Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡനക്കുരുക്കിൽ പെട്ടത് പതിനെട്ടോളം യുവാക്കൾ; സംഭവം നടക്കുമ്പോൾ ചിലർ രാജ്യത്തിന് പുറത്ത്; ബ്ലാക്‌മെയിലിംഗും മർദ്ദനവും എല്ലാം അടങ്ങിയ ഉദുമ പീഡനക്കേസിൽ വീണ്ടും വഴിത്തിരിവ്; പരാതി നൽകിയ യുവതിയുടെ ഭർത്താവിന്റെ മാതൃ സഹോദരി സുബൈദ ക്രൈംബ്രാഞ്ച് പിടിയിൽ

പീഡനക്കുരുക്കിൽ പെട്ടത് പതിനെട്ടോളം യുവാക്കൾ; സംഭവം നടക്കുമ്പോൾ ചിലർ രാജ്യത്തിന് പുറത്ത്; ബ്ലാക്‌മെയിലിംഗും മർദ്ദനവും എല്ലാം അടങ്ങിയ ഉദുമ പീഡനക്കേസിൽ വീണ്ടും വഴിത്തിരിവ്; പരാതി നൽകിയ യുവതിയുടെ ഭർത്താവിന്റെ മാതൃ സഹോദരി സുബൈദ ക്രൈംബ്രാഞ്ച് പിടിയിൽ

ബുർഹാൻ തളങ്കര

കാസർകോട് / ഉദുമ : ഉദുമ പീഡന കേസിലേക്ക് വഴിവച്ച ബ്ലാക്ക്‌മെയിലിങ് സംഭവത്തിൽ വഴിത്തിരിവ്. ഉദുമയിലെ ഓട്ടോ ഡ്രൈവർ അഷറഫിനെ (33 ) തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കാൻ ഗുഡാലോചന നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ പ്രദേശത്ത് താമസിച്ചു വന്നിരുന്ന സുബൈദ (50 ) നെയാണ് കണ്ണൂർ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പ്രേമരാജിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. പീഡന കേസ് നൽകിയ യുവതിയുടെ ഭർത്താവിന്റെ മാതാവിന്റെ ജേഷ്ഠ സഹോദരിയാണ് സുബൈദ. നേരത്തെ ഇതേ കേസിൽ സ്ത്രീയുടെ മകൻ മൊയ്ദു ബംബ്രാണിയെ അറസ്റ്റ് ചെയ്തിരുന്നു .

2020 സെപ്റ്റംബറിലാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 18 പേർ ബ്ലാക്‌മെയിൽ ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പീഡന ദൃശ്യം രഹസ്യമായി മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യം മറ്റ് സുഹൃത്തുകൾക്ക് അയച്ചു കൊടുത്ത് ബ്ലാക്‌മെയിലിങ് വഴി പീഡനം തുടർന്നതെന്നായിരുന്നു യുവതിയുടെ മൊഴി. ഗൾഫിലായിരുന്ന ഭർത്താവ് വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയതോടെ വീണ്ടും സംഭവപരമ്പരകളായി. ഇരുവരും ബന്ധുക്കളായ ചില യുവാക്കളും അമ്മിക്കല്ല് വാങ്ങാനെന്ന വ്യാജേന സുഹൃത്തായ ഓട്ടോ ഡ്രൈവർ അഷറഫിനെ കൂട്ടികൊണ്ടു പോയി പീഡനകുറ്റം ആരോപിച്ച് കൈ കാലുകൾ തല്ലിയൊടിച്ചിരുന്നു.

യുവതിയെ പീഡിപ്പിച്ചുവെന്ന് സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയി മൃഗീയമായി മർദ്ദിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ ആയതോടെ കേസായി മാറി. ഇതോടെയാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം അഞ്ച് പേർക്കെതിരെ 2020 സെപ്റ്റംബറിൽ ബേക്കൽ പൊലീസ് ആദ്യം കേസെടുത്തിത്.

എന്നാൽ പീഡന കേസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും യുവതിയോടൊപ്പം ഉള്ളവരെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കണ്ണൂർ ഡിഐജിയുടെയും കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ ഡി വൈ എസ് പി പ്രേമരാജിന്റെ നേതൃത്വത്തിൽ കണ്ണൂരിലെ ക്രൈംബ്രാഞ്ചിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കേസന്വേഷണ ചുമതല നൽകി.

കേസിൽ കുറ്റം ആരോപിക്കപ്പെട്ട ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കാസർകോട് ജില്ലാ കോടതി ആദ്യഘട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘത്തിന് യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് കേസ് നൽകാൻ പ്രേരണ നൽകിയ ഭർത്താവിന്റെ മാതൃസഹോദരങ്ങൾ അടക്കമുള്ള മറ്റു മൂന്ന് പേർ കൂടി പീഡന കേസിൽ പ്രതികളായി മാറിയത്. ഇതോടൊപ്പം മറ്റു പല വിവരങ്ങളൂം പുറത്തു വന്നത് ഗുഡാലോചനക്ക് ശക്തമായ തെളിവായി മാറുകയായിരുന്നു. .

ഓട്ടോ ഡ്രൈവർ അഷറഫിന്റെ കൈ കാലുകൾ തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവിനും യുവതിക്കും ഇയാളുടെ കൂട്ടാളിയായ ആറു പേർക്കെതിരെയും ബേക്കൽ പൊലീസ് കേസെടുത്തിരുന്നെങ്കിലും, അക്രമ സംഭവത്തിൽ ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട സുബൈദ അന്ന് എഫ് ഐ ആറി ൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഗുഡാലോചനായിൽ ഇവർക്ക് പങ്കുള്ളതായി വ്യക്തമായി. 120 ബി വകുപ്പ് ചേർത്തണ് നിലവിൽ അറസ്റ്റ് ചെയ്യതിരിക്കുന്നത്. നേരത്തെ ചാരായ കേസുമായി ബന്ധപ്പെട്ടു കേസിലും ഈ സ്ത്രീയും ഉൾപ്പെട്ടിരുന്നു.

അതേസമയം യുവതിയുടെ ഭർത്താവ്, കേസിൽ ആരോപണവിധേയനും സുഹൃത്തുമായ മുഖ്യപ്രതിയുടെ കൈയിൽ നിന്നും ലക്ഷങ്ങൾ കടമായി വാങ്ങിയ വിവരവും പുറത്തുവന്നിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് ചില പ്രതികൾ രാജ്യത്ത് തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതും പാസ്‌പോർട് പരിശോധനയിലൂടെ വ്യക്തമായിരുന്നു.

പതിനെട്ടോളം യുവാക്കളാണ് ഈ കേസിന്റെ പീഡന കുരുക്കിൽ അകപ്പെട്ടിരിക്കുന്നത്. പീഡനവിവരം പുറത്ത് വന്നതോടുകൂടി ഉറപ്പിച്ചു വച്ചിരുന്ന യുവാക്കളുടെയും യുവാക്കളുടെ സഹോദരിമാരുടെയും പല കല്യാണങ്ങൾ മുടങ്ങിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലും ഇവർ വന്നിരുന്നു. സുബൈദയുടെ അറസ്റ്റിന് പിന്നാലെ ഗുഡാലോചനയിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP