സിപിഎമ്മിന് വേണ്ടി മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ ചോർത്തിയ ഏനാത്ത് എസ് എച്ച് ഒ സ്ത്രീപീഡന കേസും അട്ടിമറിച്ചു; ലോക്കൽ കമ്മറ്റിയംഗം പ്രതിയായ കേസ് പരാതിക്കാരിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ട് വാങ്ങി റഫർ ചെയ്തു: ഇൻസ്പെക്ടർക്കെതിരേ പുനരന്വേഷണം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സ്വതന്ത്ര മാധ്യമപ്രവർത്തകന്റെയും ഭാര്യയുടെയും ഫോൺ രേഖകൾ ചോർത്തി സിപിഎം ഏരിയാ നേതാവിന് കൈമാറിയ സംഭവത്തിൽ ആരോപണ വിധേയനായ ഏനാത്ത് എസ്എച്ച്ഓ സുജിത്തിനെതിരേ സ്ത്രീ പീഡന കേസ് അട്ടിമറിച്ചതിന് അന്വേഷണം.
സിപിഎം ലോക്കൽ കമ്മറ്റിയംഗം പ്രതിയായ കേസ്, പരിചയത്തിലുള്ള പൊലീസുകാരനെ വിട്ട് പരാതിക്കാരിയിൽ നിന്ന് ഒപ്പിട്ടു വാങ്ങി റഫർ ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ അടൂർ ഡിവൈഎസ്പി ഇൻസ്പെക്ടർക്കെതിരേ അന്വേഷണം തുടങ്ങി. ഈ കേസിൽ പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി തെറ്റായി രേഖപ്പെടുത്തുകയും പ്രതിയെ രക്ഷിക്കാൻ വേണ്ടി അവർ പറഞ്ഞ ചില കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.
കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നുള്ള സിപിഎം ലോക്കൽ കമ്മറ്റിയംഗം അനീഷ് പ്രതിയായ കേസാണ് എഴുതി തള്ളിയത്. പരാതിക്കാരിയുടെ കുട്ടികളുടെ ശരീരത്തിലേക്ക് അനീഷ് വാഹനം കൊണ്ട് കരിങ്കല്ല് ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരിയെഅനീഷ് അസഭ്യം വിളിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ പരാതിക്കാരിയുടെ ഭർത്താവ് അനീഷിനോട് ചോദിക്കാൻ ചെന്നു.
ഭർത്താവിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന പരാതിക്കാരിയെ പ്രതി അപമാനിക്കുകയായിരുന്നു. പരാതിക്കാരിയുടെ ശരീര ഭാഗങ്ങളിൽ കടന്നു പിടിക്കുകയും ചെയ്തു. ഈ വിവരം കാട്ടി യുവതി എസ്പിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി വന്ന പരാതി സിപിഎം ഏരിയാ നേതാവിന്റെ സമ്മർദത്തെ തുടർന്ന് അടൂർ ഡിവൈഎസപി ഓഫീസിൽ പൂഴ്ത്തിയെന്ന് പറയുന്നു. സംസ്ഥാന സർക്കാരിൽ നിന്ന് നീതി കിട്ടില്ലെന്ന വന്ന യുവതി പ്രധാനമന്ത്രിക്കും പരാതി കൊടുത്തു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നടപടി ആവശ്യപ്പെട്ട് പരാതി ഡിജിപി ഓഫീസിൽ എത്തി. പൂഴ്ത്തി വച്ചിരുന്ന പരാതി പൊടി തട്ടിയെടുത്ത ഏനാത്ത് എസ്എച്ച്ഓ ഗത്യന്തരമില്ലാതെ പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു. ഹൈക്കോടതിയിൽ പോലും ജാമ്യം കിട്ടാത്ത വകുപ്പായിട്ടും പ്രതി ഒരു കൂസലുമില്ലാതെ കറങ്ങി നടന്നു. ഏനാത്ത് പൊലീസ് പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി എടുത്തുവെങ്കിലും അനീഷ് ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടെന്ന ഭാഗം മൊഴിയിൽ രേഖപ്പെടുത്തിയില്ല.
ഇതിനിടെ തനിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചുവെന്ന തോന്നലുണ്ടാക്കി പ്രതി നാട്ടിൽ കറങ്ങി നടക്കാൻ തുടങ്ങി. എസ്എച്ച്ഓയും പ്രതിയും സിപിഎമ്മിന്റെ ഏരിയാ നേതാവും ചേർന്ന് ഗൂഢാലോചന നടത്തി കേസ് എഴുതി തള്ളാനുള്ള നീക്കമായി പിന്നീട്. ഇതിന്റെ ഭാഗമായി എഴുതി തള്ളുന്നതിന് സമ്മതമാണെന്ന് അറിയിച്ചു കൊണ്ടുള്ള രേഖകൾ പരിചയത്തിലുള്ള പൊലീസുകാരനെ കൊണ്ട് പരാതിക്കാരിയുടെ വീട്ടിലെത്തിച്ചു.
കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോവാണെന്നും പരാതിക്കാരിയുടെ ഒപ്പുവേണമെന്നും പൊലീസുകാരനായ ബിജു ആവശ്യപ്പെട്ടു. പരിചയക്കാരനായതിനാൽ ഇവർ വിശ്വസിച്ച് ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. പിന്നീട് വക്കീലുമായി ബന്ധപ്പെട്ടപ്പോഴാണ് അത് കേസ് എഴുതി തള്ളുന്നതിനുള്ള പേപ്പർ ആണെന്ന് മനസിലായത്. സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അതിനുള്ള പേപ്പറാണെന്ന് സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. ബിജു എന്ന പൊലീസുകാരനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ തന്റെ കൈയിൽ കിരൺ എന്ന പൊലീസുകാരൻ തന്നു വിട്ടതാണെന്നും അത് കേസ് റഫർ ചെയ്യാനുള്ള പേപ്പറാണെന്നും പറഞ്ഞു.
പൊലീസുകാരുടെ വിശ്വാസ വഞ്ചനയ്ക്കും ഗൂഢാലോചനയ്ക്കുമെതിരേ യുവതി വീണ്ടും എസ്പിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എസ്്എച്ച്ഓയ്ക്കെതിരേ അന്വേഷണം തുടങ്ങി. കേസ് പുനരന്വേഷിക്കാനും സാധ്യതയുണ്ട്. ഏനാത്ത് എസ്എച്ച്ഓ സുജിത്തിനെ ഇവിടെ കൊണ്ടു വന്നത് സിപിഎം ഏരിയാ നേതാവാണ്.
നേതാവ് പറയുന്ന കാര്യങ്ങൾ മാത്രമാണ് എസ്എച്ച്ഒ ചെയ്യുന്നതെന്ന് പാർട്ടിക്കുള്ളിൽ തന്നെ പരാതി ഉയർന്നു. പ്രായം ചെന്നവരും സ്ത്രീകളും പരാതിയുമായി ചെല്ലുമ്പോൾ കളിയാക്കി വിടുന്നത് എസ്എച്ച്ഓയുടെ പതിവാണത്രേ.
Stories you may Like
- മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം
- ഭാര്യ ദിവസവും വീട്ടിൽ വരുന്നില്ല: യുവാവിന്റെ പരാതി
- ടിഗ് നിധി തട്ടിപ്പിൽ ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ടി സിദ്ധീഖ്
- ഒടുവിൽ ദമ്പതികളുടെ ആശുപത്രി നാടകം പൊളിച്ച് പ്രതിയെ പിടികൂടി പൊലീസ്
- കോട്ടയത്ത് പിതാവ് പെൺമക്കളെ വക വരുത്താൻ തുനിഞ്ഞതിനു പിന്നിൽ!
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍