കറങ്ങി തിരിഞ്ഞും മാറിക്കയറിയും വിഷമിക്കേണ്ട; വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറക്കാം; ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടൻ എയർ ഇന്ത്യ ഡയറക്ട് സർവീസ്; ഇത് സിയാലിന്റെ മാത്രം വിജയം; യുകെ മലയാളികളുടെ പരാതികൾ കേന്ദ്ര കേരള സർക്കാരുകളുടെ ചവറ്റു കൊട്ടയിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ആറു മാസം സേവനം നടത്തിയ ശേഷം പിൻവാങ്ങിയ ലണ്ടൻ - കൊച്ചി എയർ ഇന്ത്യ ഡയറക്റ്റ് സർവീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ഡിസംബറിൽ നിലച്ച ശേഷം എത്തുമ്പോൾ മേനി നടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്.
കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ നിലത്തിറങ്ങിയപ്പോൾ എയർ ബബിൾ പാക്കേജ് പ്രകാരമാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നു ലണ്ടനിൽ നിന്നും കൊച്ചിയിലേക്കു സർവീസ് ആരംഭിക്കുന്നത്. അനേക കാലമായി ഇത്തരം ഒരു സർവീസ് വേണമെന്നു യുകെ മലയാളി സമൂഹം ആവശ്യപ്പെടുന്നത് ആണെങ്കിലും ബിർമിങ്ഹാം - അമൃത്സർ റൂട്ടിൽ പോലും എയർ ഇന്ത്യ പറന്നു തുടങ്ങിയിട്ടും ആളെ കിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി എക്കാലവും എയർ ഇന്ത്യ കൊച്ചി സർവീസിനോട് മുഖം തിരിക്കുക ആയിരുന്നു.
ഇപ്പോൾ വിമാനം മടങ്ങി വരുമ്പോൾ എല്ലാ ബുധനാഴ്ചയും പുലർച്ചെ മൂന്നരയ്ക്ക് കൊച്ചിയിൽ എത്തുന്ന വിധമാണ് സർവീസ് ക്രമീകരണം. മടക്ക വിമാനം കൊച്ചിയിൽ നിന്നും രാവിലെ ആറുമണിയോടെ പറന്നുയരും. സർവീസ് പുനരാരംഭിക്കുമ്പോഴും പഴയ പോലെ പാർക്കിങ്, ലാൻഡിങ് ഫീസുകൾ സിയാൽ ഒഴിവാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അധിക ചെലവ് ഇല്ലാതെ എയർ ഇന്ത്യക്കു ഈ റൂട്ടിൽ സർവീസ് നടത്താനുമാകും.
കറങ്ങി തിരിഞ്ഞു മാറിക്കയറി എത്തുമ്പോൾ വേണ്ടി വരുന്ന 23 മണിക്കൂറിനു പകരം വെറും പത്തു മണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിൽ എത്തും എന്നതാണ് ഈ സർവീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ വിമാനം വീണ്ടും എത്തുമ്പോൾ ബ്രിട്ടീഷ് എയർവേയ്സ് അടക്കം ഈ റൂട്ടിൽ കണ്ണ് വച്ചിരിക്കുന്ന പല വമ്പൻ കമ്പനികളെയും കയ്യിലെടുക്കുക എന്നതും സിയാൽ ലക്ഷ്യമിടുന്നുണ്ട്. ഇതും സൂചിപ്പിക്കും വിധമുള്ള വാക്കുകളാണ് എയർപോർട്ട് മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ ലണ്ടൻ - കൊച്ചി വിമാനത്തിന്റെ മടങ്ങി വരവ് അറിയിക്കവേ മാധ്യമങ്ങളോട് പങ്കുവച്ചതും.
എന്നാൽ കഴിഞ്ഞ വർഷം ആഗസ്റ്റിൽ അവസാന വെള്ളിയാഴ്ച പുലർച്ചെ 3.28 നു കൊച്ചി എയർപോർട്ടിൽ 130 യാത്രക്കാരുമായി പറന്നിറങ്ങിയ എയർ ഇന്ത്യ ഡ്രീം ലൈനർ ഒരു ചരിത്ര മുഹൂർത്തമാണ് സൃഷ്ടിച്ചത്. ലാഭകരമായി പറക്കാൻ ആളെ കിട്ടില്ലെന്ന് പറഞ്ഞ എയർ ഇന്ത്യ മാനേജമെന്റിനു പിന്നീട് തിരക്ക് മൂലം ആഴ്ചയിൽ മൂന്നു വട്ടം കൊച്ചിയിലേക്ക് പറക്കേണ്ട സാഹചര്യമാണ് പിന്നീട് ഉണ്ടായത്. ഡൽഹിക്കും മുംബൈയ്ക്കും ശേഷം എയർ ഇന്ത്യക്കു ലണ്ടനിൽ നിന്നും ഏറ്റവും കൂടുതൽ യാത്രക്കാരെ ലഭിക്കുന്നതും കൊച്ചിയിലേക്കായി.
ഇതോടെ കൊച്ചി - ഗൾഫ് - ലണ്ടൻ / ബിർമിങ്ങാം / മാഞ്ചസ്റ്റർ / ഗാട്വിക് / എഡിൻബറോ തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന സ്വകര്യ ഗൾഫ് എയർലൈനുകളുടെ ലോബിയിങ്ങും ശക്തമായി. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കു നേരിട്ടുള്ള സർവീസ് വന്നപ്പോൾ ഗൾഫ് - കൊച്ചി റൂട്ടിൽ കുത്തക ആയി പറന്നിരുന്ന സ്വകാര്യ കമ്പനികൾക്ക് കുറഞ്ഞ നിരക്കിൽ പറക്കേണ്ടി വന്നതാണ് എയർ ഇന്ത്യയുടെ ലണ്ടൻ - കൊച്ചി സർവീസിനെതിരെ പാരകൾ അണിയറയിൽ രൂപം കൊള്ളാൻ കാരണമായത്.
ഇതോടൊപ്പം ഡൽഹിയിലും മുംബൈയിലും താമസിച്ചിരുന്ന എയർ ഇന്ത്യ കാബിൻ ക്രൂവിനും കൊച്ചി സർവീസിനോട് മുറുമുറുപ്പായി. സിയാൽ അധികൃതർ മികച്ച ഹോട്ടൽ തന്നെ താമസിക്കാൻ നൽകിയെങ്കിലും വീട്ടിൽ പോകാൻ പറ്റുന്നില്ല എന്നതായിരുന്നു എയർ ഇന്ത്യ ലണ്ടൻ - കൊച്ചി സർവീസിലെ ജീവനക്കാരുടെ പരാതി . ഈ രണ്ടു ഘടകങ്ങളും അണിയറയിൽ സർവീസിനെതിരെ ഉള്ള അണിയറ നാടകമായി പുരോഗമിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പേരിൽ ഇന്ത്യയിലേക്കുള്ള മുഴുവൻ സർവീസുകളും ബ്രിട്ടൻ താൽക്കാലികമായി തടയുന്നത്.
എന്നാൽ ഒരാഴ്ച മാത്രം നിലനിന്ന താൽക്കാലിക നിരോധനം മാറി തിരക്ക് കുറവായ ലണ്ടൻ - ബാംഗ്ലൂർ റൂട്ടിൽ പോലും അധികം താമസം വരുത്താതെ എയർ ഇന്ത്യ പറന്നിട്ടും ലണ്ടൻ - കൊച്ചി വിമാനത്തിന്റെ കാര്യത്തിൽ തികഞ്ഞ നിശബ്ദതയാണ് തുടർന്ന് പോന്നത്. ഇതോടെ ഡൽഹി, മുംബൈ, ബാംഗ്ലൂർ വിമാനാത്താവളങ്ങൾ കയറിയിറങ്ങി കോവിഡ് ടെസ്റ്റുകൾ നടത്തി നാട്ടിലെത്തുക എന്ന ദുർഘട സാഹചര്യമാണ് കഴിഞ്ഞ എട്ടുമാസമായി യുകെ മലയാളികൾ അനുഭവിച്ചു കൊണ്ടിരുന്നത്. എന്നാൽ അന്നുമുതൽ കൊച്ചി റൂട്ടിലേക്കു ഡയറക്റ്റ് ഷെഡ്യൂൾ പുറത്തു വിട്ടിരുന്ന എയർ ഇന്ത്യ യാത്രക്ക് തൊട്ടു മുന്നേ റൂട്ട് ഡൽഹി വഴിയോ മുംബൈ വഴിയോ തിരിച്ചു വിടുകയെന്ന തന്ത്രമാണ് പുലർത്തിയിരുന്നത്.
യുകെ മലയാളികളുടെ പരാതികൾക്ക് പുല്ലുവില
ഇതോടെ തങ്ങൾക്കു പഴയ ലണ്ടൻ - കൊച്ചി സർവീസ് ആവശ്യമാണെന്ന് കാണിച്ചു യുകെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകർ ഓൺലൈൻ ഒപ്പുശേഖരണം നടത്തി കേന്ദ്ര, കേരള സർക്കാരുകളുടെ ശ്രദ്ധയിൽ പ്രശനം എത്തിക്കാൻ ശ്രമിച്ചു. മലയാളി കൂട്ടായ്മയായ യുക്മ ഏറ്റവും അധികം യുകെ മലയാളികളെ പ്രതിനിധീകരിക്കുന്ന സീറോ മലബാർ സഭ, വിവിധ സംഘടനകൾ എന്നിവയൊക്കെ ഒറ്റയ്ക്കും കൂട്ടായും കേന്ദ്ര, കേരള സർക്കാരുകളെ തങ്ങളുടെ പരാതികൾ അറിയിച്ചു കൊണ്ടിരുന്നു. എന്നാൽ പതിവ് പോലെ ഒരക്ഷരം അനുകൂലമായി പ്രതികരിക്കാൻ ഇരു സർക്കാരുകളും തയ്യാറായില്ല.
മാത്രമല്ല കെന്റ് വേരിയന്റ് പടരുന്നു എന്ന ന്യായം പറഞ്ഞു കൂടുതൽ യുകെ മലയാളികൾ കേരളത്തിൽ എത്തേണ്ടതില്ല എന്ന അനൗദ്യോഗിക അഭിപ്രായം കേരള സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും രഹസ്യമായി കേൾക്കുവാനും കഴിഞ്ഞു. ഈ അനുഭവം ലോക് കേരള സഭ അംഗങ്ങളിൽ ചിലർക്ക് പോലും ഉണ്ടായി എന്നതാണ് സത്യം. എത്ര പ്രവാസികൾ വേണമെങ്കിലും വന്നോട്ടെ എന്ന് തുടക്കത്തിൽ നിലപാട് എടുത്തിരുന്ന കേരളം ഒരു ഘട്ടം എത്തിയപ്പോൾ ഇനിയധികം പ്രവാസികൾ വരണ്ട എന്ന നിലപാടിൽ എത്തിയതാണ് ലണ്ടൻ - കൊച്ചി സർവീസിന്റെ മടങ്ങി വരവിനു കാലതാമസം സൃഷ്ടിച്ചത്. ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ എത്തിച്ചപ്പോൾ കേരളം ഔദ്യോഗികമായി ആവശ്യപ്പെടട്ടെ എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇരു കൂട്ടരുടെയും ചക്കിയും ചങ്കരനും കളിയിൽ അനുഭവിച്ചത് മുഴുവൻ യുകെ മലയാളികളും.
യുകെ മലയാളികൾക്കൊപ്പം നിന്നതു സിയാൽ അധികൃതർ
അതേസമയം തങ്ങൾക്കു ലഭിച്ച ഒരു പ്രസ്റ്റീജ് റൂട്ട് കൈമോശം വരുന്നത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ല എന്ന സിയാൽ അധികൃതരുടെ നിശ്ചയ ദാർഢ്യമാണ് ഇപ്പോൾ ലണ്ടൻ - കൊച്ചി സർവീസിനെ വീണ്ടും ജീവൻ വയ്പ്പിക്കാൻ കാരണമായത്. ലാൻഡിങ് ഫീ. യൂസേഴ്സ് ഫീ, ജീവനക്കാരുടെ താമസം തുടങ്ങി ഒരു ഫ്ളൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഏകദേശം രണ്ടു ലക്ഷം രൂപയോളം കയ്യിൽ നിന്നും ചെലവാക്കിയാണ് സിയാൽ അധികൃതർ ഈ വിമാനത്തെ പിടിച്ചു നിർത്തിയിരുന്നത്.
മാത്രമല്ല നിരക്ക് നോക്കാതെ നേരിട്ട് പറന്നു വേഗത്തിൽ വീടെത്താൻ യുകെ മലയാളികളും ശ്രമം തുടങ്ങിയതോടെ ആര് വിചാരിച്ചാലും ഈ വിമാനത്തെ തടയാൻ സാധിക്കില്ലെന്ന സാഹചര്യവുമായി. പക്ഷെ ഈ അനുകൂല ഘടകങ്ങൾ ഒക്കെ കോവിഡിന്റെ പേരിൽ അട്ടിമറിക്കപ്പെട്ടപ്പോളാണ് എയർ ഇന്ത്യ ഡ്രീം ലൈനറിനു കൊച്ചിയുടെ ആകാശം നഷ്ടമായത്.
ഡയറക്റ്റ് ഫ്ളൈറ്റ് ഇല്ലാതായതോടെ 23 മണിക്കൂർ വരെ സമയമെടുത്ത് നാട്ടിൽ എത്തിയിരുന്ന യുകെ മലയാളികൾക്ക് ഇപ്പോൾ ഉച്ചക്ക് പുറപ്പെട്ടു രാത്രിയിൽ വീടെത്താവുന്ന സാഹചര്യമാണ് വീണ്ടും ലഭ്യമാകുന്നത്. യുകെ മലയാളികൾ മാത്രമല്ല ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വരെ മലയാളികൾ ഈ നേരിട്ടുള്ള സർവീസിനെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സർവീസുകളുടെ എണ്ണം ആഴ്ചയിൽ മൂന്നായി ഉയർന്നത്. തമിഴ്നാട്ടിൽ കോയമ്പത്തൂർ ഭാഗത്തേക്ക് എത്തേണ്ടവരും ശ്രീലങ്കയിലേക്ക് പോകേണ്ടവരും വരെ കൊച്ചി വിമാനത്തെ ആശ്രയിച്ചു തുടങ്ങിയതും ഈ റൂട്ടിനെ അതിവേഗം പോപുലരാക്കി മാറ്റാൻ സഹായിക്കുകയും ചെയ്തിരുന്നു.
ഈ മാസം 18 നു വീണ്ടും പറക്കാൻ തുടങ്ങുന്ന ലണ്ടൻ - കൊച്ചി സർവീസുകൾ ഏറെക്കുറെ മുഴുവൻ സീറ്റുകളും ഫുൾ ആയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയ അനുകൂല സാഹചര്യം പരമാവധി മുതലെടുക്കാൻ എയർ ഇന്ത്യ കാണിച്ച ഉത്സാഹം സമീപ കാലത്ത് ഒന്നും വിമാനയാത്രികരുടെ ഓർമ്മയിൽ പോലും ഇല്ലാത്തതാണ്. ഈ സേവനത്തിനു യുകെ മലയാളി സമൂഹം എയർ ഇന്ത്യയോടും സിയാൽ എയർപോർട്ട് അധികൃതരോടും എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
കേന്ദ്രവും കേരളവും ഒരേപോലെ മുഖം തിരിച്ചു
എന്നാൽ നാലു വർഷം മുൻപത്തെ പ്രളയകാലത്തിൽ ഏകദേശം പത്തു കോടി രൂപയും അടുത്ത കാലത്തു കാൽ കോടി രൂപ വാക്സിൻ ചലഞ്ച് എന്ന പേരിലും കേരള സർക്കാരിനെ നേരിട്ടേൽപ്പിച്ച യുകെ മലയാളി സമൂഹം ഒരു പ്രയാസകലത്തു കൂടെ നിൽക്കണം എന്നപേക്ഷിച്ചപ്പോൾ കേരളവും കേന്ദ്രവും ഒരുപോലെ മുഖം തിരിച്ചു കളഞ്ഞതും പ്രവാസികൾ എക്കാലവും ഓർത്തിരിക്കുക തന്നെ ചെയ്യും എന്നും വ്യക്തമാണ്.
ചുരുങ്ങിയ പക്ഷം ലണ്ടൻ കൊച്ചി സർവീസ് ആരംഭിക്കാതിരിക്കാൻ എന്താണ് തടസം എന്നെങ്കിലും സർക്കാരുകൾ വ്യക്തമാക്കിയിരുന്നെങ്കിൽ പിറന്ന നാട് കൂടെയുണ്ടല്ലോ എന്ന ആശ്വാസം എങ്കിലും യുകെ മലയാളി സമൂഹത്തിനു ലഭിക്കുമായിരുന്നു. എന്നാൽ എണ്ണത്തിൽ കുറവായ യുകെ മലയാളികൾ ഇത്രയൊക്കെ പരിഗണനയെ അർഹിക്കുന്നുള്ളൂ എന്ന വിധമാണ് ലണ്ടൻ - കൊച്ചി വിമാനം മടക്കി തരണം എന്ന ആവശ്യത്തോട് നിശബ്ദമായി മുഖം തിരിച്ച കേന്ദ്ര, കേരള സർക്കാരുകൾ പ്രതികരിച്ചത്.
Stories you may Like
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- വൃശ്ചികം ഒന്ന് മുതൽ 'റോബിൻ ബസ്' ഓടിയാലും മോട്ടോർ വാഹന വകുപ്പ് പിന്നാലെ
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- വിയറ്റ് ജെറ്റ് ഹോചിമിൻ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു
- പ്രതികാര സർവ്വീസുമായി 'അനവണ്ടി'യും; വീണ്ടും നിയമയുദ്ധ സാധ്യതകൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്