രണ്ടു വർഷം മുൻപ് സർക്കാർ സ്കൂളിന്റെ ഗ്രൗണ്ട് കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ച് ടൈലിട്ടു: തൊഴിലുറപ്പ് പദ്ധതിയിൽ 4.25 ലക്ഷം അടിച്ചു മാറ്റാനുള്ള നീക്കം പൊളിഞ്ഞു: ഇപ്പോൾ ബിൽ പഞ്ചായത്ത് കമ്മറ്റിയിൽ: എതിർത്ത് സിപിഎം വാർഡ് അംഗവും; കടമ്പനാട് പഞ്ചായത്തിൽ അഴിമതി ചർച്ച
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ കോടികളുടെ തട്ടിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരള ജനത. കോടികൾ ഒന്നും വരില്ലെങ്കിലും സിപിഎം ജില്ലാ കമ്മറ്റി നേരിട്ട് ഇടപെട്ട് നടത്തുന്ന ഒരു വലിയ അഴിമതിയുടെ കഥ ഇപ്പോൾ പുറത്തു വരികയാണ് പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയായ കടമ്പനാട് പഞ്ചായത്തിൽ നിന്ന്.
പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനമില്ലാതെ, വിദ്യാഭ്യാസ വകുപ്പിന്റെ അനുവാദം കിട്ടാതെ സർക്കാർ സ്കൂളിന്റെ മുറ്റം കൈയേറി ബാഡ്മിന്റൺ കോർട്ട് പണിത് വിട്രിഫൈഡ് ടൈലിട്ടു. പണിയുടെ ബിൽ തുകയായ 4.25 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിലുടെ മാറിയെടുക്കാൻ ശ്രമിച്ചു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ട അന്വേഷണം വിദ്യഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വച്ച് തന്നെ അട്ടിമറിച്ച് എല്ലാം പരിഹരിച്ചുവെന്ന് പറഞ്ഞ് ക്ലോസ് ചെയ്ത് റിപ്പോർട്ട് നൽകി.
രണ്ടു വർഷം മുൻപ് നടന്ന പണിയുടെ ബിൽ വീണ്ടും പഞ്ചായത്ത് കമ്മറ്റിയിൽ കൊണ്ടു വന്നിരിക്കുകയാണ്. ബാഡ്മിന്റൺ കോർട്ട് പുനക്രമീകരണം എന്ന പേരിൽ നേരത്തേ മാറാൻ സാധിക്കാതെ പോയ 4.25 ലക്ഷം രൂപയുടെ ബിൽ കൂടി ചേർത്ത് 8.50 ലക്ഷം മാറിക്കൊടുക്കാനാണ് തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദേശ പ്രകാരം ഭരണ സമിതി തീരുമാനം പാസാക്കിയപ്പോൾ അതിനെതിരേ വിയോജനക്കുറിപ്പെഴുതിയ വാർഡിലെ സിപിഎം അംഗത്തിന്റെ നിലപാട് അഴിമതിയുടെ ആഴം വെളിവാക്കുന്നതാണ്.
കടമ്പനാട് പഞ്ചായത്ത് 12-ാം വാർഡിൽ പാണ്ടിമലപ്പുറം ഗവ. വെൽഫയർ എൽപിഎസിന്റെ മുറ്റത്താണ് വിവാദ ബാഡ്മിന്റൺ കോർട്ട് പണി. 2019 ൽ അന്നത്തെ വാർഡ് അംഗമായിരുന്ന അനൂപാണ് ഇവിടെ ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചത്. ഇയാളുടെ അമ്മാവനായിരുന്നു കരാറുകാരൻ. പഞ്ചായത്ത് കമ്മറ്റിയിൽ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. സർക്കാർ സ്കൂൾ ആയിരുന്നതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമായിരുന്നു. ഈ വിവരം സ്കൂൾ പ്രഥമാധ്യാപിക ചോദ്യം ചെയ്തപ്പോൾ, താൻ വാർഡ് മെമ്പർ ആണെന്നും തനിക്കിഷ്ടമുള്ളതു ചെയ്യുമെന്നുമായിരുന്നു അനൂപിന്റെ മറുപടിയത്രേ.
ബാഡ്മിന്റൺ കോർട്ട് പണിത് വിട്രിഫൈഡ് ടൈൽ ഇടുക എന്ന തുഗ്ളക് പരിഷ്കാരം തിരിച്ചടിച്ചുവെന്ന കാര്യം പ്രത്യേകം പറയണ്ടല്ലോ. നനഞ്ഞു കിടക്കുന്ന കോർട്ടിൽ ചുമ്മാതെ നടക്കാൻ ശ്രമിച്ചവർ പോലും തെന്നിയടിച്ചു വീണു. എൽപി സ്കൂളിന് എന്തിനാണ് ബാഡ്മിന്റൺ കോർട്ട് എന്ന് ചോദിച്ചവരോട് അന്നത്തെ വാർഡ് മെമ്പറും സിപിഎമ്മുകാരനുമായ അനൂപ് നേരത്തേ പ്രഥമാധ്യാപികയോട് പറഞ്ഞ അതേ മറുപടി പറഞ്ഞു. സ്ഥലത്തെ പ്രധാന ദിവ്യന്മാർക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിന് വേണ്ടിയായിരുന്നു കോർട്ട് നിർമ്മിച്ചത്. ഇതിനായി സ്കൂളിന്റെ പ്രവേശന കവാടത്തോട് ചേർന്ന് കിളിവാതിലും നിർമ്മിച്ചു.
പഞ്ചായത്ത് കമ്മറ്റി തീരുമാനം എടുക്കാതെ, എം ബുക്ക് ഓപ്പൺ ചെയ്യാതെ, എസ്റ്റിമേറ്റ് തയാറാക്കാതെ, ടെണ്ടർ വിളിക്കാതെ കരാറുകാരനായ സ്വന്തം അമ്മാവന് 4.25 ലക്ഷം രൂപയുടെ വർക്ക് വാർഡ് മെമ്പർ അനൂപ് നൽകുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോർട്ട് നിർമ്മിച്ചുവെന്ന് വരുത്തി പണം മാറിയെടുക്കാനായിരുന്നു ശ്രമം. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ മസ്റ്റർ റോൾ ഉപയോഗിക്കുകയും ചെയ്തു. എന്നാൽ, പണം തട്ടിയെടുക്കാനുള്ള നീക്കം മനസിലാക്കി തൊഴിലാളികൾ എതിർത്തതോടെ ആ പണി പാളി. സർക്കാർ സ്കൂൾ കൈയേറി ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചതിനെതിരേ പിടിഎ കമ്മറ്റിയും അംഗങ്ങളും പരാതി നൽകുകയും ചെയ്തു. പഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും സിപിഎമ്മായതിനാൽ തുടരന്വേഷണമൊന്നും നടന്നില്ല.
പുതിയ പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ വർഷം ഒടുവിൽ നിലവിൽ വന്നതിന് പിന്നാലെയാണ് ബാഡ്മിന്റൺ കോർട്ട് നിർമ്മാണത്തിന്റെ ബിൽ മാറാനുള്ള നീക്കം വീണ്ടും സജീവമായത്. കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയുടെ കാലത്ത് ഒരു രേഖയുമില്ലാതെ, കമ്മറ്റി തീരുമാനമില്ലാതെ വാർഡ് മെമ്പർ സ്വന്തം നിലയിൽ ചെയ്ത പണിക്ക് ഇപ്പോൾ ബിൽ മാറി നൽകാനുള്ള നീക്കത്തിന് നേതൃത്വം കൊടുത്തത് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ്. അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജാണ് അദ്ദേഹത്തെ ഈ ഊരാക്കുടുക്കിൽ ചാടിച്ചതെന്ന് പറയുന്നു. രണ്ടു വർഷം മുൻപ് 4.25 ലക്ഷം മുടക്കിയ കോർട്ടിന് ഇപ്പോൾ പുനക്രമീകരണമെന്ന ഓമനപ്പേരിട്ട് നിർമ്മാണ ചെലവായി 8.50 ലക്ഷം നൽകാനാണ് നീക്കം. 4.25 ലക്ഷം ആദ്യ കരാറുകാരന് നൽകിയ ശേഷം ബാക്കി വരുന്ന തുക പോക്കറ്റിലാക്കാനുള്ള ചിലരുടെ നീക്കമാണ് നടക്കുന്നത്.
ഈ പദ്ധതി പാസാക്കുന്നതിന് വേണ്ടി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വിളിച്ചു പറഞ്ഞ കാര്യമാണ്. അതിനാൽ ബിൽ പാസാക്കി വിടണമെന്നും അറിയിച്ചു. ഇതനുസരിച്ച് കഴിഞ്ഞ 27 ന് നടന്ന പഞ്ചായത്ത് കമ്മറ്റി യോഗത്തിൽഅജണ്ടയിൽ 29-ാമത്തെ വിഷയമായി ബാഡ്മിന്റൺ കോർട്ട് കൊണ്ടു വന്നു. എന്നാൽ, ഭരണ പക്ഷത്തെ ഞെട്ടിച്ചു കൊണ്ട് സ്കൂൾ സ്ഥിതി ചെയ്യുന്ന 12-ാം വാർഡിലെ ഇപ്പോഴത്തെ അംഗവും സിപിഎമ്മുകാരിയുമായ സിന്ധു ദിലീപ് നിലപാടെടുത്തു. ഈ പഞ്ചായത്ത് കമ്മറ്റിയുടെ കാലത്ത് ഇങ്ങനെ ഒരു വർക്ക് നടന്നിട്ടില്ലെന്നും ഇങ്ങനെ ഒരു വർക്ക് നടത്താൻ തീരുമാനിച്ചിട്ടുള്ളതായി തനിക്ക് അറിവില്ലെന്നും സിന്ധു യോഗത്തിൽ പറഞ്ഞു. അനധികൃതമായി നടന്ന വർക്ക് കാരണം സ്കൂളിന്റെ ഭൗതിക സാഹചര്യം നഷ്ടപ്പെടുത്തിയെന്ന് കാട്ടി പ്രദേശവാസി അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു അജണ്ട ചർച്ച ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും തനിക്ക് താൽപര്യമില്ലെന്നും സിന്ധു വിയോജന കുറിപ്പെഴുതി സെക്രട്ടറിക്ക് നൽകി.
17 അംഗ പഞ്ചായത്ത് കമ്മറ്റിയിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. സിന്ധുവിന് പിന്നാലെ കോൺഗ്രസുകാരും വിയോജനക്കുറിപ്പ് നൽകി. ഇതോടെ സിപിഎം അംഗം ലിന്റോ അജണ്ട അംഗീകരിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടു. 11 പേർ കൈ പൊക്കി. എതിർക്കുന്നവർ കൈ പൊക്കട്ടെ എന്ന പ്രതിപക്ഷ ആവശ്യത്തിൽ അഞ്ചു യുഡിഎഫ് അംഗങ്ങക്കൊപ്പം സിപിഎമ്മിലെ വാർഡ് മെമ്പർ സിന്ധുവും നില കൊണ്ടു. പഞ്ചായത്തീരാജ് ചട്ടം മറികടന്നാണ് ഈ വിഷയത്തിൽ വോട്ടെടുപ്പ് നടന്നത്. അജണ്ട അംഗീകരിക്കുന്നവർ കൈ പൊക്കാൻ പറയേണ്ടത് പ്രതിപക്ഷമായിരുന്നു. ഇവിടെ അജണ്ട പാസാക്കാനുള്ള ആവേശം മൂത്ത് സിപിഎം അംഗം ലിജോ ചാടിക്കയറി കൈ പൊക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുനക്രമീകരണം എന്ന പേരിൽ ഒരു പണിയും നടത്താതെ പണം മാറിയെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഒരു ബാഡ്മിന്റൺ കോർട്ടിന് 8.50 ലക്ഷം രൂപയോ? ഒളിമ്പിക്സിന് പോലും ഇത്രയും തുക മുടക്കി കോർട്ട് നിർമ്മിച്ചു കാണില്ലല്ലോ എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇതു സംബന്ധിച്ച്, അറിയപ്പെടുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ മകനായ തുവയൂർ സൗത്ത് പ്ലാപ്പള്ളിൽ വീട്ടിൽ ആർ. രാജേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തര അന്വേഷണം നടത്താനാവശ്യപ്പെട്ട് പരാതി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഡിപിഐ നിർദ്ദേശം നൽകി. മെയ് 22 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കിട്ടിയത്. അന്നു തന്നെ ഡയറക്ടർ ജനറൽ എഡ്യൂക്കേഷന്‍ പരാതി കൈമാറി. ജൂൺ 15 ന് പരാതി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൈമാറി. ജൂലൈ 19 ന് അടൂർ എഇ ഓഫീസിൽ എത്തിയ പരാതി 20 ന് ക്ലോസ് ചെയ്തുവെന്ന് കാട്ടി ഡിഡിഇക്ക് നൽകുകയും ചെയ്തു.
സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പരാതി വച്ചു താമസിപ്പിക്കുകയും ഒടുവിൽ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരേ നിയമയുദ്ധം തുടരാൻ തന്നെയാണ് രാജേഷിന്റെ തീരുമാനം. വിജിലൻസിനെയും ഓംബുഡ്സ്മാനെയും രാജേഷ് സമീപിക്കും.
Stories you may Like
- കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ഫോൺ റെക്കോഡുകൾ പരിശോധിച്ച് പൊലീസ്:
- കടമ്പനാട് വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ
- കൈയിൽ ബിയർ കുപ്പിയുമായി ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയുടെ ഷോ!
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- കടമ്പനാട് വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍