കുടുംബശ്രീ പിടിക്കാൻ കടമ്പനാട് പഞ്ചായത്തിൽ സിപിഎം കളി; അഞ്ചാം വാർഡിൽ ചട്ടം ലംഘിച്ച് രൂപീകരിച്ചത് മൂന്നു പുതിയ യൂണിറ്റുകൾ; എഡിഎസും സിഡിഎസും എതിർത്തു: രാജശാസനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്: കലക്ടറെയും കോടതിയെയും സമീപിച്ച് കുടംബശ്രീ അംഗങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കടമ്പനാട് പഞ്ചായത്തിൽ കുടുംബശ്രീ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ സിപിഎമ്മിന്റെ ശ്രമം. ചട്ടം ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ പുതുതായി രൂപീകരിച്ചു. പ്രസിഡന്റും ലോക്കൽ കമ്മറ്റി അംഗവും ചേർന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഇങ്ങനെ യൂണിറ്റ് രൂപീകരിക്കാൻ കഴിയില്ലെന്ന് കുടുംബശ്രീ ചെയർപേഴ്സണും എഡിഎസും സിഡിഎസും അറിയിച്ചപ്പോൾ താൻ പറയുന്നത് അനുസരിച്ചാൽ മതിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ രാജശാസനം.
കോൺഗ്രസിലെ ശിവദാസനാണ് അഞ്ചാം വാർഡിലെ പഞ്ചായത്തംഗം. അഞ്ചു കുടുംബശ്രീ യൂണിറ്റുകളാണ് വാർഡിലുള്ളത്. ഇതിൽ രണ്ടെണ്ണത്തിന് മാത്രമാണ് സിപിഎമ്മിന് മുൻതൂക്കമുള്ളത്. ശേഷിച്ച മൂന്നെണ്ണം പാർട്ടിക്ക് അതീതമാണ്. ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടി സിപിഎം ഏരിയാ കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് നേരിട്ടെത്തി മൂന്നു യൂണിറ്റ് രൂപീകരിച്ചത്. വരാൻ പോകുന്ന എഡിഎസ്, സിഡിഎസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ യൂണിറ്റുകളുടെ രൂപീകരണം. ഇങ്ങനെ രൂപീകരിക്കുന്ന യൂണിറ്റുകൾ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. അതിന് മുന്നോടിയായി വാർഡിൽ മൂന്നു മാസം പ്രവർത്തിക്കണം.
ഇവയുടെ പ്രവർത്തനം മികച്ചതാണെന്ന് തോന്നിയെങ്കിൽ മാത്രമേ എഡിഎസ് ഇതിന്റെ രജിസ്ട്രേഷനായി ശിപാർശ ചെയ്യുകയുള്ളൂ. വാർഡ് തല കുടുംബശ്രീ സമിതി അറിയാതെയാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി മൂന്നു യൂണിറ്റുകൾ രൂപീകരിച്ചിരിക്കുന്നത്. പഞ്ചായത്തിൽ എഡിഎസ് അംഗങ്ങളുടെ യോഗം ചേർന്ന ദിവസം പ്രസിഡന്റ് പുതിയ മൂന്നു യൂണിറ്റുകളും രൂപീകരിച്ചു കൊണ്ടുള്ള പേപ്പറുകൾ കുടുംബശ്രീ ചെയർപേഴ്സൺ അജു ബിജുവിന് കൈമാറി. ഇത് അഞ്ചാം വാർഡ് എഡിഎസുകാരെ കൊണ്ട് ഒപ്പിട്ട് വാങ്ങണമെന്നും നിർദേശിച്ചു.
അങ്ങനെ ചെയ്യാൻ തനിക്ക് അധികാരമില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞപ്പോൾ താൻ പറഞ്ഞത് അങ്ങു ചെയ്താൽ മതിയെന്നായി പ്രസിഡന്റ്. 17 വാർഡിലെയും എഡിഎസ് മീറ്റിങ് നടന്നപ്പോൾ കുടുംബശ്രീ ചെയർപേഴ്സൺ പുതിയ യൂണിറ്റുകളുടെ കാര്യം അവതരിപ്പിച്ചു. തങ്ങൾ അറിയാതെ രൂപീകരിച്ച യൂണിറ്റുകൾ അനുവദിക്കാൻ പറ്റില്ലെന്ന് അഞ്ചാം വാർഡിൽ നിന്ന് വന്നവർ പറഞ്ഞു. രേഖകൾ വിശദമായി പരിശോധിച്ചപ്പോൾ മുന്നു യൂണിറ്റുകളുടെയും വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഒരേ കൈയക്ഷരത്തിലാണെന്ന് കണ്ടെത്തി. പ്രസിഡന്റ് ഈ വിഷയത്തിൽ നാറുമെന്ന് മനസിലാക്കിയ പാർട്ടി ഏരിയാ-ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടു.
പ്രസിഡന്റിന് തട്ടു കേടുണ്ടാകാത്ത വിധം പ്രശ്നം പരിഹരിക്കണമെന്ന് ഇവർ കുടുംബശ്രീ ചെയർപേഴ്സന് നിർദ്ദേശം നൽകി. ഒരാഴ്ച മുൻപ് വീണ്ടും ചേർന്ന എഡിഎസ് യോഗത്തിൽ വിഷയം അവതരിപ്പിച്ചു. അംഗങ്ങൾ എതിർക്കുകയും ചെയ്തു. താൻ പറയുന്നതു പോലെ മിനുട്സ് എഴുതണമെന്ന് പ്രസിഡന്റ് വാശി പിടിച്ചു. യോഗത്തിനുണ്ടായിരുന്ന അസി. സെക്രട്ടറി ശ്രീലത ഇതിന് തയാറായില്ല. നിയമം വിട്ട് തനിക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു.
പാർട്ടി നേതൃത്വത്തിന്റെ നിർദേശമുള്ളതിനാൽ കുടുംശ്രീ ചെയർ പേഴ്സൺ പ്രസിഡന്റിനൊപ്പം നിലയുറപ്പിച്ചു. എഡിഎസുകൾ ഇത് അംഗീകരിച്ചില്ല. അവർ കോടതിയെ സമീപിച്ചിട്ടുണ്ട്.
നന്നായി പ്രവർത്തിച്ചിരുന്ന ജീവൻ കുടുംബശ്രീ യൂണിറ്റിലും പ്രസിഡന്റിന്റെ കൈ കടത്തൽ ഉണ്ടായി. ഒരു ദിവസം പ്രസിഡന്റ് യോഗം വിളിച്ചു ചേർത്ത് യൂണിറ്റിൽ തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പേരുകൾ പ്രഖ്യാപിച്ചു. ശേഷിച്ച ഭാരവാഹികളെ നിങ്ങൾ തെരഞ്ഞെടുത്തോളാൻ പറയുകയും ചെയ്തു. 14 അംഗ കുടുംബശ്രീയിൽ നാലു പേർ മാത്രം പ്രസിഡന്റിന്റെ നടപടിക്കൊപ്പം നിന്നു. 10 പേർ എതിർത്തു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റിനോ പഞ്ചായത്ത് അംഗത്തിനോ അവകാശമില്ലെന്നും എഡിഎസോ സിഡിഎസോ നിർദേശിക്കാതെ ഒരു തെരഞ്ഞെടുപ്പ് തങ്ങൾ അംഗീകരിക്കില്ലെന്നും ഭൂരിപക്ഷ അംഗങ്ങൾ പറഞ്ഞു. തുടർന്ന് ഇവർ സിഡിഎസിന് പരാതി നൽകി. ഇതിനിടെ രണ്ട് അംഗങ്ങളെ ആനുകൂല്യം നൽകില്ലെന്ന് പറഞ്ഞ് വിരട്ടി തന്റെ പക്ഷത്തേക്ക് പ്രസിഡന്റ് ചേർത്തുവെന്ന് പറയുന്നു. ഇതോടെ യൂണിറ്റിലെ ആറു പേർ പ്രസിഡന്റിനൊപ്പവും എട്ടു പേർ മറുപക്ഷത്തുമായി. സിഡിഎസിന് നൽകിയ പരാതിയിൽ ഹിയറിങ് നടത്തിയത് മൂന്നാഴ്ചയ്ക്ക് ശേഷം പ്രസിഡന്റിന്റെ ചേംബറിലാണ്. താൻ പറഞ്ഞത് അംഗീകരിച്ചാൽ മതിയെന്ന് പ്രസിഡന്റ് അംഗങ്ങളോട് തട്ടിക്കയറിയെന്ന് പറയുന്നു. തുടർന്ന് കുടുംബശ്രീ അംഗങ്ങൾ എംഡിസിക്ക് പരാതി നൽകിയിട്ടുണ്ട്.
ഇതേ രീതിയിൽ തന്നെ മറ്റു കുടുംബശ്രീ യൂണിറ്റുകളിലും ഇവർ തെരഞ്ഞെടുപ്പിന് ശ്രമിച്ചു. ഭൂരിപക്ഷം ഉറപ്പിക്കാൻ വേണ്ടി ചില അംഗങ്ങളെ കൈയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും ഇങ്ങോട്ടു പറയണ്ട താൻ പറയുന്നത് കേട്ടാൽ മതിയെന്നാണ് പ്രസിഡന്റിന്റെ രാജശാസനം. നിയമവും ചട്ടവുമൊന്നും തനിക്ക് ബാധകമല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്നാൽ ഇന്ത്യൻ പ്രസിഡന്റിനേക്കാൾ വലിയ പദവിയാണെന്ന് പ്രിയങ്ക പ്രതാപ്് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
22 വയസു മാത്രമുള്ള പ്രിയങ്ക പ്രതാപ് കസേരയിൽ കയറിയതിന് ശേഷം തൊട്ടതെല്ലാം വിവാദമാണ്. പാർട്ടിയുടെ പിൻസീറ്റ് ഡ്രൈവിങ്ങാണ് ഇവരെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നത്. സിപിഎം ഏരിയാ നേതാവിന്റെയും കടമ്പനാട്ടെ ലോക്കൽ നേതാവിന്റെയും വചനങ്ങൾക്ക് അനുസരിച്ച് മാത്രമാണ് പ്രസിഡന്റ് മുന്നോട്ടു പോകുന്നത്. ഇവർ പിന്നിലുണ്ടെന്ന ധൈര്യത്തിൽ യാതൊരു പക്വതയും പാകതയുമില്ലാത്ത രീതിയിലാണ് പ്രിയങ്ക പെരുമാറുന്നത് എന്ന് പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയർന്നിട്ടുണ്ട്.
Stories you may Like
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- കടമ്പനാട് വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ
- കൈയിൽ ബിയർ കുപ്പിയുമായി ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയുടെ ഷോ!
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍