മാർത്തോമ്മാ സഭയിൽ കോടികളുടെ വെട്ടിപ്പ്; 51 കുട്ടികളെ പഠിപ്പിക്കാൻ മാത്രം പ്രത്യേക ബിഎഡ് കോളേജ്; കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം; മാർത്തോമാ സുവിശേഷസംഘത്തിന്റെ സ്കൂളിന്റെ മറവിൽ നടന്നത് 85 കോടിയുടെ അഴിമതി; ക്രിസ്തുകുല സ്കൂളിൽ നിന്ന് കോടികൾ പ്രിൻസിപ്പൽ റവ. സി എ വർഗീസ് അടിച്ചുമാറ്റി; കാട്ടിലെ തടി തേവരുടെ ആന എന്ന് വിമർശിച്ച് സഭ നിയമിച്ച കമ്മീഷൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മധ്യപ്രദേശിലെ സത്നാ ജില്ലയിൽ പ്രവർത്തിക്കുന്ന മാർത്തോമാ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തിലുള്ള ക്രിസ്തുകുല സ്കൂളിന്റെയും കോളേജിന്റെയും മറവിൽ നടന്നത് കോടികളുടെ തട്ടിപ്പുകൾ. പരാതിയെതുടർന്ന് സുവിശേഷ സംഘം നിയമിച്ച കമ്മീഷന്റെ പ്രാഥമിക നിഗമനങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടിൽ 85 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയതായാണ് സൂചനകൾ. ഏകദേശം 75 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്ഥാപനങ്ങളാണ് സഭയ്ക്ക് സത്നായിലുള്ളത്. ഈ സ്കൂളിന്റെ നടത്തിപ്പ്, ഇതിന്റെ ഭൂമി ഉടമസ്ഥാവകാശങ്ങൾ, നിയന്ത്രണം എന്നിവ വളരെ നിഗൂഢമാണെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.
മാർത്തോമാ സുവിശേഷ സംഘം എന്ന മലബാർ മാർത്തോമാ സിറിയൻ ക്രിസ്ത്യൻ എവെർജിലിസ്റ്റിക് അസോസിയേഷൻ, കമ്പനി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ്. മാർത്തോമാ സഭയുടെ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന പിപി അച്ചൻകുഞ്ഞ് അടക്കം എട്ടോളം ഡയറക്ടർമാർ ഈ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളെ പറ്റി മുമ്പും ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇവിടെ പ്രിൻസിപ്പലായി പ്രവർത്തിച്ചു വന്ന വെരി റവ. സി എ വർഗീസാണ് ശതകോടികളുടെ തട്ടിപ്പുകേസിൽ പ്രതിസ്ഥാനത്ത്.
കള്ളക്കണക്കിന്റെ ആശാന്മാർ
64 പേജുള്ള പ്രാഥമിക റിപ്പോർട്ടിൽ അഴിമതിയുടെ വിശദമായ വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറും 51 കുട്ടികളെ മാത്രം പഠിപ്പിക്കാനായി ബിഎഡ് കോളേജ് നിർമ്മാണം, സ്കൂളിൽ നിന്നും സൊസൈറ്റിയിലേക്ക് കോടിക്കണക്കിനു രൂപാ വകമാറ്റം, കോടികൾ ലോൺ എടുത്ത് പണം വകമാറ്റൽ, കാലികൾ ഇല്ലാതെ കാലിത്തൊഴുത്ത് നിർമ്മാണം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി ഏകദേശം 85 കോടിയോളം രൂപയുടെ അഴിമതി നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പേരിൽ ഡൽഹിയിലെ ഫെഡറൽ ബാങ്കിൽ സി.എ വർഗീസ് മാത്രം ഒപ്പിട്ട് ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടിലേയ്ക്കും കമ്മീഷൻ റിപ്പോർട്ട് വിരൽചൂണ്ടുന്നതായാണ് വിവരം. അവിടെ ഒരു പ്രവർത്തനങ്ങൾക്കും കൃത്യമായ കണക്കുകളോ തീരുമാനങ്ങളെടുത്ത മിനിട്സുകളോ ഇല്ലെന്നും കമ്മീഷന്റെ കണ്ടെത്തലിലുണ്ട്.
സത്നായിൽ നടന്നിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ ദിവ്യ ഹൈടെക് ബിൾഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്ന ആരോപണം സഭയ്ക്കുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. ഈ പരാതിയെ പറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. എല്ലാ നിർമ്മാണങ്ങൾക്കും ഈ കമ്പനി അവരുടെ കൊട്ടേഷനുകൾക്ക് ഒപ്പം തങ്ങളുടെ പാർട്ണർ മാരുടെ പേരിൽ ക്വട്ടേഷൻ നൽകുകയും ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയ ദിവ്യ ഹൈടെക്കിന് കരാർ നല്‍കുകയുമാണ് പതിവ്.
കോടികൾ കീശയിലാക്കി
ഈ കമ്പനിയുടെ ഡയറക്ടറായ പി.ടി മത്തായി ഡൽഹി മാർത്തോമാ ഭദ്രസനത്തിന്റെയും അതിന്റെ സൊസൈറ്റി ആയ നോർത്തേൺ ഇന്ത്യ സോണൽ അസംബ്ലി ഓഫ് മാർത്തോമ ചർച്ചിന്റെയും ട്രസ്റ്റിയാണ്. ഇദ്ദേഹം 2014 ൽ ആണ് സ്ഥാനമേൽക്കുന്നത്. ആ വർഷം തന്നെ ആണ് ദിവ്യ ഹൈടെക്ക് എന്ന കമ്പനിയുടെ രൂപീകരണവും. വെറും ഒരു പ്ലംബർ ആയിരുന്ന പി.ടി മത്തായിയുടെ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലെ വരുമാനം ശത കോടികളാണെന്ന് കമ്മീഷന് മുന്നിൽ തെളിവ് സഹിതം പരാതി എത്തിയിട്ടുണ്ട്.
ഭദ്രാസനത്തിലെ മിക്ക നിർമ്മാണപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് മത്തായിയും മത്തായിയുടെ സഹോദരൻ പി.ടി സ്കറിയയുമാണ്.
പവർ ഓഫ് അറ്റോർണി വച്ച് കളികൾ
ഭദ്രാസനത്തിലെ ഏതൊരു സ്ഥാപനവും വിൽക്കാനും വാങ്ങാനുമുള്ള അധികാരം സി ഐ വർഗീസിന് നൽകിയിരുന്നു എന്നതിനുള്ള തെളിവുകളായി പവർ ഓഫ് അറ്റോർണി അടക്കമുള്ള തെളിവുകൾ കൈവശം ഉണ്ട്. മാർത്തോമാ സഭയുടെ ഡൽഹി ഭദ്രാസനത്തിൽപെടുന്ന ഫരീദാബാദിലെ ധർമജ്യോതി വിദ്യാപീഠിന്റെ പ്രിൻസിപ്പൽ കോർട്ടർ പണിയാൻ ടെൻഡർ വിളിച്ചപ്പോൾ പി.ടി മത്തായി സ്വന്തം അനിയന്റെ കമ്പനിയായ എസ് എസ് ബിൽഡേഴ്സിന്റെ പേരിലും ക്വൊട്ടേഷൻ നൽകി. ക്വൊട്ടേഷൻ അനിയന്റെ കമ്പനിയുടെ ലെറ്റർ ഹെഡിലാണെങ്കിലും അതിൽ പതിച്ചിരിക്കുന്ന സ്റ്റാമ്പും ഒപ്പും പി.ടി മത്തായിയുടെതാണ്.
ഏറ്റവും കുറഞ്ഞ ക്വൊട്ടേഷൻ നൽകിയ പി.ടി മത്തായിയുടെ അനിയന്റെ കമ്പനിക്ക് കോടികളുടെ നിർമ്മാണ കരാർ. പോരെ? ഇതെവിടെ നടക്കും?
അന്വേഷണ കമ്മീഷനെ നിയമിച്ചത് കാലംചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പൊലിത്തയാണ്. സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ വെരി റെവ. സി ഐ വർഗീസും അസിസ്റ്റന്റ് ആയി പ്രവർത്തിച്ച റെവ. കോശി കുര്യനും നാട്ടിൽ എത്തി കഴിഞ്ഞു. അവർക്ക് പകരം നിയമിച്ച പട്ടക്കാരനെയും അവിടെ നിന്നും അടിയന്തിരമായി മാറ്റി. കുവൈറ്റിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ റെവ. ബൈജു സാമുവേൽ എന്ന പട്ടക്കാരനെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചു അതിന്റെ അടിസ്ഥാനത്തിൽ മോഷ്ടിച്ച ലക്ഷകണക്കിന് രൂപ തിരിച്ചടപ്പിച്ച തിയോഡോഷ്യസ് ഇവിടെ സുവിശേഷക സംഘത്തിന്റെ കീഴിലുള്ള ഒരു സ്കൂളിൽ നടന്നിരിക്കുന്ന 85 കോടിയോളം രൂപ തിരിച്ചടപ്പിക്കുകയും തിരിമറിക്കാരെ നിയമത്തിനു വിട്ടുകൊടുക്കുകയും വേണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.
മധ്യപ്രദേശിലെ ലോറൽസ് ഇന്റർനാഷണൽ സ്കൂളിന്റെ മുഖ്യ രക്ഷാധികാരിയായ ഡോ ജോൺ എം ചാക്കോ, സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ.സി ഫിലിപ്പ്, ബാങ്കിങ് വിദഗ്ധൻ ഫിലിപ് ജോർജ് എന്നിവരായിരുന്നു ഈ കമ്മീഷന്റെ അംഗങ്ങൾ. തുടക്കം മുതൽ തന്നെ കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം മയപ്പെടുത്തണം എന്ന ആവശ്യം ശക്തമായി ഉയർത്തി കമ്മീഷൻ അംഗങ്ങളെ സ്വാധീനിക്കാൻ ശക്തമായ ശ്രമങ്ങൾ നടന്നിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ മാർച്ചിൽ കമ്മീഷൻ റിപ്പോർട്ട് സുവിശേഷ സംഘം പ്രസിഡന്റ് ആയ ബിഷപ്പ് യുവാക്കീം മാർ കുറിലോസിനും ഒപ്പം സുവിശേഷ സംഘം ഭാരവാഹികൾക്കും സമർപ്പിച്ചു.
കോവിഡ് കാലമായതിനാൽ വിശദമായ അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും എന്നതിനാലാണ് ആദ്യഘട്ട കണ്ടെത്തലുകൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ മാസങ്ങളായി ഇത് ഫ്രീസറിലാണ്. റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് മാർത്തോമ സഭാ അധിപനും സ്ഥിരീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍