വെങ്കലത്തിളക്കത്തോടെ ടോക്യോയിൽ നിന്ന് പി വി സിന്ധു തിരിച്ചെത്തി; ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി രാജ്യം; ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സ്വീകരിച്ചത് വാദ്യമേളങ്ങളോടെ; പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് താരം
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: ടോക്യോ ഒളിംപിക്സ് ബാഡ്മിന്റണിലെ വെങ്കലമെഡൽ നേട്ടവുമായി ഇന്ത്യയുടെ പി.വി സിന്ധു നാട്ടിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പാണ് താരത്തിന് ലഭിച്ചത്.
ഒളിംപിക് മെഡൽ ജേതാവിന് ഔദ്യോഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ(ബായ്)യുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയാണ് സിന്ധുവിനെ വിമാനത്താവളത്തിൽ വരവേറ്റത്. പിന്തുണച്ചവർക്കെല്ലാം സിന്ധു നന്ദി അറിയിച്ചു.
@Pvsindhu1 after coming home
— Doordarshan Sports #TokyoOlympics (@ddsportschannel) August 3, 2021
Bravo Champion!! ???????????? #Cheer4India #TeamIndia #Olympics #Tokyo2020
Video credit : @BAI_Media pic.twitter.com/0lbTe35Dvr
ഒളിംപിക്സ് വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധു വെങ്കലം നേടിയത്. റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ സിന്ധു ഇതോടെ തുടർച്ചയായി രണ്ട് ഒളിംപ്കിസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
Ace shuttler @Pvsindhu1 receives a warm welcome at Delhi Airport as she returns to India after winning a bronze medal at #Tokyo2020
— SAIMedia (@Media_SAI) August 3, 2021
Let's welcome our champion with a loud India! India!#Cheer4India @PMOIndia @ianuragthakur @NisithPramanik @BAI_Media @WeAreTeamIndia @PIB_India pic.twitter.com/yqjbCXrYWH
ഒളിംപിക്സിന് മുമ്പ് അത്ര മികച്ച ഫോമിലല്ലാതിരുന്ന സിന്ധു ഒളിംപിക്സിൽ തുടർചയായ നാലു ജയങ്ങളോടെയാണ് സെമിയിലെത്തിയത്. ഒറ്റ ഗെയിം പോലും കൈവിടാതെയായിരുന്നു സിന്ധുവിന്റെ മുന്നേറ്റം. എന്നാൽ സെമിയിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങിനോട് സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് തോൽവി വഴങ്ങി.
2016 റിയോ ഒളിംപിക്സിലെ വെള്ളി മെഡൽ നേട്ടത്തോടെ സിന്ധു രാജ്യത്തിന്റെ അഭിമാനമായിരുന്നു. പിന്നീടുള്ള 4 വർഷം ഇന്ത്യൻ ബാഡ്മിന്റനിൽ ഏറ്റവും അധികം ഉയർന്നു കേട്ടതും സിന്ധുവിന്റെ പേരുതന്നെയാണ്.
ടോക്യോയിൽ സിന്ധുവിനെ സെമിയിൽ കീഴടക്കിയ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനെ പ്രീ ക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകൾക്കു വീഴ്ത്തി റിയോയിലെ വരവ് അറിയിച്ച സിന്ധു ക്വാർട്ടറിൽ ചൈനയുടെ രണ്ടാം സീഡ് വാങ് യിഹാനെയും, സെമിയിൽ ജാപ്പനീസ് സൂപ്പർ താരം നോസോമി ഒകുഹാരയെയും വീഴ്ത്തിയാണ് അന്ന് വെള്ളി മെഡൽ ഉറപ്പിച്ചത്.
മൂന്നു ഗെയിമും 81 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ സ്പെയിനിന്റെ ഒന്നാം നമ്പർ താരം കരോലിന മാരിനോടു കീഴടങ്ങിയെങ്കിലും റിയോയിൽനിന്നു തല ഉയർത്തിപ്പിടിച്ചുതന്നെയായിരുന്നു സിന്ധുവിന്റെ മടക്കം.
പിന്നീടു പ്രമുഖ ടൂർണമെന്റുകളുടെ ഫൈനലുകളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങിയതിന്റെ പേരിൽ എറെ പഴി കേട്ട സിന്ധു 2018ലെ ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ കിരീടനേട്ടത്തോടെ ഭാഗ്യജാതകം തിരുത്തിയെഴുതി. ബിഡബ്ല്യുഎഫ് കിരീടം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരവും സിന്ധുതന്നെ.
പിറ്റേ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലെ കിരീടനേട്ടത്തോടെ സിന്ധു വീണ്ടും പുതുചരിത്രമെഴുതി. ജപ്പാന്റെ നോസോമി ഒകുഹാരയെയാണു 2 ടൂർണമെന്റുകളുടെയും ഫൈനലുകളിൽ പരാജയപ്പെടുത്തിയത്. അതും നേരിട്ടുള്ള ഗെയിമുകൾക്ക്. ഇതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന സിന്ധു പിന്നീടുള്ള ടൂർണമെന്റുകളിൽ അമ്പേ തകരുന്ന കാഴ്ചയ്ക്കും ആരാധകർ സാക്ഷിയായി.
18 മാസങ്ങൾക്കു ശേഷം 2021ൽ സ്വിസ് ഓപ്പൺ ഫൈനലിൽ ഇടം പിടിച്ച സിന്ധു കരോലിനാ മാരിനെതിരെ രുചിച്ചതു വമ്പൻ തോൽവി (21 - 12, 21 - 5). 'ഫോം ഔട്ട്' എന്ന വിമർശനത്തിനിടെ ആറാം സീഡായി ഒളിംപിക്സിനു ജപ്പാനിലേക്കു പറന്ന സിന്ധു പക്ഷേ ടോക്യോയിൽ 'തനിനിറം' പുറത്തെടുത്തു.
ലോക ഒന്നാം നമ്പറും സിന്ധുവിന്റെ കടുത്ത പ്രതിയോഗിയുമായിരുന്ന കരോലിനാ മാരിന്റെ പിന്മാറിയതോടെ സുവർണ പ്രതീക്ഷയുമായെത്തിയ ലോക അഞ്ചാം നമ്പർ അകാനെ യമാഗൂച്ചിയെ ക്വാർട്ടറിൽ നിലം തൊടാതെ വീഴ്ത്തിയ സിന്ധുവിന് അടിതെറ്റിയതു സെമിയിൽ ലോക ഒന്നാം നമ്പർ തായ് സുയിങ്ങിനു മുന്നിൽ (18 - 21, 12 - 21) മാത്രം.
സെമിയിലെ നിരാശയ്ക്കുള്ള പ്രായശ്ചിത്തം എന്ന വിധം ഹീ ബിങ് ജിയോയെ ആധികാരിക പ്രകടനത്തോടെ വീഴ്ത്തി സിന്ധു നേടിയ വെങ്കലത്തിനു സ്വർണത്തിന്റെ തിളക്കമുണ്ട്!
2016 റിയോ ഒളിംപിക്സിനുള്ള പരിശീലനത്തിനിടെ 3 മാസക്കാലം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നിട്ടുണ്ട് പി.വി. സിന്ധു. പരിശീലനത്തിൽ ശ്രദ്ധ തെറ്റാതിരിക്കാൻ അന്നത്തെ പരിശീലകനായിരുന്ന പുല്ലേല ഗോപിചന്ദാണ് അന്നു ഫോൺ മാറ്റിവച്ചത്. ഫോൺ ഒഴിവാക്കിയുള്ള പരിശീലനം സിന്ധുവിനെ വെള്ളി മെഡലിന്റെ തിളക്കത്തിലെത്തിച്ചു.
റിയോ ഒളിംപിക്സിലെ ഫൈനൽ മത്സരത്തിനു ശേഷം കോച്ച് ഗോപീചന്ദ് പ്രതികരിച്ചത് ഇങ്ങനെ, 'കഴിഞ്ഞ 3 മാസമായി സിന്ധു മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ആദ്യം അതു തിരിച്ചു കൊടുക്കണം.' ഒളിംപിക്സിലെ വെള്ളി നേട്ടത്തിനു പിന്നാലെ മറ്റൊരു അപൂർവ ബഹുമതി കൂടി സിന്ധുവിനെ തേടിയെത്തിയിരുന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുക്കറുടെ വക ഒരു ബിഎംഡബ്ലിയു കാർ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയതിനുള്ള സമ്മാനം!
ഇന്ത്യൻ വോളിബോൾ താരങ്ങളായ പി.വി. രമണ പി. വിജയ ദമ്പതികളുടെ മകളായ സിന്ധുവിനു കായികം 'കൂടെപ്പിറപ്പാണ്'. കുട്ടിക്കാലം മുതൽ തുടങ്ങിയതാണു ബാഡ്മിന്റനിലെ പരിശീലനം. പുലർച്ചെ 3 മണിക്കും പിന്നീടു വൈകിട്ടും 30 കിലോമീറ്റർ അകലെയുള്ള പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ എത്തിയായിരുന്നു പരിശീലനം. ഇതിനായി ഒരു ദിവസം പിന്നിട്ടിരുന്നത് ശരാശരി 120 കിലോമീറ്റർ ദൂരം!
'മാരെദ്പള്ളിയിൽനിന്നു ഗച്ചിബൗളിയിലുള്ള ഗോപിചന്ദ് അക്കാദമിയിലേക്കു സിന്ധുവിനെ കൊണ്ടുവിട്ടിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും അച്ഛൻ പി.വി. രമണയാണ്. വീടും അക്കാദമിയും തമ്മിൽ 30 കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. പിന്നീടു കുറേക്കാലത്തിനു ശേഷമാണു അക്കാദമിക്ക് അടുത്തേക്കു സിന്ധു താമസം മാറ്റിയത്,'
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍