കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവൻ സംഘികൾ കൊണ്ടുപിടിച്ചു നടത്തുന്നു; രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികൾ ആകുന്നവരിൽ 50 ശതമാനത്തിലേറെ കേരളത്തിൽ; പ്രതിപക്ഷം കൂടി ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച അതീവശ്രദ്ധ പുലർത്തണമെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികളുടെ എണ്ണം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയരുന്നു. സിറോ പ്രിവലൻസ് സർവേ പ്രകാരം കേരളത്തിൽ രോഗം വന്നവരുടെ എണ്ണം 44 ശതമാനം മാത്രമാണ്. അഖിലേന്ത്യാ ശരാശരി 67 ശതമാനം ആയിരിക്കുമ്പോഴാണ് ഈ കുറവ്. പ്രതിരോധ സംവിധാനത്തിലെ പാളിച്ചയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, അതങ്ങനെയല്ല എന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ അവകാശവാദം. ഏറ്റവുമൊടുവിൽ മുൻ മന്ത്രി തോമസ് ഐസക്, തന്റെ വാദങ്ങൾ നിരത്തി പോസ്റ്റിട്ടു.
കേരളത്തിൽ പലജാതി പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ ആൾക്കൂട്ടങ്ങളുമെല്ലാം ഉണ്ടായിട്ടും പൊതുവിൽ ജനങ്ങൾ ജാഗ്രത പുലർത്തിയിട്ടുണ്ട്. സർക്കാർ പറഞ്ഞ സാമൂഹ്യനിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയിൽ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതെന്ന് ഐസക് പറയുന്നു. കേരളത്തിൽ മരണനിരക്ക് ദേശീയശരാശരിയേക്കാൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ രോഗികളായി റിപ്പോർട്ട് ചെയ്തവരിൽ 1.34 ശതമാനം പേർ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലേത് കേവലം 0.49 മാത്രമാണ്. ഇന്ത്യയിലെ മരണമടയുന്നതിന്റെ മൂന്നിലൊന്ന്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ കോവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ഇന്ത്യ മുഴുവൻ സംഘികൾ കൊണ്ടുപിടിച്ചു നടത്തുകയാണ്. രാജ്യത്ത് പുതിയതായി ഓരോ ദിവസവും രോഗികളാകുന്നവരിൽ 50 ശതമാനത്തിലേറെ കേരളത്തിലാണ്. കേരളത്തിലെ പ്രതിപക്ഷവും ഇക്കാര്യത്തിൽ ബിജെപിക്കൊപ്പമാണ്. അവർ സാധാരണക്കാരുടെ മനസ്സിൽ ഉയർത്തിയേക്കാവുന്ന ചില സംശയങ്ങൾക്ക് മറുപടി:
1) 'കോവിഡ് പ്രതിരോധശേഷി കൈവരിച്ചവർ കേരളത്തിൽ കുറവ്'' മാതൃഭൂമിയുടെ ഈ വാർത്ത ശരിയാണോ?
എങ്ങനെ കേരളീയർക്ക് അഭിമാനമാകേണ്ട ഒരു വസ്തുത ഇപ്രകാരം വളച്ചൊടിക്കാൻ ഒരു മാധ്യമ പ്രവർത്തകനു കഴിഞ്ഞു? സിറോപ്രിവലൻസ് സർവ്വേ പ്രകാരം കേരളത്തിൽ രോഗം വന്നവരുടെ എണ്ണം 44 ശതമാനമേ വരൂ. മദ്ധ്യപ്രദേശിൽ അത് 79 ശതമാനമാണ്. അഖിലേന്ത്യാ ശരാശരി 67 ശതമാനമാണ്. ശരീരത്തിൽ ആന്റിബോഡീസ് ഉണ്ടോയെന്നാണ് ഇത് പരിശോധിക്കുന്നത്. രോഗം വന്നവരിൽ ആന്റിബോഡീസ് ഉണ്ടാകും. അതുപോലെതന്നെ വാക്സിനേഷൻ എടുത്തവരിലും ഉണ്ടാകും. മെയ് മാസത്തിലാണു സർവ്വേ. അന്ന് 5 ശതമാനം പേർക്കേ ഇന്ത്യയിൽ വാക്സിനേഷൻ ആയിട്ടുള്ളൂ. അതുകൊണ്ടു സിറോപ്രിവലൻസ് കണക്ക് രോഗം വന്നവരുടെ എണ്ണത്തിന്റെ ശതമാനമായി കണക്കാക്കാം.
കേരളത്തിൽ പലജാതി പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പു പ്രചാരണ ആൾക്കൂട്ടങ്ങളുമെല്ലാം ഉണ്ടായിട്ടും പൊതുവിൽ ജനങ്ങൾ ജാഗ്രത പുലർത്തിയിട്ടുണ്ട്. സർക്കാർ പറഞ്ഞ സാമൂഹ്യനിയന്ത്രണങ്ങൾ പാലിച്ചിട്ടുണ്ട്. അതാണ് ഇന്ത്യയിൽ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. കോവിഡ് പ്രോട്ടോക്കോളിനു കേരള സർക്കാർ നൽകിയ പ്രചാരണം മാത്രമല്ല, അതിന്റെ ഫലമായി സാധാരണക്കാർക്ക് ഉണ്ടാകുന്ന വൈഷമ്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള സമാശ്വാസനടപടികളും സ്വീകരിച്ചു. ഭക്ഷ്യക്കിറ്റും വർദ്ധിപ്പിച്ച പെൻഷനും പെഷൻ ഇല്ലാത്തവർക്കുള്ള ധനസഹായവും കുടുംബശ്രീ വഴിയുള്ള ഉപഭോക്തൃ വായ്പകളും ഇതിൽപ്പെടും.
2) ഇതുവരെയുള്ള രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കു പ്രകാരം 25 ലക്ഷമല്ലേയുള്ളൂ. സിറോപ്രിവലൻസ് സർവ്വേ പ്രകാരം 159 ലക്ഷം പേർ കേരളത്തിൽ രോഗികളായിട്ടുണ്ടല്ലോ? കണക്ക് എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടില്ലേ?
പലപ്പോഴും രോഗലക്ഷണങ്ങൾ കാണില്ല. പിന്നെ ചിലർക്കു വന്നാലും ആരോടും പറയാതെ വീട്ടിലിരുന്നു ഭേദമാക്കും. എന്നാൽ രോഗം വന്നാൽ ആശുപത്രിയിൽ പോവുക മലയാളിയുടെ സ്വഭാവമാണ്. അതുകൊണ്ട് കേരളത്തിലെ രോഗികളുടെ ഔദ്യോഗിക കണക്കിന്റെ 6 മടങ്ങു മാത്രമേ സിറോപ്രിവലൻസ് സർവ്വേ പ്രകാരമുള്ള രോഗികളുടെ എണ്ണം വരൂ. അതേസമയം ഇന്ത്യാ രാജ്യത്ത് ശരാശരി 33 മടങ്ങ് കൂടുതലാണ്. യുപിയിൽ 100 മടങ്ങാണു കൂടുതൽ. ബീഹാറിൽ 134 മടങ്ങ്. ഇന്ത്യയിൽ മൊത്തം ഇതുവരെയുള്ള രോഗികളുടെ എണ്ണം 282 ലക്ഷമാണ്. എന്നാൽ സിറോപ്രിവലൻസ് സർവ്വേ പ്രകാരം മൊത്തം രോഗികളുടെ എണ്ണം 9265 ലക്ഷമാണ്. എന്നുവച്ചാൽ ഔദ്യോഗിക കണക്കുകളേക്കാൾ 33 മടങ്ങ് ആളുകൾക്ക് ഇന്ത്യയിൽ രോഗം വന്നിട്ടുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളിൽ രോഗം വരുന്നതും മരണം സംഭവിക്കുന്നതിന്റെയും കണക്കുകളൊന്നും ആരും അറിയുന്നില്ല. അതല്ല കേരളത്തിലെ സ്ഥിതി. കേരളത്തിലാണ് അണ്ടർ റിപ്പോർട്ടിങ് ഏറ്റവും കുറവ്. (ചിത്രം നോക്കുക)
3) പക്ഷെ ഇപ്പോൾ മരണനിരക്കും കൂടുന്നുണ്ടല്ലോ. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരാജയമല്ലേ ഇത്?
കേരളത്തിലെ കോവിഡ് മരണങ്ങൾ കൂടുന്നുണ്ട് എന്നതു ശരിയാണ്. കഴിഞ്ഞ വർഷമെല്ലാം ദിനംപ്രതിയുള്ള മരണം ഒറ്റസംഖ്യയായിരുന്നുവെങ്കിൽ ഇപ്പോൾ അത് മൂന്നക്ക സംഖ്യയാണ്. പക്ഷെ കോവിഡ് മരണനിരക്ക് അതായത് രോഗികളായവരിൽ എത്രപേർ മരിച്ചൂവെന്നു കണക്കെടുത്താൽ കേരളത്തിലാണ് ഏറ്റവും കുറവ്. ഇന്ത്യയിൽ രോഗികളായി റിപ്പോർട്ട് ചെയ്തവരിൽ 1.34 ശതമാനം പേർ മരണമടഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലേത് കേവലം 0.49 മാത്രമാണ്. ഇന്ത്യയിലെ മരണമടയുന്നതിന്റെ മൂന്നിലൊന്ന്.
4) പ്രതിപക്ഷത്തിന്റെ ആരോപണം കേരളത്തിൽ മരണസംഖ്യ മറച്ചുവയ്ക്കുന്നൂവെന്നല്ലേ. മരണനിരക്ക് കൂടുതലാണെന്ന് ഇപ്പോൾ സർക്കാരും സമ്മതിച്ചിട്ടുണ്ടല്ലോ.
ലോകാരോഗ്യ സംഘടന അംഗീകരിച്ച മാനദണ്ഡ പ്രകാരമാണ് കേരളവും മറ്റു സംസ്ഥാനങ്ങളും മരണത്തിന്റെ കണക്കുകൾ തയ്യാറാക്കിയിട്ടുള്ളത്. ഈ മാനദണ്ഡങ്ങൾ മാറ്റണമെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ പുതിയ കണക്കുകൾ തയ്യാറാക്കാവുന്നതേയുള്ളൂ. പക്ഷെ അതൊന്നും കേരളത്തിലെ മരണനിരക്ക് മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവാണെന്ന യാഥാർത്ഥ്യത്തെ ഇല്ലാതാക്കുകയില്ല.
ഇതിനും വ്യക്തമായ തെളിവുണ്ട്. ക്ഷാമം, പകർച്ചവ്യാധി തുടങ്ങിയവമൂലം വ്യാപകമായ മരണം ഉണ്ടാകുമ്പോൾ എത്ര മരണം സംഭവിച്ചൂവെന്നു കണക്കാക്കുന്നതിന് പണ്ഡിതന്മാർ ഉപയോഗിക്കുന്ന ഒരു രീതി സമ്പ്രദായമുണ്ട്. സാധാരണഗതിയിൽ മൊത്തം എത്ര മരണമാണ് ഉണ്ടാവുകയെന്നു കണക്കാക്കുക. ക്ഷാമവും പകർച്ചവ്യാധിയും വന്ന വർഷം എത്ര മരണം മൊത്തത്തിൽ ഉണ്ടായിയെന്നു കണക്കാക്കുക. ഈ അധികം മരണം പകർച്ചവ്യാധിയോ ക്ഷാമമോമൂലമാണെന്ന നിഗമനത്തിലാണ് അവർ എത്തുക. സാധാരണ കാനേഷുമാരി കണക്കാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇങ്ങനെയാണ് അമർത്യ സെൻ 50-കളിൽ ചൈനീസ് ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് ഉണ്ടാക്കിയത്. ഇങ്ങനെയാണ് ബംഗാൾ ക്ഷാമത്തിൽ മരിച്ചവരുടെ കണക്ക് തയ്യാറാക്കിയിട്ടുള്ളത്.
എന്നാൽ അക്കാലത്തെ അപേക്ഷിച്ച് ഇന്നിപ്പോൾ കൂടുതൽ സ്ഥിതിവിവര കണക്കുകൾ ലഭ്യമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ ജനന-മരണ രജിസ്റ്ററുകൾ സൂക്ഷിക്കുന്നുണ്ട്. അതിന്റെ സാമ്പിൾ അടിസ്ഥാനത്തിൽ അധികമരണത്തിന്റെ കണക്കുകൾ തയ്യാറാക്കാനാവും. ഹിന്ദു പത്രമാണ് ഇന്നിപ്പോൾ ഈ വിശകലനം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. 2020 ഏപ്രിലിനു മുമ്പുള്ള ഒരു വർഷക്കാലം സംസ്ഥാനത്ത് എത്ര മരണമുണ്ടായിയെന്നു സാമ്പിൾ രജിസ്ട്രേഷന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. ഇതേ രീതിയിൽ 2021 ഏപ്രിലിനു മുന്നേ എത്ര മരണമുണ്ടായിയെന്നും കണക്കു കൂട്ടുന്നു.
ബംഗാൾ, ഹിമാചൽപ്രദേശ്, ഹരിയാന, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, മദ്ധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളുടെ കണക്കു പരിശോധിച്ചപ്പോൾ 8.59 ലക്ഷം അധികമരണമുണ്ടായി. എന്നാൽ ഈ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡു മരണം 1.04 ലക്ഷം മാത്രമാണ്. എന്നുവച്ചാൽ ഔദ്യോഗിക കണക്കിനേക്കാൾ 8 മടങ്ങ് മരണം ഈ സംസ്ഥാനങ്ങളിലുണ്ട്. കേരളത്തിലാവട്ടെ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള മരണം 9,954 ആണ്. എന്നാൽ അധികമരണം 4,178 മാത്രം. എന്നുവച്ചാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളേക്കാൾ കുറവാണ് കേരളത്തിലെ അധികമരണം. എങ്ങനെ ഇത് സംഭവിച്ചു? റോഡ് മരണങ്ങൾ ഗണ്യമായി കുറഞ്ഞു. ഇതുപോലെ മറ്റുപല രോഗങ്ങൾമൂലമുള്ള മരണങ്ങളും. അങ്ങനെ കോവിഡ് കാലത്ത് ആദ്യ വർഷമെടുത്താൽ മരണനിരക്കുതന്നെ കുറഞ്ഞ അത്യപൂർവ്വ അനുഭവമാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷം പറയുന്നതുപോലെ അല്ല കാര്യങ്ങളുടെ കിടപ്പ്. (ചിത്രം നോക്കുക)
ഈ 8 സംസ്ഥാനങ്ങളുടെ പേര് പറഞ്ഞതിൽ യുപിയും ബീഹാറും ഉൾപ്പെടില്ല. അവിടുത്തെ അധികമരണത്തിന്റെ കണക്ക് വരുമ്പോഴാണ് ഇന്ത്യയിലെ കോവിഡിന്റെ ഭീകരാവസ്ഥ പൂർണ്ണമായി വെളിപ്പെടുക. ഇതിന്റെ ഒരു സൂചന ഇപ്പോൾ തന്നെ വന്നിട്ടുണ്ട്. മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സുബ്രഹ്മണ്യം ഇപ്പോൾ ഹാർവാർഡിലാണ്. അവിടുത്തെ പണ്ഡിതന്മാരുമായി ചേർന്ന് ഇന്ത്യയിൽ കോവിഡുമൂലം എത്രപേർ മരിച്ചുവെന്ന് അവർ ഗണിച്ചു കണക്കാക്കിയിട്ടുണ്ട്. 40-50 ലക്ഷമാണ് ഇന്ത്യയിലെ കോവിഡ് മരണം.
ഇതുപോലെ മറ്റു പണ്ഡിതന്മാർ ലോകത്തെ മൊത്തം കോവിഡ് മരണങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ട്. അമേരിക്കയും യൂറോപ്പിലെയും രാജ്യങ്ങളടക്കം ഔദ്യോഗികമായി പറയുന്നതിനേക്കാൾ പല മടങ്ങാണ് യഥാർത്ഥ മരണനിരക്ക് എന്നാണ് അവരുടെ നിഗമനം. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ അനുഭവം അത്യപൂർവ്വമാകുന്നത്. കോവിഡുകാലത്തു മരിച്ചവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു.
5) കോവിഡ് മരണം ഇങ്ങനെ കുറയ്ക്കാൻ എങ്ങനെ കഴിഞ്ഞു?
നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും മുൻകരുതലുകളുടെയും ശാസ്ത്രീയതയും കരുത്തുമാണ് ഇതു തെളിയിക്കുന്നത്. ഉദാഹരണത്തിന് ഇന്ത്യയിൽ ഓക്സിജൻ കിട്ടാതെ 619 രോഗികൾ മരണമടഞ്ഞുവെന്നാണ് കണക്ക്. ഹിന്ദുസ്ഥാൻ ടൈംസിന്റെ ചാർട്ട് ചിത്രമായി കൊടുത്തിട്ടുണ്ട്. കേരളത്തിൽ ഒരു മരണംപോലും ഉണ്ടായിട്ടില്ല. രോഗവ്യാപനം വർദ്ധിക്കുമ്പോൾ അതനുസരിച്ച് ആരോഗ്യ സൗകര്യങ്ങളും വർദ്ധിപ്പിച്ചു. ഡൊമിസിലിയറി കേന്ദ്രങ്ങൾ, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിലെ ബെഡ്ഡുകളുടെ എണ്ണം എപ്പോഴും നമ്മൾ രോഗികളുടെ എണ്ണത്തേക്കാൾ ഉയർത്തി നിർത്തി. ചികിത്സ മുഴുവൻ സൗജന്യം. ഇതാണു കേരളത്തിന്റെ കോവിഡ് പ്രതിരോധതന്ത്രം.
6) എന്തുകൊണ്ടാണ് കേരളത്തിലെ വാക്സിനേഷൻ കുറഞ്ഞിരിക്കുന്നത്? ഇതു സർക്കാരിന്റെ പരാജയമല്ലേ?
വാക്സിൻ നൽകേണ്ട ചുമതല കേന്ദ്രത്തിന്റേതാണ്. നൽകുന്നത് ഒരു തുള്ളിപോലും പാഴാക്കാതെ മാനദണ്ഡപ്രകാരം വാക്സിനേഷൻ നടത്തേണ്ടവരേക്കാൾ കൂടുതൽ വാക്സിനേഷൻ നടത്തിയ റെക്കോർഡാണ് കേരളത്തിന്റേത്. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തതുകൊണ്ട് രാജ്യത്ത് ഇന്ന് വാക്സിൻ ക്ഷാമമാണ്. ഇതിനു മോദി സർക്കാർ ജനങ്ങളോടു മറുപടി പറഞ്ഞേതീരൂ.
7) ഇനി എന്തുവേണം?
സിറോപ്രിവലൻസ് സർവ്വേ പ്രകാരം രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറാകണം. കാരണം രോഗം വരാൻ സാധ്യതയുള്ള ജനസംഖ്യ ഈ സംസ്ഥാനങ്ങളിലാണു കൂടുതൽ. കേന്ദ്ര വാക്സിൻ നയത്തിൽ തിരുത്തൽ വേണം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്