പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ 'റാണി'യാകുമ്പോൾ
സ്പോർട്സ് ഡെസ്ക്
ടോക്യോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമി ഫൈനലേക്കു മുന്നേറുമ്പോൾ, രാജ്യത്തിന്റെ ഒന്നാകെ ശ്രദ്ധാകേന്ദ്രമാണ് ടീമിന്റെ നായികയായ റാണി രാംപാൽ. കരുത്തരായ ഓസ്ട്രേലിയയെ കടുത്ത പ്രതിരോധത്തിലൂടെ വരിഞ്ഞുമുറുക്കി പുതിയ വിജയചരിത്രം ഇന്ത്യൻ വനിതകൾ കുറിക്കുമ്പോൾ ഏവരും പ്രശംസിച്ചത് ആ പോരാട്ടവീര്യത്തെയാണ്. ടോക്യോയിൽ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ സെമിയിലെത്തിയത്.
അവസാന മിനിറ്റുവരെ വിട്ടുകൊടുക്കാതെ പൊരുതാനുള്ള ആർജവം റാണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വനിതകൾ പ്രകടിപ്പിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. ഒളിപിക്സ് ചരിത്രത്തിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസീസിനെ, മൂന്നാം തവണ മാത്രം ഒളിംപിക്സ് കളിക്കുന്ന ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത് വിസ്മയത്തോടെയാണ് ആരാധകരും കണ്ടത്.
പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ജീവിതത്തിലെ വെല്ലുവിളികൾക്ക് മുന്നിലും നിശ്ചയദാർഢ്യത്തോടെ പൊരുതി ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നായികയായി മാറിയ റാണി രാംപാലിന്റെ ജീവിതം തന്നെയാകും മത്സരത്തിൽ ടീമിനെ പ്രചോദിപ്പിച്ച് ജയത്തിലേക്ക് മുന്നേറുവാൻ റാണിക്ക് കരുത്ത് നൽകിയത്.
ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാത്ത ബാല്യം കടന്ന് ഇന്ത്യൻ ഹോക്കി ടീമിനെ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് സെമിയിലേക്ക് നയിക്കാൻ റാണി രാംപാലിനു സാധിച്ചിട്ടുണ്ടെങ്കിൽ, കയ്യടിക്കേണ്ടത് ആ പോരാട്ടവീര്യത്തിനു തന്നെയാണ്.
ആറാം വയസ്സിലാണ് റാണി ഹോക്കിയിലേക്ക് തിരിയുന്നത്. ഹോക്കി താരമാകാൻ മോഹിച്ച റാണിക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ത്രാണിയുണ്ടായിരുന്നില്ല, കൂലിപ്പണിക്കാരനായ പിതാവിന്. സൗകര്യങ്ങളുടെ അപര്യാപ്തത സ്വപ്നങ്ങളിലേക്കുള്ള കുതിപ്പിന് തടസ്സമാകുമെന്ന് വന്നപ്പോഴും റാണി തളർന്നില്ല. പിന്മാറിയുമില്ല. പ്രതിസന്ധികളോടെ പടവെട്ടി വളർന്ന റാണി, 14ാം വയസ്സ് മുതൽ ഇന്ത്യൻ വനിതാ ഹോക്കിയുടെ മുഖ്യധാരയിലുണ്ട്.
2010ലാണ് റാണി ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ സീനിയർ ലോകകപ്പ് കളിക്കുന്നത്. ടൂർണമെന്റിൽ ഏഴു ഗോളുകളുമായി ഇന്ത്യയുടെ ടോപ് സ്കോററായ റാണി, മികച്ച യുവ താരത്തിനുള്ള പുരസ്കാരവും നേടി. ഗ്രൗണ്ടിൽ കിടന്ന് കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം ഒടുവിൽ റാണിയെ എത്തിച്ചത് ഇന്ത്യൻ വനിതാ ടീമിന്റെ നായിക സ്ഥാനത്ത്.
'ചെറുപ്പത്തിൽ അന്നത്തെ കഷ്ടപ്പാടുകളിൽനിന്നൊക്കെ രക്ഷപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വീട്ടിൽ ഒരിക്കലും വൈദ്യുതിയുണ്ടാകില്ല. രാത്രി കൊതുകിന്റെ മൂളൽ കാരണം ഉറങ്ങാൻ പോലും കഴിയില്ല. മഴ പെയ്താൽ വീടു പിന്നെ കുളമാണ്. രണ്ടു നേരം ഭക്ഷണം പോലും കഷ്ടി. അച്ഛനും അമ്മയും അവരേക്കൊണ്ട് സാധിക്കുന്നതുപോലെ ശ്രമിച്ചു. പക്ഷേ, കൂലിപ്പണിക്കാരായ അവർക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു' വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ റാണി പറഞ്ഞു.
'എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു ഹോക്കി അക്കാദമി ഉണ്ടായിരുന്നു. അവിടെ താരങ്ങൾ പരിശീലിക്കുന്നതു നോക്കി മണിക്കൂറുകളാണ് ഞാൻ ചെലവഴിച്ചിരുന്നത്. എനിക്കും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദിവസേന 80 രൂപ പോലും കൂലി കിട്ടാത്ത അച്ഛന് എനിക്കായി ഹോക്കി സ്റ്റിക്ക് വാങ്ങിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നും അക്കാദമിയിലെ പരിശീലകനോട് എന്നെയും കളി പഠിപ്പിക്കാമോയെന്നു കെഞ്ചും. പക്ഷേ, ഹോക്കി കളിക്കാനുള്ള ആരോഗ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം പരിഗണിച്ചു പോലുമില്ല' റാണി പറഞ്ഞു.
'ഒരിക്കൽ എനിക്ക് ഗ്രൗണ്ടിൽ കിടന്ന് പൊട്ടിയ ഒരു ഹോക്കി സ്റ്റിക്ക് കിട്ടി. അതുവച്ചായിരുന്നു ആദ്യ പരിശീലനം. അന്ന് പരിശീലനത്തിനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സാൽവാർ കമ്മീസ് ധരിച്ചായിരുന്നു പരിശീലനം. പക്ഷേ, എന്നെങ്കിലും ഹോക്കിയിൽ കഴിവു തെളിയിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു അവസരം തരാമോയെന്ന് എന്നും കോച്ചിനോടു ഞാൻ കെഞ്ചും. വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ഒരു അവസരം സംഘടിപ്പിച്ചത്' റാണി പറഞ്ഞു.
'ഹോക്കി താരമാകാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ വീട്ടുകാർ എതിർത്തു. പെൺകുട്ടികൾ വീട്ടുജോലി ചെയ്യേണ്ടവരാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കളിക്കാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. ഹോക്കി കളിക്കാൻ അനുവാദം തേടി ഞാൻ എന്നും അച്ഛന്റെയും അമ്മയുടെയും അടുത്തുപോകും. ഈ മേഖലയിൽ കഴിവു തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർ എനിക്ക് അനുവാദം തന്നു.'
അക്കാദമിയിൽ പരിശീലനം അതിരാവിലെ ആരംഭിക്കും. വീട്ടിലാണെങ്കിൽ ക്ലോക്ക് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മ എന്നും ഉറങ്ങാതെയിരുന്ന് എന്നെ പുലർച്ചെ എഴുന്നേൽപ്പിച്ച് പരിശീലനത്തിനു വിടും. അക്കാദമിയിൽ പരിശീലനത്തിനു വരുമ്പോൾ പാൽ കൊണ്ടുവരണമെന്ന് നിർബന്ധമായിരുന്നു. അവിടെനിന്ന് പറയുന്നത്ര പാൽ വാങ്ങാനുള്ള ശേഷി വീട്ടുകാർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചു പാൽ വാങ്ങി ആരോടും പറയാതെ ബാക്കി വെള്ളം കൂടി ചേർത്താണ് ഞാൻ പരിശീലനത്തിന് പോയിരുന്നത്.'
'പ്രതിസന്ധി ഘട്ടങ്ങളിൽ അക്കാദമിയിലെ പരിശീലകൻ നൽകിയ പിന്തുണ മറക്കാനാകില്ല. അദ്ദേഹമാണ് എന്റെ കളി കണ്ട് ഹോക്കി കിറ്റും ഷൂവുമെല്ലാം വാങ്ങിത്തന്നിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ മക്കൾക്ക് തുല്യമായ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു ദിവസം പോലും ഞാൻ പരിശീലനം മുടക്കിയിരുന്നില്ല.'
'ഹോക്കി കളിച്ച് ആദ്യമായി പ്രതിഫലം കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്. ഒരു ടൂർണമെന്റ് ജയിച്ചപ്പോൾ പ്രതിഫലമായി എനിക്ക് 500 രൂപ കിട്ടി. അത് അതേപടി അച്ഛനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അതിനു മുൻപ് ഒരിക്കലും അത്രയും പണം ഒരുമിച്ച് കയ്യിൽ കിട്ടിയിരുന്നില്ല. ഒരിക്കൽ നമ്മൾ സ്വന്തമായി ഒരു വീടു വയ്ക്കുമെന്ന് ഞാൻ വീട്ടുകാർക്ക് ഉറപ്പുകൊടുത്തു. ആ ലക്ഷ്യത്തിനായി ആകുന്നപോലെ അധ്വാനിച്ചു.'
'ആഭ്യന്തര ടൂർണമെന്റുകളിൽ സംസ്ഥാനത്തിനായി കളിച്ച് അധികം വൈകാതെ ദേശീയ ടീമിലേക്ക് വിളിയെത്തി. അന്നെനിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ഇത്ര കാലമായി മുഖ്യധാരയിൽത്തന്നെയുണ്ട്. എന്നാണ് വിവാഹമെന്നു മാത്രമാണ് ഇപ്പോഴും എന്റെ ബന്ധുക്കൾക്കുപോലും ചോദിക്കാനുള്ളത്. പക്ഷേ, ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കാൻ അച്ഛൻ അനുവാദം തന്നു. അവരുടെ പിന്തുണയോടെ ഞാൻ ഇന്നിതാ ഇന്ത്യൻ ക്യാപ്റ്റൻ വരെയായി.' റാണി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍