിരുദ്ധമായി ബാറുടമകൾക്ക് വേണ്ടി ഹാജരായത് ഒരിക്കലും അംഗീകരിക്കാനാവില്ല. ബാറുടമകൾക്ക് വേണ്ടി ഹാജരാവാൻ അറ്റോർണി ജനറലിന് അനുമതി നൽകിയ കേന്ദ്ര നിയമമന്ത്രിയോട് സഹതാപമുണ്ട്. സുപ്രീംകോടതി ജഡ്ജിമാരെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് അറ്റോർണി ജനറലും ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ജനറലും. ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ അവർ തന്നെ സ്വയം പരിശോധിക്കുകയും തിരുത്തുകയും വേണം.
ജുഡീഷ്യറി ആയാലും ഭരണഘടനാ സ്ഥാപനമായാലും ഓചിത്യം കാത്തുസൂക്ഷിക്കണം. സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ബാദ്ധ്യതപ്പെട്ടവർ അതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ കുടുംബാംഗങ്ങൾ വിരുദ്ധമായ തലത്തിലേക്ക് പോവാതിരിക്കണമെന്നും സുധീരൻ പറഞ്ഞു. കേസുമായി പുലബന്ധമില്ലാത്ത കാര്യങ്ങളിൽ ജഡ്ജിമാർ അഭിപ്രായ പ്രകടനം നടത്തുന്നത് തെറ്റാണ്. മുഖ്യമന്ത്രിക്കെതിരായി ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം ഇത്തരത്തിലുള്ളതാണ്. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്നും സുധീരൻ പറഞ്ഞു.
അതേസമയം അഡ്വക്കേറ്റ് ജനറലിനെതിരെ സുധീരൻ വിമർശനുമായി രംഗത്തെത്തിയത് നിരവധി രാഷ്ട്രീയ മാനങ്ങൾക്കും ഇടനൽകുന്നതാണ്. ദണ്ഡപാണിയെ വിമർശിക്കുമ്പോൾ അമ്പുകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് തന്നെയാണ്. കാരണം കോടതിയിൽ നിന്നും അഭിഭാഷകരിൽ നിന്നും രൂക്ഷമായ വിമർശനം നേരിടുമ്പോൾ തന്നെ ദണ്ഡപാണിയെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസിൽ തന്നെ കടുത്ത എതിർപ്പ് ഉയരുന്നുണ്ട. ഭരണത്തിൽ അടക്കം പല കാര്യങ്ങളും കെപിസിസി നേതൃത്വവുമായി ആലോചിക്കാൻ ഉമ്മൻ ചാണ്ടി ഇപ്പോഴും വൈമനസ്യം കാണിക്കുന്നുണ്ട്. ഭൂപതിപ്പു ഭേദഗതിയെ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത് പാർട്ടി അറിയാതെയിരുന്നു. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായതോടെ സുധീകൻ കർശന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.
മുഖ്യമന്ത്രിയുമായി ഇടഞ്ഞുനിന്നിരുന്ന സുധീരൻ അത് അവസാനിപ്പിച്ച് സന്ധിയിലായിരുന്നു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് അതെന്നാണു പ്രചരിച്ചത്. കോടതിയിൽ നിന്നും നിരന്തരമായി വിമർശനം നേരിടുന്ന മുഖ്യമന്ത്രി പാർട്ടിയെയും അപകീർത്തിപ്പെടുന്നുവെന്ന വിലയിരുത്തൽ പൊതുവിലുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി പ്രസിഡന്റും ദണ്ഡപാണിയെ ആക്രമിച്ചതിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതും. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാക്കാൻ നേതൃമാറ്റ ആവശ്യം ഐ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ഡൽഹിയിൽ എത്തി രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടപ്പോൾ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെ ഉമ്മൻ ചാണ്ടി മാറിയാൽ ചെന്നിത്തലയല്ല, തന്നെയും പരിഗണിക്കണമെന്ന ആവശ്യമാണ് സുധീരൻ പറയാതെ പറയുന്നതെന്നാണ് പൊതു വിലയിരുത്തൽ.
ബാർ വിഷയത്തിൽ അടക്കം ഇടഞ്ഞുനിന്ന സുധീരനെയും ഉമ്മൻ ചാണ്ടിയെയും പരസ്പ്പരം ഒരുമിപ്പിച്ചത് ഹൈക്കമാൻഡ് ഇടപെട്ടായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിച്ചാൽ അതൊരു വലിയ ശക്തിയായി മാറാമെന്ന കണക്കുകൂട്ടലായിരുന്നു കാരണം. പാർട്ടിക്കും കേരളത്തിനും നന്നെങ്കിൽ എന്ന ഉപാധിയോടെ ഒന്നിക്കാൻ സുധീരനും യോജിപ്പായിരുന്നു. എന്നാൽ, ഈ ഒത്തുതീർപ്പ് അധികകാലം നീണ്ടേക്കില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍