കാൽപന്തുകളിയിൽ നാരായണനും അബ്ദുൾറഹ്മാനും 1956ൽ തൊട്ടരികെ നഷ്ടമായി; സെക്കന്റിന്റെ നൂറിലൊരംശം 84ൽ ഉഷയേയും നിരശയാക്കി; ഹോക്കിയിൽ വലകാത്ത് മാനുവൽ ഫെഡറിക്സ് എത്തിച്ച വെങ്കലം; 49 വർഷത്തിന് ശേഷം വീണ്ടും ആ മെഡൽ മലയാളിക്ക്; ശ്രീജേഷ് ഒളിമ്പിക്സ് മെഡൽ നേടുന്ന രണ്ടാം മലയാളി; ഇന്ത്യൻ ഹോക്കിയുടെ വൻ മതിലായി 'ശ്രീ' തിളക്കം
മറുനാടൻ മലയാളി ബ്യൂറോ
ടോക്യോ: ഒളിമ്പിക്സ് മെഡൽ വീണ്ടും ഒരു മലയാളിക്ക് സ്വന്തം. ഹോക്കിയിൽ ഇന്ത്യൻ ഗോളവല കാത്ത ശ്രീജേഷ് ഇന്ത്യയുടെ വന്മതിലാണ്. ഈ മതിലാണ് ഇന്ത്യൻ ഹോക്കിക്ക് സുവർണ്ണ നിമിഷം ടോക്കിയോവിൽ സാനിക്കുന്നതും. അങ്ങനെ കായിക ജീവിതത്തിലെ വലിയ സ്വപ്നം സ്വന്തമാക്കുകയാണ് ശ്രീജേഷ്.
എട്ടു സ്വർണമടക്കം 11 ഒളിംപിക് മെഡലുകൾ നേടിയ ചരിത്രമുള്ള ഇന്ത്യയ്ക്ക് ഇത് പന്ത്രണ്ടാം മെഡലാണ് ഹോക്കിയിൽ. 1980ലെ മോസ്കോ ഒളിംപിക്സിലാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ അവസാനം സ്വർണമണിഞ്ഞത്. ഇതിന് മുമ്പ് ഹോക്കിയിൽ അവസാനം ലഭിച്ച മെഡലും ഇതു തന്നെ. അതിന് ശേഷം ഇന്ത്യൻ ഹോക്കി പിന്നോട്ടാണ് സഞ്ചരിച്ചത്. ടോക്കിയോവിൽ അതുകൊണ്ട് തന്നെ ഉയർത്തെഴുന്നേൽപ്പാണ്. ഈ തിരിച്ചുവരവിൽ പ്രധാനിയാണ് ശ്രീജേഷ് എന്ന ഗോൾ കീപ്പറും. അതുകൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും മലയാളിക്ക് അഭിമാന വിജയമാണ് ടോക്കിയോവിലേത്.
ഇതിന് മുമ്പ് ഒരിക്കൽ കേരളത്തിൽ ഒളിമ്പിക്സ് മെഡൽ എത്തിയിരുന്നു. അതും ഹോക്കിയിലെ ഗോൾ കീപ്പറിലൂടെയായിരുന്നു. 1972ലെ മ്യൂണിക് ഒളിമ്പിക്സിലാണ് കണ്ണൂർക്കാരനായ മാനുവൽ ഫെഡറിക് ഹോക്കിയിലൂടെ വെങ്കല മെഡൽ നേടുന്നത്. 49 കൊല്ലത്തിന് ശേഷം അതേ ഹോക്കി ഫീൽഡിൽ നിന്ന് മറ്റൊരു മലയാളിക്ക് സ്വന്തം. പിടി ഉഷയ്ക്ക് നേടാനാകാത്തതാണ് ദേശീയ കായിക ഇനമായ ഹോക്കിയിലൂടെ രണ്ട് മലയാളികൾ സ്വന്തമാക്കുന്നത്.
ഒളിമ്പിക്സ് എന്ന് കേൾക്കുമ്പോൾ മലയാളി മനസ്സിൽ എത്തുന്നത് പിടി ഉഷയുടെ ഓട്ടമാണ്. പയ്യോളി എക്സ്പ്രസിലൂടെ നേടാനാഗ്രഹിച്ച ഒളിമ്പിക്സ് മെഡൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ശ്രീജേഷിലൂടെ മലയാളിക്ക് സ്വന്തമാകുന്നത്. ഹോക്കിയിൽ കേരളത്തിന് വലിയ നേട്ടങ്ങൾ അവകാശപ്പെടാനില്ല. മാനുവൽ ഫെഡറിക്സും ശ്രീജേഷും വനിതാ ഹോക്കിയിൽ ഓമനകുമാരിയും. അർജുന അവാർഡ് ജേതാവാണ് നെയ്യാറ്റിൻകരക്കാരിയായ ഓമനകുമാരി.
കേരളത്തിന് മികച്ച ഹോക്കി ഫീൽഡുകൾ പോലും സ്വന്തമായില്ല. ഇവിടെ നിന്നാണ് ശ്രീജേഷ് ദേശീയ ടീമിന്റെ ഭാഗമാകുന്നത്. മികച്ച പ്രകടനങ്ങളിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത്. അവിടെ ഉറപ്പിച്ചത് മികച്ച സേവുകൾ. ടോക്കിയോവിൽ ഇന്ത്യൻ ടീം എത്തുമ്പോൾ ലോകത്തെ മികച്ച ഗോൾക്കീപ്പറായി ശ്രീജേഷ് മാറിയിരുന്നു. ഈ ശ്രീ പ്രതീക്ഷ കാത്തു. അങ്ങനെ ഇന്ത്യൻ മെഡിലിനോടും അടുത്തു. സ്വർണ്ണത്തോളം തിളക്കമാണ് ഈ മെഡിലിനുള്ളത്.
ഒളിമ്പിക്സ് മലയാളിയുടെ മനസ്സിൽ പതിപ്പിച്ചതിൽ ആദ്യ സ്ഥാനം പയ്യോളി എക്സ്പ്രസ്സിനാണ്. സ്വപ്നങ്ങളേക്കാൾ വേഗത്തിൽ ഓടിയ പി ടി ഉഷയ്ക്കു 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നഷ്ടമായത് സെക്കന്റിന്റെ നൂറിലൊരംശത്തിനാണ്. ഉഷ 1980,1984,1988,1996 എന്നീ വർഷങ്ങളിൽ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്നങ്ങളിൽ പ്രധാനിയായിരുന്നു. ഷൈനിയെന്ന മധ്യദൂര ഓട്ടക്കാരിയും ഇന്ത്യക്കായി ഒളിമ്പിക്സിൽ ഓടിയ മലയാളി താരങ്ങളിൽ പ്രമുഖയാണ്.
1984 മുതൽ 1996 വരെയുള്ള എല്ലാ ഒളിമ്പിക്സിലും ഷൈനി ഇന്ത്യക്കായി മത്സരിച്ചു. ഏറ്റവുമധികം തവണ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളിയെന്ന ബഹുമതി പി ടി ഉഷയ്ക്കു ഷൈനി വിൽസണും അവകാശപ്പെട്ടതാണ്. ഇരുവരും നാല് ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. ടോക്കിയോവിലെ പതിപ്പിന് മുമ്പുവരെ ഒളിമ്പിക്സിന്റെ അത്ലെറ്റിക് ഇനങ്ങളുടെ ഫൈനലിൽ ഇടം നേടിയ ഏക ഇന്ത്യൻ വനിത പി ടി ഉഷയാണെന്നതും മലയാളിക്ക് അഭിമാനമാകുന്നു. ഇത്തവണ ഡിസ്കസ് ത്രോയിൽ കമൽപ്രീത് സിങ് ഇത്തവണ ഫൈനലിൽ എത്തിയിരുന്നു. ആറാം സ്ഥാനമാണ് കമൽപ്രീത് നേടിയത്.
സെമിഫൈനലിൽ ഇടം നേടാനായ മലയാളി താരങ്ങൾ ഷൈനി വിൽസണും കെ എം ബീനാമോളുമാണ്. 2000ലെ ഒളിമ്പിക്സിന്റെ 400 മീറ്റർ സെമിഫൈനലിൽ ബീനാമോൾ മത്സരിച്ചു. തുടർച്ചയായി മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മത്സരിക്കാൻ ബീനാമോളിനായി. 2004 ഏതൻസ് ഒളിമ്പിക്സിൽ മലയാളിയായ കെ എം ബിനു 400 മീറ്ററിൽ ദേശീയ റെക്കോർഡും സ്ഥാപിച്ചു. 1960 ഒളിമ്പിക്സിൽ മിൽഖാ സിങ് സ്ഥാപിച്ച 45.73 സെക്കൻഡിന്റെ റെക്കോർഡാണ് ബിനു തിരുത്തിയത്. ബിനു 2004ൽ 400 മീറ്റർ ഓടിയെത്തിയത് 45.48 സെക്കൻഡിലാണ്.
ഇന്ത്യൻ ഫുട്ബോൾ ടീമിന് 1956 ഒളിമ്പിക്സിൽ നാലാം സ്ഥാനം ലഭിച്ചു. ആ ടീമിൽ രണ്ട് മലയാളികളുണ്ടായിരുന്നു. എസ് എസ് നാരായണനും അബ്ദുൾ റഹ്മാനും. ഇപ്പോഴത്തെ നിയമമനുസരിച്ച് സെമിഫൈനലിലെത്തിയാൽ വെങ്കലം ഉറപ്പാണ്. 1956 ൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാൻ സെമിഫൈനലിൽ പരാജയപ്പെട്ട ടീമുകൾ ഏറ്റുമുട്ടി. അതിനാലാണ് നാരായണനും റഹ്മാനും മെഡൽ നേടാനാകാത്തത്. 1960 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളികളെല്ലാം ഫുട്ബോൾ ടീമിലെ അംഗങ്ങളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത മലയാളി കണ്ണൂർക്കാരൻ സി കെ ലക്ഷ്മണൻ ആണ്. 1924 ൽ 110 മീറ്റർ ഹർഡിൽസിൽ പങ്കെടുക്കാനാണ് സി കെ ലക്ഷ്മണൻ പാരീസിലെത്തിയത്. ഇന്ത്യൻ ആർമിയിലെ മേജർ ജനറലായിരുന്ന ലക്ഷ്മണനൊപ്പം പാരീസിലെത്തിയ ഇന്ത്യൻ ടീമിൽ എട്ട് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഏറ്റവും അധികം കേരളീയർ പങ്കെടുത്ത ഒളിമ്പിക്സുകൾ 1960, 1984, 1988, 1996 എന്നീ വർഷങ്ങളിലേതാണ്. മൂന്ന് മലയാളികളാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്.
എന്നും മലയാളികളിൽ വനിതാ പെരുമയായിരുന്നു ഒളിമ്പിക്സിൽ നിറഞ്ഞത്. എന്നാൽ ഇത്തവണ ഒരു മലയാളി വനിതയും ടോക്കിയോവിൽ എത്തിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍