കെഎസ് ആർടിസിയിൽ നിന്നും ലീവെടുത്ത് വാറ്റ്; വീടിന് പിന്നിലുള്ള അഷ്ടമുടിക്കായൽ വഴി വള്ളത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ച് കച്ചവടം പൊടിപൊടിച്ചു; നാട്ടുകാരുടെ ദുശ്ശീലങ്ങളില്ലാത്ത നല്ല പിള്ള; കരുനാഗപ്പള്ളിയെ ഞെട്ടിച്ച് സ്മിനുവിന്റെ ചാരായക്കച്ചവടം
ആർ പീയൂഷ്
കൊല്ലം: വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് വിൽപ്പന നടത്തിയതിന് അറസ്റ്റ് ചെയ്തത് കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായ യുവാവിനെ. കരുനാഗപ്പള്ളി തേവലക്കര അരിനെല്ലൂർ മുട്ടത്ത് വീട്ടിൽ സ്മിനു രാജനെ(34)യാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹോദരൻ സ്മിജോ രാജൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇയാളുടെ വീട്ടിൽ നിന്നും 150 ലീറ്റർ വാറ്റ് ചാരായവും 2,700 ലീറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.
കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോയിലെ കണ്ടക്ടറാണ് സ്മിനു രാജൻ. ഏറെ നാളായി സ്വന്തം വീട്ടിൽ ചാരായം വാറ്റി മൊത്ത വിൽപ്പന നടത്തി വരികയായിരുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ കരുനാഗപ്പള്ളിയുടെ വിവിധ സ്ഥലങ്ങളിലേക്ക് വൻ തോതിൽ വ്യാജ വാറ്റ് സജീവമാണെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപകമായി റെയ്ഡുകൾ നടത്തുകയും വാറ്റു ചാരായം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ചാര്യത്തിന്റെ ലഭ്യതയിൽ യാതൊരു കുറവുമുണ്ടായില്ല. ഇതിന്റെ അടിസഥാനത്തിൽ കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് തേവലക്കര ഭാഗത്ത് കായൽ മാർഗ്ഗം വൻതോതിൽ ചാരായം കടത്തുന്നുണ്ട് എന്ന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് സംഘം നീരീക്ഷണം ശക്തമാക്കിയതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.
സ്മിനു രാജനും സഹോദരൻ സ്മിജു രാജനും ചേർന്ന് വീടിന് പുറത്തെ ഗോഡൗണിലായിരുന്നു വാറ്റ് നടത്തിയിരുന്നത്. എക്സൈസ് സംഘം എത്തുമ്പോൾ സ്മിജു ഓടി രക്ഷപെട്ടു. ഗോഡൗമിനുള്ളിൽ വാറ്റിക്കൊണ്ടിരിക്കുകയായിരുന്ന സ്മിനുവിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗോഡൗണിൽ പരിശോധന നടത്തിയ സംഘം വാറ്റാനുള്ള സജ്ജീകരണങ്ങൾ കണ്ട് ഞെട്ടി. വാറ്റുന്നതിനാവശ്യമായ വെള്ളം എത്തിക്കുന്നതിനായി പ്രത്യേക പൈപ്പ്. വാറ്റുമ്പോൾ വെള്ളം മാറ്റാനായി മറ്റൊരു പൈപ്പ്.
പിന്നീട് വാറ്റിയ ശേഷം കോട ഒഴുക്കി കളയാനായി ഭൂമിക്കടിയിലൂടെ കായലിലേക്ക് തുറക്കുന്ന പൈപ്പ്. നിരവധി ഗ്യാസ് സിലിണ്ടറുകൾ. പിന്നീടി വാറ്റുപതരണങ്ങളും കോടകലക്കി വയ്ക്കാനുള്ള വമ്പൻ വീപ്പകളും. മദ്യം നിർമ്മിക്കുന്ന ചെറുകിട കമ്പനികളുടെ അത്രയും സജ്ജീകരണങ്ങളാണ് എക്സൈസ് സംഘം ഇവിടെ കണ്ടത്. ഇത്തരത്തിലുള്ള രണ്ട് ഗോഡൗണുകളാണ് ഇവിടെയുണ്ടായിരുന്നത്.
വാറ്റിയെടുക്കുന്ന ചാരായം നാട്ടുകാർ കാണാതെ വീടിന് പിന്നിലുള്ള അഷ്ടമുടിക്കായൽ വഴി വള്ളത്തിലാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നത്. രാത്രികാലങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന രീതിയിൽ വള്ളത്തിൽ വലയും മറ്റു സാധനങ്ങളും കയറ്റിവച്ചതിന് ശേഷം 50 ലിറ്ററിന്റെ കന്നാസുകളിലായിരുന്നു ചാരായം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിരുന്നത്. പ്രാദേശികമായി വിൽപ്പന ഇല്ലാത്തതിനാൽ നാട്ടുകാർ ആരും തന്നെ ഇരുവരുടെയും ചാരായം വാറ്റിനെ പറ്റി അറിഞ്ഞിരുന്നില്ല. വാറ്റാനുള്ള ശർക്കരയുൾപ്പെടെയുള്ള സാധനങ്ങൾ കൊല്ലം, കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിലുള്ള മൊത്ത വിതരണക്കാരുടെ പക്കൽ നിന്നുമായിരുന്നു വാങ്ങിയിരുന്നത്. ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചിരുന്നത് നിർമ്മാണപ്രവർത്തനങ്ങൾക്കെന്ന പേരിലായിരുന്നു. ഇതിനായി ഇടയ്ക്ക് എന്തെങ്കിലുമൊക്കെ വെൽഡ് ചെയ്യുന്ന രീതിയിൽ നാട്ടുകാരെ കബളിപ്പിച്ചു വരികയായിരുന്നു.
സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സ്മിനു രാജൻ ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടത്തുമെന്ന് നാട്ടുകാരും എക്സൈസും കരുതിയിരുന്നില്ല. പലപ്പോഴും സംശയം തോന്നിയിരുന്നെങ്കിലും ഇവിടെ കയറി റെയ്ഡ് നടത്താൻ കഴിഞ്ഞിരുന്നില്ല. കാരണം ഇവർ ആരും തന്നെ മുൻപ് അബ്കാരി കേസിലോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിലോ ഉൽപ്പെട്ടിട്ടില്ലായിരുന്നു. നാട്ടുകാരുടെ മുന്നിൽ ഇരുവരും സത് സ്വഭാവികളായിരുന്നു. യാതൊരുവിധ ദുശീലങ്ങളോ അനാവശ്യ കൂട്ടുകെട്ടോ ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്തായിരുന്നു വാറ്റ് ചാരായം വ്യാപകമായി വിൽപ്പന നടത്തി വന്നിരുന്നത്.
കെ.എസ്.ആർ.ടി.സിയിൽ നിന്നും ലീവെടുത്താണ് ഇയാൾ വാറ്റ് നടത്തി വന്നിരുന്നത്. മാസത്തിൽ മുക്കാൽ ഭാഗവും ലീവായിരിക്കും. പേരിന് മാത്രം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം സ്മിനുവിനെ പറ്റി എക്സൈസ് സംഘം അന്വേഷിച്ച് കായംകുളം ഡിപ്പോയിൽ എത്തിയപ്പോൾ സ്ഥിരമായി ജോലിക്ക് വരില്ലെന്നും പ്രശ്നക്കാരനാണെന്നും മനസ്സിലായി. ഡിപ്പോ അധികാരികൾക്ക് വലിയ തലവേദനയായിരുന്നു ഇയാൾ. മിക്ക ദിവസവും ഡിപ്പോയിലെത്തി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കി ജോലിക്ക് കയറാതെ തിരികെ പോകുകയായിരുന്നു രീതി.
സ്മിനുവും സഹോദരനും വിവാഹം കഴിച്ചിട്ടില്ല. മാതാവിന് മാനസിക പ്രശ്നമുള്ളവരാണ്. 34 കാരനായ സ്മിജു വിവാഹാലോചനകൾ നോക്കി വരികയായിരുന്നു എന്ന് പറഞ്ഞു. ഇതിനിടയിലാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്. വളരെ തന്ത്രപരമായും ആരും കണ്ടെത്താത്ത രീതിയിലുമായിരുന്നു വാറ്റ് നടത്തിയിരുന്നത്. അതിനാൽ തന്നെ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം പ്രതിയെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ബി. സന്തോഷ്,സുധീർ ബാബു, എസ്.കിഷോർ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടരന്വേഷണം കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി മോഹൻ ഏറ്റെടുത്തു.
Stories you may Like
- റെയിൽവേ പ്ലാറ്റ്ഫോമിൽ മാസ്ക്വച്ച് സൂപ്പർസ്റ്റാർ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ
- വർക്കലയിൽ വിവാഹവീട്ടിലെ പന്തലിൽ കണ്ണീരോടെ അന്ത്യയാത്രാ ചടങ്ങുകൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍