ആറുകോടി സമ്മാനമടിച്ച ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വിട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ വിൽപ്പനക്കാരി; ബംബറിന് കിട്ടിയ കമ്മീഷൻ തുക വിൽപ്പനക്കാരിക്ക് കൊടുത്ത് പിറവം ഫോർച്യൂൺ ലോട്ടറീസ് ഉടമയും; ശശിബാലനും ഭാര്യ സൈനയും കരുണയുടെ പുതു മാതൃക
മറുനാടൻ മലയാളി ബ്യൂറോ
പിറവം: ഇതൊരു മാതൃകയാണ്. കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മാതൃക. ലോട്ടറി മൊത്തവിൽപ്പന ഏജൻസി ഉടമകളായ ശശിബാലനും ഭാര്യ സൈനയ്ക്കും കൈയടിക്കാം. സ്മിജയ്ക്ക് 51 ലക്ഷം രൂപ കൈമാറിയതിന്. ഈ 51 ലക്ഷം രൂപയും നിയമ പ്രകാരം പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമകൾക്ക് സ്വന്തമാണ്. പക്ഷേ അത് എത്തേണ്ടത് സ്മിജയ്ക്കുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് ശശി ബാലനും സൈനയും തീരുമാനം എടുത്തത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ധാർമികമായ തീരുമാനം.
ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബർ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വിട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ ലോട്ടറി വിൽപ്പനക്കാരിയാണ് സ്മിജ. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും സത്യസന്ധയ ഉയർത്തിക്കാട്ടിയ മലയാളി. ഈ ബംബറിൽ ഒന്നാം സമ്മാനത്തിന് കിട്ടുന്ന 51 ലക്ഷം രൂപയുടെ കമ്മിഷനാണ് സ്മിജയ്ക്ക് കിട്ടുന്നത്. ക്രൂരതകളും തട്ടിപ്പുകളും കേട്ടു വളരുന്ന പുതു തലമുറയ്ക്ക് ആവേശവും പ്രതീക്ഷയുമാണ് പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചെയ്ത നല്ല പ്രവർത്തി. ജീവിത പ്രാരാബ്ദങ്ങളിലൂടെ നീങ്ങിയ സ്മിജയ്ക്ക് വലിയൊരു ആശ്വാസമാണ് ഈ കരുണയുടെ ഇടപെടൽ
ഇവരാണ് കമ്മിഷൻ തുകയ്ക്കുള്ള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്. സൈനയുടെ ഉടമസ്ഥതയിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ആറ്ുകോടിയുടെ സമ്മർ ബംബർ ടിക്കറ്റുകൾ സ്മിജ വാങ്ങി വിറ്റത്. വിറ്റുതീരാതിരുന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന പരിചയക്കാരനും പൂന്തോട്ടം പണിക്കാരനുമായ ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വാങ്ങിക്കാൻ ഫോണിലൂടെയാണ് സ്മിജ ആവശ്യപ്പെട്ടത്.
വാക്ക് ഉറപ്പിച്ച് ടിക്കറ്റ് സ്മിജതന്നെ കൈവശം വച്ചു. ഈ ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞ നിമിഷം സ്മിജ ഭർത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. ഈ ലോട്ടറിക്ക് കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിച്ച് 51 ലക്ഷമാണ് ശശി ബാലനും ഭാര്യയും സ്മിജയ്ക്ക് നൽകിയത്. അങ്ങനെ സ്മിജയുടെ നല്ല പ്രവർത്തിക്ക് അംഗീകാരം നൽകുകയാണ് അവർ. ഈ കമ്മീഷൻ തുക നിയമപരമായി ഫോർച്യൂൺ ഉടമയ്ക്ക് അർഹതപ്പെട്ടതാണ്.
സമ്മർ ബംബർ ഭാഗ്യക്കുറിയിലെ ആറുകോടി രൂപയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനു ലഭിച്ചത്. നറുക്കെടുപ്പിൽ എസ്.ഡി. 316142 എന്ന നമ്പറിലൂടെയാണ് ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹന്റെ പക്കലാണ് ടിക്കറ്റ് കടമായി പറഞ്ഞുവെച്ചത്. സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്.
അന്ന് വാങ്ങിയതിൽ 12 ബംബർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കാൻ അഭ്യർത്ഥിച്ചു. 6142 എന്ന നമ്പർ മാറ്റി വെയ്ക്കാൻ പറഞ്ഞ ചന്ദ്രൻ പണം ഇനി കാണുമ്പോൾ തരാമെന്നും പറഞ്ഞു. പിന്നീട് താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചു.
ടിക്കറ്റ് നമ്പർ പറഞ്ഞതോടെ പൈസ പിന്ന തരാമെന്നു പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജ തിരിച്ചറിഞ്ഞു. തന്റെ കൈവശമിരുന്ന ടിക്കറ്റ് രാത്രി തന്നെ ചന്ദ്രന്റെ വീട്ടിലെത്തി നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറഞ്ഞിരുന്നു. കീഴ്മാട് ഡോൺ ബോസ്കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ.
ഭർത്താവ് രാജേശ്വരനുമൊത്ത് പട്ടിമറ്റത്താണ് സ്മിജയുടെ താമസം. ഇരുവരുമൊന്നിച്ചാണ് ലോട്ടറി കച്ചവടം. 2011 - 12 കാലഘട്ടത്തിൽ ആരംഭിച്ചതാണ് ലോട്ടറി കച്ചവടം. 'പിന്നെ കൈയിൽ ടിക്കറ്റ് ഇരുന്നാൽ ഞാൻ ആർക്കെങ്കിലും കൊടുക്കും. ഞങ്ങളുടെ ഈ ലോട്ടറി കച്ചവടത്തിന്റെ പ്രത്യേകതയും അത് തന്നെയാണ്. കച്ചവടക്കാർ ഒരു ടിക്കറ്റ് എങ്കിലും എടുത്ത് വച്ചാൽ അയാള് നശിച്ചു എന്നതാണ്. ഇത് നേരുള്ള കച്ചവടമാണ്. കാരണം ഇത് നല്ല നമ്പറാണ്, ഇത് നല്ല നമ്പറാണ് എന്ന് കരുതി എടുത്ത് വയ്ക്കുമ്പോൾ നമ്മുടെ ലാഭം പോകും പിന്നെ ആ ടിക്കറ്റ് എടുത്ത് വയ്ക്കുന്നതിനുള്ള രൂപയും പോകും. അപ്പോൾ അതിലും നല്ലത് വിൽക്കുന്നതാണ്'-സ്മിജ പറയുന്നു.
'ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോൾ വീട്ടു ചെലവ് നടത്താൻ വേണ്ടിയിട്ടാണ് ഞങ്ങൾ ഈ കച്ചവടം തുടങ്ങിയത്. ഞങ്ങൾ ഇതുവരെയും എടുത്ത് വച്ചിട്ടില്ല. സമ്മാനം അടിച്ച ടിക്കറ്റും എടുത്ത് വയ്ക്കുവാൻ തോന്നിയിരുന്നില്ല. കമ്മീഷന്റെ കാര്യമോ, അല്ലെങ്കിൽ ആറ് കോടിയാണെന്ന കാര്യമോ ഞങ്ങൾ ആ സമയത്ത് ഓർത്തില്ല. ചേട്ടൻ ഫസ്റ്റ് പ്രൈസ് ആണെന്ന് പറഞ്ഞപ്പോൾ അത് ആർക്കാണ് എന്നൊന്നും ചിന്തിച്ചില്ല. അത് കഴിഞ്ഞ് എല്ലാവരും പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആറ് കോടി ആയിരുന്നോ എന്ന് ചിന്തിക്കുന്നത്' സ്മിജ തന്റെ കൈവശമിരുന്ന ടിക്കറ്റിനെ ഭാഗ്യം തേടിയെത്തിയ നിമിഷങ്ങൾ ഓർത്തെടുത്തത് ഇങ്ങനെയാണ്.
എനിക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. സ്ഥിരമായി എന്റെ പക്കൽ നിന്നും ലോട്ടറിവാങ്ങുന്ന ആളുകളെല്ലാം അതിലുണ്ട്. അതിൽ വൈകുന്നേരം ഏഴ് മണിക്കുള്ളിൽ ഞാൻ കൈയിലുള്ള ലോട്ടറിയുടെ ചിത്രങ്ങളിടും ആർക്ക് വേണമെങ്കിലും ബുക്ക് ചെയ്യാം' ലോട്ടറി വിൽപന തുടരുന്ന രീതി സ്മിജ പറയുന്നു. രണ്ടായിരത്തി പതിനൊന്നിലാണ് ആദ്യം ലോട്ടറി വിൽപന തുടങ്ങിയത്. അതും സൈഡ് ബിസിനസ്സായി. ലോക്ഡൗൺകാലത്ത് ഭർത്താവ് രാജേശ്വരന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബപ്രാരാബ്ദങ്ങൾ സ്മിജിയെയും ഭർത്താവിനെയും മുഴുവൻ സമയ ലോട്ടറി വിൽപനക്കാരാക്കി. ഹാർഡ് വെയർ എഞ്ചിനീയറിങ് ബിരുദധാരിയാണ് സ്മിജ. 'കൊറോണക്കാലത്ത് എന്നെപ്പോലെ മറ്റ് തൊഴിലുകളിലേക്ക് മാറിയവർ ഏറെയുണ്ട്. ഞാൻ മാത്രമല്ല. ആദ്യ സമയത്ത് ഞങ്ങൾ മീൻ കച്ചവടം വരെ നടത്തിയിട്ടുണ്ട്.' ജീവിക്കാൻ വൈറ്റ്കോളർ ജോലി തന്നെ വേണമെന്നില്ല സ്മിജ പറയുന്നു.
Stories you may Like
- 12 കോടിയുടെ വിഷു ബംബർ അടിച്ച ഭാഗ്യവാൻ മലപ്പുറം ചെമ്മാട്ടുകാരൻ
- ഇലക്ട്രൽ ബോണ്ടിലൂടെ വീണ്ടും വാർത്തകളിൽ; സാന്റിയാഗോ മാർട്ടിന്റെ കഥ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ!
- വിഷു ബമ്പറിലെ ഭാഗ്യവാനും പേര് പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് സൂചനകൾ
- ഭാഗ്യദേവത കടാക്ഷിച്ചത് പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോൾ എടുത്ത ലോട്ടറി ടിക്കറ്റിന്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്