പി.ടി.യുടെ അടിയന്തര പ്രമേയ നോട്ടിസിന് 'കടക്കു പുറത്ത്' എന്ന് 'മുഖ്യമന്ത്രി' പികെ ബഷീറിന്റെ മറുപടി; സമാന്തര സമ്മേളനത്തിൽ നടന്നത് ട്രോളൽ; നിയമസഭാ ഗേറ്റിലെ ഇടപെടലിൽ വിഡിയും കൂട്ടരും ഞെട്ടിച്ചത് പിണറായിയെ; കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ 'ഹൈക്കമാണ്ട്' ഇടപെടലും വെറുതെയായി; ഡോളർ കടത്തിൽ നേട്ടം പ്രതിപക്ഷത്തിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭയിൽ ബഹളം രൂക്ഷമാക്കാതിരിക്കുക. സഭ സത്ംഭിപ്പിച്ചുള്ള മുദ്രാവാക്യം പരമാവധി ഒഴിവാക്കുക-ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മുട്ടിൽ മരം മുറിയിലെ പ്രതിഷേധത്തിലും എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടപെടലിലും നിറഞ്ഞത് ഈ തന്ത്രമാണ്. ഇത് തന്നെ സ്വർണ്ണ കടത്തിലും നടക്കുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇതാണ് എല്ലാ അർത്ഥത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും അപ്രസക്തമാക്കിയത്.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ വിവാദ മൊഴി ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാൻ പോലും സ്പീക്കർ തയാറാകാത്തതിനെതിരെ നിയമസഭാ ഗേറ്റിൽ സമാന്തര നിയമസഭാ സമ്മേളനം ചേർന്നു പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും ഞെട്ടിച്ചു. ഇത്തരം പ്രതിഷേധങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനെതിരെ റൂളിങ് നൽകാൻ സ്പീക്കറും തയ്യാറാകുമെന്ന് റിപ്പോർട്ടുണ്ട്.
സഭയ്ക്കു പുറത്തു പ്രതിപക്ഷം സമാന്തര സമ്മേളനം നടത്തി മുഖ്യമന്ത്രിയെ ഞെട്ടിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും എല്ലാം സഭയ്ക്ക് പുറത്തെ സമാന്തര സമ്മേളനത്തിൽ എത്തി. പറയാനുള്ളതെല്ലാം വ്യക്തതയോടെ അവർ അവതരിപ്പിച്ചു. എല്ലാ ചാനലുകളിൽ ലൈവായി പോവുകയും ചെയ്തു. പ്രതിപക്ഷ ഭാഗം ജനങ്ങളിലേക്ക് എത്തുമ്പോൾ സർക്കാരിന് വിശദീകരണവും ഇല്ലാതെയായി. ഈ പുതിയ പ്രതിഷേധം ഇടതു സർക്കാരിനേടും ഞെട്ടിച്ചു. സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം.
പ്രതിപക്ഷ ഇടപെടലുകൾ പോരെന്നും വിഡി സതീശൻ പരാജയമാണെന്നും കോൺഗ്രസ് ഹൈക്കമാണ്ടിന് ചില ഗ്രൂപ്പ് മാനേജർമാർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതു മാതൃകയിലെ പ്രതിഷേധ രീതിപുറത്തെടുത്ത് ഭരണപക്ഷത്തേയും ഒപ്പം കോൺഗ്രസിലെ ഗ്രൂപ്പ് ശത്രുക്കളേയും വിഡി ഞെട്ടിച്ചത്. സർക്കാരിനെതിരായ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രതിപക്ഷ ധർമ്മമാണ് സഭയിൽ അടിപിടിയും വാക്കേറ്റവും ഇല്ലാതെ വിഡിയും ടീമും ചെയ്തത്.
സഭയുടെ മുഖ്യ കവാടത്തിനു മുന്നിൽ 2014 ൽ ജനുവരി 7ന് ഷാമിയാന കെട്ടി അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ നടത്തിയ പ്രതിഷേധത്തിൽ അന്നത്തെ സ്പീക്കർ ജി കാർത്തികേയന്റെ റൂളിങ് വന്നിരുന്നു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണു സഭാ കവാടത്തിനു മുന്നിൽ ഷാമിയാന കെട്ടിയുള്ള പ്രതിഷേധമെന്നും ഇത് ആശാസ്യമല്ലെന്നും ഭാവിയിൽ ഇത്തരം നടപടികൾ പാടില്ലെന്നും സ്പീക്കർ അന്നു പറഞ്ഞു.
നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് സഭയുടെ മുഖ്യ കവാടവും പരിസരവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്പീക്കറുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഇന്നലത്തെ പ്രതിഷേധത്തിനെതിരെ ഇന്നു സ്പീക്കറുടെ റൂളിങ് ഉണ്ടാകാൻ ഇടയുണ്ട്. സഭയുടെ അന്തസ്സിനെ ഇടിക്കുന്ന പരിപാടിയാണ് ഇതെന്ന വാദമാണ് ഇടതുപക്ഷത്തിനുള്ളത്. ഇതാകും റൂളിങിലും പ്രതിഫലിക്കുക.
മുഖ്യമന്ത്രിക്കു ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വർണക്കടത്തു കേസ് പ്രതികളുടെ മൊഴി പുറത്തു വന്നതിനാൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്നു വി.ഡി.സതീശൻ ആവശ്യപ്പെട്ടു. നിരപരാധിയായ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തവർക്കു കാലം മുഖമടച്ചു കൊടുത്ത അടിയാണു സ്വർണക്കടത്തു കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നു പറയുന്ന സിപിഎം, തട്ടിപ്പു കേസിൽ പ്രതിയായ സ്ത്രീയുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും മറക്കരുത്-ഇതായിരുന്നു വിഡിയുടെ ആവശ്യം.
സമാന്തര സമ്മേളനത്തിൽ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.ഷംസുദ്ദീൻ 'സ്പീക്കറും' പി.കെ.ബഷീർ 'മുഖ്യമന്ത്രി'യുമായപ്പോൾ പി.ടി.തോമസ് സഭയ്ക്കകത്തു നിഷേധിക്കപ്പെട്ട അടിയന്തര പ്രമേയ നോട്ടിസ് പുറത്ത് അവതരിപ്പിച്ചു മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. പുറത്തും പ്രതിപക്ഷ നേതാവായിത്തന്നെ വോക്കൗട്ട് പ്രസംഗം നടത്തിയ വി.ഡി.സതീശൻ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ തെറ്റായിരുന്നെങ്കിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും അദ്ദേഹത്തിനു ഭയമാണെന്നും കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ പ്രതിപക്ഷ അംഗത്തിന് അവസരം നൽകുകയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ മറുപടിക്കു ശേഷം പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും ചെയ്യുന്നതാണു സഭയിലെ പൊതുരീതി. വോക്കൗട്ട് പ്രസംഗത്തിനു പ്രതിപക്ഷ നേതാവിനും അവസരം നൽകും. എന്നാൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ചട്ടപ്രകാരം നോട്ടിസ് തന്നെ തള്ളുകയാണെന്നു സ്പീക്കർ അറിയിച്ചു.
10 മിനിറ്റോളം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു കവാടത്തിലെത്തി അവിടെ കുത്തിയിരുന്നു. തുടർന്നാണു ഗേറ്റിനു പുറത്തേക്കു നീങ്ങി സമാന്തര സമ്മേളനം ചേർന്നത്. അവിടെ പി.ടി.തോമസിന്റെ അടിയന്തര പ്രമേയ നോട്ടിസിന് 'കടക്കു പുറത്ത്' എന്നായിരുന്നു 'മുഖ്യമന്ത്രി' പി.കെ.ബഷീറിന്റെ മറുപടി. പിന്നാലെ 'സ്പീക്കർ' എൻ.ഷംസുദ്ദീൻ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സതീശനു പുറമേ ഘടകകക്ഷി നേതാക്കളും ആർഎംപി അംഗം കെ.കെ.രമയും 'വോക്കൗട്ട്' പ്രസംഗം നടത്തിയതോടെ 'സമാന്തര സഭ' പിരിഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍