കോവിഡ് പ്രതിരോധത്തിൽ കൈയടി നേടിയ കേരളം എങ്ങനെ കോവിഡ് വ്യാപനത്തിൽ ഒന്നാമതായി? കാരണം തേടി ബിബിസി സംഘവും; കേരളത്തിന് കിട്ടിയ ഗുഡ് സർട്ടിഫിക്കറ്റുകൾ ഒക്കെ ലോകം തിരിച്ചെടുക്കുന്നു; എവിടെ എങ്ങനെ പാളിയെന്നറിയാൻ കാരണം തേടുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിൽ പോരാളികൾ ആയി മാറിയപ്പോൾ കേരളം മാത്രം എന്തേ ഇപ്പോഴും കൂടുതൽ രോഗികളും മരണവുമായി കുതിപ്പ് തുടരുന്നു? ഈ ചോദ്യവുമായി ഒരിക്കൽ കൂടി ബിബിസി വാർത്ത സംഘം കേരളത്തിൽ എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പു മുന്നിൽ ഉള്ള വർഷമായതിനാൽ കഴിഞ്ഞ വർഷം കോവിഡ് കണക്കുകൾ കേരളം മറച്ചു വയ്ക്കുന്നു എന്ന് കഴിഞ്ഞ നവംബറിൽ ബിബിസി വെളിപ്പെടുത്തിയപ്പോൾ എങ്കിലും സംസ്ഥാനം അത് ആരോഗ്യപരമായ വിമർശം ആയി കണ്ടിരുന്നുവെങ്കിൽ ഇപ്പോഴെങ്കിലും കേരളത്തിന് അഭിമാനത്തോടെ തല ഉയർത്താമായിരുന്നു. എന്നാൽ സകല നിയന്ത്രണങ്ങളും പാളിയ നിലയ്ക്ക് വ്യാപാര സമൂഹം അടക്കം സർക്കാരിനെ വെല്ലുവിളിക്കാൻ പരസ്യമായി ഇറങ്ങിയതോടെ കേരളം വീണ്ടും തുറന്നിടാൻ തീരുമാനിച്ച അവസരത്തിൽ തന്നെയാണ് ബിബിസി സംഘം കേരളത്തിന്റെ പരാജയ കാരണങ്ങൾ വെളിപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം നവംബറിൽ കേരളത്തിൽ വിവിധ ഇടങ്ങളിൽ തങ്ങി പ്രാദേശിക മാധ്യങ്ങളിൽ വന്ന മരണ വാർത്തകൾ കൂടി ശേഖരിച്ചാണ് അന്ന് കേരളം പറഞ്ഞ കണക്കുകൾ കള്ളം ആണെന്ന് ബിബിസി വെളിപ്പെടുത്തിയത്. എന്നാൽ അതിനെ ഖണ്ഡിക്കാൻ സർക്കാർ തയാറായില്ലെങ്കിലും മരണക്കണക്കിൽ ഒളിച്ചു കളി തുടരുക തന്നെ ആയിരുന്നു. കോവിഡിനെ തുടർന്ന് ഉള്ള ന്യുമോണിയ മരണം പോലും കോവിഡ് കണക്കിൽ എഴുതാതെയാണ് കേരളം ഇപ്പോഴും 17000 മരണം എന്ന മേനി നടിക്കുന്നത്. യഥാർത്ഥത്തിൽ ഇതിന്റെ ഇരട്ടിയിലേറെ മരണം നടന്നു കഴിഞ്ഞു എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നു.
അടുത്തിടെ കോവിഡ് മരണത്തിലെ യഥാർത്ഥ കണക്കുകൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി പറഞ്ഞ നിലയ്ക്ക് തർക്കത്തില്ലെന്നും കുടുംബം ആവശ്യപ്പെട്ടാൽ മരണം കോവിഡ് കണക്കിൽ ഉൾപ്പെടുത്താമെന്നുമാണ് സർക്കാർ നിലപാട് എടുത്തത്. അത് തങ്ങളായി ചെയ്യുന്നില്ലെന്നും ഒരു ജാള്യതയും കൂടാതെ പറയാനും മുൻ മാധ്യമ പ്രവർത്തക കൂടിയായ പുതിയ ആരോഗ്യ മന്ത്രി വീണ ജോർജ് പറയുകയും ചെയ്തു. ഇതോടെ എങ്ങനെയാണു കോവിഡിന്റെ കാര്യത്തിൽ ലോക മാധ്യമങ്ങളിൽ പോലും കേരളത്തിന്റെ പേര് പ്രകീർത്തിക്കപ്പെട്ടതെന്ന കാര്യത്തിൽ ഉയർന്ന വിവാദങ്ങളിൽ കഴമ്പ് ഉണ്ടെന്നു പൊതു സമൂഹം കൂടുതലായി തിരിച്ചറിയുകയും ചെയ്തു.
ഇക്കൂട്ടത്തിൽ ഒടുവിലായി എത്തുന്ന വിമർശമാണ് ബിബിസി വേൾഡ് നടത്തുന്നത് . ഇവരുടെ കണ്ടെത്തലിൽ കേരളത്തിൽ ഇപ്പോഴുള്ള ജനങ്ങളിൽ 34 ലക്ഷം പേർക്ക് കോവിഡ് പിടിപെട്ടു കഴിഞ്ഞു. നിലവിൽ ഇന്ത്യയിലെ പുതിയ കോവിഡ് രോഗികളിൽ പാതിയിലേറെയും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് ബിബിസി വേൾഡിനെ സംസ്ഥാനത്തേക്കു വീണ്ടും ആകർഷിക്കാൻ കാരണമായത്.
മറ്റു സംസ്ഥാനങ്ങൾ ടെസ്റ്റ് നടത്താത്തതുകൊണ്ടാണെന്ന പതിവ് ന്യായീകരണമൊന്നും കോവിഡിന് മുന്നിൽ നിലനിൽക്കില്ലെന്ന് ബോധ്യമായതോടെ കേരളവും ന്യായീകരിക്കലിന്റെ പാതയിൽ നിന്നും പതിയെ പിൻവാങ്ങുകയാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ടെസ്റ്റ് നടത്തുന്ന ഇന്ത്യൻ സംസ്ഥാനം കേരളം തന്നെയാണ് എന്ന് ബിബിസിയും സമ്മതിക്കുന്നുണ്ട്. രണ്ടാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് വളരെ നേരത്തെ ലഭിച്ചിട്ടും കേരളം എന്തുകൊണ്ട് രോഗികൾ ആശങ്കപ്പെടുത്തും വിധം വർധിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ബിബിസി സംഘം അന്വേഷിച്ചത്.
ഒന്നാം തരംഗത്തെ ഫലപ്രദമായി നേരിട്ട കേരളത്തിന് രണ്ടാം തരംഗത്തിൽ കാലിടറുക ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ടിന്റെ ഉള്ളടക്കം. വൈറസിന്റെ റീപ്രൊഡക്ടിവ് നിരക്ക് ഒന്നിന് മുകളിൽ ആണെന്നതും കേരളത്തെ സംബന്ധിച്ചു നല്ല സൂചനയല്ല നൽകുന്നത്. ഇതോടെ സൂചനകൾ പ്രകാരം കൂടുതൽ നിയന്ത്രണം വേണ്ട സമയമാണ് ഇതെന്നും ബിബിസി പറയുന്നു. എന്നാൽ കേരളം കടുത്ത സമ്മർദ്ദത്തിലാണ്. ഇതിനെ അതിജീവിക്കാൻ സംസ്ഥാന സർക്കാരിനും കഴിഞ്ഞേക്കില്ല.
ഇതിന് തെളിവാണ് ഇപ്പോൾ ആഴ്ചയിൽ ആറുദിവസവും കടകൾ തുറക്കാനുള്ള അനുമതിയിലൂടെ തെളിയുന്നതും. ഒരു മാസത്തിലേറെയായി കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിൽ അധികം ഉയർന്നു നിൽക്കുന്നതും ആശങ്ക പരത്തുന്നതാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ആകട്ടെ പോസിറ്റിവിറ്റി 20 ശതമാനത്തിനും മുകളിലാണ്. ഈ പ്രദേശങ്ങൾ കണ്ടൈന്മെന്റ് സോൺ ആണെങ്കിൽ പോലും ജനം നിർബാധം സ്വൈര്യ സഞ്ചാരം നടത്തുന്നു എന്നാണ് കേരളത്തിൽ നിന്നും ലഭ്യമായ വിവരം.
ഏറ്റവും പുതിയ ആന്റിബോഡി ടെസ്റ്റ് പ്രകാരം കേരളത്തിൽ 43 ശതമാനം ജനങ്ങളാണ് രോഗസാധ്യത ഉള്ളതായി കണക്കാക്കുന്നത്. എന്നാൽ ഇന്ത്യൻ ശരാശരി 68 ശതമാനത്തിനു മുകളിലാണ്. അതിനിടെ കേരളത്തിൽ കോവിഡ് കൂടുതൽ പോസിറ്റീവ് രോഗികളെ സമ്മാനിക്കുന്നുണ്ടെങ്കിലും അതിനു സമാനമായ തരത്തിൽ ആശുപത്രികളിൽ രോഗികൾ എത്തപ്പെടുന്നില്ല എന്നതും പ്രധാനമാണ്. എന്നാൽ രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ കുറവ് കാണിക്കുമ്പോഴും മരണ നിരക്ക് താഴാൻ പ്രയാസപ്പെടുകയാണ്.
കേരളത്തിൽ 20 ശതമാനത്തിലേറെ ആളുകൾ വാക്സിൻ എടുത്തതും നല്ല കാര്യമായി ബിബിസി പറയുന്നു. കേരളം കുറച്ചുകൂടി വേഗത്തിൽ വാക്സിൻ നൽകാനായാൽ മൂന്നാം തരംഗം പ്രതീക്ഷിച്ച പോലെ ജീവനൊടുക്കില്ല എന്നാണ് വൈറോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ രണ്ടാം തരംഗം സൃഷ്ടിച്ച ഡെൽറ്റ വേരിയന്റ് വൈറസ് നൽകുന്ന വൈറൽ ലോഡ് കേരളത്തിന് തിരിച്ചടി ആയതായി വിശ്വസിക്കുന്ന അനേകം വൈറോളജിസ്റ്റുകൾ ഉണ്ട്.
മാത്രമല്ല ഇടയ്ക്കിടെ എത്തിയ പെരുന്നാളും ഉത്സവവും ഒക്കെ ആഘോഷിക്കാൻ ജനങ്ങൾക്കായി ലോക്ഡൗൺ ഇളവുകൾ നൽകിയത് ശാസ്ത്രീയ തീരുമാനം ആയിരുന്നില്ലെന്നാണ് ബിബിസി കണ്ടെത്തുന്നത്. പുതിയ പോസിറ്റീവ് കേസുകൾ കുറച്ചു വരേണ്ട സമയത്തു രോഗവ്യാപനത്തിനായി എല്ലാം തുറന്നിടുന്ന മണ്ടൻ തീരുമാനമാണ് കേരളം സ്വീകരിച്ചത്. ജാഗ്രതയിൽ ഒരു കുറവും വരുത്താതെയാണ് കോവിഡിനെ നേരിടേണ്ടത് എന്ന് ഈ രോഗത്തിന്റെ വ്യാപനം ഇതിനകം പഠിപ്പിച്ചു കഴിഞ്ഞു. കേരളത്തിന് മാത്രം ആ യാഥാർഥ്യത്തെ അംഗീകരിക്കാതിരിക്കാനാകില്ല.
കോവിഡിന്റെ ഓരോ രാജ്യത്തെയും വ്യാപനം സസൂക്ഷമം പഠിച്ചു കൊണ്ടിരിക്കുന്ന ലണ്ടനിലെ മിഡിൽ സെക്സ് യൂണിവേഴ്സിറ്റി വിദഗ്ധൻ ഡോ. മുറാദ് ബെൻജിയും മുന്നറിയിപ്പ് നൽകുന്നു. ഓരോ ഘട്ടത്തിലും ഇളവുകൾ നൽകാൻ കേരളം കാണിച്ച വ്യഗ്രതയാണ് ഇപ്പോൾ രോഗവ്യാപനം വർധിപ്പിക്കാൻ കാരണമായി മാറുന്നതും. ഇത്തരത്തിൽ അക്കമിട്ടു കാരണങ്ങൾ നിരത്തി ബിബിസി നൽകിയ റിപ്പോർട്ടും കേരളം കണ്ടില്ലെന്നു നടിച്ചാൽ ഒരു പക്ഷെ ഇന്ത്യയിൽ ഏറ്റവും ദയനീയമായി കോവിഡിനെ നേരിട്ട സംസ്ഥാനം എന്ന ബഹുമതിയും കേരളത്തെ തേടി എത്താതിരിക്കില്ല.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- വിദ്യാർത്ഥിനി പഠിച്ചത് എൽഎൽബി; കുസാറ്റ് നൽകിയത് എൽഎൽഎം സർട്ടിഫിക്കറ്റ്
- വൃഷണം നഷ്ടമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം
- പി എസി സിയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച; ക്ലറിക്കൽ വീഴ്ചയാക്കി വിശദീകരണം
- ആന്റിമൈക്രോബിയൽ പ്രതിരോധം മൂലം ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്