അത്ലറ്റിക്സിൽ ഇന്ത്യയുടെ പേര് ആദ്യം മുഴങ്ങിയത് 1900 പാരിസ് ഗെയിംസിൽ; നോർമൻ പ്രിച്ചാർഡ് നേടിയത് വെള്ളി; നിമിഷങ്ങളുടെ വ്യത്യാസത്തിൽ മെഡൽ പൊലിഞ്ഞ് മിൽഖാസിങും പി.ടി.ഉഷയും; മെഡൽ കരസ്ഥമാക്കാതെ അഞ്ജു ബോബി ജോർജും; നിർഭാഗ്യങ്ങൾക്ക് ഒടുവിൽ നീരജ് ചോപ്ര രാജ്യത്തിന്റെ യശസ് ഉയർത്തുമ്പോൾ
സ്പോർട്സ് ഡെസ്ക്
ടോക്യോ: ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര കുറിച്ചത് ഇന്ത്യയുടെ ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ രാജ്യത്തിന്റെ ആദ്യ സ്വർണം. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വർണം നേടിയത്. ഒളിംപിക് ചരിത്രത്തിൽ അത്ലറ്റിക്സിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന അപൂർവമായ നേട്ടമാണ് നീരജ് കൈവരിച്ചത്. അത്ലറ്റിക്സിൽ ഇന്ത്യ 1900-ൽ മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോർമൻ പ്രിച്ചാർഡ്. 1900 ജൂലായ് 22 ന് 200 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാർഡ് സ്വന്തമാക്കിയത്.
അന്ന് രണ്ടു വെള്ളി മെഡലുകൾ നേടിയ നോർമൻ പിച്ചാർഡിനു ശേഷം ഇന്നേവരെ ഒരു ഇന്ത്യൻ കായികതാരവും ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇവന്റുകളിൽ പോഡിയത്തിൽ ഇടം പിടിച്ച ചരിത്രം ഉണ്ടായിട്ടില്ല.
പിന്നീട് പല തവണ മെഡൽ നേട്ടം കൈയെത്തും ദൂരത്ത് എത്തിയ ശേഷം ഇന്ത്യൻ താരങ്ങൾക്ക് നഷ്ടമാകുന്ന വേദനയേറിയ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പറക്കും സിഖ് എന്ന് വിശേഷിപ്പിക്കപ്പെട്ടുന്ന മിൽഖാ സിങ്, ഇന്ത്യകണ്ട എക്കാലത്തെയും മികച്ച അത്്ലീറ്റായ മിൽഖാ സിങിന് 1960 റോം ഒളിംപിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് അന്ന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായത്.
മൂന്ന് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മിൽഖാ സിങിന് ഒരേനിമിഷത്തിൽ വലിയനേട്ടവും കൊടിയനഷ്ടവും. മഹത്തായ ഒളിംപിക് വേദിയിൽ ഒരുഇന്ത്യൻ അത്്ലറ്റ് ഏറ്റവും ത്രസിപ്പിച്ച നിമിഷം. ഒരിന്ത്യക്കാരൻ ഒളിംപിക് റെക്കോഡ് ഭേദിച്ച നിമിഷം. പക്ഷേ അതേ മൽസരത്തിൽ മിൽഖാക്കു മുന്നിൽ മറ്റുമൂന്നുപേർ കൂടി ഒളിംപിക് റെക്കോഡ് തകർത്തുവെന്ന് മാത്രം.
പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ സാധ്യത ഏറെയും കൽപിക്കപ്പെട്ടിരുന്നത് ടോക്യോ ഏഷ്യൻ ഗെയിംസിൽ 200, 400 മീറ്ററുകളിൽ സ്വർണമണിഞ്ഞ മിൽഖയ്ക്കായിരുന്നു. ഫ്രാൻസിൽ 45.8 സെക്കൻഡിൽ ഓടിയെത്തി ലോക റെക്കോഡ് സൃഷ്ടിച്ചാണ് മിൽഖ റോമിലെത്തിയത്്. ഒളിമ്പിക് റെക്കോഡ് ഭേദിച്ചെങ്കിലും മിൽഖ നാലാമനായി. 44.9 സെക്കൻഡിലായിരുന്നു ഡേവിസിന്റെയും കൗഫ്മാന്റെയും ഫോട്ടോഫിനിഷ്. ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഡിത്തം എന്നാണ് മിൽഖ തന്നെ ഈ ദുരന്തത്തെ പിൽക്കാലത്ത് വിശേഷിപ്പിച്ചത്. സെക്കൻഡിന്റെ നൂറിലൊരംശത്തിലെ ഒളിംപിക് മെഡൽ നഷ്ടം മിൽഖ മറക്കാനാണ് ഏറെ ആഗ്രഹിച്ചത്.
അതിന് തൊട്ടമുമ്പ് ഫ്രാൻസിലെ ലോകമീറ്റിൽ മിൽഖയുടെ മിന്നുന്ന പ്രകടനം ഏവർക്കും പ്രതീക്ഷ നൽകിയിരുന്നു. ഹീറ്റ്സിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക്. ഗംഭീരൻ തുടക്കം. മിൽഖ പാഞ്ഞു. അല്ല പറന്നു. ഇരുനൂറ്റി അൻപത് മീറ്റർവരെ ഒപ്പമില്ല ആരും. ഊർജം സംഭരിക്കാൻ അൽപമൊന്നു വേഗം കുറച്ചത് ഓർക്കാനാഗ്രഹിക്കാത്ത തെറ്റ്. ആ ക്ഷണനേരത്തിൽ അമേരിക്കയുടെ ഒട്ടിസ് ഡേവിസ്, ജർമനിയുടെ കാൾ കാഫ്മൻ, ദക്ഷിണാഫ്രിക്കയുടെ മാൽക്കം സ്പെൻസ് എന്നിവർ മിൽഖയെ മറികടന്നു കുതിച്ചു. എങ്കിലും വിട്ടില്ല. ഫോട്ടോ ഫിനിഷിൽ മിൽഖ നാലാമത്. അന്ന് മിൽഖ കുറിച്ച് 45.73 സെക്കൻഡ് നാൽപ്പത്തുവർഷം ദേശീയ റെക്കോഡായി തുടർന്നു.
1984ൽ അമേരിക്കയിലെ ലോസ് ആഞ്ജലിസിൽ ഒളിമ്പിക്സ് നടക്കുന്നു. അന്നേവരെ ഒളിമ്പിക്സിൽ ഒരു ഇന്ത്യൻ അതല്റ്റിനും മെഡൽ ലഭിച്ചില്ലെന്നും. ഇത്തവണ മലയാളി അത്ലറ്റ് പി ടി ഉഷക്ക് വലിയ സാധ്യതയുണ്ടെന്നും ഏറെ പ്രചരിച്ചതോടെ വീണ്ടും പ്രതീക്ഷ. ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ 400 മീറ്റർ ഹർഡിൽസിലാണ് ഉഷ മൽസരിക്കുന്നതെന്നും ആയിനത്തിൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച അത്ലറ്റുകളിൽ ഒരാൾ ഉഷ ആണെന്നുമായിരുന്നു വിലയിരുത്തൽ.
അന്നൊരു ഓഗസ്റ്റ് എട്ടാം തീയതിയായിരുന്നു 400 മീറ്റർ ഹർഡിൽസ് ഫൈനൽ നടന്നത്.ഇന്ത്യയിലത് ഒൻപതാം തിയതി പുലർച്ചെ. എന്നാൽ ഒളിമ്പിക്സിൽ സെക്കന്റിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ ഉഷയ്ക്ക് മെഡൽ നഷ്ടമായി. രാജ്യത്തെ കായിക പ്രേമികൾക്ക് ഒന്നാകെ കടുത്ത ഇച്ഛാഭംഗം തോന്നിയ നിമിഷം. ഒരു വർഷം മുമ്പ് കപിലിന്റെ നേതൃത്വത്തിൽ ഇന്ത്യ ക്രിക്കറ്റ് ലോക ചാമ്പ്യന്മാരായത് പോലെ മതിമറന്ന് ആഘോഷിക്കാമെന്ന രാജ്യത്തിന്റെ കാത്തിരിപ്പാണ് അന്ന് പൊലിഞ്ഞത്.
ഹൃദയഭേദകമായിരുന്നു ലോസ് ആഞ്ജലീസിലെ പയ്യോളി എക്സ്പ്രസിന്റെ ആ വേദന. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ 55.42 സെക്കൻഡിലായിരുന്നു ഉഷയുടെ ഫിനിഷ്. ഉഷ മെഡലിണിഞ്ഞുവെന്ന് സകലരും കരുതി. എന്നാൽ, ഫോട്ടോഫിനിഷിന്റെ വിധിയെഴുത് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം തകർത്തു. സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ റുമാനിയയുടെ ക്രിസ്റ്റീനയ്ക്ക് വെങ്കലം. സഹതാരത്തിന്റെ ഫൗൾസ്റ്റാർട്ട് കാരണം സ്റ്റാർട്ട് പിഴച്ചതാണ് തന്റെ താളംതെറ്റിച്ചതെന്ന് ഉഷ തന്നെ പിന്നീട് തുറന്നുപറഞ്ഞു. അന്ന് ഉഷ മാത്രമല്ല, ഒരു രാജ്യം മുഴുവൻ വിതുമ്പിപ്പോയി.
പിന്നീട് വലിയ നേട്ടങ്ങൾ ഉഷ സ്വന്തമാക്കി. ജക്കാർത്തയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ മെഡലുകൾ നേടി അവർ ചരിത്രം സൃഷ്ടിച്ചു. 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 400 മീറ്റർ ഹർഡിൽസ് എല്ലാത്തിലും സ്വർണം ഉഷക്ക് തന്നെ. ഒപ്പം 400 മീറ്റർ റിലേയിൽ ഒന്നാമതെത്തിയ ഇന്ത്യൻ ടീമിൽ അംഗമാവുക വഴി അഞ്ചാമതൊരു സ്വർണവും.
പിന്നീടൊരിക്കൽക്കൂടി ഇന്ത്യ ഒളിമ്പിക് മെഡലിനടുത്തെത്തി. 2004ലെ ഏതൻസ് ശതാബ്ധി ഗെയിംസിലായിരുന്നു. പാരിസ് ലോകചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പ് വെങ്കലം നേടി ചരിത്രം കുറിച്ചാണ് അഞ്ജു ബോബി ജോർജ് ഏതൻസിലെത്തിയത്. വലിയ പ്രതീക്ഷയായിരുന്നു ഇന്ത്യയ്ക്ക്. ഫൈനലിൽ 6.83 മീറ്റർ ചാടി ദേശീയ റെക്കോഡ് തിരുത്തിയെങ്കിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. ഈ ദേശീയ റെക്കോഡ് ഇന്നും അഭേദ്യമായി തുടരുകയാണ്.
പിന്നീട് ഇന്ത്യ മെഡലിനടുത്തെത്തിയത് ടോക്യോയിൽ തന്നെയാണ്. വനിതളുടെ ഡിസ്ക്കസ് ത്രോയിൽ വലിയ പ്രതീക്ഷയാണ് കമൽപ്രീത് കൗർ നൽകിയത്. ഒടുവിൽ 64 മീറ്റർ എറിഞ്ഞ് ആറാം സഥാനത്താണ് കമൽപ്രീത് ഫിനിഷ് ചെയ്തത്. ത്രോയിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ നേട്ടമായിരുന്നു അത്.
ഈ നഷ്ടങ്ങളാണ് ഒരൊ ഏറ് കൊണ്ട് നീരജ് ചോപ്ര പൊന്നുകൊണ്ട് മായ്ച്ചുകളഞ്ഞത്. ഒളിംപിക്സിൽ വ്യക്തിഗന ഇനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം സ്വർണ മെഡലാണിത്. അത്ലറ്റിക്സിലെ ആദ്യ സ്വർണവും. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയാണ് ഒന്നാമൻ.
2016ൽ പോളണ്ടിലെ ബിഡ്ഗോഷിൽ നടന്ന ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലായിരുന്നു നീരജ് ചോപ്ര എന്ന പുതിയ താരോദയം രാജ്യം അടുത്തറിഞ്ഞത്. 20 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ്, പുതിയ ലോക റെക്കോർഡുമായി ബിഡ്ഗോഷിൽ നീരജ് സ്വർണം നേടി.
ലോക റെക്കോർഡ് തിളക്കവുമായി ഡൽഹിയിലെത്തിയ നീരജിന് അന്നത്തെ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ ഊദ്യോഗിക വസതിയിൽ വെച്ച് സ്വീകരണം നൽകിയിരുന്നു. ജാവലിനിൽ തീർത്ത ലോക റെക്കോർഡിന്റെ ഭാവമല്ലായിരുന്നു മുഖത്ത്. കൗമാരക്കാരന്റെ ലജ്ജ വിട്ടു മാറിയിട്ടില്ല. കോച്ച് ഗ്യാരി കാൽവർട്ടിനൊപ്പം അനുസരണയുള്ള ശിഷ്യനായി നീരജ് ചോപ്ര ഒതുങ്ങി നിന്നു.
റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടാനുള്ള സമയ പരിധി കഴിഞ്ഞിരുന്നെങ്കിലും വൈൽഡ് കാർഡ് എൻട്രി ലഭിക്കുമെന്ന പ്രതീക്ഷ നീരജിനുണ്ടായിരുന്നു. അതിന് വേണ്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ശ്രമവും നടത്തിയിരുന്നു. ഒടുവിൽ നിരാശയായിരുന്നു ഫലം.
അന്ന് വൈൽഡ് കാർഡ് എൻട്രി പ്രതീക്ഷിച്ച നീരജ് ചോപ്ര, അഞ്ച് വർഷം കഴിയുമ്പോൾ ടോക്യോയിൽ ഗോൾഡൻ എൻട്രിയുമായി ഒളിമ്പിക്സിൽ ഇന്ത്യൻ അത്ലറ്റിക്സിന്റെ മുഖമായി മാറുകയാണ്.
സ്വർണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി. നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്