Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തെ നടുക്കി ഒരു പീഡനം കൂടി; പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമായി വിറ്റത് പെറ്റമ്മ; കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതി നിർണ്ണായകമായി; വീട്ടിൽ എത്തിയ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ക്രൂരത; കസ്റ്റഡിയിലുള്ള അമ്മയ്ക്ക് മഹിളാ മന്ദിരത്തിൽ സുഖവാസം: സംഭവം ആറന്മുളയിൽ

കേരളത്തെ നടുക്കി ഒരു പീഡനം കൂടി; പതിമൂന്നുകാരിയെ കാമുകനും സുഹൃത്തിനുമായി വിറ്റത് പെറ്റമ്മ; കാണാനില്ലെന്ന രണ്ടാനച്ഛന്റെ പരാതി നിർണ്ണായകമായി; വീട്ടിൽ എത്തിയ കുട്ടിയെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ക്രൂരത; കസ്റ്റഡിയിലുള്ള അമ്മയ്ക്ക് മഹിളാ മന്ദിരത്തിൽ സുഖവാസം: സംഭവം ആറന്മുളയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളം നടുങ്ങുന്ന ഒരു പീഡന വാർത്ത ആരോഗ്യമന്ത്രിയുടെ മണ്ഡലമായ ആറന്മുളയിൽ നിന്ന് പുറത്തു വരുന്നു. പതിമൂന്നുകാരിയെ മാതാവ് കാമുകനായ ടിപ്പർ ലോറി ഡ്രൈവർക്കും സുഹൃത്തിനുമായി പണം വാങ്ങി കാഴ്ച വച്ചു. അറസ്റ്റിലായ മാതാവിനെ മഹിളാ മന്ദിരത്തിൽ പാർപ്പിച്ച് ആറന്മുള പൊലീസിന്റെ അനാസ്ഥ. കാമുകനും സുഹൃത്തിനുമായി പൊലീസ് അന്വേഷണം തുടങ്ങി.

ഏഴാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്റെ കാമുകനും ടിപ്പർ ലോറി ഡ്രൈവറുമായ ഹരിപ്പാട് സ്വദേശി ബിപിൻ, ഇയാളുടെ സുഹൃത്ത് എന്നിവരാണ് കുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടു പോയി മറ്റൊരു സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചത്. കഴിഞ്ഞ 28 ന് ഉച്ചയോടെയാണ് സംഭവം.

വീട്ടിലെത്തിയ ബിപിന്നും സുഹൃത്തിനുമൊപ്പം മാതാവ് പെൺകുട്ടിയെ പറഞ്ഞയയ്ക്കുകയായിരുന്നു. ജങ്ഷനിൽ നിന്നാണ് പെൺകുട്ടി പ്രതികളുടെ ബൈക്കിൽ കയറിയത്. ബൈക്കിൽ നടുത്തിരുത്തിയാണ് കുട്ടിയെ പ്രതികൾ കൊണ്ടു പോയത്. ചെങ്ങന്നൂരിൽ ചെന്ന ശേഷം ബിപിന്റെ സുഹൃത്ത് കുട്ടിയെ രണ്ടു ബസുകൾ കയറി ഒരു സ്ഥലത്ത് ചെന്നു. അവിടെ ഒരു വീട്ടിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി.

തുടർന്ന് പിറ്റേന്ന് ബിപിൻ കുട്ടിയെ ആറന്മുളയിൽ കൊണ്ടു വിട്ടു. ഇതിനോടകം രണ്ടാനച്ഛൻ കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി ആറന്മുള പൊലീസിൽ പരാതി നൽകിയിരുന്നു. ആറന്മുള പഞ്ചായത്തംഗം ദീപയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പൊലീസ് വിളിച്ചു വരുത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

കുട്ടിയുടെ മൊഴിയിൽ നിന്ന് മാതാവിന്റെ പങ്ക് വ്യക്തമായി. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കേണ്ടതിന് പകരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭർത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ടിപ്പർ ലോറി ഡ്രൈവറായ ബിപിനെ പരിചയപ്പെടുന്നത്.

വീട്ടിലെ പതിവു സന്ദർശകനായ ബിപിൻ കഴിഞ്ഞ ജൂൺ മുതൽ കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തിയ സുഹൃത്തുമായി എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതും അയാൾക്ക് കാഴ്ച വച്ചതും.

കഴിഞ്ഞ വർഷം ഓണ സമയത്താണ് ആറന്മുളയെ നടുക്കിയ ആംബുലൻസ് പീഡനം നടന്നത്. കോവിഡ് ബാധിച്ച പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടു വന്ന് പീഡിപ്പിക്കുകയായിരുന്നു. അതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് ഈ സംഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP