ഞങ്ങളെ പേടിക്കണം കേട്ടോ...കണ്ണുരുട്ടിയിട്ടും പേടിച്ചില്ലെങ്കിൽ വരിക ചാവേർ ബോംബർമാർ; ട്രക്കുകളിലും കാറുകളിലും ചാവേറുകൾ പൊട്ടിത്തെറിച്ച് സർവനാശം വിതയ്ക്കും; ആദ്യം അമേരിക്കയും പിന്നീട് പാക്കിസ്ഥാനും പാലൂട്ടി വളർത്തിയവർ; താലിബാനിലെ ഹഖാനി ഭീകരശൃംഖലയുടെ കഥ
മറുനാടൻ ഡെസ്ക്
കാബൂൾ: അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇപ്പോൾ സംസാരം ഹഖാനി ശൃംഖലയെ കുറിച്ചാണ്. പേടിക്കണം കേട്ടോ എന്നാണ് പൊതുവായ സംസാരം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പരിചയസമ്പന്നരും സംഘടിതരുമായ ഗറില്ല തീവ്രവാദ ഗ്രൂപ്പ്. പാക്കിസ്ഥാന്റെ ഐഎസ്ഐ പോറ്റി വളർത്തുന്നവർ. ഇപ്പോൾ, ഇവർ ഭരണത്തിന്റെ രുചി അറിയാൻ അധികാരത്തിന്റെ ശീതളച്ഛായയിലേക്ക് നീങ്ങുകയാണ്. കാബൂളിൽ, താലിബാന്റെ ഉന്നത നേതാക്കൾ ഒത്തുകൂടി അഫ്ഗാൻ സർക്കാർ രൂപീകരണം ചർച്ച ചെയ്യുമ്പോൾ, ഹഖാനി ശൃംഖലയുടെ ഒരുപ്രതിനിധിയും ഉണ്ട് എന്നതാണ് വിശേഷം.
സോവിയറ്റ് വിരുദ്ധ പോരാളിയായ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജ് ഹഖാനിയാണ് ഇപ്പോൾ ഹഖാനി ശംൃഖലയുടെ തലതോട്ടപ്പൻ. അച്ഛനേക്കാൾ കടുപ്പക്കാരൻ. കൂടുതൽ തീവ്രമായ ആശയങ്ങൾ വച്ചുപുലർത്തുന്ന വ്യക്തി. അൽഖ്വായിദ അടക്കം പാക്കിസ്ഥാനിലെ ഭീകരസംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ്.
പാക്കിസ്ഥാൻ പോറ്റി വളർത്തുന്നവർ
താലിബാന്റെ കുടക്കീഴിലാണ് വിളയാട്ടമെങ്കിലും, ഹഖാനികൾക്ക് സവിശേഷമായ കമാൻഡ് ആൻഡ് കൺട്രോൾ ഉണ്ട്. ഓപ്പറേഷൻ രീതികളുണ്ട്. അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ അതിർത്തിയിൽ പാക്കിസ്ഥാനിലെ വടക്കൻ വസിരിസ്ഥാൻ ആണ് ഹഖാനി ശൃംഖലയുടെ സുരക്ഷിത താവളം. അൽഖ്വായിദയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടും വടക്കൻ വസിരിസ്ഥാനി്ൽ സൈനിക നടപടി സ്വീകരിക്കാൻ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വിസ്സമിതിച്ചിട്ടുണ്ട്.
പാക് സൈന്യത്തിലെ വലിയൊരു വിഭാഗം ഹഖാനി ശൃംഖലയെ തങ്ങൾക്ക് വളരെ ഉപകാരിയായ സഖ്യകക്ഷിയായാണ് കരുതി പോരുന്നത്. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ താൽപര്യം സംരക്ഷിക്കാനുള്ള ബദൽ ഉപാധിയായും. പാക്കിസ്ഥാനെ സന്തോഷിപ്പിക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിർമ്മിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എല്ലാം തകർക്കുക എന്നതാണ് ഹഖാനിയുടെ സ്ഥിരം പരിപാടി.
2002 നും 2004 നും മധ്യേയാണ് തങ്ങളുടെ ചരിത്രപരമായി അസ്തിത്വം നിലകൊള്ളുന്ന ലോയ-പക്തിയയിൽ ഹഖാനി പുനഃസംഘടിപ്പിക്കപ്പെട്ടത്. തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, പക്തിയ-പക്തിക പ്രവിശ്യകൾ അടങ്ങുന്നതാണ് ഈ മേഖല. 2005 മുതൽ 2006 വരെ ലോയ-പക്തിയയിൽ നിന്ന് കാബൂളിലേക്ക് തങ്ങളുടെ ശൃംഖല വിപുലമാക്കാൻ ഹഖാനിക്ക് കഴിഞ്ഞു. അഫ്ഗാൻ തലസ്ഥാനത്ത് ആക്രമണങ്ങൾ സംഘടിപ്പിക്കാനുള്ള ശേഷി അവർ കൈവരിച്ചുവെന്നതാണ് ഇക്കാലയളവിലെ പ്രത്യേകത.
2008 മുതൽ 2009 വരെ ലോയ-പക്തിയയിലെ തങ്ങളുടെ കരുത്ത് ഉറപ്പിക്കുന്നതിലുള്ള ആക്രമണങ്ങളിലാണ് ഹഖാനി ശൃംഖല മുഴുകിയത്. അഫ്ഗാനിസ്ഥാനിലെ മറ്റേത് ഭീകരസംഘടനയേക്കാളും ക്രൂരമായ ആക്രമണങ്ങൾ, ചാവേർ ബോംബാക്രണങ്ങൾ കാബൂളിൽ അഴിച്ചുവിട്ടു. ആദ്യഘട്ടത്തിൽ അമേരിക്കയ്ക്കും സഖ്യസേനയ്ക്കും ഹഖാനി ശൃംഖലയ്ക്കെതിരെ തിരിച്ചടിക്കാൻ ആവശ്യത്തിന് സൈനികരില്ലായിരുന്നു. പിന്നീട് യുഎസ് മേൽക്കൈ നേടിയതോടെ ഹഖാനിയുടെ ശൃംഖലയ്ക്ക് ക്ഷീണം തട്ടി.
അമേരിക്ക വളർത്തി വലുതാക്കിയ നിഴൽ ഗ്രൂപ്പ്
ആരും പേടിക്കുന്ന ഭീകരസംഘടനയ്ക്ക് പുതിയ അഫ്ഗാൻ സർക്കാരിൽ കസേര ഇട്ടുകൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. 1980 കളിൽ സോവിയറ്റ് വിരുദ്ധ ജിഹാദി പ്രവർത്തനങ്ങളിലൂടെ പ്രാമുഖ്യം നേടിയ നിഴൽ ഗ്രൂപ്പ് ഇന്ന് ഭരണപങ്കാളിത്തത്തിലേക്ക് എത്തുകയാണ്. പതിവ് പോലെ അമേരിക്കയുടെ പ്രിയപ്പെട്ടവനായിരുന്നു ഹഖാനിയുടെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി. സിഐഎയുടെ വിലപ്പെട്ട സ്വത്ത്. പണവും ആയുധവുമൊക്കെ പാക്കിസ്ഥാൻ മുടങ്ങാതെ എത്തിച്ചുകൊടുത്തു.
സോവിയറ്റ് യൂണിയൻ പിന്മാറിയതിന് പിന്നാലെ ജലാലുദ്ദീൻ ഹഖാനി ഒസാമ ബിൻ ലാദൻ അടക്കമുള്ള വിദേശ ജിഹാദികളുമായി കൂട്ടുകൂടി. പിന്നീട് 1996 ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചപ്പോൾ, അവരുമായി സഖ്യത്തിലായി. 2001 ൽ അമേരിക്ക താലിബാനെ തകിടം മറിക്കും വരെ ജലാലുദ്ദീൻ ഹഖാനി മന്ത്രിയും ആയിരുന്നു. ദീർഘകാലം രോഗബാധിതനായിരുന്ന ജലാലുദ്ദീൻ ഹഖാനി 2018 ൽ മരണമടഞ്ഞു എന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു.
താലിബാന്റെ അർദ്ധസ്വയം ഭരണാധികാരമുള്ള ശൃംഖല
കൈയിൽ നിറയെ കാശും സൈനിക ആൾബലവും ഉള്ളതുകൊണ്ട് ഹഖാനി ശൃംഖല താലിബാന്റെ ഒരു അർദ്ധ സ്വയംഭരണാധികാര യൂണിറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ഈ അടുത്ത കാലത്താണ് താലിബാൻ നേതൃത്വത്തിന്റെ തലപ്പത്ത് ഹഖാനിയുടെ നേതാക്കളെ കൂടുതലായി കണ്ടുതുടങ്ങിയത്. 2015 ൽ സിറാജുദ്ദീൻ ഹഖാനിയെ ഉപനേതാവായി പ്രഖ്യാപിച്ചു.
സിറാജുദ്ദീന്റെ ഇളയ സഹോദരൻ അനസിനെ ഒരിക്കൽ മുൻ അഫ്ഗാൻ സർക്കാർ ജയിലിൽ അടച്ച് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേ ആളാണ് മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായും, മുൻ ചീഫ് എക്സിക്യൂട്ടിവ് അബ്ദുള്ള അബ്ദുള്ളയുമായും കഴിഞ്ഞ ആഴ്ചാവസാനം ചർച്ചകൾ നടത്തിയത്.
വിദേശ ഭീകരസംഘടന എന്ന് മുദ്ര കുത്തി അമേരിക്ക
അമേരിക്ക വിദേശ ഭീകര സംഘടന എന്ന് മുദ്ര കുത്തിയെങ്കിൽ, യുഎൻ ഹഖാനിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കാറുകളിലും ട്രക്കുകളിലും, ഡ്രൈവർമാരെ ചാവേർ ബോംബർമാരാക്കി കനത്ത നാശം വിതയ്ക്കുന്നതാണ് ഹഖാനിയുടെ പതിവ് രീതി. സൈനിക താവളങ്ങൾക്കും, ഏംബസികൾക്കും നേരേ സങ്കീർണവും വിഷമം പിടിച്ചതുമായ ഓപ്പറേഷനുകൾ അനവധി നടത്തി ശേഷി തെളിയിച്ചവരുമാണ്. 2013 ഒക്ടോബറിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, 28 ടൺ സ്ഫോടക വസ്തുക്കളുമായി ഒരു ഹഖാനി ട്രക്ക് അഫ്ഗാൻ സേന പിടിച്ചെടുത്തിരുന്നു.
2008 ൽ മുൻ പ്രസിഡ്ന്റ് ഹമീദ് കർസായിക്ക് നേരേ നിരവധി തവണ വധശ്രമങ്ങൾ നടത്തി നിരവധി വിദേശ പൗരന്മാരെയും ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി ബന്ദി പണം പിടിച്ചുവാങ്ങലും തടവുകാരെ മോചിപ്പിക്കലും അടക്കമുള്ള കുതന്ത്രങ്ങൾ പയറ്റി. പാക്കിസ്ഥാൻ സൈനിക നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഹഖാനിയെ കൂടുതൽ കരുത്തരാക്കുന്നത്. യുഎസ് അഡ്മിറൽ മൈക്ക് മുള്ളന്റെ അഭിപ്രായപ്രകാരം, പാക് ഇന്റലിജൻസിന്റെ യഥാർത്ഥ കൈയാണ് ഹഖാനി.
എപ്പോൾ വിളിച്ചാലും ആക്രമണങ്ങൾക്ക് സന്നദ്ധരായ സേനയാണ് ഹഖാനിയുടേത്. താലിബാന്റെ അംഗങ്ങളിലെ വീറും വാശിയും കൂടിയവർ. മാരകമായ പ്രഹരശേഷിയും ഉള്ളവർ. സിറാജുദ്ദീൻ ഹഖാനി ഉപനേതാവായി ആറുവർഷം മുമ്പ് റാങ്ക് ഉയർത്തിയതോടെ ഹഖാനിയുടെ റാങ്കും റോളും ഉയർന്നു. 2019 ൽ സിറാജുദ്ദീന്റെ സഹോദരൻ അനസിനെ വിട്ടയച്ചത് യുഎസ്-താലിബാൻ ചർച്ച തുടങ്ങാനുള്ള ഒരു ഉപാധി കൂടിയായി ഭവിച്ചു. അതാണ് യുഎസ് സേനയുടെ പിന്മാറ്റത്തിലേക്ക് പിന്നീട് വഴിതെളിച്ചതും.
കഴിഞ്ഞ വർഷം ന്യൂയോർക്ക് ടൈംസിൽ സിറാജുദ്ദീൻ ഹഖാനി താലിബാന്റെ നിലപാടുകൾ വ്യക്തമാക്കി ലേഖനവും എഴുതിയിരുന്നു. അനസ് ഹഖാനി കർസായിയുമായി ചർച്ച നടത്തുന്നതിനിടെ അമ്മാവൻ ഖാലിൽ ഹഖാനി വെള്ളിയാഴ്ച കാബൂളിൽ പ്രാർത്ഥന നയിക്കുകയായിരുന്നു.
സിറാജുദ്ദീനും ഖാലിലും അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ പെട്ടവരാണ്. ലക്ഷങ്ങളാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍