കടം കയറി വാവിട്ട് നിലവിളിക്കുന്ന കെഎസ്ആർടിസിയെ മുക്കി താഴ്ത്തി കെടിഡിഎഫ്സി; ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ച് കോർപറേഷന് വരുത്തി വച്ചത് കോടികളുടെ നഷ്ടം; കോഴിക്കോട്ടെ ടെർമിനലിൽ ബസുകൾ ദിവസവും അധികം ഓടുന്നത് 16 കി.മീ; സ്വന്തം ഭൂമിയിൽ കെഎസ്ആർടിസി വാടകയും കൊടുക്കണം
വിഷ്ണു.ജെ.ജെ.നായർ
കോഴിക്കോട്: കൃത്യമായ ആസൂത്രണമില്ലാതെ നിർമ്മിച്ച കോഴിക്കോട് ടെർമിനൽ മൂലം കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടമെന്ന് പരാതി. ടെർമിനലിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ഗാരേജും വർക്ക് ഷോപ്പും നിർമ്മിച്ചിരിക്കുന്നത്. അതിനെ തുടർന്ന് ബസ് ഒതുക്കാനും വർക്ക് ഷോപ്പിൽ കയറ്റാനും പതിനാറ് കിലോമീറ്റർ യാത്രക്കാരില്ലാതെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം ഇന്ധനഇനത്തിൽ കോടികളാണ് ഇതുവരെ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടായിട്ടുള്ളതെന്ന് മുൻ കെഎസ്ആർടിസി ഇൻസ്പെക്ടർ ദേവദാസ് പുന്നത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ അവസ്ഥ തന്നെ ഇപ്പോഴും തുടരുന്നതിനാൽ നഷ്ടത്തിന്റെ തോത് വർദ്ധിച്ചുകൊണ്ടേയിരിക്കും.
കെഎസ്ആർടിസി, കെടിഡിഎഫ്സി എന്നിവയുടെ ഉടമസ്ഥതയിലാണ് കോഴിക്കോട് ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ചത്. എന്നാൽ നിർമ്മാണത്തിലെ അഴിമതി, കെട്ടിടം വാടകയ്ക്ക് നൽകാനുള്ള തീരുമാനത്തിലെ അപാകതകൾ, ആസൂത്രണപിഴവ് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ തുടങ്ങിയ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യതകളാണ് സൃഷ്ടിക്കുന്നത്.
2007 ലാണ് കേരള സർക്കാർ കെഎസ്ആർടിസിയുടെ കൈവശമിരിക്കുന്ന തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് സ്റ്റേഷനുകളിൽ ബിഒടി മാതൃകയിലുള്ള നിർമ്മിതിക്ക് കെടിഡിഎഫ്സിക്ക് അനുമതി നൽകിയത്. എന്നാൽ സ്ഥലം ഉടമയും ഗുണഭോക്താവുമായ കെഎസ്ആർടിസിയും കെടിഡിഎഫ്സിയും സംസ്ഥാന സർക്കാരുമായി ഈ ബിഒടി നിർമ്മിതിയെ പറ്റി ഒരു ഉഭയകക്ഷി കരാറും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബിഒടി നിർമ്മിതിയിൽ മുൻപരിചയമില്ലാത്ത കെടിഡിഎഫ്സി വരുത്തുന്ന വീഴ്ച്ചകൾക്ക് അവർക്ക് ഉത്തരവാദിത്തം ഇല്ലാത്ത അവസ്ഥ വന്നു.
ഈ പദ്ധതിയിൽ പ്രത്യേകിച്ച് റോളൊന്നുമില്ലാതിരുന്ന കെഎസ്ആർടിസിയുടെ ഏകഉത്തരവാദിത്തം കെട്ടിടത്തിനാവശ്യമായ പ്ലാൻ വരച്ചുനൽകുക എന്നത് മാത്രമായിരുന്നു. എന്നാൽ പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ച ആർക്കിടെക്സ് ആർ.കെ രമേശനിൽ നിന്നും യഥാസമയം പ്ലാൻ വാങ്ങി കെടിഡിഎഫ്സിയെ ഏൽപ്പിക്കാൻ കെഎസ്ആർടിസി തയ്യാറായില്ലെന്ന് ദേവദാസ് പുന്നത്ത് പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കെട്ടിടനിർമ്മാണത്തിന് മുമ്പ് അതാത് തദ്ദേശസ്ഥാപനങ്ങളിൽ പ്ലാൻ സമർപ്പിച്ച് അനുമതി വാങ്ങണമെന്നിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ സമ്പൂർണപ്ലാൻ സമർപ്പിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് കെഎസ്ആർടിസി ടെർമിനൽ പണി ആരംഭിച്ചതെന്നും പരാതിയിൽ പറയുന്നു. അതിനുള്ള ഉത്തരവാദിത്തം കെടിഡിഎഫ്സിക്കായിരുന്നു. നിർമ്മാണഅനുമതി ഇല്ലാതെ തന്നെ കെടിഡിഎഫ്സി മുന്നോട്ടുപോയെങ്കിലും അത് തടയാൻ കോർപ്പറേഷനും തയ്യാറായില്ല. എന്നാൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി 2015 മെയ് 23 ന് കെട്ടിടനമ്പരിനായി അപേക്ഷിച്ചെങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷം 2018 ഏപ്രിൽ ആറിന് മാത്രമാണ് കോർപ്പറേഷൻ നമ്പരിട്ടുനൽകിയത്. ഇതുമൂലം മൂന്ന് വർഷത്തോളം കെട്ടിടത്തിലെ കടമുറികൾ വാടകയ്ക്ക് നൽകാനാകാതെ അടഞ്ഞുകിടക്കുകയായിരുന്നു. ഇതുമൂലം കെഎസ്ആർടിസിക്ക് ഏകദേശം 16 കോടിയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ നഷ്ടത്തിന് ഉത്തരവാദികൾ ജോലിയിൽ വീഴ്ച്ച വരുത്തിയ കെടിഡിഎഫ്സി ആണെന്ന് ദേവദാസ് പരാതിപ്പെടുന്നു. പൂർണമായ പ്ലാനില്ലാതെ കെട്ടിടം നിർമ്മിച്ചത് മൂലം നിർമ്മാണത്തിൽ അപാകത ഉണ്ടായെന്നും അത് പഠിക്കാൻ കെടിഡിഎഫ്സി മദ്രാസ് ഐഐടിയെ നിയോഗിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കെഎസ്ആർടിസിയുടെ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കെഎസ്ആർടിസി ഉപയോഗിക്കുന്ന 1000 സ്ക്വയർ ഫീറ്റിന് വാടക ഈടാക്കാനുള്ള ശ്രമവും കെടിഡിഎഫ്സി നടത്തുന്നതായും പരാതിയിൽ പറയുന്നു.
ഈ കെട്ടിടത്തിന്റെ പേരിൽ കെഎസ്ആർടിസി 140 കോടി രൂപയ്ക്ക് കടപ്പെട്ടിരിക്കുമ്പോൾ സ്ക്വയർ ഫീറ്റിന് 10 രൂപ എന്ന നിസാരതുകയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകാനാണ് കെടിഡിഎഫ്സി ശ്രമിക്കുന്നത്. കെഎസ്ആർടിസി കക്ഷിയല്ലാത്ത ഈ കരാറിലൂടെ വൻ സാമ്പത്തികബാധ്യത കെഎസ്ആർടിസിയുടെ തലയിലായിരിക്കുകയാണ്. നടപ്പാക്കാൻ പോകുന്ന വാടകകരാർ പ്രകാരം അടുത്ത 30 വർഷം കൊണ്ട് കിയോസ്ക് വാടകയടക്കം 260 കോടിയാണ് കെടിഡിഎഫ്സി കണക്കാക്കുന്നത്. അതിൽ പകുതി (130 കോടി) കെഎസ്ആർടിസിക്ക് ലഭിക്കുമെന്ന് കരുതുന്നു. എന്നാൽ കെഎസ്ആർടിസിയുടെ ബാധ്യത തീർക്കാൻ ഇതുമതിയാകില്ല. മാത്രമല്ല 140 കോടി രൂപയുടെ പലിശ 30 വർഷം കൊണ്ട് പതിന്മടങ്ങ് വർദ്ധിക്കും. കെടിഡിഎഫ്സിയുടെ പരിചയക്കുറവും അലംഭാവവും കൊണ്ട് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഭാരം കെഎസ്ആർടിസി ചുമക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ഈ നഷ്ടം കെടിഡിഎഫ്സിയിൽ നിന്നും ഈടാക്കണമെന്നും ദേവദാസ് പരാതിയിൽ ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍