ഒരു ലക്ഷത്തിന്റെ ബോണ്ടിൽ 15 മുതൽ 20 ലക്ഷം വരെ ലോൺ: അതിർത്തിക്ക് പുറത്തുള്ളവർക്ക് ഡയറക്ടർ ബോർഡ് അംഗത്വം: കോടികൾ കൊള്ളയടിച്ച പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ഞെട്ടിക്കുന്നത്; എൽഡിഎഫും യുഡിഎഫും ബിജെപിയും ഒരുമിച്ച തട്ടിപ്പ് കഥ
മറുനാടൻ മലയാളി ബ്യൂറോ
അടൂർ: പുറമേ ശത്രുതയാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും തമ്മിൽ. പക്ഷേ, ഈ മൂന്നു കൂട്ടരും ചേർന്ന് കോടികൾ കൊള്ളയടിച്ച ഒരു സഹകരണ പ്രസ്ഥാനമുണ്ട് അടൂർ താലൂക്കിൽ. അതാണ് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക്. ആസ്ഥാന ഓഫീസിന് പുറമേ അടൂർ ഹൈസ്കൂൾ ജങ്ഷനിലും മിത്രപുരത്തും ശാഖകളുള്ള സഹകരണ സ്ഥാപനം.
ഈ ബാങ്കിൽ നിന്ന് മൂന്നു കൂട്ടരും ചേർന്ന് തട്ടിയെടുത്ത കണക്ക് കണ്ടാൽ ആരും ഞെട്ടും. കണക്കിൽപ്പെട്ടത് തന്നെ അഞ്ചു കോടിയോളം വരും. കണക്കിൽപ്പെടാത്തത് അതിനുമപ്പുറം. കോൺഗ്രസ് നേതാവ് പഴകുളം ശിവദാസന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണ സമിതി പിരിച്ചു വിട്ടു. ആദ്യം അഡ്മിനിസ്ട്രേറ്ററും പിന്നീട് സിപിഎമ്മുകാരെ കുത്തിത്തിരുകി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയും നിലവിൽ വന്നു.
ഈ രണ്ടു കൂട്ടരുടെയും കാലത്ത് ക്രമക്കേടിന് വിഘ്നം ഒന്നുമുണ്ടായില്ല. ബിജെപിക്കാരനായ മുകേഷ് ഗോപിനാഥ് എന്ന അറ്റൻഡർ കോടികൾ അടിച്ചു മാറ്റി. സിപിഎമ്മുകാരനായ മറ്റൊരു ജീവനക്കാരൻ കൊണ്ടു പോയത് ഒരു കോടി. അത് സധൈര്യം തുടർന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തിൽ ഭരണ സമിതി അധികാരത്തിൽ വന്നു. രാധാകൃഷ്ണ കുറുപ്പാണ് ഇപ്പോൾ പ്രസിഡന്റ്.
എസ്ബി അക്കൗണ്ട് ഉണ്ടെങ്കിൽ ഓവർ ഡ്രോവൽ
പഴകുളം ശിവദാസൻ പ്രസിഡന്റായിരിക്കുന്ന കാലത്താണ് ഈ തട്ടിപ്പ് തുടങ്ങിയത്. ബാങ്കിൽ ഒരു എസ്ബി അക്കൗണ്ട് ഉണ്ടെങ്കിൽ അവർക്ക് ഓവർ ഡ്രോവൽ അനുവദിക്കും. അതായത് എസ്ബി അക്കൗണ്ടിൽ ഒരു രൂപ പോലുമില്ലെങ്കിലും അയാൾക്ക് 15 മുതൽ 20 ലക്ഷം വരെ ഓവർ ഡ്രോവൽ വഴി നൽകും. സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ പണം നൽകും. അവസാന ദിവസമായ മാർച്ച് 31 ന് ഈ പണം തിരികെ അടയ്ക്കും. വീണ്ടും ഏപ്രിൽ രണ്ടിന് ഇത്രയുമോ ഇതിലധികമോ തുക ഓവർ ഡ്രോവൽ ആയി നൽകും. ഒരു പൈസ ബാങ്കിലേക്ക് പലിശ അടയ്ക്കേണ്ടതില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
കൊണ്ടു പോകുന്നവർ ഈ ലക്ഷങ്ങൾ കൊണ്ട് കോൺട്രാക്ട് പണി ചെയ്തും കൊള്ളപ്പലിശ കൊടുത്തും മൂന്നിരട്ടി സമ്പാദിക്കും. ഈ തരത്തിൽ ഏറ്റവും കൂടുതൽ പണം കൊടുത്തിരുന്നത് സിപിഎമ്മുകാർക്കായിരുന്നു. സ്വന്തം നിലയിൽ പഴകുളം ശിവദാസനും എടുത്തിട്ടുള്ളതായി പറയുന്നു. അതൊക്കെ വലിയ കെട്ടിടങ്ങളായി കണ്ണായ സ്ഥലങ്ങളിൽ ഉണ്ടെന്നാണ് പറയുന്നത്. ഈ സിസ്റ്റത്തിന് ഇപ്പോഴും മാറ്റമില്ല. കൃഷ്ണകുമാർ എന്ന പേരിൽ മൂന്ന് അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ ഓവർ ഡ്രോവൽ നടന്നിട്ടുണ്ട്. തീർത്തും നിയമവിരുദ്ധമാണ് ഇത്തരം ഓവർ ഡ്രോവൽ.
അടൂർ ഹൈസ്കൂൾ ജങ്ഷൻ ബ്രാഞ്ചിൽ 0049 നമ്പർ അക്കൗണ്ട് 2008 ൽ തുടങ്ങിയതാണ്. ഇതിൽ ലക്ഷക്കണക്കിന് രൂപയുടെ ഓവർ ഡ്രോവൽ ഉണ്ട്. സിപിഎം ഭരണ സമിതി സ്വന്തക്കാർക്ക് ഇങ്ങനെ പണം നൽകി വരുന്നു. ചോദിക്കാനും പറയാനും ആരുമില്ല. പരസ്പരം സഹായിച്ചുള്ള കൊള്ളയടിയായതിനാൽ ആർക്കും പരാതിയില്ല.
കാർഷിക വായ്പയിലും തട്ടിപ്പ്
ഈ ബാങ്കിൽ നിന്ന് കാർഷിക വായ്പ നൽകുന്നതിലും വമ്പൻ തട്ടിപ്പ് അരങ്ങേറി. സെന്റിന് രണ്ടായിരം രൂപ വീതമാണ് കാർഷിക വായ്പ നൽകുക. കൃത്യസമയത്ത് തിരിച്ച് അടച്ചാൽ സബ്സിഡിയും ലഭിക്കും. 20 സെന്റ സ്ഥലമുള്ളവർക്ക് കാർഷിക വായ്പ ഇനത്തിൽ 40,000 രൂപയാണ് ലഭിക്കേണ്ടത്. ഇവിടെ അനുവദിച്ചിരിക്കുന്നത് നാലു ലക്ഷമാണ്. ഈ രീതിയിൽ ഇപ്പോഴത്തെ പ്രസിഡന്റ് രാധകൃഷ്ണ കുറുപ്പ് 17 സെന്റ് സ്ഥലത്തിന് 4.30 ലക്ഷം രൂപ വായ്പ എടുത്തു.
അതിന് സബ്സിഡിയും കൈപ്പറ്റിയിട്ടുണ്ട്. 16 സെന്റുള്ള ശങ്കർ എന്ന ലോക്കൽ കമ്മറ്റി അംഗത്തിന് 32,000 രൂപയാണ് കാർഷിക വായ്പയ്ക്ക് അർഹത. ഇയാൾക്ക് 1.30 ലക്ഷം വായ്പ നൽകി. സബ്സിഡിയും ഇയാൾ കൈപ്പറ്റി. ബാങ്കിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പ്യൂൺ ആയ മുകേഷ് ഗോപിനാഥ് സസ്പെൻഷനിലാണ്. ഇയാൾക്ക് മതിയായ ബോണ്ട് ഇല്ലാതെ 2016 ൽ 2.44 ലക്ഷം രൂപ അനുവദിച്ചതിന് മുൻ സെക്രട്ടറി ദിനേശനെ പ്രതിയാക്കി ഇപ്പോഴത്തെ സിപിഎം ഭരണ സമിതി പൊലീസിൽ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടുണ്ട്.
ദിനേശന് പിന്നാലെ വന്ന പങ്കജാക്ഷൻ എന്ന സെക്രട്ടറി 2017 ൽ അഡ്മിനിസ്ട്രേറ്ററുടെയും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെയും ഭരണ കാലത്ത് മുകേഷിന് ബോണ്ടില്ലാതെ ഏഴു ലക്ഷം അനുവദിച്ചിരുന്നു. ഒരു രേഖയുമില്ലാതെ മറ്റൊരാൾക്ക് 10 ലക്ഷവും നൽകി. ഇങ്ങനെ ചെയ്തതിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്റർക്കും സിപിഎം നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിക്കും എതിരേയും കേസ് എടുക്കേണ്ടതാണ്. ഈ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കൺവീനർ രാധാകൃഷ്ണ കുറുപ്പാണ് ഇപ്പോൾ ബാങ്ക് ഭരണ സമിതി പ്രസിഡന്റ്. പക്ഷേ, ലോക്കൽ കമ്മറ്റിയംഗം കൂടിയായ ദിനേശന് എതിരേ മാത്രം പരാതി വന്നത് സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിട്ടാണെന്ന് പറയുന്നു.
അടുത്ത ബാങ്കിലെ അംഗം ഈ ബോർഡിൽ ഡയറക്ടർ ബോർഡ് അംഗം
ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പലരും സഹകരണ ചട്ട പ്രകാരം മത്സരിക്കാൻ അയോഗ്യതയുള്ളവരാണ്. പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്കിൽ അംഗത്വമുള്ള, ആ ബാങ്കിന്റെ പരിധിയിൽ വരുന്നവരാണ് പഴകുളം കിഴക്ക് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ എത്തിയിരിക്കുന്നത്. ഇവരിൽ പലർക്കും ഈ ബാങ്കിൽ കുടിശികയുണ്ട്. കുടിശികയുള്ള സഹകാരിക്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കുന്നതിന് വിലക്കുണ്ട്.
ഈ വിലക്ക് മറി കടന്നാണ് ഇവർ ഇപ്പോൾ ഡയറക്ടർ ബോർഡിൽ എത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡ് പ്രസിഡന്റ് രാധാകൃഷ്ണകുറുപ്പ് പെരിനാട് സർവീസ് സഹകരണ ബാങ്കിൽ 839-ാം നമ്പർ അംഗമാണ്. രത്നമ്മ സുരേഷ് പഴകുളം പടിഞ്ഞാറ് സഹകരണ ബാങ്കിൽ അംഗമാണ്. പഴകുളം കിഴക്ക് ബാങ്കിൽ കുടിശികയുണ്ട്. അതിന് രജിസ്ട്രേഡ് നോട്ടീസും പോയിട്ടുള്ളതാണ്. മത്സരിക്കാൻ അയോഗ്യതയുണ്ട്. ഡയറക്ടർ ബോർഡ് കൃഷ്ണകുമാറും പഴകുളം പടിഞ്ഞാറ് ബാങ്കിൽ അംഗമാണ്. പഴകുളം കിഴക്ക് ബാങ്കിൽ ഓവർ ഡ്രോവലിലൂടെ കുടിശികയുണ്ട്. 0049 ആണ് ഇയാളുടെ അക്കൗണ്ട് നമ്പർ.
അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കാലത്ത് തീരുമാനമില്ലാതെ നിരവധി പേർക്ക് ലോൺ നൽകി. മിത്രപുരം ബാങ്കിൽ രമണൻ എന്നയാൾക്ക് കമ്മറ്റി തീരുമാനമില്ലാതെ വായ്പ നൽകിയിരുന്നു. വീണ്ടും ഇയാളുടെ മകനും വായ്പ അനുവദിച്ചിരുന്നു. ഇതിന് പിടി വീണിട്ടുണ്ട്. 0050 നമ്പർ അക്കൗണ്ട് ഉടമ അജീഷിന് ഓവർ ഡ്രോവൽ അനുവദിച്ചിട്ടുണ്ട്. ഇയാൾ ഈ ബാങ്കിന്റെ പരിധിയിലെ താമസക്കാരനല്ല. ഏറ്റവും കൂടുതൽ തിരിമറി നടന്നിരിക്കുന്നത് അടൂർ എച്ച്എസ് ജങ്ഷനിലെ ശാഖയിലാണ്. ലോക്കൽ കമ്മറ്റി അംഗങ്ങളായ അഞ്ചു പേരാണ് ചട്ടം മറികടന്ന് പ്രവർത്തിച്ചിരിക്കുന്നത്. ഇവരിൽ ദിനേശന് എതിരേ മാത്രമാണ് പരാതി നൽകിയിരിക്കുന്നത്.
ടെസ്റ്റ് നടത്തിയത് അറ്റൻഡർക്ക് നിയമനം പ്യൂൺ തസ്തികയിൽ
അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് പ്യൂണിന്റെ തസ്തികയിലേക്ക് നിയമനം നടത്തിയ ബാങ്ക് കൂടിയാണിത്. പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം നിരവധി താൽകാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അപ്രന്റീസ് എന്ന ഓമനപ്പേരിട്ടാണ് നിയമനങ്ങളിൽ ഏറെയും.
സ്വർണം മറിച്ചു പണയം വച്ചും തട്ടിപ്പ്
ഈ ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ ജില്ലാ സഹകരണ ബാങ്കിൽ കൊണ്ടു പോയി പണയം വച്ച് വൻ തുക എടുത്ത് ബിസിനസ് നടത്തുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമുണ്ട്. വെറും പ്യൂൺ മാത്രമായിരുന്ന മുകേഷ് ഗേപിനാഥന് അടൂർ ശാഖയിൽ കാഷ്യറുടെ ചുമതല നൽകിയിരുന്നു. ഇവിടെ ഇരുന്ന് ഇയാൾ നടത്തിയ തട്ടിപ്പ് കോടികൾ വരും. പക്ഷേ, വെറും 40 ലക്ഷം രൂപയുടെ തട്ടിപ്പിനാണ് പരാതി ഭരണ സമിതി നൽകിയത്.
മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൻ തട്ടിപ്പാണ് മുകേഷ് നടത്തിയത്. എഫ്ഡി ഇട്ടിരിക്കുന്നവരുടെ അക്കൗണ്ടിൽ നിന്ന് വായ്പ എടുത്തും എഫ്ഡി ഇടാൻ കൊടുക്കുന്ന പണം ബാങ്കിൽ അടയ്ക്കാതെ സ്വന്തമായി സർട്ടിഫിക്കറ്റ് നൽകിയുമായിരുന്നു തട്ടിപ്പ്. ഇതിന്റെ വ്യാപ്തി ഒരു കോടിയിൽ അധികം വരും. താൻ തട്ടിയ പണം ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് പങ്കു വച്ചുവെന്ന് മുകേഷ് പറഞ്ഞിരുന്നു.
സെക്രട്ടറി അറിഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും സൂചിപ്പിച്ചിരുന്നു. ഈ കേസിൽ അടുർ ശാഖാ മാനേജർ ഷീല ജയരാജും പ്രതിയാണ്. എന്നാൽ, തട്ടിപ്പിൽ അവർക്ക് പങ്കില്ലെന്ന് മുകേഷ് തന്നെ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്