Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ

ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണം; സൈബർതട്ടിലൂടെ ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം പിടിയിൽ; കേരളത്തിന് പുറമെ തമിഴ്‌നാട്, കർണ്ണാടകയിലും തട്ടിപ്പ് നടത്തിയ സംഘത്തെ പൊക്കിയത് മലപ്പുറം സ്വദേശിയുടെ പരാതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഒന്നര കോടി ലോണിന് 25000രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്നു പറഞ്ഞു ആദ്യം ലക്ഷങ്ങൾ കൈപ്പറ്റി തട്ടിപ്പു നടത്തുന്ന നാൽവർസംഘം പിടിയിൽ. വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യ തട്ടിപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെയാണ് മലപ്പുറം താനൂർ സ്വദേശിയുടെ പരാതിയിൽ താനൂർ പൊലീസ് പിടികൂടിയത്. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ വൻ സൈബർ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘത്തെയാണ് പിടികൂടിയത്. പ്രതികളായ കോട്ടയം വേലൂർ പാലമറ്റം മുത്തുസരുൺ (32), പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതു മാടം രാഹുൽ (24), പത്തനംതിട്ട റാന്നി മക്കപുഴ മണ്ണാർമാരുതി കാഞ്ഞിരത്തമലയിൽ ജിബിൻ(28), തമിഴ്‌നാട്ടിലെപുത്തൂർ വിരുദ്ധ നഗർ ശ്രീവിളി കോവിൽ സ്ട്രീറ്റ് വീരകുമാർ(33) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

താനൂർ സ്വദേശിയായ പരാതിക്കാരൻ ഫോണിൽ ബേത്തിലെഹേം അസോസിയേറ്റ്സിന്റെ പേരിലുള്ള ലോൺ ലോഇന്ട്രെസ്റ്റ് റേറ്റിൽ എന്ന മെസ്സേജിൽ കൊടുത്ത നമ്പറിൽ ഒന്നര കോടി ലോൺ ബിസിനസ് ആവശ്യർത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു ഇരുപത്തിഅയ്യായിരം ( 25000 ) രൂപയുടെ ഇരുപത്തി ഏഴു മുദ്രപത്രം വേണമെന്ന് പറയുകയും പരാതിക്കാരൻ പലസ്ഥലങ്ങളിലും ഇരുപത്തിഅയ്യായിരത്തിന്റെ മുദ്രപത്രം അന്വേഷിച്ചതിൽ കിട്ടാത്തതിനാൽ ആയത് അറിയിച്ച പരാതിക്കാരനോട് ബാംഗ്ലൂർ ഉണ്ടെന്നും അതീശ്വര സ്റ്റാമ്പ് വേണ്ടർ സ് എന്നാ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും അറിയിച്ചതിനാൽ സ്റ്റാമ്പ് പേപ്പർ തരുമെന്നും അറിയിച്ചതിതിൽ ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം (6, 75000 ) രൂപ ആ അക്കൗണ്ടിലേക്കു അയക്കുകയും ശേഷം പ്രോസസ്സിങ് ഫീ ആയി ഒരു ലക്ഷത്തി എൺപത്തി ആറായിരത്തി അഞ്ഞുറ് 186500 ) രൂപയും അയച്ചു കൊടുത്ത ശേഷം ലോൺ കിട്ടുന്നതിനായി പരസ്യത്തിൽ കണ്ട നമ്പറിൽ വിളിച്ചിട്ട് ബാംഗ്ലൂർ ഉള്ള അക്കൗണ്ടിലേക്കു അയക്കുകയും ചെയ്ത ശേഷം ഫോണിലേക്കു വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയി കാണപ്പെട്ടു.

ഇക്കാര്യത്തിൽ പരാതി കിട്ടിയ ഉടനെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈഎസ്‌പി, എം ഐ ഷാജിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്നതിന് വേണ്ടി സ്പെഷൽ അന്വേഷണ സംഘത്തെ നിയമിക്കുകയും ഒരു ആഴ്ചയായി സംഘം ഉപയോഗിക്കുന്ന 100 കണക്കിന് നമ്പറുകൾ കണ്ടെത്തി അവരെ നിരീക്ഷിച്ചും ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കൊടുക്കുന്ന ബാംഗ്ലൂരിലെ ജയനഗർ എ ഐ ടി ബ്രാഞ്ചിൽ അധീശ്വര സ്റ്റാബ് വേണ്ടേർസ് എന്ന പേരിലുള്ള അക്കൗണ്ട് പരിശോധിച്ചപ്പോൾ നിരവധി ആളുകളെ ഇത്തരത്തിൽ ലോൺ ഓഫർ ചെയ്തു പറ്റിക്കപ്പെട്ടവരുടെ ലക്ഷക്കണക്കിന് രൂപ എത്തുന്നതായും പിൻവലിക്കുന്നതായും കണ്ടെത്തുകയും ചെയ്തു.

ഇവരുടെ തട്ടിപ്പ് രീതിഐടി ഫ്രഫഷണൽ ആയ യുവാക്കളായ പ്രതികൾ തമിഴ്‌നാട്ടിലെ വിരുദഗ്ദ്ധരുള്ള വീര കുമാർ എന്ന പ്രതിയുടെ ഫോട്ടോ ആധാർ കാർഡ് പാൻ കാർഡ് എന്നിവ ബാംഗ്ലൂരിൽ നിന്നം മാറ്റം വരുത്തി ആധികേശവൻ എന്നയാളുടെ പേരിലുള്ള താക്കി ശേഷം യഥാർത്ഥത്തിൽ ഇല്ലാത്ത ആളുടെ അധീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്ന സ്ഥാപനത്തിന്റെയും പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്കു അഡ്വർടൈസിമെന്റ് കുറഞ്ഞ ഇൻടെസ്റ്റ് റേറ്റിൽ ലോണിനു ബന്ധപെടാൻ പറഞ്ഞു കൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈൽ നമ്പറും കൊടുക്കും, ലോൺ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനെസ്‌കാരയും മറ്റുള്ളവരും ഈ നമ്പറിൽ കോൺട്രാക്ട് ചെയ്യുന്നതോടെ ആണ് തട്ടിപ്പ് തുടങ്ങുന്നത്.

ഇങ്ങനെ കോൺേടാക്ട് ചെയ്യുന്ന ആളുകൾ വിളിക്കുന്നവരെ ഈ പ്രതികൾ പേരുകൾ മാറ്റി പറഞ്ഞു ലോൺ ആവശ്യക്കാരെ വിശ്വാസം ഉണ്ടാകുന്ന തരത്തിൽ തമിഴ്, കന്നഡ, മലയാളം ഭക്ഷക ളിൽ സംസാരിച്ചു വിശ്വാസ്യത വരുത്തി ലോൺ ആവശ്യർത്ഥം ആദ്യം മുദ്ര പേപ്പറിനും മറ്റും അടയ്ക്കേണ്ട ഒരു തുക ബാംഗ്ലൂർധന ലക്ഷ്മി ബ്രാഞ്ചിൽ ഇവർ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിലേക്കു അക്കൗണ്ട് നമ്പർ, ഐഎഫ് എസ് സി കോഡ് എന്നിവ സഹിതം അയച്ചു കൊടുത്തു അതിലേക്കു ക്യാഷ് ട്രാൻസ്ഫർ ചെയ്ത ഉടനെ ലോൺ തരാമെന്നു പറയും.

ഈ ക്യാഷ് ഓരോരുത്തരും ആവശ്യപ്പെടുന്ന ലോൺ തുകയ്ക്ക്നുസരിച്ച് മാറ്റം ഉണ്ടാകും. ക്യാഷ് ട്രാൻസ്ഫർ ചെയ്ത ഉടനെ ഇവർ മൊബൈൽ അപ്ലിക്കേഷൻ വഴിയോ ആർടിജിഎസ് വഴിയോ ക്യാഷ് മറ്റു അക്കൗണ്ടുകളിലേക്കോ ട്രാൻസ്ഫർ ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യും. ഇവർ ഉപയോഗിക്കുന്ന സിംകാർഡുകൾ എല്ലാം തമിഴ്‌നാട്ടിലേയും മറ്റു സംസ്ഥാനങ്ങളിലേയും ആളുകളുടെ പേരിലുള്ള താണ്, താനൂർ സ്വദേശി ലോൺ ആവശ്യർത്ഥം ബന്ധപ്പെട്ട നമ്പറിന്റെ ഉടമ തമിഴ്‌നാട്ടിലെ ധർമപുരി എന്ന സ്ഥലത്തുള്ള 21ക്കാരന്റെ പേരിലുള്ള താണ്, അതുപോലെ ഈ പ്രതികൾ ഹരിദാസ് എന്നീ പേരുകളിലാണ് ഈ പെട്ടിരുന്നത്.

ക്യാഷ് പ്രതികൾ പിൻവലിച്ചാൽ ഉടനെ ഈ നമ്പറുകളില്ലക്കു വിളിച്ചാൽ കിട്ടാതാകും, ഇതിനാ നാൽ കേരളത്തിൽ നിന്നു മാത്രം നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിനോസൈബർ സെല്ലിനോ പിടിക്കാതിരിക്കാൻ ഇവർ ഇടയ്ക്കിടെ വ്യാജ സിംകാർഡുകൾ മൊബൈൽ ഫോണുകൾ എന്നിവ മാറ്റുകയും താമസം കേരളം, തമിഴ്‌നാട്, ബംഗ്ലൂർ എന്നിവിടങ്ങളിൽ പലഹോട്ടലുകളും വീടുകളും വാടകക്ക് എടുത്ത് വ്യാജപേരിൽ താമസിക്കും, സ്ഥിരമായി ഒരു സ്വലത്തും തമസിക്കില്ല.

ഏറ്റവും മികച്ച രീതിയിൽ മൊബൈൽ നമ്പറുകൾ പരിശോധിച്ചും മലപ്പുറം സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ആറ് ദിവസം ഉറക്കം ഒഴിഞ്ഞു പല നമ്പറുകളും ആളുകളേയും പരിശോധിച്ചും നിരീക്ഷിച്ചംബാംഗ്ലൂർ തമിഴ്‌നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചം ആണ് ഒടുവിൽ പ്രതികളെ തമിഴ്‌നാട്ടിലെ കള്ളന്മാർക്ക് പേരുകേട്ട ജില്ലയായ വിരുദ്ധനഗറിൽ നിന്നും സഹസികമായി പിടികൂടുന്നത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന തട്ടിപ്പിന് മാറ്റി മാറ്റി ഉപയോഗിക്കുന്ന പതിനാറു മൊബൈൽ ഫോണുകളും, പതിനഞ്ച് ഡെബിറ്റ് കാർഡുകളും നിരവധി പാസ് ബുക്കുകളും, ചെക്ക് ബുക്കുകളും, വ്യാജ സിംകാർഡുകളും രേഖകളും ഇവർ ഉപയോഗിക്കുന്ന ജാഗ്യർ എന്ന ആഡംബര കാറും പൊലീസ് സംഘം പിടിച്ചെടുത്തു.

നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ വേരിഫൈ ചെയ്തും ബാങ്ക് അക്കൗണ്ട് നിരീക്ഷിച്ചം സി സി ടി വി ,ഫുഡ് ടെക് കൾ പരിശോധിച്ചു മാ ണ് പ്രതികളെ തന്ത്രപൂർവ്വം അന്വേഷണ സംഘം വലയിലാക്കിയത്. അന്വേഷണ സംഘത്തിൽ താനൂർ ഡിവൈഎസ്‌പിയെ കൂടെ തെ എസ് ,ഐ, എൻ , ശ്രീജിത്ത്, എസ്, ഐ, രാജു ,സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ , സലേഷ്, സി പി ഒ, ജിനേഷ്, വിനീഷ്, എന്നിവരും, മലപ്പുറം സൈബർ സെല്ലിലെ പൊലീസുകാരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP