അയർലണ്ടിൽ കത്തോലിക്കാ സ്കൂളിൽ പഠിക്കണമെങ്കിൽ മാമോദിസ മുക്കണം; കാട്ടു നീതിയ്ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മലയാളി; ഐറിഷ് മാദ്ധ്യമങ്ങളിൽ രൂപേഷ് പണിക്കർ താരമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
ഡബ്ലിൻ:അയർലണ്ടിലെ വിദ്യാഭ്യാസ പ്രവേശന ചട്ടത്തിലെ കത്തോലിക്കരല്ലാത്ത കുട്ടികൾക്ക് സ്കൂൾ അഡ്മിഷൻ നിഷേധിക്കാമെന്ന മാനേജ്മെന്റുകൾക്കുള്ള അധികാരം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വിനയാകുന്നു. ഈ കിരാത നിയമത്തിനെതിരെ ഡബ്ലിൻ കാബന്റ്റീനിയിലെ രൂപേഷ് പണിക്കർ എന്ന മലയാളി യുവാവ് ഉയർത്തിയ പ്രതിഷേധങ്ങൾ ഐറിഷ് മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ഇതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അയർലണ്ടിലെ കത്തോലിക്കാകാരല്ലാത്ത സമൂഹം.
സ്വന്തം മകൾക്ക് അഡ്മിഷൻ തേടി ചെന്നപ്പോഴാണ് ആദ്യമായി 'കത്തോലിക്കനല്ലാത്തതിന്റെ' വില അയർലണ്ടിൽ രൂപേഷ് അറിഞ്ഞത്. മാമോദിസ മുക്കിയാൽ അഡ്മിഷൻ തരാമെന്ന പരിഹാരം കൂടിയായപ്പോൾ രൂപേഷ് മനസ്സിൽ ഒന്നുറപ്പിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും പൊതു സമൂഹത്തിൽ ചർച്ചയാക്കി വികാരമാക്കാൻ മലയാളിക്ക് കഴിഞ്ഞു. സംഭവം രൂപേഷ് വിശദീകരിക്കുന്നത് ഇങ്ങനെ-'കുറെ ന്യായം പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല..'രൂപേഷ് പറയുന്നു. തൊട്ടടുത്തുള്ള അഞ്ചു സ്കൂളുകളിൽ കൂടി പോയി നോക്കി.'നിങ്ങൾ അപേക്ഷ സമർപ്പിക്കാൻ താമസിച്ചു എന്നതായിരുന്നു ഒരു സ്കൂളിൽ നിന്നുള്ള ആദ്യ പ്രതീകരണം.'ഹിന്ദുവാണല്ലേ ?'എന്ന ചോദ്യത്തിന് ശേഷമാണ് ആ വിശദീകരണം വന്നതെന്നതിനാൽ അപേക്ഷ നിരസിക്കാൻ ഉള്ള യഥാർഥ കാരണം കണ്ടെത്താൻ പാട് പെടേണ്ടി വന്നില്ല!
പിന്നീട് പോരാട്ടത്തിന്റെ വഴിയിലൂടെയായി യാത്ര. ഞെട്ടിക്കുന്ന പലതും വൈദികർ തന്നെ പറയുന്നതും കേൾക്കാനിടവന്നു. ഫോക്സ് റോക്കിലുള്ള മൂന്നാമത്തെ സ്കൂളിൽ വളരെ നേരത്തെ അപേക്ഷ സമർപ്പിച്ചെങ്കിലും ഇടമില്ല എന്ന് അവർ വ്യക്തമാക്കിയിരുന്നു. രൂപേഷ് പറയുന്നു. 'ഞാൻ നിരാശനായി പോയി..മോളെ തൊട്ടടുത്തുള്ള ഐറിഷ് സ്കൂളിൽ ചേർത്താലോ എന്ന് പോലും ആലോചിച്ചു.അതും കത്തോലിക്കാ മാനേജ്മെന്റിന് കീഴിലുള്ളതാണെന്ന് പിന്നീടറിഞ്ഞു.' 'എനിക്ക് ശരിക്കും വിഷമമായി.വിവരങ്ങൾ കാണിച്ച് കാത്തലിക് സ്കൂളുകളുടെ പാട്രനായ ഡബ്ലിൻ ആർച്ച് ബിഷപ്പിന് ഒരു കത്തയച്ച് അഡ്മിഷൻ കിട്ടുമോ എന്ന് നോക്കാനായി പിന്നെ ശ്രമം-രൂപേഷ് വിശദീകരിക്കുന്നു.
കാര്യങ്ങൾ എല്ലാം കാട്ടി ബിഷപ്പിന് കത്ത് വിട്ടു.മൂന്നാം ദിവസം സാന്ത്വനവുമായി ആർച്ച് ബിഷപ്പിന്റെ വിദ്യാഭ്യാസ കാര്യാലയത്തിന്റെ ചുമതലയുള്ളയാൾ ഫോണിൽ വിളിച്ചു.'ഇതിൽ സഭയ്ക്ക് ഒന്നും ചെയ്യാനാവില്ല, ഐറിഷ് സർക്കാർ സഭയ്ക്ക് അനുവദിച്ചു തന്നിട്ടുള്ള അവകാശമാണ്. അതിൽ മാറ്റം വരുത്താൻ ആവില്ല. അദ്ദേഹം വിശദീകരിച്ചു. രൂപേഷും വിട്ടു കൊടുത്തില്ല.'ഞാനും അദ്ദേഹത്തോട് പറഞ്ഞു നോക്കി..ഡബ്ലിൻ പോലൊരു നഗരത്തിൽ നാലിലൊന്ന് പേരും ഇപ്പോൾ കത്തോലിക്കരല്ല. ഞങ്ങൾ എവിടെ പോകണം എന്നാണ് അങ്ങ് പറയുന്നത്? അതിരൂപതയുടെ വക്താവിന്റെ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.'അതിനു എനിക്ക് നിർദ്ദേശിക്കാവുന്ന ഒരു എളുപ്പ വഴിയുണ്ട്..നിങ്ങൾ കുട്ടിയെ മാമോദീസാ മുക്കുക!മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.-ഇതോടെയാണ് പ്രതിഷേധം പരസ്യമാക്കാൻ രൂപേഷ് തീരുമാനിച്ചത്.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാട്ടുനീതിയും പിടി വാശിയുമായി സഭയ്ക്ക് എന്ത് കിട്ടാനാണ്?ഗർഭ ച്ഛിദ്രം,ഭവനമില്ലാത്തവരുടെ പ്രശ്നങ്ങൾ,ദാരിദ്രത്തിനെതിരെയുള്ള നിലപാടുകൾ ധാർമികമായ പ്രശ്നങ്ങൾ തുടങ്ങി എന്തെങ്കിലുംവിഷയങ്ങൾ ഇതേ വ്യഗ്രതയോടെ സഭ ഏറ്റെടുക്കുമെങ്കിൽ മനസിലാക്കാം. പക്ഷേ ഇത് അടുത്തു നില്ക്കുന്ന മനുഷ്യനെ ജാതി നോക്കി അളക്കുന്നത് ഏതു തരം പ്രേഷിതപ്രവർത്തനമാണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.ഒരു നിമിഷം പോലും വൈകാതെ അങ്ങേ തലയ്ക്കൽ നിന്നും ഫോൺ കട്ടായി-രൂപേഷ് അന്ന് മനസ്സിൽ ഒന്നുറപ്പിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ചർച്ചയാക്കുക. ഭാവി തലമുറയെങ്കിലും അനീതിയിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നും. അങ്ങനെ പോരാട്ടം തുടങ്ങി.
അയർലണ്ടിലെ അന്യമതസ്ഥരായ മിക്കവരും അനുഭവിക്കുന്ന ദുരന്തമാണ് രൂപേഷിനും ഉണ്ടായത്. കുട്ടികൾക്ക് തൊട്ടടുത്തുള്ള സ്കൂളുകളിൽ അഡ്മിഷൻ കിട്ടാതെ വലയുന്നവരിൽ ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിംങ്ങളും, പ്രോട്ടസ്റ്റന്റ് സഭാംഗങ്ങളും ഉണ്ട്. പല പ്രാവശ്യം സഭയുടെയും സർക്കാരിന്റെയും ചർച്ചയ്ക്ക് വന്ന കാര്യമാണ്. പക്ഷേ അനന്തര നടപടിയൊന്നും ഉണ്ടായിട്ടില്ല. ഒരേ ബിൽഡിംഗിൽ അടുത്തടുത്ത അപ്പാർറ്റ്മെന്റുകളിൽ താമസിക്കുന്ന മാർക്ക് കുറഞ്ഞ കത്തോലിക്കാ വിദ്യാർത്ഥിക്ക് സ്കൂളിൽ പ്രവേശനം കിട്ടിയിട്ടും അതേ സ്കൂളിൽ അഡ്മിഷൻ തേടിയ സുഹൃത്തായ ഹിന്ദു കുട്ടിക്ക് ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഏതു സാമൂഹ്യ നീതിയാണ് ഐറിഷ് ജനാധിപത്യ സംവിധാനത്തിലും പാലിക്കപ്പെടുന്നത് എന്ന് സംശയിക്കാതെ എന്ത് ചെയ്യണമെന്നാണ് രൂപേഷ് ഉയർത്തിയ ചോദ്യം.
ആർച്ച് ബിഷപ്പിന്റെ വസതിക്ക് മുമ്പിൽ പ്രതിഷേധവുമായി കൂടെ വരാം എന്ന് എന്നോട് പറഞ്ഞവർ കത്തോലിക്കാ സഭയിൽ പെട്ട എന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അതൊന്നും വേണ്ടെന്നു വച്ചെങ്കിലും സോഷ്യൽ മീഡിയയിൽ കൂടി പ്രതിഷേധം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും രൂപേഷ് പറയുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്നത് മൗലീക അവകാശമാണ് എന്നിരിക്കെ പുരാതനമായ നിയമങ്ങളുമായി മാനേജ്മെന്റുകൾ തുടരുന്നത് അടിയന്തരമായി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു രൂപേഷിന്റെ നേതൃത്വത്തിൽ'’Bring in non religious admission policy for schools’എന്ന പേരിൽ അയർലണ്ടിൽ ആദ്യമായി ഒരു ഒപ്പ് ശേഖരണയജ്ഞം ആരംഭിച്ചു. അയർലണ്ടിലെ സോഷ്യൽ മീഡിയായിൽ കൂടി ഒരു ചർച്ച ഇതേ പറ്റി ആരംഭിക്കാനായതിന്റെ സന്തോഷത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ രൂപേഷ്.
2000 ത്തിൽ പാസാക്കിയ ഈക്വൽ സ്റ്റാറ്റസ് ആക്റ്റിലെ 7(3)(c) നിയമം വഴിയാണ് കത്തോലിക്കാ സ്കൂളുകൾക്ക് പ്രത്യേക അവകാശം നൽകി അഡ്മിഷനിൽ അവർക്ക് മുൻഗണന നൽകാൻ അന്നത്തെ ഭരണാധികാരികൾ ശ്രമിച്ചത്.എന്നാൽ ഐറിഷ് ഭരണഘടനാ പ്രകാരം ഉണ്ടാക്കിയ ഒരു നിയമമായിരുന്നില്ല അതെന്ന് രൂപേഷ് പറയുന്നു. 'ഭരണഘടനയുടെ 44.2.3 വകുപ്പനുസരിച്ച് , 'The State shall not impose any disabilities or make any discrimination on the ground of religious profession, belief or status'എന്ന വ്യക്തമായ നിർവചനം ഉള്ളപ്പോൾ എങ്ങനെ അങ്ങനെയൊരു നിയമം നിലനിൽക്കും? രൂപേഷ് ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍