'നീ വേണെങ്കിൽ ചത്തോ...നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം': ഓവർ ലോഡിന് പിടിച്ച ടിപ്പർ ഡ്രൈവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ വെഹിക്കിൾ ഇൻസ്പക്ടറുടെ മറുപടി; പത്തനാപുരത്ത് നാടകീയ സംഭവങ്ങൾ; ഉദ്യോഗസ്ഥരെ 'ക്ഷ' വരപ്പിച്ച് ഗണേശ് കുമാറിന്റെ സൂപ്പർ എൻട്രിയും
മറുനാടൻ മലയാളി ബ്യൂറോ
പത്തനാപുരം: കോവിഡ് കാലമാണ്. കെട്ട കാലമാണ്. ലോക് ഡൗണിൽ പാവങ്ങൾ നരകിക്കുന്ന കാലമാണ്. എന്നിരുന്നാലും ചില സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊന്നും ആനക്കാര്യമല്ല. ജനങ്ങളെ ഫൈനടിച്ച് പിഴിയുക എന്നതാണ് അവരുടെ ഏകലക്ഷ്യം. ടാർജറ്റ് തികയ്ക്കണം. പിന്നെ ഭരണപക്ഷ സംഘടനാനുകൂലികളായ ഉദ്യോഗസ്ഥരാണെങ്കിൽ ചിലർക്ക് മുഷ്കും കൂടും. ലോക് ഡൗണിൽ സർക്കാർ ഇളവുകൾ നൽകിയതോടെ, നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പച്ചപിടിച്ചുകൊണ്ടിരിക്കുകയാണ്. പാറയുമായി പോകുന്ന ടിപ്പറുകൾ പിടിക്കുന്നതിലാണ് ഇപ്പോൾ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കമ്പം. അതും ഒന്നും രണ്ടും ടിപ്പറുകൾ ലോണെടുത്ത് വാങ്ങി ഉപജീവനം കഴിക്കുന്ന സാധാരണക്കാരെ. സമ്പന്നരെ തൊടാൻ
പേടിയാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടന്നത്. പാറ ലോഡുമായി വന്ന സുമേഷ് എന്ന ടിപ്പർ ഡ്രൈവർക്കാണ് ദുര്യോഗമുണ്ടായത്. ഓവർ ലോഡെന്ന് പറഞ്ഞ്, എംവിഐ, 25,000 ഫൈൻ അടിച്ചെന്ന് മാത്രമല്ല, ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. ലൈസൻസ് കട്ടുചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ലൈസൻസ് കട്ട്ചെയ്താൽ, താൻ ഭാര്യേ പിള്ളേരേം കൊണ്ടുവന്ന് സാറിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് സുമേഷ് പറഞ്ഞപ്പോൾ, ഭാര്യയെ നീ കൊല്ലേണ്ട കാര്യമില്ല, താൻ നോക്കിക്കോളാമെന്നായിരുന്നു മറുപടി
ഒടുവിൽ പത്തനാപുരം എംഎൽഎ ഗണേശ് കുമാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.' അയാൾക്ക് ആദ്യം 25,000 ഫൈനടിച്ചു. പിന്നെ 35,000 അടിച്ചു. എല്ലാ ദിവസവും അങ്ങളെ ആളുകളെ ഉപദ്രവിക്കണോ...ഒന്നാമതേ...പട്ടിണിയും പരിവട്ടവുമായിട്ട് മനുഷ്യൻ നരകിക്കുകയല്ലേ..നമ്മൾ അങ്ങനെ ഉപദ്രവിച്ചാൽ കൊള്ളാമോ? എന്ന് ഗണേശ് കുമാർ ചോദിക്കുന്നു.
സംഭവം ഇങ്ങനെ:
കഴിഞ്ഞ ദിവസമാണ് പത്തനാപുരം കൂടൽ ഇഞ്ചപ്പാറ സ്വദേശി സുമേഷ് ഓടിക്കുന്ന ടിപ്പർ പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസപക്ടർ വിനോദ് പിടിച്ചത്. ഭാരക്കൂടുതൽ, അതാണ് കാരണം പറഞ്ഞത്. 25,000 രൂപ പിഴ ഈടാക്കിയാലേ വണ്ടി വിട്ടയ്ക്കൂ എന്നായി.
വാഹനം പിടിച്ചാൽ രണ്ടുമൂന്നാഴ്ച എങ്കിലും കഴിയാതെ തിരിച്ചുകിട്ടുകയുള്ളു എന്നതാണ് സുമേഷിനെ പോലുള്ള സിംഗിൾ ലോറി ഓണർമാരുടെ പ്രശ്നം. സുമേഷിനെ, നാല് നാൾ മുമ്പ് കൊല്ലം ആർടിഒ പിടികൂടി 25,000 രൂപ പിഴ ഈടാക്കിയിരുന്നു. ഇതിന് പുറമേയാണ് ഇടിവെട്ടിയവനെ പാമ്പ് കടിക്കും പോലെ പത്തനാപുരം വെഹിക്കിൾ ഇൻസപ്കടറുടെ വരവ്. വയറ്റിപ്പിഴപ്പാണെന്നും വാഹനം വിട്ടുതരണമെന്നും അപേക്ഷിച്ചപ്പോൾ മുതൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
സുമേഷിന്റെ വാക്കുകളിൽ തന്നെ സംഭവം കേൾക്കാം:
' രാവിലെ ഞാൻ ലോഡ് എടുത്തോണ്ട് വരികയായിരുന്നു. മഞ്ചള്ളൂർ ബാറിന് മുന്നിൽ വച്ച് പത്തനാപുരം വെഹിക്കിൾ വിനോദ് കൈകാട്ടി നിർത്തി. ഇറങ്ങി ചെന്നു കഴിഞ്ഞപ്പോൾ വെഹിക്കിൾ വണ്ടി കൊണ്ട് തൂക്കണമെന്ന് പറഞ്ഞു. ഞാനന്നേരം പറഞ്ഞു..സാറേ നാല് ദിവസം മുമ്പ് കൊല്ലം വെഹിക്കിൾ പിടിച്ച് 25,000 രൂപ ഫൈൻ അടിച്ചതാണ്.
അപ്പോൾ വെഹിക്കിൾ വണ്ടി കൊണ്ട് തൂക്കടാ...നിന്റെ ലൈസൻസ് കട്ട് ചെയ്ത് തരാമെന്ന് പറഞ്ഞു. സാറെ കട്ട്ചെയ്യല്ലേ..ഇതുകൊണ്ടാണ് ഞാൻ ഉപജീവനം കഴിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, ഈ പുള്ളിക്കാരൻ ഉടനെ പറഞ്ഞു വണ്ടി എടുക്കടാ..എന്ന്. അന്നേരം ലൈസൻസ് കട്ടുചെയ്യും..ഓവർ ലോഡ് കൊണ്ടാ വരുന്നേ...വണ്ടി ഓടിക്കണ്ടാ...ന്നു പറഞ്ഞു.
ഞാൻ പറഞ്ഞു...ഈ ഓവർ ലോഡിന് വെയ്ബ്രിഡ്ജ് പാറമടയിലും ഇല്ല, ക്രഷറിലും ഇല്ലാ എന്ന്. സാറേ ബോഡി ലെവലിന് കൊണ്ടുവന്നാലേ പാർട്ടിക്കായാലും, ക്രഷറിലായാലും കൊടുക്കാൻ പറ്റത്തുള്ളു എന്ന് പറഞ്ഞു.
അപ്പോൾ നീ എന്നെ ഇതൊന്നും പഠിപ്പിക്കേണ്ട കാര്യമില്ല..നീ വേറെ എന്തെങ്കിലും നോക്കടാ എന്ന് പറഞ്ഞ് എന്നെ ചീത്ത വിളിച്ചു.
ഞാൻ പറഞ്ഞു...എന്നെ ചീത്ത വിളിക്കേണ്ട കാര്യമില്ല..ഞാനാരേം കൊന്നിട്ട് വന്നതല്ലാന്ന്.
വണ്ടിയെടുക്കാൻ പറഞ്ഞു...അപ്പോ ..ഞാൻ പറഞ്ഞു...സാറേ ഉപദ്രവിക്കാതെ വിടു..കൊറോണക്കാലമാണെന്ന് പറഞ്ഞു.
നിന്നെ ലൈസൻസ് ഇന്ന് കട്ട് ചെയ്തിട്ടേ ഞാൻ അടങ്ങത്തുള്ളുവെന്ന് വെഹിക്കിൾ
അപ്പോ, എന്റെ ലൈസൻസ് കട്ട്ചെയ്താൽ, ഞാൻ ഭാര്യേ പിള്ളേരേം കൊണ്ടുവന്ന് സാറിന്റെ വീടിന്റെ മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു.
പുള്ളിക്കാരൻ പറഞ്ഞത്..'എന്റെ' ഭാര്യയെ നീ കൊല്ലേണ്ട കാര്യമില്ല, അദ്ദേഹം നോക്കിക്കോളാമെന്ന് പറഞ്ഞു. ഭാര്യയെ പുള്ളി നോക്കിക്കോളാം..നീ വേണെങ്കിൽ ചത്തോളാൻ.
അന്നേരം അദ്ദേഹം വണ്ടിക്ക് അകത്ത് ചാടി കയറി പുള്ളി സ്വന്തമായി വണ്ടി എടുത്തോണ്ട് പത്തനാപുരം വേ ബ്രിഡ്ജിൽ കൊണ്ടുവന്ന്, തൂക്കുവാരുന്നു,
വണ്ടി എവിടെ കൊണ്ടുപോയെന്ന് എനിക്ക് അറിയത്തില്ലായിരുന്നു. ഞാൻ അതുകഴിഞ്ഞ് വന്ന് നോക്കിയപ്പോൾ ഹൈവേ റോഡ് സൈഡിൽ വണ്ടി ഇങ്ങനെ ഇട്ടേക്കുന്നതാണ്.
സുമേഷ് വന്ന് വണ്ടി നോക്കുമ്പോൾ, വണ്ടിയുടെ ഇടത് വശത്തെ ടയറുകൾ മുഴുവൻ കീറിയിരിക്കുന്ന നിലയിലാണ്. വെഹിക്കിൾ വിനോദ് അശ്രദ്ധമായി വേ ബ്രിഡ്ജിലേക്ക് വണ്ടി കയറ്റിയതോടെ ബ്രിഡ്ജിന്റെ അരികിൽ ഉരഞ്ഞ് കീറുകയായിരുന്നു. പുത്തൻ ടയറുകളാണ് വെഹിക്കിൾ ഇങ്ങനെ നശിപ്പിച്ചത്. സുമേഷ് വന്നു നോക്കുമ്പോൾ വണ്ടിയിൽ താക്കോലില്ല. ചോദിച്ചപ്പോൾ തെറി വിളിച്ചു കൊണ്ട് വെഹിക്കിൾ കടന്നുപോയി.
താനും സഹോദരനും ചേർന്ന് ലോൺ എടുത്താണ് ഭാരത് ബെൻസിന്റെ ടിപ്പർ വാങ്ങിയതെന്ന് സുമേഷ് പറയുന്നു. ഇതാണ് ഉപജീവന മാർഗ്ഗം. മാസം 82,000 രൂപ ഫിനാൻസിൽ അടയ്ക്കണം. കൊറോണ ആയത് കാരണം വണ്ടിക്ക് ഓട്ടമില്ല. വെഹിക്കിൾ ആകട്ടെ ഒന്നും പറയുന്നില്ല. വണ്ടി നിർത്തി ഡ്രൈവറെയും വഴിയിൽ ഇറക്കി വിട്ട് ആണ് വെഹിക്കിൾ പോയത്. ഇനി പത്തനാപുരത്ത് ഞാൻ ഇരിക്കുന്നിടത്തോളം കാലം നീ വണ്ടി ഓടിക്കത്തില്ല എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പോക്ക്. സുമേഷിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നും പരാതിയുണ്ട്. നിനക്ക് ഒരു നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ പറ്റുമോ എന്നായിരുന്നു വെഹിക്കിളിന്റെ ചോദ്യം. ജോലി തടസ്സപ്പെടുത്തിയെന്ന തരത്തിൽ കേസ് എടുക്കുമെന്നും ഭീഷണിപ്പെടുത്തി.
സാറിന്റെ ഡ്യൂട്ടി ആരും തടസ്സപ്പെടുത്തിയില്ലെന്നും സുമേഷിന്റെ പെണ്ണുമ്പിള്ളയെ നോക്കി കൊള്ളാമെന്ന് പറഞ്ഞതും, സുമേഷ് അന്തസ്സില്ലാത്തവനെന്ന് അധിക്ഷപിച്ചതും ഒക്കെ വീഡിയോയിൽ ചിലർ ഡ്രൈവർമാർ ചോദ്യം ചെയ്യുന്നത് കേൾക്കാം. പത്തനാപുരത്ത് ഇരിക്കുന്നിടത്തോളം ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുന്നതിനേക്കാൾ ഡ്രൈവർമാരുടെ കഴുത്തങ്ങ് അറുത്തുകൊല്ലുന്നതാണെന്നും അവർ പറയുന്നു.
അടുത്തിടെ നാല് തവണയാണ് സുമേഷിന് വെഹിക്കിളുമാർ പെറ്റിയടിച്ച ബുദ്ധിമുട്ടിച്ചത്.
എത്ര കുടുംബത്തിന്റെ പ്രാക്കാണ് കിട്ടുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ അനുഭവിച്ചോളാം എന്നാണ് വെഹിക്കിൾ വിനോദിന്റെ മറുപടി. എന്തായാലും ജാതിപ്പേര് വിളിച്ചുവെന്ന് പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ചില വാഹനങ്ങൾ മാത്രമാണ് വെഹിക്കിൾ പിടികൂടുന്നതെന്നും സമ്പന്നരായ ടിപ്പർ ഉടമകൾക്ക് നേരേ കണ്ണടയ്ക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. തന്റെ വീട് പോലും ജപ്്തി ഭീഷണിയിലാണെന്നും വണ്ടിയുമായി നിരത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും സുമേഷിനെ പോലുള്ളവർ പറയുന്നു.
ഗണേശ് കുമാറിന്റെ സൂപ്പർ ഇടപെടൽ
ഒടുവിൽ സുമേഷ് അടക്കമുള്ള ടിപ്പർ ഡ്രൈവർമാർ പത്തനാപുരം എംഎൽഎ ഗണേശ്കുമാറിനെ സമീപിച്ചു. ഗതാഗത മന്ത്രിക്ക് പരാതി എഴുതി നൽകാനും, താൻ തിങ്കളാഴ്ച തന്നെ മന്ത്രിയെ നേരിൽ കണ്ട് പ്രശ്നത്തിൽ ഇടപെടുവില്ലാമെന്നും എംഎൽഎ പറഞ്ഞു. അയൊളൊരു( ജോയിന്റ് ആർടിഒ) ഒരു സംഘടനയുടെ നേതാവാണെന്നും അതിന്റെ അഹങ്കാരമാണെന്നും ഗണേശ് കുമാർ പറയുന്നുണ്ട്. ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന പരാതിയിൽ ഉറച്ചുനിൽക്കാനും. മേലുദ്യോഗസ്ഥർ പറഞ്ഞാൽ, കേൾക്കാത്ത ആളാണ് ഉദ്യോഗസ്ഥനെന്നും പറയുന്നു.
പിന്നീട് ഉദ്യോഗസ്ഥരെ വിളിച്ച് പത്തനാപുരത്ത് നിന്ന് ടിപ്പർ പിടിച്ച് കൊട്ടാരക്കര ഇട്ടേക്കുന്നതെന്ന് ഗണേശ് കുമാർ ചോദിക്കുന്നു. പാറ കൊണ്ടുപോകുന്ന ടിപ്പർ ഓവർലോഡ് പിടിക്കാൻ നിന്നാൽ അതിനേ നേരം കാണുകയുള്ളുവെന്നും ഓർമിപ്പിക്കുന്നു. വണ്ടി എടുത്ത് അതിന്റെ ടയറൊക്കെ പൊട്ടിച്ചതിന്റെ ഫോട്ടോ ഉണ്ടല്ലോ..മന്ത്രിക്ക് പരാതി എഴുതി തരാൻ പറഞ്ഞിരിക്കുകയാണ്.
എന്തിനാണ് കൊട്ടാരക്കര കൊണ്ടിട്ടത്. ഇവിടുന്ന് പിടിച്ച വണ്ടി ഇവിടെ ഇട്ടാൽ പോരേ. എംവിഐ വണ്ടി എടുത്ത് ഓടിക്കുന്നതൊക്കെ ശരിയാണോ? വകുപ്പുണ്ടോ..അങ്ങനെ വ്യവസ്ഥയുണ്ടോ? ഞാൻ മന്ത്രിയായിരുന്ന ആളാണ്.....അന്നില്ലായിരുന്നു....ഇന്നുണ്ടോ...ഏതായാലും വണ്ടി വിട്ടുകൊടുക്കാൻ പറയൂ...എന്തിനാണ് വണ്ടി പിടിച്ചിട്ടിരിക്കുന്നത്. അയാൾക്ക് ആദ്യം 25,000 ഫൈനടിച്ചു. പിന്നെ 35,000 അടിച്ചു. എല്ലാ ദിവസവും അങ്ങളെ ആളുകളെ ഉപദ്രവിക്കണോ...ഒന്നാമതേ...പട്ടിണിയും പരിവട്ടവുമായിട്ട് മനുഷ്യൻ നരകിക്കുകയല്ലേ..നമ്മൾ അങ്ങനെ ഉപദ്രവിച്ചാൽ കൊള്ളാമോ? ഇതൊക്കെ നിയമസഭയിൽ ഉന്നയിച്ചാൽ മുഖ്യമന്ത്രി ശകാരിക്കത്തില്ലേ...മോശമല്ലേ ഇതൊക്കെ? അങ്ങനെയൊക്കെ ചെയ്യാമോ...കൊറോണ കാലത്ത് എങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ..
എംവിക്ക് ഇത്തിരി എടുത്തുചാട്ടമൊക്കെയൊണ്ടു....പാവങ്ങളോടല്ല പരാക്രമം വേണ്ടത്, എന്നും ഗണേശ് കുമാർ ചോദിച്ചുനിർത്തുന്നു. എംഎൽഎയുടെ ഇടപെടലോടെ പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർ നെട്ടോട്ടമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്