ആന്റിബോഡി കോക്ടെയിൽ ചികിൽസ കോവിഡ് മാർഗ്ഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ; ഹൈ റിസ്ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിത്സ സ്വീകരിക്കാം; സർക്കാർ തീരുമാനം ട്രംപ് കോക്ക്ടെയിൽ കേരളത്തിൽ സ്റ്റോക്ക് ഉണ്ടായിട്ടും കൊടുക്കുന്നില്ലെന്ന മറുനാടൻ വാർത്തക്ക് പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് രോഗികളിൽ ഹൈ റിസ്ക് കാറ്റഗറിയിൽ ഉള്ളവർക്ക് ഇനി ആന്റിബോഡി ചികിത്സ ലഭിക്കും. ഇതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. നേരത്തെ മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കം കോവിഡ് ബാധിച്ചപ്പോൾ സ്വീകരിച്ച മരുന്നിന്റെ സ്റ്റോക്ക് കേരളത്തിൽ ഉണ്ടായിരുന്നിട്ടും അത് കോവിഡ് രോഗികൾക്ക് കൊടുക്കുന്നില്ല വാർത്ത മറുനാടൻ മലയാളി റിപ്പോർ്ട്ടു ചെയ്തിരുന്നു. ആന്റി ബോഡി ചികിത്സ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. ഈ പ്രശ്നത്തിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കാണുന്നത്.
ഹൈ റിസ്ക് കാറ്റഗറി രോഗികൾക്കാണ് ഇനി ഈ ചികിത്സ സ്വീകരിക്കാവുന്നത്. പുതിയ ഉത്തരവ് പ്രകാരം ഉത്തരവ് പ്രകാരം കോവിഡ് സ്ഥിരീകരിച്ച ആദ്യ ദിവസങ്ങളിൽ തന്നെ ആന്റിബോഡി ഇൻജക്ഷൻ സ്വീകരിക്കണം. ഓഗസ്റ്റ് 5ന് പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിൽ ആണ് സർക്കാർ ഇതു വ്യക്തമാക്കുന്നത്. ഇന്ത്യയിൽ അത് പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഈ ചികിത്സ രീതി വലിയ ആശ്വാസമാകും.
ആശുപത്രിവാസവും മരണ നിരക്കും കുറക്കാൻ സഹായിക്കുന്ന ചികിത്സ രീതിയാണ് ഇത്. കാസിരിവിമാബ്- ഇംഡെവിമാബ് എന്നീ മരുന്നുകൾ ചേർത്തുള്ള ഇഞ്ചക്ഷനാണ് ഈ ചികിത്സ. രോഗലക്ഷണങ്ങൾ ഉള്ള രോഗികളിലും ലക്ഷണങ്ങൾ കാര്യമായി ഇല്ലാത്തവരിലും ഇത് ഒരു പോലെ ഉപയോഗിക്കാം. ഡെൽറ്റ വകഭേദങ്ങൾക്കെിരെ ആന്റിബോഡി ചികിത്സ ഫലപ്രദമാണ്. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ മരുന്ന് ലഭ്യമാണ്. സ്വകാര്യ ആശുപത്രികളും കോക്ക്ടെയിൽ തെറാപ്പി വ്യാപകമായി ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് ഇത് ഉപയോഗിച്ചതിനു ശേഷം ട്രംപ് കോക്ക്ടെയിൽ എന്നും ഈ മരുന്ന് അറിയപ്പെടുന്നു.
അറുപത് വയസിന് മുകളിൽ പ്രായമുള്ള ഹൈ റിസ്ക് വിഭാഗക്കാർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. അതേസമയം 12 വയസിന് മുകളിലും 40 കിലോക്ക് മുകളിൽ ഭാരമുള്ളവരിലും ഇത് നൽകാവുന്നതാണ്. കേരളത്തിൽ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളിൽ ബഹുഭൂരിപക്ഷവും അറുപത് വയസിന് മുകളിലുള്ള ആളുകളിലാണ് സംഭവിച്ചിരിക്കുന്നത്. അതിൽ തന്നെ പ്രമേഹം, ആസ്തമ, ഹൈപ്പർടെൻഷൻ, ഹൃദയ-വൃക്ക സംബന്ധമായ അസുഖമുള്ളവർ എന്നിവരിൽ ആണ് മരണനിരക്ക് കൂടുതൽ. ഇത്തരം വിഭാഗങ്ങളിൽ കോവിഡ് തിരിച്ചറിഞ്ഞ ഉടനെ ആന്റിബോഡി ചികിത്സ നടത്തുന്നത് ഫലപ്രദമാണ്. ഒബീസിറ്റി അഥവാ അമിതവണ്ണം മറ്റൊരു പ്രധാന വില്ലനാണ്. ഇത്തരക്കാർക്കും ആന്റിബോഡി ചികിത്സ ഗുണം ചെയ്യും.
ഇന്ത്യയിൽ ഇപ്പോൾ കാണപ്പെടുന്ന കോവിഡ് വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്കെതിരെ ആന്റിബോഡി കോക്ക്ടെയിൽ ചികിത്സ ഫലപ്രദമെന്ന് പഠനങ്ങൾ പറയുന്നു. പുതിയ മ്യൂട്ടേഷനായ K417N ലും ഇത് ഗുണം ചെയ്യുമെന്നും നോൺ ക്ലിനിക്കൽ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ നിലവിലെ വേരിയന്റുകൾക്കെതിരെ മോണോക്ലോണൽ കോക്ക്ടെയിൽ തെറാപ്പി വളറെ ഫലപ്രദമാണന്ന് ഇന്ത്യയിലെ ഉപയോഗശേഷമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. സാർസ് കോവ്-2 (SARS COV-2) വൈറസിനെ നിർവീര്യമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ മരുന്നുകളാണ് ഇവ. ഇന്ത്യയിലെ ഉപയോഗത്തിന് CDSCO (Central Drugs Standard Control Organisation) അംഗീകാരം നൽകിയിട്ടുണ്ട്.
നിലവിൽ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതിയോടെ രാജ്യത്ത് നിരവധി രോഗികളിൽ ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിന് രണ്ടായിരത്തി ഇരുന്നൂറോളം വയൽ മരുന്ന് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഈ ചികിത്സാ ഇൻഷുറൻസ് പരിധിയിലും വരും. വിദേശത്തെ കോവിഡ് ചികിത്സയിൽ പ്രസിദ്ധമായ മരുന്നാണ് ഇത്. കോവിഡ് ബാധിതനായപ്പോൾ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് നൽകിയ മരുന്ന്. 60,000 രൂപയാണ് ഇഞ്ചക്ഷന്റെ വില. സാധാരണ കോവിഡ് രോഗികൾക്ക് ഇത് നൽകേണ്ടതില്ല. എന്നാൽ ഗുരുതരമായ ധാരാളം അസുഖമുള്ളവർക്ക് ഈ ചികിൽസയിലൂടെ ജീവൻ രക്ഷിക്കാൻ കഴിയും. ഈ ഇഞ്ചക്ഷൻ എടുത്താൽ അതിവേഗം തന്നെ കോവിഡ് വൈറസ് രോഗിയിൽ നിന്നും മറയും.
കോവിഡ് സഹായം എന്ന നിലയിൽ ജർമ്മനി 20000 വയൽ മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിൽ എന്ന മരുന്ന് ഇന്ത്യക്ക് നൽകി. കേന്ദ്ര സർക്കാർ ഇത് വിവിധ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകി. കേളത്തിന് കിട്ടിയത് 2355 വയൽ മരുന്നാണ്. ഇത് 4710 രോഗികൾക്ക് ചികിത്സക്കായി ഉപയോഗിക്കാം. ഒരു വയലിൽ രണ്ട് രോഗികൾക്കുള്ള മരുന്നാണ് ഉള്ളത്. രണ്ട് വ്യത്യസ്ത മരുന്നുകൾ കുത്തിവെപ്പിന് തൊട്ടുമുമ്പ് മിക്സ് ചെയ്താണ് ഉപോയിഗിക്കുന്നത്.
അതിനാലാണ് കോക്ടെയിൽ മരുന്ന് എന്നു പറയുന്നത്. കോവിഡ് ബാധിച്ച് ആദ്യ ആഴ്ച്ച തന്നെ ഇത് ഉപയോഗിക്കണം. ഇന്ത്യയിൽ ആകമാനം പതിനായിരത്തോളം രോഗികൾക്കാണ് ഇതുവരെ മരുന്ന് നൽകിയത്. കേരളത്തിൽ 800 പേർക്ക് ഇതുവരെ മരുന്ന് നൽകിയിട്ടുണ്ട്. 3800 അധികം രോഗികൾക്ക് ഉപയോഗിക്കാനുള്ള മരുന്ന് കേരളത്തിന്റെ കൈയിലുണ്ട്. എന്നാൽ ഭൂരിഭാഗവും ഇപ്പോഴും ഫ്രീസറിലാണയിരുന്നു. ഈ മരുന്നിന്റെ എക്സപയറി ഡേറ്റ് ഈ സെപ്റ്റംബറിൽ കഴിയും. ഒരു രോഗിക്കുള്ള ഇഞ്ചക്ഷന്റെ സ്വകാര്യ ആശുപത്രിയിലെ വില 60000 രൂപയാണ്. അതായത് ഒരു വയലിന് 120,000 ആണ് വില. നിലവിൽ കേരളത്തിൽ സ്റ്റോക്കുള്ള മരുന്നിന്റെ മൂല്യം 23 കോടി രൂപയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍