ചേട്ടത്തി ഭരണം
തിരുവനന്തപുരം ജില്ലയിലെ മലയോര പ്രദേശമായ നെടുമങ്ങാട് പനയ്ക്കോട് എന്ന സ്ഥലമാണ് സംഭവത്തിനാധാരമായ ഇടം. മുന്‍മന്ത്രി എം വിജയകുമാർ ഈ നാട്ടുകാരനാണ്. ഉഴമലയ്ക്കൽ വില്ലേജ് ഓഫീസറായിരുന്ന അപ്പുക്കുട്ടൻ സാറിന് മക്കൾ നാല്. രണ്ടു പെണ്ണും രണ്ടാണും. മൂത്തവർ രണ്ടും പെൺമക്കൾ. സുമ പഠിക്കുവാൻ മിടുക്കിയായിരുന്നു. പ്രീഡിഗ്രി പാസ്സായി നിൽക്കുമ്പോഴാണ് കളക്ടറേറ്റിൽ ജോലി ചെയ്യുന്ന രാജന്റെ ആലോചന വന്നത്. വിശദമായി അന്വേഷിച്ചു ഒടുവിൽ അപ്പുക്കുട്ടൻ സാർ നിശ്ചയിച്ചു. നാളെ ഒരു ഡെപ്യൂട്ടി കളക്ടർ എങ്കിലുമാകാവുന്ന ചെറുപ്പക്കാരൻ. ചെമ്പഴന്തിയിലാണ് താമസം. അച്ഛനും അമ്മയും നേരത്തേ മരിച്ചു. ചേട്ടനും ചേട്ടത്തിയോടുമൊപ്പമാണ് താമസം. ചേട്ടന് സ്വന്തമായി റേഷൻകട. മൂന്നു മക്കൾ. റവന്യൂ ഇൻസ്പെക്ടറായിട്ട് ഇപ്പോൾ മൂന്ന് വർഷമായി ഇനിയും പ്രമോഷൻ സാദ്ധ്യതകൾ ഏറെ.
ചെമ്പഴന്തി ഗുരുകുലമായിരുന്നു വിവാഹവേദി. നല്ലൊരു ആൾക്കൂട്ടത്തോടുകൂടിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് പുതുച്ചെറുക്കനും പെണ്ണും കുടി വച്ചത് ജ്യേഷ്ഠനും കുടുംബവും താമസിക്കുന്ന കുടുംബവീട്ടിൽ. സാമാന്യം വലിയൊരു വീടായിരുന്നു അത്.
ആദ്യ ദിനം മുതൽ തന്നെ കല്യാണച്ചെറുക്കന്റെ എല്ലാ കാര്യത്തിലും ചേട്ടത്തി അത്യുൽസാഹപൂർവ്വം ഇടപെടുന്നത് പുതുപ്പെണ്ണിൽ വല്ലാത്ത ഈർഷ്യ വരുത്തി വച്ചു. സുമ എല്ലാം ഉള്ളിലൊതുക്കി. വിരുന്ന് വന്ന് പോകുവാൻ തിടുക്കം കൂട്ടി. അമ്മയോടു ഒരു സൂചന നൽകി. ചേട്ടത്തി തന്നെ തീരെ അവഗണിക്കുന്നു. പുതുതായി ഒരു വീട്ടുവേലക്കാരിയെ കിട്ടിയതുപോലെയുള്ള മനോഭാവവും പെരുമാറ്റവും.
മോളേ അതൊന്നും സാരമാക്കണ്ട. കുറച്ചു ദിവസം കഴിയുമ്പോൾ അവന്റെ സ്വഭാവം താനേ മാറിക്കൊള്ളും. നീ വിഷമിക്കണ്ട. അല്ലെങ്കിൽ നീ മാറ്റിയെടുക്കണം. ഇടയ്ക്ക് അമ്മ നിങ്ങളുടെ വീട്ടിലേയ്ക്ക് വരാം. നീ സമാധാനപ്പെട്. തഞ്ചത്തിൽ നിന്നാൽ മതി. എല്ലാം ശരിയാകും.
വിരുന്ന് കഴിഞ്ഞ് അന്നു തന്നെ മടങ്ങാൻ മരുമകന് വല്ലാത്ത തിടുക്കമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു പോകാമെന്ന് പറയാൻ കരുതിയിരുന്ന അമ്മാവി പിന്നെയൊന്നും പറഞ്ഞില്ല. മകളോട് കൂടെ പോകുവാൻ ആംഗ്യം കാണിച്ചു. സന്തോഷത്തോടെ മകളെയും മരുമകനെയും യാത്രയാക്കി.
മരുമകൻ കൊണ്ടുവന്ന പുതുവസ്ത്രങ്ങൾ നോക്കാൻ അത്താഴം കഴിയുന്നതുവരെ ഗോമതി താൽപര്യം കാണിച്ചില്ല. അപ്പുക്കുട്ടൻ സാർ രണ്ടു തവണ ചോദിച്ചു. നിനക്കെന്തുപറ്റി ഗോമതി ഒരു തെളിച്ചമില്ലായ്മ. ഓ... എന്തോന്ന് തെളിച്ചം. രണ്ടു ദിവസം നമ്മുടെ കൂടെ നിന്നിട്ട് പോകുമെന്ന് കരുതി. അത് അങ്ങോട്ട് പറയാൻ തുടങ്ങും മുമ്പ് അവന് പോണംപോലും. പിന്നെയെന്തിന് താങ്ങണം. അവന്റെ ചേട്ടത്തിയുടെ ഭരണമാണ് വീട്ടിലെന്നാണ് മോള് കൂട്ടത്തിൽ പറഞ്ഞത്.
ഓഹോ... അതാണോ കാര്യം. നീ അതിന് ദേഷ്യപ്പെടുന്നതെന്തിന്. പുതുമോടിയല്ലേ പതുക്കെ പതുക്കെ മാറിക്കൊള്ളും.
ആദ്യത്തെ പൊട്ടിത്തെറിക്ക് കാരണമായത് ഒരാഴ്ചത്തെ ട്രെയിനിംഗിന് തൃശ്ശൂർ പോയി മടങ്ങിയ രാജൻ വീട്ടുകാർക്ക് വാങ്ങിക്കൊണ്ടു വന്ന പുത്തൻ ഡ്രസ്സിൽ അതും ചേട്ടത്തിക്ക് പ്രത്യേകമായി വാങ്ങിക്കൊണ്ടു വന്ന പട്ടുസാരിയിൽ നിന്നുമായിരുന്നു. സുമയ്ക്ക് താരതമ്യേന വിലകുറഞ്ഞ സാരി. ഒന്നുംരണ്ടും പറഞ്ഞ് രാത്രിയിൽ പുതുപ്പെണ്ണും ചെറുക്കനും കലഹിച്ചു. പിറ്റേന്ന് രണ്ടാംശനി സുമ രാവിലെ കാപ്പി കുടിക്കാനിരിക്കുമ്പോൾ രാജനോട് പറഞ്ഞു. നമുക്ക് വീടുവരെയൊന്ന് പോകാം നാളെ ഞായറാഴ്ചയുമാണല്ലോ. തിങ്കളാഴ്ച രാവിലെ മടങ്ങാം.
കേട്ടമാത്രയിൽ രാജൻ ചോദിച്ചു, ചേട്ടത്തിയോട് പറഞ്ഞോ?
ഇല്ല-അതെന്തിനാ?
നമ്മൾ തീരുമാനിച്ചാൽ പോരേ?
പോരാ-
നീ ചേട്ടത്തിയോട് പറഞ്ഞിട്ട് ഒരുങ്ങിയ്ക്കോ. ഒരു സീൻ ഉണ്ടാക്കണ്ടെന്ന് കരുതി സുമ കിണറ്റിൻകരയിൽ വെള്ളം കോരിക്കൊണ്ടിരുന്ന ചേട്ടത്തിയോട് പോയി കാര്യം പറഞ്ഞ് അനുവാദം വാങ്ങി.
നാളെ ഇങ്ങ് പോരണേ- അവരുടെയൊരുപദേശം
ഏതായാലും ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ രണ്ടാളും കൂടി സ്ക്കൂട്ടറിൽ മടക്കയാത്ര.
വീട്ടിൽ സുമയെ ഇറക്കി വിട്ടിട്ട് രാജൻ തത്രപ്പെട്ട് ഓഫീസിൽ പോയി. സുമ തന്റെ കിടപ്പുമുറിയിൽ കടന്നപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. മുഷിഞ്ഞു കിടന്ന രാജേട്ടന്റെ വസ്ത്രങ്ങളെല്ലാം അലക്കിയിട്ടിരിക്കുന്നു. കൂട്ടത്തിൽ ചേട്ടത്തിയുടെ അടിവസ്ത്രങ്ങളും. രാജേട്ടന്റെ വസ്ത്രങ്ങൾ അലക്കിയിടാൻ താൻ ഇവിടുള്ളപ്പോൾ ഇവർക്ക് എന്തിന്റെ സൂക്കേടാണ്. ഉള്ളിൽ ദേഷ്യം ഇരച്ചു കയറി. പുറമേ അത് പ്രകടിപ്പിക്കാതെ വല്ലാതെ വീർപ്പുമുട്ടി സുമ.
വൈകുന്നേരം രാജൻ വീട്ടിൽ മടങ്ങിയെത്തുന്നതുവരെ സുമയ്ക്ക് ഒരു സ്വസ്തതയും ലഭിച്ചില്ല. അത്താഴം കഴിഞ്ഞ് കിടക്കുമ്പോൾ സുമ ചോദിച്ചു-
നിങ്ങളുടെ ചേട്ടത്തിയാണോ ഇപ്പോഴും നിങ്ങളുടെ കാര്യങ്ങൾ നോക്കുന്നത്. അല്ലാ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കുകയാ-
എന്ത്രാ പ്രശ്നം?
നിങ്ങളുടെ വസ്ത്രങ്ങളെല്ലാം അവർ കഴുകിയിട്ടിരിക്കുന്നത് കണ്ടില്ലേ. എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇനി ഞാൻ ചെയ്തുകൊള്ളാം. രാജൻ ഒന്നുമേ മറുപടി പറഞ്ഞില്ല.
ചെറുതും വലുതുമായ കാര്യങ്ങളിൽ തർക്കവും വഴക്കും പിണക്കവും നിത്യസംഭവങ്ങളായി.
ഓ കാര്യമായിപ്പോയി. പണ്ടു മുതലേ രാജന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കീം കണ്ടും ചെയ്തു വരുന്നത്. അവന്റെ ചേട്ടനില്ലാത്ത പരാതി സുമയ്ക്കുണ്ടെങ്കിൽ അവൾ അവനെയുംകൊണ്ട് അവളുടെ വീട്ടിൽ ചെന്ന് പൊറുക്കട്ടെ - പിന്നെയല്ല ഒരു പുതുമ. സുമ പല തവണ വിളിച്ചു നോക്കി. പക്ഷേ, നടന്നില്ല. ഞാൻ ഇവിടെ നിന്ന് എങ്ങോട്ടുമില്ല. നിനക്ക് വേണ്ടെങ്കിൽ നിന്റെ വീട്ടിൽ പോകാം. ആറുമാസം ഗർഭിണിയായ സുമ ഏതായാലും പ്രസവത്തിന് വീട്ടിൽ പോണമല്ലോ. അപ്പോഴത്തേയ്ക്കാക്കി വച്ചു മറ്റെല്ലാം.
പ്രസവത്തിന് വീട്ടിലേയ്ക്ക് പോന്ന സുമ പിന്നെ ഭർത്താവിന്റെ വീട്ടിൽ തിരികെ പോയില്ല. ഒരാൺകുഞ്ഞിന്റെ വരവ് അവളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. തുടർന്ന് പഠിച്ച് ബിഎസ്സി, ബിയെഡ് പാസ്സായി. അച്ഛന്റെ ശ്രമഫലമായി ഹൈസ്ക്കൂളിൽ അദ്ധ്യാപികയുമായി.
വിവാഹത്തിന് വളരെ മുമ്പു മുതൽ തന്നെ തന്റെ ഭർത്താവും ചേട്ടത്തിയും അടുപ്പത്തിലായിരുവെന്ന് സുമയ്ക്ക് അവരുടെ ചില ചലനങ്ങൾകൊണ്ട് തന്നെ ബോധ്യപ്പെട്ടിരുന്നു. അത് ഉപേക്ഷിച്ച് തന്നോടൊപ്പം രാജൻ വരുമെന്ന് അവൾ കരുതി. ഇല്ല വന്നില്ല. പിന്നീട് മരണം വരെ അവർ തമ്മിൽ കണ്ടിട്ടില്ല. സർവ്വീസിൽ ഇരിക്കവെ തന്നെ അമിത മദ്യപാനത്തിന്റെ ഭാഗമായി ക്ഷയരോഗം ബാധിച്ചായിരുന്നു മരണം.
മരണാനന്തരം അവകാശങ്ങളും മറ്റും മകന് ലഭിച്ചു. പതിനെട്ട് വയസ്സ് തികഞ്ഞപാടേ റവന്യൂ വകുപ്പിൽ എൽഡിസിയായി ജോലിയും. എല്ലാത്തിനും മുൻകൈയെടുത്ത് നിൽക്കുവാൻ അപ്പൂപ്പൻ മുൻ വില്ലേജ് ഓഫീസർ മാത്രം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എന്റെ മകളെ ഞാൻ കുരുതി കൊടുത്തുപോയി. അവസാന നാളിലും മകളുടെ വിവാഹത്തിനെക്കുറിച്ച് അപ്പുക്കുട്ടൻ സാർ ഇങ്ങനെ പറയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍