പിജെ ആർമിയെ തടയാൻ കാരായി? വെല്ലുവിളികൾ നേരിടാൻ അഴിച്ചു പണിയും ആലോചനയിൽ; കണ്ണുരിലേക്കുള്ള കാരായിമാരുടെ വരവ് അണികളെ ആവേശത്തിലാക്കുമെന്ന് വിലയിരുത്തൽ; ജില്ലാ സെക്രട്ടറിയായി കാരായി രാജനെ കൊണ്ടു വന്നേക്കും; എംവി ജയരാജൻ വീണ്ടും തലസ്ഥാനത്തേക്കോ?
അനീഷ് കുമാർ
തലശേരി: ഫസൽ വധക്കേസിൽ കോടതി ജാമ്യ ഇളവ് നൽകിയ കാരായിമാരുടെ വരവ് കണ്ണൂർ സിപിഎമ്മിൽ അഴിച്ചുപണി സൃഷ്ടിക്കും. സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരിക്കെ കൊലപാതക കേസിൽ അറസ്റ്റു ചെയ്യപ്പെട്ട കാരായി രാജനെ പാർട്ടി നേതൃത്വത്തിലേക്കോ സർക്കാരിന്റെ ഏതെങ്കിലും ബോർഡ്, കോർപറേഷൻ പദവിയിലേക്ക് കൊണ്ടുവരാനോ ഉള്ള നീക്കമാണ് നടക്കുന്നത്. കാരായിയെ ജില്ലാ സെക്രട്ടറിയാക്കാൻ പോലും സാധ്യതയുണ്ട്.
വരുന്ന പാർട്ടി സമ്മേളനത്തോടു കൂടി മാത്രമേ സംഘടനാ തലത്തിൽ അഴിച്ചുപണിയുണ്ടാവുകയുള്ളൂ. തിരുവങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരനെ തലശേരി ഏരിയാ നേതൃത്വത്തിലേക്കും കൊണ്ടുവരാനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഏഴര വർഷം നിയമ നടപടി നേരിട്ട നിരപരാധികളായ നേതാക്കൾ എന്ന ഇമേജാണ് സിപിഎമ്മിനുള്ളിൽ ഇരുവർക്കുമുള്ളത്. പിജെ ആർമി ഉൾപ്പെടെയുള്ളവരുടെ എതിർ സ്വരങ്ങൾ അപ്രസക്തമാക്കാൻ കരായിക്ക് കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പ്രതീക്ഷ.
തലശേരി സെയ്ദാർ പള്ളിയിലെ ഫസൽവധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴുവർഷമായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥകളിൽ ഇളവുകൾ ലഭിച്ചതോടെ മൂന്നുമാസത്തിനുള്ളിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെത്തും. ഇവർ വരുന്ന സാഹചര്യത്തിൽ തലശേരി താലുക്കിൽ അക്രമവും രാഷ്ട്രീയ കൊലപാതകങ്ങളും നടന്നാൽ സിപിഎമ്മിന് അതു തലവേദനയാകും.
വീണ്ടും മറ്റൊരു കേസിൽ കുടി ഈ നേതാക്കൾ പങ്കെടുത്തില്ലെങ്കിലും പ്രതിചേർക്കപ്പെട്ടാൽ കോടതി ജാമ്യവ്യവസ്ഥയിലെ ഇളവുകൾ റദ്ദ് ചെയ്തേക്കും. അതുകൊണ്ടുതന്നെ തലശേരി താലൂക്കിൽ ജാഗ്രത പാലിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാരായി രാജനെ കണ്ണുർ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനങ്ങളുടെ ചുക്കാൻ ഏൽപ്പിക്കുന്നതിനാണ് സിപിഎം ഒരുങ്ങുന്നത്. നിലവിൽ രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ വർഗ ബഹുജന സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായി പോയിട്ടുണ്ട്.
വത്സൻ പനോളി കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായും എൻ.ചന്ദ്രൻ കർഷക തൊഴിലാളി യുനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മാറ്റിയിരിക്കുകയാണ്. മറ്റൊരു പ്രമുഖ നേതാവും മുൻ എംഎൽഎയുമായ എം.പ്രകാശൻ കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാക്കളായ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മുൻ മന്ത്രി ഇ.പി.ജയരാജൻ എന്നിവർ കണ്ണുർ പാർട്ടി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അത്ര സജിവമല്ല. പി ജയരാജനോട് ഔദ്യോഗിക നേതൃത്വത്തിന് താൽപ്പര്യവുമില്ല. ജയരാജന് ഉയർത്തുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് കാരായിയെ സുപ്രധാന സ്ഥാനത്ത് എത്തിക്കാനാണ് നീക്കം.
ഭരണതലത്തിൽ ഏറെ തിളങ്ങിയ നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി വീണ്ടും നിയമിക്കണമെന്ന താൽപ്പര്യം സംസ്ഥാന നേതൃത്വത്തിനുണ്ട്. കഴിഞ്ഞ ഇടതുസർക്കാരിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി ജയരാജൻ പ്രവർത്തിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തപ്പോഴാണ് സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നത്.
കോവിഡ് നിയന്ത്രണങ്ങളിലുള്ള സർക്കാരിന്റെ നയങ്ങൾ സിപിഎമ്മിലെ ഒരുവിഭാഗത്തിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ.കെ.ശൈലജ എംഎൽഎ പ്രതിഷേധം നിയമസഭയിൻ പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാൽ എം വിജയരാജൻ തലസ്ഥാനത്തേക്കു പോയാൽ കാരായി രാജൻ ജില്ലാ നേതൃതലത്തിലേക്ക് വരുമെന്നാണ് സൂചന. ഏറെ കോളിളക്കം സൃഷ്ടിച്ച ഫസൽ വധ കേസിൽ ഉന്നത നേതാക്കൾ പ്രതികളാക്കപ്പെട്ടത് രാഷ്ട്രീയപരമായി സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
എൻഡിഎഫ് പ്രവർത്തക നായഫസൽ 2006 ഒക്ടോബർ 22നാണ് തലശേരി സെയ്ദാർ പള്ളിക്കു സമീപം ഫസൽ കൊല്ലപ്പെട്ടത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് 2012 ജൂൺ 12ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അന്നത്തെ സിപിഎം തലശേരി ഏരിയ സെക്രട്ടറിയായ കാരായി രാജനെയും സിപിഎം തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും പ്രതിയാക്കിയത്. 2012 ജൂൺ 22ന് ഇരുവരും കോടതിയിൽ ഹാജരായി. തുടർന്ന് ഒന്നരവർഷം ജയിൽവാസം. 2013 നവംബറിൽ ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ കർശനമായിരുന്നു.
സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ല വിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യം സിബിഐ നിർദ്ദേശപ്രകാരം കോടതി വിലക്കിയത്. ഇതിനിടയിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാരായി രാജൻ പാട്യം ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുകയും 21,602 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റെങ്കിലും ഓരോ തവണയും കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് യോഗത്തിനെത്തിയത്. മുഴുവൻ സമയം ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിലേക്കു ജയിച്ച കാരായി ചന്ദ്രശേഖരൻ നഗരസഭ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടിട്ടും ജില്ലയിൽ തുടരാനാകാത്തതിനാൽ സ്ഥാനമൊഴിയുകയായിരുന്നു. ഇതിനിടയിലാണ് മാഹി ചെമ്പ്രയിലെ ആർഎസ്എസ് പ്രവർത്തകൻ കുപ്പി സുബീഷ് ഫസൽ വധത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. 2016 നവംബർ 20നായിരുന്നു തുറന്നുപറച്ചിൽ. സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റി അംഗം പാതിരിയാട് വാളാങ്കിച്ചാലിലെ കെ മോഹനൻ വധക്കേസിൽ അറസ്റ്റിലായ സുബീഷ് ചോദ്യംചെയ്യലിനിടെയാണ് ഫസൽ വധക്കേസിൽ പങ്കെടുത്തെന്ന് സമ്മതിച്ചത്.
സുബീഷിന്റെ വെളിപ്പെടുത്തലുകളും മറ്റു തെളിവുകളും സഹിതം ഫസലിന്റെ സഹോദരീഭർത്താവ് അബ്ദുൾ സത്താർ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സിബിഐയെ സമീപിക്കുകയും തുടരന്വേഷണം ആവശ്യപ്പെട്ട് 2017 ൽ ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു. തുടരന്വേഷണം നടത്താൻ കഴിഞ്ഞമാസം ഏഴിന് ഹൈക്കോടതി ഉത്തരവിട്ടത് ഫസൽ കേസിൽ സിപിഎമ്മിന്റെ ആദ്യവിജയമായാണ് നേതാക്കൾ വിശേഷിപ്പിച്ചത്. ഇപ്പോൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനുള്ള ഇരു നേതാക്കൾക്കുമുള്ള കോടതി അനുമതിയെനീതിക്ക് വേണ്ടിയുള്ള രണ്ടാം വിജയമായാണ് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ വിശേഷിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍